Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സി പി സുഗതൻ വെറും കടലാസ് പുലി! അദ്ദേഹത്തിന് പാർലമെന്ററി വ്യോമോഹങ്ങൾ; ഒരു സുഗതൻ പോയതുകൊണ്ട് ഒന്നും സംഭവിക്കില്ല; നവോത്ഥാന സമിതിയുമായി പൂർവാധികം ശക്തിയോടെ മുന്നോട്ടു പോകും; ഹിന്ദുഐക്യമല്ല നവോത്ഥാന സമിതിയുടെ ലക്ഷ്യം; നവോത്ഥാന സമിതിയിൽ നിന്നും പിന്മാറാനുള്ള ഹിന്ദു പാർലമെന്റ് വൈസ് ചെയർമാന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ; നവോത്ഥാനവുമായി മുന്നോട്ടെന്ന് പുന്നല ശ്രീകുമാറും

സി പി സുഗതൻ വെറും കടലാസ് പുലി! അദ്ദേഹത്തിന് പാർലമെന്ററി വ്യോമോഹങ്ങൾ; ഒരു സുഗതൻ പോയതുകൊണ്ട് ഒന്നും സംഭവിക്കില്ല; നവോത്ഥാന സമിതിയുമായി പൂർവാധികം ശക്തിയോടെ മുന്നോട്ടു പോകും; ഹിന്ദുഐക്യമല്ല നവോത്ഥാന സമിതിയുടെ ലക്ഷ്യം; നവോത്ഥാന സമിതിയിൽ നിന്നും പിന്മാറാനുള്ള ഹിന്ദു പാർലമെന്റ് വൈസ് ചെയർമാന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ; നവോത്ഥാനവുമായി മുന്നോട്ടെന്ന് പുന്നല ശ്രീകുമാറും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഇടതു സർക്കാർ രൂപം കൊടുത്ത നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്നും പിന്മാറാനുള്ള ഹിന്ദു പാർലമെന്റ് തീരുമാനത്തെയും സി പി സുഗതനെയും രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു സുഗതൻ പോയതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതീപ്രവേശന വിവാദത്തിന്റെ തുടർച്ചയായി രൂപ കൊണ്ടതാണ് നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷിക്കാനുള്ള നവോത്ഥാന മൂല്യസംരക്ഷണ സമിതി. ഈ സമിതിയുമായി ഇനി ചേർന്നു പോകാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് സുഗതന്റെ പിന്മാറ്റം. സംഘടനയുടെ കൺവീൻ പുന്നല ശ്രീകുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സുഗതൻ സമിതിക്ക് പുറത്തുപോകാൻ തീരുമാനിച്ചത്. എന്നാൽ, ഈ വിഷയത്തൽ വെള്ളാപ്പള്ളി നടേശൻ തന്നെ സുഗതനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഹിന്ദുഐക്യമല്ല നവോത്ഥാന സമിതി ലക്ഷ്യം വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമിതിയിൽ നിന്നും പിന്മാറാനുള്ള തീരുമാനം അറിയിച്ച ഹിന്ദു പാർലമെന്റ് സംസ്ഥാന ജനറൽസെക്രട്ടറിയും നവോത്ഥാനസമിതി വൈസ് ചെയർമാനുമായ സി.പി. സുഗതനെയും വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സുഗതൻ കടലാസ് പുലിയാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി അദ്ദേഹത്തിന് പാർലമെന്ററി വ്യോമോഹങ്ങളാണെന്നും കൂട്ടിച്ചേർത്തു. ഒരു സുഗതൻ പോയതുകൊണ്ട് ഒന്നുമാകില്ല. സമിതി പൂർവാധികം ശക്തിയോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എൻ.ഡി.പി യോഗത്തിന് രാഷ്ട്രീയ നിലപാടുകളില്ല. രാഷ്ട്രീയമില്ലാത്തതിന്റെ പേരിലാണ് നിലപാടുകളില്ലെന്ന വിമർശനം ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നവോത്ഥാന സമിതിയിൽ നിന്നും പിന്മാറുകയാണെന്ന് ഹിന്ദു പാർലമെന്റ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. 94 ഹിന്ദുസംഘടനകളുടെ കേന്ദ്രസമിതിയാണ് ഹിന്ദു പാർലമെന്റ്. പിന്മാറുകയാണെങ്കിലും ഹിന്ദു പാർലമെന്റ് അംഗങ്ങളായ ഏതെങ്കിലും സമുദായങ്ങൾക്ക് അവരുടെ സ്വന്തം തീരുമാനമനുസരിച്ച് നവോത്ഥാനസമിതിയിൽ തുടരാൻ തടസ്സമുണ്ടാവില്ലെന്നും അംഗസംഘടനകൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ഈ തീരുമാനം സുഗതന്റെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു ഉയർന്ന വിമർശനം. നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ തുടർപ്രവർത്തനത്തിന് സുഗതന്റെ രാജി തടസ്സമല്ലെന്നുമായിരുന്നു അവരുടെ വിമർശനം.

