ആ പുകഴ്ത്തലുകൾക്കൊന്നും വെള്ളാപ്പള്ളിയെ രക്ഷിക്കാൻ കഴിയില്ലേ? വിഎസും ബിജുരമേശും പിടിമുറുക്കിയതോടെ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയും കൈവിട്ടതായി സൂചന; മൈക്രോഫിനാൻസ് അഴിമതിയിൽ എസ്എൻഡിപി നേതാവിനെ കാത്തിരിക്കുന്നത് കൈവിലങ്ങെന്ന് റിപ്പോർട്ട്; സഹായിക്കാൻ കഴിയില്ലെന്ന് പിണറായി വ്യക്തമാക്കിയതോടെ സമുദായാംഗങ്ങളെ ഇളക്കിവിട്ട് പ്രതിരോധിക്കാൻ നീക്കം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിനു പുറമെ ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തിലും പുനരന്വേഷണ ആവശ്യം ശക്തമായതോടെ നിൽക്കക്കള്ളിയില്ലാതെ മുഖ്യമന്ത്രി പിണറായിയുടെ ദയവുപ്രതീക്ഷിച്ച് വെള്ളാപ്പള്ളി നടത്തിയ നീക്കങ്ങൾ പാഴാകുന്നു. പിണറായിയെ സന്തോഷിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ വിഎസിനെ ചീത്തവിളിച്ചും പിണറായിയെ പുകഴ്ത്തിയും എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ വെള്ളാപ്പള്ളി നടത്തിവന്ന നീക്കങ്ങൾ ഫലംകണ്ടില്ല. മൈക്രോഫിനാൻസ് തട്ടിപ്പിനുപുറമെ ശാശ്വതീകാനന്ദയുടെ ദുരൂഹമരണക്കേസിലും തുടരന്വേഷണം നടത്താൻ സർക്കാർ ഒരുങ്ങുന്നതായാണ് സൂചനകൾ. ഇതിനു പുറമെ ബിഡിജെഎസ് രൂപീകരണത്തിലൂടെ എസ്എൻഡിപി യോഗത്തെ ബിജെപിയുടെ നുകത്തിൽ കൂട്ടിക്കെട്ടിയതിൽ അതൃപ്തിയുള്ള വലിയൊരു വിഭാഗത്തിന്റെയും നേരത്തേതന്നെ വെള്ളാപ്പള്ളി വിരുദ്ധ പക്ഷത്തുള്ള ശ്രീനാരായണീയരുടേയും സഹകരണത്തോടെ യോഗം ഭരണത്തിൽനിന്ന് വെള്ളാപ്പള്ളിയെ തൂത്തെറിയാനും സിപിഐ(എം) നീക്കങ്ങൾ സജീവമാക്കുകയാണ്.
അതേസമയം, ഇതിനെ സമൂദായാംഗങ്ങളെ ഇളക്കിവിട്ട് പ്രതിരോധിക്കാൻ വെള്ളാപ്പള്ളിയും ഒരുങ്ങുന്നതായാണ് വിവരം. വെള്ളാപ്പള്ളി ബിജെപി പാളയത്തിലെത്തിയതോടെ സിപിഐ(എം) ഗുരുദേവനെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഐ(എം) നടത്തിയ ഘോഷയാത്രയിൽ ഗുരുദേവനെ കുരിശിൽ തറച്ചതായി ചിത്രീകരിക്കപ്പെട്ട നിശ്ചലദൃശ്യം സിപിഎമ്മിനെതിരെ അണികളെ ഇളക്കിവിടാൻ ശക്തമായ ആയുധമായി വെള്ളാപ്പള്ളി ഉപയോഗിച്ചിരുന്നു. ഇതുപോലുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി സിപിഎമ്മിനും ഇടതുപക്ഷത്തിനുമെതിരെ അണികളിൽ വികാരമുണ്ടാക്കാനും സർക്കാരിനെതിരെ നീങ്ങാനുമാണ് വെള്ളാപ്പള്ളിയുടെയും യോഗം നേതൃത്വത്തിന്റെയും തീരുമാനമെന്നാണ് അറിയുന്നത്.
