ഇന്ത്യയിൽ കണ്ടു വരുന്നത് 275 ഇനം പാമ്പുകൾ; ഇവയിൽ വിഷമുള്ളത് 42 ഇനങ്ങൾക്ക് മാത്രം; കേരളത്തിൽ സാധാരണ കണ്ടുവരുന്ന വിഷപാമ്പുകൾ അഞ്ചിനങ്ങൾ; മൂർഖൻ കടിച്ചാൽ സാരമായി ബാധിക്കുക നാഡീവ്യൂഹത്തെ; വളവളപ്പൻ പാമ്പു കടിച്ചാൽ പാട് പോലും കാണണമെന്നില്ല; ഏറ്റവും വിഷമുള്ള പാമ്പായ രക്താണലി കടിച്ചാൽ രക്തസ്രാവം ഉണ്ടാകും; കണ്ടാൽ പേടിക്കുന്ന പാമ്പുരാജാവെങ്കിലും രാജവെമ്പാല കടിയേൽക്കുന്നവർ വിരളം; ഭയപ്പെടേണ്ട പാമ്പു വർഗ്ഗങ്ങളെ കുറിച്ച് അറിയാം..

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരളത്തിൽ പാമ്പു കടിയേൽക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. ക്ലാസ് മുറിയിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ സംഭവത്തെ കൂടാതെ ഇപ്പോൾ പാമ്പിനെ ഉപയോഗിച്ചു കൊലപാതകം നടത്തുന്ന സംഭവം പോലും ഉണ്ടായി. ഉത്രയുടെ കൊലപാതകം കൂടുതലായി ചർച്ച ചെയ്യുമ്പോൾ കേരളത്തിൽ സൂക്ഷികേണ്ട പാമ്പുകളെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഇന്ത്യയിൽ 275 ഇനം പാമ്പുകളാണുള്ളതെന്നും ഇതിൽ 42 ഇനങ്ങൾക്ക് മാത്രമേ വിഷമുള്ളൂവെന്നുമാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ വിഷചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. ജോസഫ് കെ. ജോസഫ് പറയുന്നത് ഇവയിൽ തന്നെ കേരളത്തിൽ സൂക്ഷിക്കേണ്ടത് അഞ്ചിനം വിഷപാമ്പുകളെ ആണെന്നാണ്.
കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന പാമ്പിനം മൂർഖനാണ്. ഉത്രയും മരിച്ചതും മൂർഖൻ പാമ്പിന്റെ കടിയേറ്റാണ്. കടിച്ചാൽ നാഡീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. കണ്ണിന്റെ പോള അടഞ്ഞുപോകുന്ന അനുഭവമുണ്ടാകും. രണ്ടായിക്കാണും. വെള്ളമിറക്കാൻ പ്രയാസം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്. ശ്വാസം നിലച്ചുപോകാം. രുചിയറിയാൻ പറ്റില്ല. കടിച്ചഭാഗത്ത് നല്ല വേദനയുണ്ടാകും. നീരുവരാം, പോള വരാം.
വളവളപ്പ എന്നും ശംഖുവരയൻ എന്നുമുള്ള പേരുകളിൽ അറിയപ്പെടുന്ന പാമ്പുകളെയും സൂക്ഷിക്കേണ്ടതുണ്ട്. ഈ പാമ്പുകടിയും നാഡീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. കടിച്ച പാടുപോലും കാണണമെന്നില്ല. വേദന കുറവായിരിക്കും. സാധാരണ നിലത്ത് കിടന്നുറങ്ങുന്നവരെയാണ് ഇത് കടിക്കുന്നത്. അബോധാവസ്ഥയിലാകാൻ സാധ്യത. വയറുവേദന ഉണ്ടാകും.
