മാതൃഭൂമിക്കും വേണു ബാലകൃഷ്ണനും സ്തുതികൾ പാടി പാക്കിസ്ഥാൻ പത്രങ്ങൾ വാർത്ത എഴുതിയോ? ഇന്ത്യൻ നിലപാടിനെ എതിർക്കാൻ ഡോൺ വേണു ബാലകൃഷ്ണനെ ഉപയോഗിക്കുന്നെന്ന ആരോപണം വ്യാജമെന്ന് സൂചന; എഡിറ്റോറിയൽ പേജിൽ ബിജെപി സ്തുതികളുമായി അനുനയിപ്പിക്കാൻ പത്രം; സോഷ്യൽ മീഡിയയിൽ വേണുവിരുദ്ധ പ്രചരണം കൊഴുക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കാശ്മീരിലെ ഉറിയിൽ പാക്കിസ്ഥാൻ നടത്തിയ ഭീകരാക്രമണം ഇന്ത്യയുടെ തിരക്കഥയാണോ എന്ന് ചാനൽ ചർച്ചയിൽ ചോദ്യം ഉന്നയിച്ച മാതൃഭൂമി ചാനൽ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അടങ്ങുന്നില്ല. വേണുവിനെതിരെ കൂട്ടത്തോടെ രംഗത്തെത്തിയിരിക്കയാണ് ഒരു വിഭാഗം ആളുകൾ. ഈ ചാനൽ ചർച്ചയ്ക്ക് ശേഷം മാതൃഭൂമി ചാനൽ ഓഫീസിൽ വിളിച്ച് നിരവധി പേർ പ്രതിഷേധം അറിയിച്ചു. മാതൃഭൂമി പത്രത്തിന്റെ ഫേസ്ബുക്ക് പേജിലും വേണു ബാലകൃഷ്ണനെതിരായ ആക്രമണമാണ് നടക്കുന്നത്. ചീത്തവിളികൾ പെരുകിയതോടെ വേണു ഫോൺ പോലും ഓണാക്കാതിരിക്കുകയുമാണ്.
അതേസമയം സോഷ്യൽ മീഡിയയിൽ പലവിധത്തിലാണ് പ്രചരണം കൊഴുക്കുകയാണ്. ഇതിനായി ഫോട്ടോഷോപ്പ് തന്ത്രവും പുറത്തെടുക്കുന്നു എന്നാണ് അറിയുന്നത്. വേണുവിന്റെ നിലപാട് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ വേണുവിനെ പിന്തുണച്ച് പാക്കിസ്ഥാൻ പത്രങ്ങളും വാർത്തയെഴുതിയെന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരണം കൊഴുക്കുന്നത്. പ്രമുഖ പാക്കിസ്ഥാൻ പത്രം വേണുവിന്റെ വാദം ശരിയെന്ന വിധത്തിൽ ചിത്രം സഹിതം വാർത്ത എഴുതി എന്നാണ് പ്രചരണം.
ഇന്ത്യൻ മീഡിയ മോദിയെ ആക്രമിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് വേണുവിന്റെ ചിത്രത്തിനൊപ്പം ഡോണിന്റെ ലോഗോയും കൂട്ടിവച്ച് പ്രചരരണം കൊവഉക്കുന്നത്. പാക്കിസ്ഥാൻ പത്രങ്ങൾക്ക് വേണു പ്രിയങ്കരനായെന്നും ഇവർ ആരോപിക്കുന്നു. ഡോണിൽ പ്രസിദ്ധീകരിച്ചതെന്ന് അഴകാശപ്പെട്ട വാർത്തയുടെ തലക്കെട്ടായി ഇങ്ങനെയാണ് സോഷ്യൽ മീഡിയ പ്രചരണം: '' indian Media attacks modi government. Prominent News Reader in kerala alleges conspiracy of indian Defense Forces in Uri attacks'.
ഇങ്ങനെ വേണുവിന്റെ പരാമർശം പാക്കിസ്ഥാൻ പോലും മുതലെടുത്തു എന്ന വിധത്തിലാണ് സോഷ്യൽ മീഡിയ പ്രചരണം. എന്നാൽ, ഡോൺ ദിനപത്രത്തിൽ വന്നുവെന്ന വിധത്തിൽ ഇങ്ങനെ പ്രചരിപ്പിക്കുന്നത് വ്യാജമാണെന്നാണ് സൂചന. അതേസമയം വേണുവിനെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായപ്പോഴും ഈ വിഷയത്തിൽ പ്രതികരിക്കാനോ വിശദീകരണം നൽകാനോ മാതൃഭൂമി മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഏഷ്യാനെറ്റ് ചാനൽ സിന്ധു സൂര്യകുമാറിന് നൽകിയതു പോലുള്ള പിന്തുണ ലഭിക്കുന്നില്ലെന്നതാണ് ഇതിൽ പ്രധാനമായതും. അതേസമയം പാക്കിസ്ഥാൻ വിഷയവുമായി ബന്ധപ്പെട്ടാണ് വേണു ആക്രമിക്കപ്പെടുന്നതെന്നതിനാൽ പല പ്രമുഖരും വേണുവിനെ പിന്തുണച്ച് രംഗത്തുണ്ട്. വേണുവിന്റെ ചർച്ചയിൽ അസ്വാഭാവികത ഇല്ലെന്നാണ് ഇവരുടെ പക്ഷം. സംവിധായകൻ ആഷിഖ് അബുവും വേണുവിനെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.
