മാവേലിനാട്ടിൽ നന്മവെളിച്ചങ്ങൾ മങ്ങാതെ ഇപ്പോഴുമുണ്ട്: പണത്തിന്റെ മൂല്യം കൂടുന്നത് നല്ലതിനായി നൽകുമ്പോഴെന്ന് ഓർമിപ്പിച്ച് വെറോണിക്കയെന്ന മുത്തശ്ശി; കരിങ്ങാച്ചിറയിൽ ആദ്യത്തെ കുട്ടികളുടെ ഗ്രാമത്തിന് പിന്നിലെ കാരുണ്യക്കഥ
തൃശൂർ:മാള സ്നേഹവീട്ടിലെ അമ്മമാർക്കും പുത്തൻചിറ കരിങ്ങാചിറയിലെ കുരുന്നുകൾക്കും ഇത്തവണ മറക്കാനാവത്ത മധുരിക്കുന്ന ഓണമാണ്. നന്മയുടെ ഈ നല്ല പൂക്കാലം അവർക്കായി സമ്മാനിച്ചതാകട്ടെ വേറോണിക്കയെന്ന എഴുപത്തിരണ്ട് പിന്നിട്ട മുത്തശ്ശിയും. പണം ഉണ്ടായാൽ മാത്രം പോര അത് നല്ലതിനായി വിനിയോഗിക്കുമ്പോഴാണ് യഥാർഥത്തിൽ അതിന് മൂല്യം വർദ്ധിക്കുകയെന്നാണ് വെറോണിക്കയുടെ പക്ഷം.
ഈ നിലപാട് തന്നെയാണ് പശ്ചിമ ജർമ്മനിയിൽ നിന്ന് കഷ്ടപ്പെട്ട് ജോലി ചെയ്ത് നേടിയ വസ്തുക്കൾ അശരണർക്കും കുട്ടികൾക്കും സമ്മാനമായി കൊടുക്കാൻ ഈ അമ്മയെ പ്രേരിപ്പിച്ചതും. സ്വയം അധ്വാനിച്ച് വെറോണിക്ക നേടിയ ഒന്നര ഏക്കർ ഭൂമിയിൽ ഇനി കരിങ്ങാച്ചിറയിൽ ആദ്യത്തെ കുട്ടികളുടെ ഗ്രാമം ഉയരും.സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കുട്ടികളുടെ ഗ്രാമത്തിനായി ഒരു ചില്ലിക്കാശ് പോലും വാങ്ങാതെയാണ് വെറോണിക്ക തന്റെ സ്ഥലം വിട്ട് കൊടുത്തത്. ടിഎൻ പ്രതാപൻ എംഎൽഎ ചെയർമാനായ സ്നേഹപൂർവ്വം ചാരിറ്റബിൾ ട്രസ്റ്റിനാണ് ഇവർ സ്ഥലം കൈമാറ്റം ചെയ്തത്.
ഇതിന് മുൻപ് ഇവർ വിട്ട് കൊടുത്ത സ്ഥലം ഉൾപ്പെടെ ചേർത്താണ് മാളയിലെ സ്നേഹ വീട് നിർമ്മിച്ചത്. പകൽ വീടിന്റെ മാതൃകയിൽ അമ്മമാർക്കായി കാരുണ്യ ട്രസ്റ്റ് ആണ് ഇത് നടത്തുന്നത്. ഈ ട്രസ്റ്റിലെ ഒരു അംഗം കൂടിയാണ് വെറോണിക്ക. ഇരിങ്ങാലകുട സ്വദേശിനിയായ ഇവർ 1965ലാണ് നാട് വിട്ട് വെസ്റ്റ് ജർമ്മനിയിൽ എത്തുന്നത്.അതിന് മുൻപ് ഇരിങ്ങാലക്കുടയിലെ തന്നെ പ്രസിദ്ധമായ ലിറ്റിൽ ഫ്ളവർ കോൺവെന്റിൽ സ്കൂൾ വിദ്യാഭ്യാസവും ടീടിസിയും പൂർത്തിയാക്കി. അപ്പോഴെല്ലാം മനസിൽ ആതുര സേവനമെന്ന ഒരേയൊരു ചിന്തയിലാണ് വെറോണിക്ക കഴിഞ്ഞത്. കുന്നംകുളത്തെ ഒരു മഠത്തിൽ ജോലിക്കായി എത്തിയതോടെയാണ് ഇതിനുള്ള വഴിയും ഏതാണ്ട് തെളിഞ്ഞത്.
വെസ്റ്റ് ജർമ്മനിയിലേക്ക് പഠനത്തിനായി കുട്ടികളെ തിരഞ്ഞെടുക്കുന്നുണ്ട് എന്നറിഞ്ഞ് അന്നത്തെ ബിഷപ്പ് ജോജ്ജ് ആലപ്പാട്ട് തിരുമേനിയാണ് വെറോണിക്കയേയും അതിന് പ്രോത്സാഹിപ്പിച്ചത്. ജർമ്മനിയിൽ പോയി അതുര സേവന രംഗത്ത് ഉന്നത പഠനമായിരുന്നു അവരുടെ ലക്ഷ്യം. പഠനത്തിൽ മിടുക്കിയായിരുന്നതിനാൽ വെറോണിക്കയും അവിടേക്ക് പോകാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അവിടെയെത്തി ആദ്യം മെഡിസിൻ പഠനത്തിനായിരുന്നു ഇവർ ചേർന്നത്. പിന്നീടാണ് ആതുര സേവനം ആണ് തന്റെ വഴിയെന്ന് വേറോനിക്ക തിരിച്ചറിഞ്ഞത്.