കേസുകളിൽ കുടുങ്ങുമെന്ന ഭയത്തിനു പുറമെ എസ്എൻഡിപി യോഗവും കൈവിട്ടുപോകുമെന്ന സ്ഥിതിയിലെത്തിനിൽക്കെ സിപിഎമ്മിൽ നിന്ന് അനുകൂലനിലപാടുണ്ടായാലേ ഇനി പിടിച്ചുനിൽക്കാനാകൂ എന്ന സ്ഥിതിയിലാണ് വെള്ളാപ്പള്ളി പിണറായിയെ സമീപിച്ചത്. ബിജെപി പാളയത്തിലെത്തിയതോടെ കോൺഗ്രസിലെ ഒരു നേതാവിന്റെയും പിന്തുണയില്ലാതെ ഒറ്റപ്പെട്ടുപോയ വെള്ളാപ്പള്ളിക്ക് അവസാന പ്രതീക്ഷ പിണറായിയായിരുന്നു. എന്നാൽ അതും തള്ളപ്പെട്ടതോടെ വലിയ പ്രതിസന്ധി നേരിടുകയാണ് ശാശ്വതീകാനന്ദയിലൂടെ യോഗം ജനറൽ സെക്രട്ടറിയായി പ്രതിഷ്ഠിക്കപ്പെടുകയും പിന്നീട് യോഗത്തിലെ ഏകാധിപതിയായി മാറുകയും ചെയ്ത വെള്ളാപ്പള്ളി.
വിജിലൻസ് കേസെടുക്കുമെന്നും പിടിവീഴുമെന്നും ഉറപ്പായതോടെയാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കുമുന്നിൽ വെള്ളാപ്പള്ളി ശരണം തേടിയെത്തിയത്. ഇതിനു മുന്നോടിയായി ശനിയാഴ്ച യോഗം നേതാക്കളുടെ അടിയന്തിര യോഗവും വിളിച്ചുചേർത്തിരുന്നു. യോഗാനന്തരം നടന്ന പത്രസമ്മേളനത്തിൽ പിണറായിയെ വെള്ളാപ്പള്ളി ഏറെനേരം പ്രശംസിക്കുകയും ചെയ്തു. പിണറായിക്ക് കാര്യങ്ങൾ പറഞ്ഞാൽ ബോധ്യപ്പെടും. ചില ദുഷ്ടശക്തികൾ വി.എസിനെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണങ്ങൾ നടത്തുകയാണ്. ക്രൈംബ്രാഞ്ചിനും വിജിലൻസിനും പരാതി നൽകി യോഗത്തെ തകർക്കാനും തളർത്താനുമാണ് ചിലരുടെ ശ്രമം.
എസ്.എൻ.ഡി.പിയെ ഒറ്റതിരിഞ്ഞ് വേട്ടയാടുകയാണ്. ഇതിനെ ശക്തമായി നേരിടും. ലാവലിൻ, ഐസ്ക്രിം കേസുകളുടെ പിറകെ നടന്ന വി.എസിനെ അവസാനം കോടതി പോലും തള്ളിപ്പറഞ്ഞു. പിണറായി വിജയൻ ഭരണരംഗത്ത് വന്നതോടെ പക്വതയും മാന്യതയുമുള്ള പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോൾ പ്രതിപക്ഷം എന്നൊരു പക്ഷമില്ല. അതിനാൽ, ഭരണപക്ഷത്തിന് സുവർണകാലം. പിണറായിയുടെ സത്യപ്രതിജ്ഞക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, അന്ന് കോടതിയിൽ പോകേണ്ടിവന്നു.- ഇങ്ങനെ പോയി വെള്ളാപ്പള്ളിയുടെ വാക്കുകൾ.