രക്താണലിയാണ് മറ്റൊരു പ്രധാന വിഷപാമ്പ്. ഏറ്റവും വിഷമുള്ള പാമ്പാണിത്. വലുതായിരിക്കും. രക്തസ്രാവം ഉണ്ടാകും. അണലി കടിച്ചാൽ രക്തം കട്ടപിടിക്കില്ല. വൃക്കയെയാണ് കൂടുതൽ ബാധിക്കുന്നത്. അണലി കടിച്ചാൽ രക്തം വലിച്ചുകളയരുത്. അത് രക്തസ്രാവം കൂട്ടും. കടിയേറ്റയാൾ ഓടാതിരിക്കാനും മദ്യം കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ചുരുട്ട എന്ന പാമ്പിനെ പൊതുവേ മലയോരപ്രദേശങ്ങളിൽ കാണുന്നത്. അണലിയുടെ കൂട്ടത്തിൽപ്പെട്ട പാമ്പാണിത്. പൊതുവേ ചെറുതായിരിക്കും. കണ്ണിന്റെയും മൂക്കിന്റെയും ഇടയിൽ ചെറിയ കുഴിയുണ്ടാകും. പ്രധാനമായും വൃക്കയെയാണ് ബാധിക്കുന്നത്. രാജവെമ്പലയാണ് പാമ്പുകളിലെ രാജാവായി അറിയപ്പെടുന്നത്. പൊതുവേ ഉൾക്കാടുകളിലും തണുപ്പുള്ള പ്രദേശങ്ങളിലുമാണ് ഈ പാമ്പിനെ കാണാറുള്ളത്. വലുതായതിനാൽ ശ്രദ്ധയിൽപ്പെടുന്നതുകൊണ്ട് കടിയേൽക്കുന്നത് വിരളമാണ്.
വിഷപ്പാമ്പുകൾ നിറം, സ്വഭാവ വിശേഷങ്ങൾ, വിഷവീര്യം എന്നിവകൊണ്ട് വ്യത്യസ്ഥരാണ് മിക്കതും സാധുക്കളാണ്. ആങ്ങോട്ടാക്രമിച്ചാൽ കൂടി ഉപദ്രവിക്കാത്തവരാണധികവും. ചവിട്ടിയാൽ കടിക്കാത്ത പാമ്പുണ്ടോ? അത്രതന്നെ മനുഷ്യനെ സ്വന്തം ശത്രുവായിട്ടാണ് പാമ്പ് കരുതുന്നത്. അതിനാൽ അവന്റെ മുന്നിൽ നിന്നും രക്ഷപ്പെടാനാണ് സർപ്പം ആഗ്രഹിക്കുന്നത്.
പാമ്പിന് വായുവിലൂടെ വരുന്ന ശബ്ദവീചികൾ ശ്രവിക്കാനാവില്ല. അതിനാൽ നടന്നുപോവുമ്പോൾ സംസാരിക്കുന്നത് കേൾക്കാനാവില്ല. പ്രതലത്തിലൂടെ വരുന്ന ശബ്ദത്തിന്റെ പ്രകമ്പനങ്ങൾ അറിയാനാവും. പാദരക്ഷകൾ ഉപയോഗിച്ച് നടക്കുകയാണെങ്കിൽ ആ ശബ്ദം പെട്ടെന്ന് അറിയാനും ശത്രുസാന്നിദ്ധ്യം മനസ്സിലാക്കി പാമ്പിന് ഓടിമറയാനും ആവുന്നു. തന്മൂലം പാദരക്ഷയില്ലാതെ രാത്രികാലങ്ങളിൽ പുറത്ത് നടക്കാതിരിക്കുക. വിശേഷിച്ചും പാമ്പിന്റെ ശല്യമുള്ള സ്ഥലങ്ങളിൽ നിൽക്കുന്നയാളിനെ സാധാരണയായി പാമ്പ് കുത്താറില്ല. കാരണം, നിശ്ചലദൃശ്യങ്ങൾ പാമ്പിൻ നേത്രങ്ങളിൽ വ്യക്തമല്ല.
മൂർഖൻ, അണലി, ശംഖുവരയൻ, കടൽപാമ്പുകൾ എന്നിവയാണ് ഇന്ത്യയിൽ കാണുന്ന പ്രധാനവിഷപ്പാമ്പുകൾ. മൂർഖനെ എല്ലാവർക്കുമറിയാം. ഇന്ത്യയിൽ ഏറ്റവുമധികം അറിയപ്പെടുന്ന ഒരുപാമ്പാണത്. എടുത്തുപിടിച്ച പത്തിയാണ് മൂർഖന്റെ പ്രത്യേകത. പത്തിയുടെ പിന്നിൽ '?!്'ആകൃതിയിലുള്ള ഒരു ചിഹ്നമുണ്ട്. അതാണ് മൂർഖൻപാമ്പിന്റെ അടയാളം. എല്ലാ പാമ്പുകൾക്കും പത്തിയില്ല. എന്നാൽ പാമ്പ് എന്ന ശബ്ദം പോലും പത്തിയുടെ ആകൃതിയുമായി ചേർത്താണ് നമ്മുടെ ബോധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാവാം പത്തിയുള്ള പാമ്പിനെ ആണായും മറ്റുള്ളവയെ പെണ്ണായും സങ്കൽപിച്ചിരിക്കുന്നത്. മൂർഖന്‍ നാലര അടി മുതൽ ആറടി വരെ നീളമുണ്ടാകും. ശരീരത്തിന്റെ മൂന്നിലൊന്ന് ഭാഗത്തോളം ഉയർത്തി നിൽക്കാനാവുന്നു. യഥാർത്ഥത്തിൽ പത്തി ഒരായുധമോ അടയാളമോ രാജചിഹ്നമോ അല്ല. അത് ഒരു പ്രതിരോധ തന്ത്രമാണ്. ശത്രുവിനെ അകറ്റാനുള്ള മാർഗ്ഗം. ഭയക്കുമ്പോഴാണ് മൂർഖൻ പത്തിവിടർത്തുന്നത്.
ലോകമെമ്പാടുമുള്ള ജനതയുടെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഉഗ്രവിഷമുള്ള പാമ്പാണ് മൂർഖൻ. ഇതിന്റെ വിഷം ന്യൂറോടോക്സിൻ ആണ്. വിഷം നാഡികളെ സ്വാധീനിക്കുന്നു. വിവിപാരസ് ആണ്. മുട്ടയിടുന്നു. ജൂൺ മുതൽ ഓഗസ്റ്റ്വരെയുള്ള കാലമാണ് പ്രജനനകാലം. ഇക്കാലത്ത് 1030 മുട്ടകളിടും. ഇവയ്ക്ക് സ്വന്തമായി മാളമില്ല. അതിനാൽ മരപ്പൊത്തുകൾ, എലിമടകൾ, ചിതൽപ്പുറ്റുകൾ എന്നിവിടങ്ങളിൽ ഇവ മുട്ടകളിടുന്നു. പാമ്പ് മുട്ടയ്ക്ക് അടയിരിക്കുന്നു. 60 ദിവസമാണ് അടയിരിപ്പുകാലം. മുട്ടപൊട്ടി കുഞ്ഞുങ്ങൾ പുറത്ത് വരുന്നു. മൂർഖന്റെ കുഞ്ഞുങ്ങൾക്കും വിഷഗ്രന്ഥികളും വിഷപ്പല്ലുകളുമുണ്ട്.
നാജാ നാജയാണ് സാധാരണ കണ്ടുവരുന്ന ഇന്ത്യൻ മൂർഖൻ. മൂന്നുതരം മൂർഖനുകളെയാണ് വ്യക്തമായി പഠിച്ചിട്ടുള്ളത്. ആകെ ആറ് ജാതി മൂർഖനുകൾ ഉണ്ടെന്ന് പറയപ്പെടുന്നു. സാധാരണ കാണപ്പെടുന്നതാണ് പത്തിക്ക് പുറകിൽ ഇരട്ട കണ്ണടയാളമുള്ള മൂർഖൻ. രണ്ടാമത്തേത് ഒറ്റ കണ്ണടയടയാളമുള്ളതാണ്. അടുത്തയിനത്തിന് കണ്ണടചിഹ്നമേയുണ്ടാവില്ല. കേരളത്തിൽ കാണുന്ന ഒരിനമാണ് കരിമൂർഖൻ. മൂർഖൻ പാമ്പുകൾ രാത്രിയും പകളും ആക്ടീവാണ്. ദക്ഷിണ കിഴക്കനേഷ്യൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം മൂർഖൻ ശത്രുവിന്റെ കണ്ണിനെ ലക്ഷ്യമാക്കി ഒരു സിറിഞ്ചിൽ നിന്നെന്നോണം വിഷം ചീറ്റുന്നു. സ്പിറ്റിങ് കോമ്പ്ര എന്നാണതിന് പേര്.
ഇന്ത്യയിൽ കാണുന്ന ഏറ്റവും വിഷമേറിയ പാമ്പാണ് രാജമൂർഖൻ അഥവാ രാജവെമ്പാല. കിങ് കോമ്പ്രാ എന്ന് ഇംഗ്ലീഷിൽ പറയും. മൂർഖന്റെ രാജാവേന്നാവും പേരു കേട്ടാൽ തോന്നുക. എന്നാൽ കാര്യം തെറ്റി. ഇത് മൂർഖൻ കുലത്തിൽ പോലുമുള്ളതല്ല. പത്തിയുണ്ട് എന്ന ബന്ധം മാത്രമാണ് മൂർഖനും രാജമൂർഖനും തമ്മിലുള്ളത്. പത്തിയുള്ളതു കൊണ്ടാവാം പേരുകളിലെ സമാനത വന്നത്. ഇന്ത്യയിൽ നമ്മുടെ കിഴക്കൻ കാടുകളിലും തണുപ്പുള്ള ഹിമാലയ പാർശ്വങ്ങളിലും കാണുന്നു. കൂടാതെ ആന്റമാൻ ദ്വീപുകളിലെ കാടുകളിലും ഉണ്ട്. ഈ പാമ്പ് കടിച്ചാലുടനെ മരണമാണ്.
നമ്മുടെ വീട്ടുവളപ്പിലും കിണറ്റിനരികിലും കുളിമുറിയിലുമൊക്കെ സാധാരണ കാണുന്ന ഒരു വിഷപ്പാമ്പാണ് ശംഖുവരയൻ അഥവാ വെള്ളിക്കെട്ടൻ. ഇവ ഇന്ത്യയിൽ എല്ലായിടത്തും കാണുന്നു. ബംഗാരസ് സീരുലസ് എന്നും ബംഗാരസ് ഫേഷ്യാറ്റസ് എന്ന രണ്ടിനം. രണ്ടാമത്തേത് വടക്കേ ഇന്ത്യയിൽ മാത്രം കാണുന്നു. ശംഖുവരയൻ, മോതിരവളയൻ, കെട്ടുവരിയൻ എന്നിങ്ങനെ പേരുകൾ. തല ചെറുതാണ്. ഏതാണ്ട് വൃത്താകൃതി. തലമുതൽ വാൽവരെ നീലകറുപ്പ് നിറമുള്ള ശരീരത്തിൽ വെള്ള വളയങ്ങൾ ഉണ്ടാവും. ഒന്നര മീറ്റർ നീളം വരും. വിഷം ന്യൂറോടോക്സിക് ആണ്. മൂർഖന്റെ വിഷത്തിന്റെ നാലിരട്ടി ശക്തിയുണ്ട്. എന്നാൽ മൂർഖന്റെ പത്തിരട്ടി ശക്തിയുണ്ടെന്ന് ചില ശാസ്ത്രഗ്രന്ഥകാരന്മാർ വാദിക്കുന്നു. ഏതായാലും ഏഷ്യയിലെ പാമ്പുകളിൽ ഏറെ വിഷശക്തിയുള്ളത് ഇതിനാണ്. നിശാചാരിയാണ് പാമ്പുകളെ ആഹാരമാക്കുന്നു. പ്രജനനകാലത്ത് 1015 മുട്ടകൾ ഇടാം.
ഏറെ അപകടകാരികളായ വിഷപ്പാമ്പുകളാണ് കടൽപാമ്പുകൾ. ഉഷ്ണമേഖല സമശീതോഷ്ണ മേഖലകളിലെ കടലുകളിൽ ഇവ കാണപ്പെടുന്നു. കടൽ പാമ്പുകൾ സാധാരണ കടിക്കാറില്ല. അപൂർവ്വമായിട്ടേ കടിക്കാറുള്ളൂ. അതിനാൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കും കടലിൽ നീന്തുന്നവരും കടൽപാമ്പുകളെ ഭയക്കേണ്ടതില്ല. 20 തരം കടൽപാമ്പുകൾ നമ്മുടെ കടലിലുണ്ട്. ഇവയുടെ ജീവിതത്തിന്റെ മുഴുവൻ ഘട്ടവും കടലിൽ തന്നെ. തുഴപോലുള്ള വാലുകൾ നീന്താൻ സഹായിക്കുന്നു. ഇവയുടെ ആഹാരം ചെറിയ മത്സ്യമാണ്. എൻഹൈഡ്രിനയും ഹൈഡ്രോഫിസ്സും ആണ് സാധാരണ കടൽപാമ്പുകൾ.
Stories you may Like
- മുഷ്താഖ് അലി ട്രോഫി: നാലാം ജയം ലക്ഷ്യമിട്ട് കേരളം; എതിരാളി ആന്ധ്രാപ്രദേശ്
- പാമ്പുകടിയേറ്റ വദീജയുടെ ജീവനെടുത്തത് പരമ്പരാഗത വിഷചികിത്സ
- ചോർന്നൊലിക്കുന്ന കൂരയിൽ വിഷപാമ്പുകളെ ഭയന്ന് ഒരു കുടുംബം
- കേരളാ ക്രിക്കറ്റ് ഭരിക്കുന്നവരുടെ 'കളി സ്നേഹം' പുറത്താകുമ്പോൾ
- തോമസ് ഐസക് അറിയാൻ: സോഷ്യൽ മീഡിയയിലെ ഹോട്ട് ഡിബേറ്റ് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും സദാചാര പൊലീസ് ചമഞ്ഞ് അടുത്തുകൂടി; ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ; 5000 രൂപ അക്കൗണ്ടിൽ വാങ്ങിയെടുത്തു; പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ശ്രദ്ധേയനായ ജെയ്സലിനെതിരെ ഭീഷണിപ്പടുത്തി പണം തട്ടിയതിന് കേസ്
- നരേന്ദ്ര മോദി കണ്ടു പഠിക്കുമോ ഇസ്രയേലിന്റെ ഈ വിജയതന്ത്രം? ജനസംഖ്യയിൽ 54 ശതമാനം പേരും രണ്ടാം വട്ട കോവിഡ് വാക്സിനും സ്വീകരിച്ചതോടെ രോഗവ്യാപനം കുറഞ്ഞു; പൊതുസ്ഥലത്ത് മാസ്ക് ഒഴിവാക്കി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം; വിജയം കണ്ടത് സൈന്യത്തിന്റെ സഹായത്തോടെയും 24 മണിക്കൂറും വാക്സിനുകൾ നൽകിയത്
- 'സനു തെറ്റു ചെയ്തിട്ടുണ്ടാകില്ല.. ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ രക്ഷപെടുന്നതിനിടയിലോ, മാനസിക വിഭ്രാന്തിയാൽ എന്തെങ്കിലും സംഭവിച്ചതാകാം; മകൾ വൈഗയെ ജീവനു തുല്യം സ്നേഹമായിരുന്നു'; സനു മോഹനാകില്ല വൈഗയെ കൊലപ്പെടുത്തിയത് എന്ന വിശ്വാസത്തിൽ കുടുംബം; മൗനം പാലിച്ചു ഭാര്യ രമ്യയും
- കോവിഡ് രണ്ടാം തരംഗത്തിൽ എല്ലാം പിടിവിട്ടു; ഉത്തരേന്ത്യയിൽ മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ പോലും ബുദ്ധിമുട്ട്; ജനിതക വ്യതിയാനം പ്രധാന ഘടകം; വകഭേദം വന്ന വൈറസുകൾ വായുവിലൂടെയും പകരുമെന്ന് ആരോഗ്യ വിദഗ്ദ്ധർ; വായുവിൽ തങ്ങുന്ന വൈറസ് മൂന്നു മണിക്കൂർ വരെ അപകടകാരി; അടച്ചിട്ട മുറികളിലെ ആൾക്കൂട്ടം സ്ഥിതി രൂക്ഷമാക്കും
- ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം; ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായി
- ജെർമൻ ഷെപ്പേഡുകളും ലാബ്രഡോർ റിട്രീവറുകളും അടക്കിവാഴുന്ന ഡോഗ് സ്ക്വാഡിലേക്ക് കുവി വന്നത് തല ഉയർത്തി പിടിച്ച്; ഇടുക്കി സ്ക്വാഡിലെ കുത്തിത്തിരിപ്പിൽ പെട്ട് അപ്രതീക്ഷിതമായി പടിയിറങ്ങിയതും തല ഉയർത്തി പിടിച്ച്; പെട്ടിമുടി ദുരന്തഭൂമിയിൽ കളിക്കൂട്ടുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയ കുവി മികച്ച ട്രാക്കർ ഡോഗെന്ന് പേരെടുത്തിട്ടും പുകച്ചുപുറത്താക്കി; കുവിയെ തെറിപ്പിച്ചത് ആര്?
- ഷോയിലെ പുരുഷന്മാരെല്ലാം തന്റെ പിന്നാലെയായിരുന്നു; മറച്ച് വെച്ചത് മറ്റ് പെൺകുട്ടികളുടെ പിന്തുണ പോകുമെന്ന് കരുതി; തമിഴ് സിനിമയിലെ അറിയപ്പെടുന്ന പേരുകളിൽ ഒന്നായ തന്നെ ബിഗ് ബോസിൽ നിന്നും പുറത്താക്കിയത് അസൂയ കൊണ്ടെന്നും നടി മീര മിഥുൻ; വിമർശനവുമായി സൈബർ ലോകവും
- മകൾ വൈഗ മിടുമിടുക്കിയെന്ന് പറയുന്ന അച്ഛൻ, സ്നേഹ സമ്പന്നൻ; ആ രാത്രി വൈഗയ്ക്ക് സംഭവിച്ചത് എന്ത്? മകളുടെ ഘാതകൻ അല്ലെങ്കിൽ എന്തിനാണ് പൊലീസിനെ ഒളിച്ചു കളിച്ചത്? സനു മോഹൻ പിടിയിലായതോടെ വൈഗയുടെ മരണത്തിന്റെ ദുരൂഹതകൾ നീങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാളെ മാധ്യമങ്ങളെ കാണും
- 'ഗോവയിൽ നിന്ന് ക്ഷേത്രദർശനത്തിന് എത്തിയതാണ്': കൊല്ലൂർ മൂകാംബികയിൽ സനുമോഹൻ സ്വയം പരിചയപ്പെടുത്തിയത് ചെറുപുഞ്ചിരിയോടെ; കുടുംബം നാട്ടിലാണെന്നും ഒരുമകൾ ഉണ്ടെന്നും പരിചയപ്പെടുത്തൽ; സനു മോഹന്റെ ചതി മറുനാടനോട് വെളിപ്പെടുത്തി കൊല്ലൂർ ബീനാ റെസിഡൻസി മാനേജർ
- ഡൽഹി ക്യാപിറ്റൽസ് വീണ്ടും വിജയ വഴിയിൽ; ആവേശപ്പോരിൽ പഞ്ചാബ് കിങ്സിനെ തകർത്തത് ആറു വിക്കറ്റിന്; കൂറ്റൻ വിജയലക്ഷ്യം മറികടന്നത് ശിഖർ ധവാന്റെ ബാറ്റിങ് കരുത്തിൽ; തിങ്കളാഴ്ച ചെന്നൈയും രാജസ്ഥാനും നേർക്കുനേർ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- കൊലപാതകത്തിന് ശേഷം നേതാവ് സംരക്ഷിക്കില്ലെന്ന തോന്നൽ; കൂട്ടുപ്രതികളോട് സഖാവിനെതിരെ പറഞ്ഞത് വാക്കു തർക്കമായി; പ്രകോപനം നടന്നത് മറ്റൊരു സഖാവിന്റെ വീട്ടിലെ ഒളിത്താമസത്തിനിടെ; ബോധരഹിതനെ കെട്ടിത്തൂക്കിയത് മറ്റ് പ്രതികൾ; രതീഷ് കൂലോത്തിന്റെ കൊലപാതകത്തിലും സിപിഎം പ്രതിക്കൂട്ടിൽ
- പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം
- കുണ്ടറയിൽ മേഴ്സികുട്ടിയും കൊല്ലത്ത് മുകേഷും തോൽക്കും; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി വിപ്ലവം; നേമത്തും മഞ്ചേശ്വരത്തും ബിജെപി; ശ്രീധരൻ തോൽക്കും; സംസ്ഥാന ഇന്റലിജൻസ് പ്രവചിക്കുന്നത് 77 സീറ്റുമായി ഭരണ തൂടർച്ച; കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനൊപ്പവും; രണ്ട് റിപ്പോർട്ടിലുമുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ തീക്ഷണത
- ചികിൽസ യുഎഇയിൽ ആക്കാമെന്ന് നിർദ്ദേശിച്ചത് അബുദാബി രാജകുടുംബം; ശതകോടീശ്വരനെ മടക്കി കൊണ്ടു പോകാൻ പ്രത്യേക വിമാനം അയച്ചത് ഗൾഫിലെ രാജകുടുംബം; ഇനി നടുവേദനയ്ക്കുള്ള ചികിൽസ അബുദാബിയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ; ദൈവത്തിന് നന്ദിപറഞ്ഞ് യൂസഫലിയും ഭാര്യയും മടങ്ങിയത് രാത്രി ഒന്നരയോടെ
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- പ്രസാവാവധിയിൽ ആയിരുന്ന വിജിയെ പൊലീസും ആദ്യം തിരിച്ചറിഞ്ഞില്ല; ജീപ്പ് എത്തിച്ചത് ആശുപത്രിയിലേക്ക് യൂസഫലിയേയും ഭാര്യയേയും മാറ്റും വരെ വിശ്രമമില്ലാത്ത രക്ഷാ പ്രവർത്തനം; സിവിൽ പൊലീസ് ഓഫീസർ വിജിയും ഭർത്താവും കാട്ടിയത് അസാമാന്യ ഇടപെടൽ; പനങ്ങാട്ട് ലുലു ഗ്രൂപ്പ് ഉടമ തിരിച്ചറിഞ്ഞത് സ്നേഹത്തിന്റെ കരുതൽ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകളും ബലിദാനികളും ഉള്ള സ്ഥലം; പ്രചരണം കൊഴുപ്പിക്കാൻ എത്തേണ്ടിയിരുന്നത് സാക്ഷാൽ അമിത്ഷാ! കേന്ദ്ര ആഭ്യന്തര മന്ത്രി 25-ന് മണ്ഡലത്തിൽ എത്തുമ്പോൾ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥ; എൻ ഹരിദാസിന്റെ പത്രിക തള്ളിയത് ഷംസീറിനിട്ട് മുട്ടൻ പണിയോ? കടുത്ത ആശങ്കയിൽ സിപിഎമ്മും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
- രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