അവിടുത്തെ പ്രാഥമിക പഠനത്തിന് ശേഷം ക്യാൻസർ റിസർച്ച് മേഖലയിലെക്കാണ് താൻ കടന്നതെന്ന് വെറോണിക്ക പറയുന്നു.(ഇത് നഴ്സിങ്ങ് ജോലിയിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ്)പഠന ശേഷം അവിടെ തന്നെ ജോലിയും .ജർമ്മൻ സർക്കാരിന് കീഴിലുള്ള ക്യാൻസർ റിസർച്ച് സെന്ററിൽ റിസർച്ച് പേഴ്സാണായി നീണ്ട വർഷക്കാലം ജോലി ചെയ്തു.ഈ സമയത്തെല്ലാം ഇടക്ക് വെറോണിക്ക നാട്ടിൽ വന്ന് പോകാറുമുണ്ട്.ക്യാൻസർ റിസർച്ച് സെന്ററിലെ ജോലിയാണ് മനുഷ്യ സ്നേഹമാണ് ദൈവം എന്ന കൃത്യമായ ബോധ്യപ്പെടലിലേക്ക് താൻ എത്തുന്നതെന്ന് അവർ ഓർക്കുന്നു. അവിവാഹിതയായ വെറോണിക്ക തന്റെ ആയുർവേദ ചികിത്സക്കായാണ് ജോലി താൽക്കാലികമായി നിർത്തി 1994ൽ നാട്ടിലേക്ക് വിമാനം കയറുന്നത്.അവിടുന്ന് ലഭിച്ച സമ്പാദ്യവും പെൻഷനും കൊണ്ട് പത്തര ഏക്കർ പുരയിടം കരിങ്ങാചിറയിൽ വെറോണിക്ക വാങ്ങിക്കുകയായിരുന്നു.
സ്വന്തം തറവാട്ടിൽ നിന്ന് പോലും ഒരു തുണ്ട് ഭൂമിയുടെ അവകാശം വാങ്ങാതെ തന്റെ ഓഹരി കൂടി വെറോണിക്ക ഇതിനകം സഹോദരങ്ങൾക്ക് എഴുതി നൽകിയിരുന്നു.2002ഓടെയാണ് സ്ഥിരമായ വിസയിൽ ഇന്ത്യയിൽ താമസിക്കാൻ ഇവർക്ക് അവരമൊരുങ്ങുന്നത്.ജീവിത സയാഹ്നത്തിൽ സ്വന്തം നാട്ടുകാർക്ക് കൂടി വെണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്ന തിരിച്ചറിവ് കൂടിയായപ്പോൾ വെറോണിക്കയുടെ നന്മ നാട്ടുകാർക്ക് കൂടി പ്രകാശമേകി. ആദ്യം 30 സെന്റ് ഭൂമിയാണ് ഇവർ സ്നേഹപൂർവ്വം ചാരിറ്റബിൾട്രസ്റ്റിനായി വിട്ടു നൽകിയത്. കുട്ടികൾക്കായി പാർക്ക് നിർമ്മിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത് .എന്നാൽ കുട്ടികളുടെ ഗ്രാമം എന്ന സർക്കാർ പദ്ധതിക്ക് ഒരേക്കർ സ്ഥലം വേണമെന്ന സർക്കാർ നിബന്ധനയുണ്ടെന്ന് ഭാരവാഹികൾ വീണ്ടും വെറോണിക്കയെ അറിയിക്കുകയായിരുന്നു.
വളരെ സന്തോഷത്തോടെയാണ് അവർ 70 സെന്റ് സ്ഥലം കൂടി എഴുതി നൽകിയതെന്ന് പ്രദേശത്തെ പൊതുപ്രവർത്തകനായ അഷറഫ് പറഞ്ഞു. ഇതിൽ സംസ്ഥാനത്തെ തന്നെ ആദ്യത്തെ കുട്ടികളുടെ ഗ്രാമമായിരിക്കും ഒരുങ്ങുകയെന്ന് ടി എൻ പ്രതാപൻ എംഎൽഎ അറിയിച്ചു. വിവാഹം കഴിക്കാത്തതിലോ കുടുംബമോ കുട്ടികളോ ഇല്ലാത്തതിലോ യാതൊരു വേദനയും ഇല്ലെന്നാണ് വെറോണിക്ക സ്വന്തം ജീവിതം കൊണ്ട് കാണീക്കുന്നത്. ഈ പത്തര ഏക്കറിനുള്ളിലെ വീട്ടിൽ ഇവർ ഒറ്റക്കാണ് താമസം. കൂട്ടിനാകട്ടെ നാട്ടിലെ സുമനസുകളും. ബന്ധുക്കളായൊന്നും കാര്യമായ ഇടപെടൽ നടത്താത്ത വേറോണിക്കയുടെ ജീവിതത്തിൽ സ്നേഹവീടും ഒഴിവാക്കാനാകാത്ത ഒന്ന് തന്നെയാണ്. മിക്ക ദിവസങ്ങളിലും രാവിലെ മുതൽ സ്നേഹ വീടിലെ പ്രവർത്തനങ്ങളിൽ ഇവരും സജ്ജീവമാണ്.
സ്നേഹവീട്ടിൽ നടക്കുന്ന കുട്ടികളുടെ കാർഷിക പരിശീലന പരിപാടികൾക്കും എല്ലാ അർഥത്തിലും സഹായവും നേതൃത്വവും നൽകുന്നതും ഈ എശുപത്തി രണ്ട്കാരി തന്നെയാണ്.ഇരുപത്തിയേഴിന്റെ ചുറുചുറുക്കോടെ.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