നവോത്ഥാന മൂല്യസംരക്ഷണസമിതിയുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിലപാടുകളെ തള്ളിപ്പറയാതെ ആയിരുന്നു സുഗതന്റെ സർക്കുലർ. കൺവീനർ പുന്നല ശ്രീകുമാറിന് പക്ഷേ പരോക്ഷവിമർശനവുമുണ്ട്. പുന്നലയോടുള്ള അഭിപ്രായഭിന്നതയാണ് പിന്മാറ്റത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് സർക്കുലർ. ശബരിമല വിഷയത്തിന്റെ തുടക്കത്തിൽ സന്നിധാനത്ത് യുവതികളെ തടയുന്നതിന് നേതൃത്വം നൽകിയ നേതാവ് കൂടിയാണ് സുഗതൻ. പിന്നീടാണ് അദ്ദേഹം നിലപാടിൽ മാറ്റം വരുത്തി നവോത്ഥാനസമിതിയുമായി ചേർന്നത്.

വനിതാമതിലിലും സജീവ പങ്കാളിയായി.വനിതാമതിൽ രൂപീകരണ തീരുമാനമുണ്ടായതോടെ ഹിന്ദു പാർലമെന്റിന്റെ ഭാഗമായ 12 മുന്നാക്ക സംഘടനകൾ നവോത്ഥാനസംരക്ഷണസമിതിയിൽ നിന്ന് പിന്മാറിയതാണെന്ന് സർക്കുലറിൽ പറയുന്നു. നവോത്ഥാന സംരക്ഷണസമിതിയുടെ തുടർപ്രവർത്തനങ്ങൾ ഹിന്ദു പാർലമെന്റ് പിന്തുടരുന്ന രാഷ്ട്രീയരഹിത വിശാല ഹിന്ദു ഐക്യത്തിന് അനുയോജ്യമല്ലെന്ന് കാണുന്നു. പ്രവർത്തിക്കാൻ താല്പര്യമുള്ള മുന്നാക്കസമുദായങ്ങളെയൊന്നും ഇതിൽ അടുപ്പിക്കുന്നില്ല. ജില്ലാതല പ്രവർത്തനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ സമിതി രൂപീകരണസമയത്ത് പങ്കെടുത്ത പ്രമുഖ ഹിന്ദു പാർലമെന്റ് അംഗ സമുദായപ്രാതിനിദ്ധ്യമില്ല.

അവർക്ക് പകരം ചില സമുദായ സ്പ്ലിന്റർ ഗ്രൂപ്പുകൾ സമിതിയെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് വന്നിരിക്കുന്നു. അതുപോലെ കേരളത്തിന്റെ സാമൂഹ്യനവോത്ഥാനം ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ ചരിത്രമായി കാണുകയും ബഹുഭൂരിപക്ഷത്തിന്റെയും വികാരങ്ങളെ തിരസ്‌കരിക്കുകയും ചെയ്യുന്നത് ചരിത്രനിഷേധമാണ്. അതാണിപ്പോൾ സമിതിയുടെ ചില ഭാരവാഹികൾ മുഖ്യമന്ത്രി അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത് എന്നും സർക്കുലറിൽ കുറ്റപ്പെടുത്തി.സമിതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സർക്കാരും കൈക്കൊള്ളുന്ന നിലപാടുകൾക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും സുഗതനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്.

അയ്യങ്കാളി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരാണ് സാമൂഹ്യനവോത്ഥാനം സൃഷ്ടിച്ച ആചാര്യന്മാരെന്നിരിക്കെ, അതിൽ ചട്ടമ്പിസ്വാമികളെ ഒഴിവാക്കിയാൽ അത് പൂർണ്ണമാകില്ലെന്ന് സുഗതൻ പറഞ്ഞു. അതേസമയം, നവോത്ഥാനസമിതിയുടെ ജില്ലാതല ബഹുജനകൂട്ടായ്മകൾ സജീവമായി നടക്കുകയാണെന്ന് പുന്നല ശ്രീകുമാർ അറിയിച്ചു. ഒക്ടോബറിൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് സെമിനാറുകൾ നടത്തും. ഡിസംബറിൽ കാസർകോട് മുതൽ സ്വാമിതോപ്പ് വരെ നവോത്ഥാനയാത്ര നടത്തുമെന്നും ശ്രീകുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP