'തൃശൂർ മെഡിക്കൽ കോളജിലെ ആ ഡോക്ടറും ഈ ഡോക്ടറും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്'; ഈ പേരുകാരിൽ ഒരാൾ കടുംകൈ ചെയ്താൽ ആർക്കാണ് ഉത്തരവാദിത്വമെന്ന് ഐ.എം.എ; ഹൗസ് സർജന്റെ വീഡിയോ പുറത്തുവിട്ട പൊലീസിനെതിരെ ഡോക്ടർമാർ; വീഡിയോ ലീക്കിൽ അന്വേഷണവുമായി പൊലീസ്
എം റിജു
കോഴിക്കോട്: തൃശൂരിൽ മയക്കുമരുന്ന് ഉപയോഗം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഹൗസ് സർജനെ ചോദ്യം ചെയ്യുന്ന വീഡിയോ പുറത്തുവിട്ട പൊലീസിനെതിരെ വ്യാപക പ്രതിഷേധം. ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എയും മനുഷ്യാവകാശ പ്രവർത്തകരും ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. ഒരാൾ മയക്കുമരുന്നിന് അടിമയാണെന്ന് വിവരം കിട്ടിയാൽ അയാളെ ചികിത്സിച്ച് സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും, മൊഴിയെടുത്ത് മയക്കുമരുന്നിന്റെ ഉപയോഗം കണ്ടെത്തി ആ വിതരണക്കാരെ പിടികൂടുകയുമാണ് വേണ്ടതെന്ന് മനുഷ്യാവകാശ പ്രവർത്തകൾ ചൂണ്ടിക്കാട്ടുന്നു. അതിനുപകരം തൃശൂർ മെഡിക്കൽ കോളജിലെ ആരൊക്കെ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന ഹൗസ് സർജൻ പറയുന്ന വീഡിയോ പുറത്തുവിടുകയാണ് പൊലീസ് ചെയ്യുന്നത്.
ഇവിടെ പൊലീസ് സദാചാര ഗുണ്ടകളെ പോലെയാണ് പെരുമാറിയതെന്നും സോഷ്യൽ മീഡിയയിലും വിമർശനം ഉയരുന്നുണ്ട്. വീഡിയോയിൽ മെഡിക്കൽ കോളജിലെ മയക്കുമരുന്ന് ഉപയോഗിക്കുന്ന വിവിധ ഡോക്ടമാരുടെ പേരുകൾ ഈ ഹൗസ് സർജൻ വെളിപ്പെടുത്തുകയാണ്. ഇത് ശരിയാവണം എന്നുണ്ടോയെന്നും ഈ പേരുകളിൽ ഒരാൾ മനം നൊന്ത് കടുംകൈ കാട്ടിയാൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന് ഐ.എം.എ ചോദിക്കുന്നത്. ഹൗസ് സർജന്റെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന്, തൃശൂർ അസിസ്റ്റന്റ് കമ്മീഷണർ സംഭവം അന്വേഷിക്കുകയാണ്.
വീഡിയോ ചോർച്ചയിൽ അന്വേഷണം തുടങ്ങി
കഴിഞ്ഞ ദിവസം രാത്രി തൃശൂർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.പി. ജോയിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. തുടർന്ന് മൊഴിയെടുക്കുന്ന രംഗങ്ങൾ വീഡിയോവിൽ പകർത്തി തൃശൂരിലെ ചില മാധ്യമ പ്രവർത്തകർക്ക് കൈമാറുകയായിരുന്നു. ഹൗസ് സർജൻ കോഴിക്കോട് ജാഫർഖാൻ കോളനി സ്വദേശി അക്വീൽ മുഹമ്മദ് ഹുസൈനെ (24) അറസ്റ്റ് ചെയ്യാൻ ഹോസ്റ്റലിലെത്തിയ പൊലീസ് സംഘത്തിലെ രണ്ട് പേരെയാണ് സംശയിക്കുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ലെന്നിരിക്കെയാണ് പൊലീസിന്റെ ഈ ചോദ്യം ചെയ്യൽ വീഡിയോ ലീക്കാവുന്നത്. പല പ്രമുഖ കേസുകളിലും യാതൊരു വിഷയങ്ങളും വെളിപ്പെടുത്താത്ത പൊലീസ് ഈ കേസിൽ കാട്ടിയ അമിതമായ ഉത്സാഹവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
തൃശൂർ സിറ്റി പൊലീസിന്റെ അറിയിപ്പിൽ ഇങ്ങനെ പറയുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു മെഡിക്കൽ വിദ്യാർത്ഥിയെ മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയും ഇക്കാര്യത്തിന് തശൂർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ 18.01.2022 തിയതി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. കേസന്വേഷണവുമായി ബന്ധപ്പെട്ട്, യാതൊരു വിധ വിവരങ്ങളും വെളിപ്പെടുത്താൻ പാടില്ല എന്നിരിക്കെ, ആയതിന് വിരുദ്ധമായി ഈ കേസിലെ പ്രതിയെ ചോദ്യം ചെയ്യുന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ്. ഇക്കാര്യത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതിനു ഉത്തരവാദികളായിട്ടുള്ളവരെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുന്നതിന് തൃശൂർ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്.