അതിനിടെ മാതൃഭൂമി പത്രം വിഷയം ഈ വിഷയങ്ങളെക്കുറിച്ചൊന്നും പരാമർശിച്ചില്ലെങ്കിലും ബിജെപിയുടെ വാർത്തകൾക്ക് അതീവ്രപ്രാധാന്യം നൽകുന്നുണ്ട്. ബിജെപിയുടെ ദേശീയ കൗൺസിൽ യോഗം കോഴിക്കോട് നടക്കുന്ന സാഹചര്യത്തിൽ ഇന്നിറങ്ങിയ മാതൃഭൂമി പത്രം ബിജെപി വാർത്തകൾക്ക് വലിയ തോതിൽ സ്ഥലം മാറ്റിവച്ചു. എഡിറ്റോറിയൽ പേജ് നിറയെ ബിജെപിയുടെ ദേശീയ കൗൺസിലുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ എഴുതിയ വാർത്തകളെ കുറിച്ചാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വിഷയത്തിൽ പ്രതിഷേധം ഉയർത്തുന്ന ബിജെപിക്കാരുടെ പ്രതിഷേധം ശമിപ്പിക്കാമെന്നാണ് പ്ത്രം കരുതുന്നത്.
വേണുവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ മാതൃഭൂമിയുടെ തിരുവനന്തപുരം വഞ്ചിയൂരിലെ ആസ്ഥാനത്തിനു സമീപമെത്തി ഒരു വിഭാഗം ആളുകൾ വേണുവിന്റെ കോലം കത്തിച്ചിരുന്നു. ചാനൽ ചർച്ചയിൽ ഇന്ത്യാ വിരുദ്ധ മനോഭാവം പുലർത്തുന്ന ചോദ്യങ്ങൾ ചോദിച്ചുവെന്നാരോപിച്ചാണ് ഒരു ഫേസ്ബുക്ക് കൂട്ടായ്മ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിൻബലത്തിലല്ലെന്നും രാജ്യസ്നഹത്തിന്റെ പേരിൽ നടത്തുന്ന പരിപാടിയാണ് എന്നാണ് സംഘാടകർ പറഞ്ഞത്. കോലത്തിൽ പാക്കിസ്ഥാന്റെ പതാകയുമായി സാമ്യമുള്ള പച്ച പതാക കെട്ടിയും വേണുവിന്റെ ചിത്രത്തിന്റെ മുകളിൽ ജിഹാദി എന്നും എഴുതിയാണ് കോലം കത്തിച്ചത്.
രണ്ട് ദിവസം മുമ്പാണ് ഇത്തരമൊരു കൂട്ടായ്മ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ചെറു സംഘങ്ങളായും ഒറ്റയ്ക്കും എത്തിയവർ മാതൃഭൂമി ഓഫീസിനു മുന്നിലെ മാതൃഭൂമി റോഡിന്റെ പ്രധാന കവാടത്തിലേക്ക് ഒത്തുചേരുകയായിരുന്നു. നഗരത്തിൽ നിന്നും പുറത്തു നിന്നുമാണ് പലരും എത്തിയത്. വിവിധ രാഷ്ട്രീയ ആഭിമുഖ്യമുള്ളവരാണ് പ്രതിഷേധിക്കാനെത്തിയത്.
ചാനൽ ചർച്ചയിൽ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തിയത് തീർത്തും അപഹാസ്യമാണ്. പാക്കിസ്ഥാൻ മാദ്ധ്യമങ്ങളെപ്പോലെ സംസാരിക്കുന്ന രീതി അനുവദിക്കാനാകില്ല. ഇന്ത്യാ വിരുദ്ധ മാദ്ധ്യമപ്രവർത്തകനായ വേണു ബാലകൃഷ്ണൻ പാക്കിസ്ഥാനിൽ നിന്നും പണം കൈപ്പറ്റിയെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. 17 ഇന്ത്യൻ സൈനികരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവരും മനുഷ്യരാണ്. അവർക്കും കുടുംബമുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി രാപകൽ അധ്വാനിക്കുന്ന സൈനികരെ രാജ്യം തന്നെ ഒറ്റികൊടുത്തുവെന്ന് പറയുന്നത് രാജ്യദ്രോഹമാമെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഗെറ്റ് വെൽ സൂൺ വേണു എന്ന ഹാഷ് ടാഗ് പ്രചരണവും ഇതോടെ കൊഴുപ്പിക്കുകയാണ് ഇക്കൂട്ടർ.
എന്തായാലും സൈബർ ലോകത്ത് പ്രതിഷേധം കൊഴുക്കുമ്പോഴും വേണു ഇന്നലെയും ചാനൽ ചർച്ച നയിക്കാനെത്തി. നവാസിന്റെ നാവടക്കിയോ ഇന്ത്യ? എന്ന ചോദ്യത്തോടെയാണ് ഇന്നലെയും വേണു തന്നെയാണ് സൂപ്പർപ്രൈം ടൈമിലെ ചർച്ച നയിച്ചത്. എം.കെ ഭദ്രകുമാർ, ടി.പി ശ്രീനിവാസൻ, വി. മുരളീധരൻ, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