ഇവർ ആത്മഹത്യ ചെയ്താൽ ആര് സമാധാനം പറയും?
സംഭവത്തിൽ ഐ.എം.എയും ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. ഐ. എം. എ കോഴിക്കോട് പ്രസിഡന്റ് ഡോ. ശങ്കർ മഹാദേവൻ എഴുതിയ കുറിപ്പ് ഇങ്ങനെ. 'ഈ കഴിഞ്ഞ ദിവസം ഒരു ഹൗസ് സർജൻ മയക്ക് മരുന്നു ഉപയോഗിച്ചത് ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി വന്നിരുന്നു. വിവിധ മാധ്യമ ചാനലുകൾ ഇവ പുറത്ത് വിടുകയും ആഘോഷിക്കുകയും ഉണ്ടായി. പല പേരുകളും പ്രസ്തുത വ്യക്തി പുറത്ത് പറയുക ഉണ്ടായി.
എന്തൊരു അതിക്രമം ആണ് ഇവിടെ നടന്നിരിക്കുന്നത്. ഇവിടെ മയക്കുമരുന്നു ഉപയോഗിച്ചതിനെ ന്യായീകരിക്കുകയൊ, പൊലീസിന്റെ അന്വേഷണത്തെ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. എന്നാൽ ഇവ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ കൊടുക്കുകയും , മാധ്യമങ്ങൾ യാതൊരു ഉത്തരവാദിത്വ ബോധം ഇല്ലാതെ തങ്ങളുടെ ചാനലിൽ കാണിക്കുകയും ചെയ്യുന്നതിനെ അതിശക്തമായ ഭാഷയിൽ എതിർക്കുകയാണ്. ഇവരുടെ മാതാപിതാക്കൾ എന്ത് പിഴച്ചു. ഇവൻ പറഞ്ഞ പേരുകൾ നേരല്ലെങ്കിൽ, അവനു ഇഷ്ടമല്ലാത്ത പേരുകൾ അവൻ പറഞ്ഞിട്ടുണ്ടെങ്കിൽ, അവനെ പ്രേരിപ്പിച്ചു, പീഡിപ്പിച്ച് ചില പേരുകൾ പൊലീസ് പറയിച്ചതാണെങ്കിൽ ആരാണ് ഉത്തരവാദി? ഇവർക്ക് ഉണ്ടായിട്ടുള്ള മാനനഷ്ടത്തിനു, ഇവരുടെ മാതാപിതാക്കൾക്ക് ഉണ്ടായ മാനഹാനിക്ക് ആരാണ് സമാധാനം പറയുക?
ഇങ്ങനെയാണോ മയക്ക് മരുന്നിനു അടിമയായ ഒരാളെ കൈകാര്യം ചെയ്യേണ്ടത്? തെറ്റ് മനസ്സിലാക്കി, തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനു പകരം അയാളെ മയക്കുമരുന്നു ഉപയോഗിക്കുന്നവനായി സമൂഹത്തിൽ പ്രദർശിപ്പിച്ച് അവനെ സമൂഹത്തിൽ ഒറ്റപ്പെടുത്തി, വീണ്ടും സംഘടിത കുറ്റക്യത്യങ്ങളിലേക്ക് തള്ളിവിടുന്നതാണോ സാമൂഹിക നീതി. ഇതു മനുഷ്യത്വ രഹിതമാണ്, കാടത്തമാണ്, മൗലികമായ അവകാശങ്ങളുടെ ലംഘനമാണ്. ഈ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്, കുറ്റം തെളിയിക്കേണ്ടത് പൊലീസാണ്. ഇവിടെ വേലി തന്നെ വിളവ് തിന്നുന്നതാണ് കണ്ടതു. ഇതു ചിത്രീകരിച്ച് പുറത്ത് വിട്ടതിന്റെ പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കേണ്ടതാണ്. പ്രമാദമായ പല കേസുകളിലെ പ്രതികളുടെ പേര് പോലും വെളിപ്പെടുത്താത്ത പൊലീസ്, ഇതിലും വലിയ പ്രതികളെ മുഖം മറച്ച് പുറത്ത് കാണിക്കാതെ കൊണ്ട് നടക്കുന്ന പൊലീസ് ഒരു ഹൗസ് സർജന്റെ വീഡിയോ ചിത്രീകരിച്ച് പ്രദർശിപ്പിച്ചിരിക്കുന്നു. ഈ പേരുകളിൽ ഒരാൾ എങ്കിലും നിരപരാധിയായി ഉണ്ടെങ്കിൽ, ആരെങ്കലും മനം നൊന്ത് കടും കൈയ് കാട്ടിയാൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക?
ഇനി ഇതു ഒരു സെക്കൻഡ് കൊണ്ട് കൈവിരൽ തുമ്പ് കൊണ്ട് ഫോർവേർഡ് ചെയ്തു മന സുഖം (ഭ്രാന്തൻ സുഖം) അനുഭവിക്കുന്നവരോട് - ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണ്. സ്വന്തം മക്കൾക്കാണ് ഈ ഗതി ഉണ്ടായെങ്കിലോ? അതിനാൽ ഇതു ചെയ്യാതിരിക്കുക. കുറ്റം ചെയ്തവൻ നാട്ടിലെ നിയമ വ്യവസ്ഥ അനുസരിച്ച് ശിക്ഷിക്കപ്പെടട്ടെ, സോഷ്യൽ മീഡിയയിൽ ഇരുന്നു വിധി പ്രസ്താവിക്കരുതു.
ഇനി ഈ പൊതു സമൂഹത്തിനോട്, :-ഈ കുട്ടികൾക്ക് തെറ്റ് തിരുത്താൻ ഒരു അവസരം കൊടുക്കണം. യഥാർത്ഥ കുറ്റക്കാർ മറഞ്ഞിരിക്കുന്നുണ്ട്, വളരെ വേരോടിയ ഒരു മാഫിയ ആണ് മയക്കുമരുന്നു റാക്കറ്റ്. അതിലെ സപ്ളൈ ചെയ്യിൻ കണ്ട് പിടിക്കണം, ഇടനിലക്കാരെ കണ്ടുപിടിക്കണം, ഉറവിടം കണ്ടെത്തണം. ഇറങ്ങി തിരിച്ചാൽ വലിയ വലിയ കണ്ണികളിലേക്ക് ഇവ പോകും. അതിനുള്ള ധൈര്യം പൊലീസിനു ഉണ്ടാകണം. വെറുതെ കണ്ണിൽ പൊടി ഇടാനുള്ള നീക്കം അല്ല വേണ്ടതു. ചാഞ്ഞ മരം ആയതു കൊണ്ട് കയറി കളയാം എന്ന് ധരിക്കരുതു.''- ഇങ്ങനെയാണ് ശങ്കർ മഹാദേവൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബന്ധുക്കൾ
അതിനിടെ കേസിൽ ഗൂഡാചോലനയുണ്ടെന്നാണ് ഹൗസ് സർജന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. തൃശൂർ മെഡിക്കൽ കോളജിലെ ഹൗസ് സർജനും കോഴിക്കോട് സ്വദേശിയുമായ അക്വീലിനെ 2.4 ഗ്രാം എം.ഡി.എം.എ സഹിതം തിങ്കളാഴ്ച്ച രാത്രി പിടികൂടിയെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ പൊലീസ് പുറത്തുവിട്ട വീഡിയോ ചിത്രീകരിച്ചത് പകലാണെന്ന് സംശയിക്കുന്നു. ഭീഷണിപ്പെടുത്തിയോ, മയക്കുമരുന്ന് നിർബ്ബന്ധിച്ച് ഉപയോഗിപ്പിച്ചതിനു ശേഷമോ യുവാവിന്റെ മൊഴിയെടുത്തതാണെന്ന് ബന്ധുക്കൾ പറയുന്നു. ശരിയായ മാനസീകാവസ്ഥയിലുള്ള ആരും കൂട്ടുകാരെ ഒറ്റുകൊടുക്കില്ലെന്നിരിക്കെ, യുവാവിനെ കൊണ്ട് പതിനഞ്ചോളം ഡോക്ടർമാരുടെ പേരുകൾ പൊലീസ് പറയിക്കുന്നുണ്ട്. യുവ ഡോക്ടർ കേവലം കുറ്റാരോപിതൻ മാത്രമാണെന്നിരിക്കെ , ഇയാളെ പ്രതിയാക്കാൻ പൊലീസ് അതീവ വ്യഗ്രത കാണിക്കുന്നതായാണ് വീഡിയോ ദൃശ്യങ്ങൾ .
പതിനഞ്ച് ദിവസത്തിനകം ഹൗസ് സർജൻസി കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുന്ന യുവ ഡോക്ടറാണെന്ന മാനുഷിക പരിഗണന പോലും ഈ വിഷയത്തിൽ പൊലീസിന് ഉണ്ടായിട്ടില്ല. മയക്കുമരുന്നിന് അടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന് സർക്കാർ ആവിഷ്ക്കരിച്ച 'വിമുക്തി ' തുടങ്ങി പദ്ധതികൾ നിലവിലിരിക്കെ അത്തരം സാധ്യതകൾ ഒന്നും പൊലീസ് പരിശോധിച്ചില്ല. വീഡിയോ ചിത്രീകരിച്ചതിനു പിന്നിൽ ചില ഒത്തുകളികൾ നടന്നതായാണ് ബന്ധുക്കൾ സംശയിക്കുനന്നുണ്ട്. യുവാവിന്റെ പിതാവ് അറിയപ്പെടുന്ന പ്രവാസി സംരഭകനാണ്. അദ്ദേഹത്തിന്റെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ചിലർക്കൊപ്പം പൊലീസും ഒത്തുകളിച്ചു എന്ന ആരോപണവും ശക്തമാണ്. ഇക്കാര്യവും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്