വി എസ് അച്യുതാനന്ദൻ ഒരുവശത്തുനിന്ന് മൈക്രോഫിനാൻസ് തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പിടിമുറുക്കുമ്പോൾ മറുവശത്ത് ശ്രീനാരായണ ധർമ്മവേദിയുടെ നേതൃത്വത്തിൽ ഈ വിഷയത്തിനു പുറമേ ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തിലും പുനരന്വേഷണം ആവശ്യം ഉയർന്നിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധർമ്മവേദി ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. എന്നാൽ ഇ്പ്പോൾ ഭരണം മാറിയ സാഹചര്യത്തിൽ ഈ ആവശ്യവുമായി ഇവർ പിണറായിയെ സമീപിച്ചിരിക്കുകയാണ്. ശാശ്വതീകാനന്ദയുടെ സഹോദരങ്ങളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
ഇതിനു പുറമെ യോഗത്തിലെ തന്നെ ഒരു വിഭാഗം ഇപ്പോൾ വെള്ളാപ്പള്ളിക്കെതിരെ നിലകൊള്ളുന്നുണ്ട്. വെള്ളാപ്പള്ളിക്കെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച യോഗം മുൻ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂർ ചന്ദ്രബാബു ഉൾപ്പെടെയുള്ള മുൻ നേതാക്കളുടെ നേതൃത്വത്തിലാണ് ഈ നീക്കങ്ങൾ. ഇതിനു പുറമെ ധർമ്മവേദി നേതാക്കളായ ഗോകുലം ഗോപാലൻ, ബിജുരമേശ് തുടങ്ങിയവർ വെള്ളാപ്പള്ളിയിൽ നിന്ന് എസ്എൻഡിപി യോഗം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് ചരടുവലികൾ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ശാശ്വതീകാനന്ദയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ധർമ്മവേദി നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. മൈക്രോഫിനാൻസ് സംഭവത്തിൽ മുഖ്യമന്ത്രിയെക്കണ്ട് നിവേദനം നൽകാൻ വെള്ളാപ്പള്ളി ഒരുങ്ങുന്നതിന് തൊട്ടുമുന്നേയായിരുന്നു ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട 15 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് വെള്ളാപ്പള്ളിയുൾപ്പെടെയുള്ള യോഗം നേതാക്കൾക്കെതിരായ ആരോപണം. യോഗം പ്രസിഡന്റ് എംഎൻ. സോമൻ, മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ കെകെ മഹേശൻ, സംസ്ഥാന പിന്നോക്ക ക്ഷേമ കോർപ്പറേഷൻ മുൻ മാനേജിങ് ഡയറക്ടർ എസ് നജീബ് എന്നിവരും പ്രതിസ്ഥാനത്തുണ്ട്. വെള്ളാപ്പള്ളിക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം, ധനാപഹരണം എന്നീ ആരോപണങ്ങളാണുള്ളത്. ഇതിനു പുറമെ അഴിമതി നിരോധന നിയമപ്രകാരവും കേസുവരും. ഇക്കാര്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സാഹചര്യത്തിൽ സമാന്തര അന്വേഷണം നടത്താമോ എന്ന് വിജിലൻസ് നിയമോപദേശം തേടിയിരിക്കുകയാണ്. അനുകൂല റിപ്പോർട്ടുണ്ടായാൽ ഉടൻ ഈ കുറ്റങ്ങൾ ചുമത്തി വിജിലൻസ് കോടതിയെ സമീപിക്കാനും അതിനുപിന്നാലെ വെള്ളാപ്പള്ളിയെ പ്രതിയാക്കി എഫ്ഐആർ സമർപ്പിക്കാനുമാണ് വിജിലൻസ് ഒരുങ്ങുന്നത്. ഇതോടെ അറസ്റ്റുണ്ടാവുമെന്ന പ്രചരണം ശക്തമായ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി പിണറായിയുടെ ദയവുതേടുന്നത്.
പിന്നാക്ക വികസന കോർപറേഷൻ എസ്എൻഡിപി യോഗത്തിനു നൽകിയ 15 കോടിയോളം രൂപ യോഗം ശാഖകൾ വഴി വിതരണം ചെയ്തത് അമിതപലിശയ്ക്കായിരുന്നു. അഞ്ചു ശതമാനത്തിൽ താഴെ പലിശയേ ഈടാക്കാവൂ എന്ന വ്യവസ്ഥ മറികടന്ന് 10-15% പലിശ ഗുണഭോക്താക്കളിൽനിന്ന് ഈടാക്കിയെന്നും പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുർവിനിയോഗം ചെയ്തതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വായ്പ അംഗങ്ങൾക്കു നേരിട്ടു നൽകാതെ വെള്ളാപ്പള്ളിയുടെ പേരിലുള്ള ചെക്കായാണു നൽകിയതെന്ന വാദവും ഉയരുന്നു.
അതേസമയം തനിക്കു ലഭിച്ച പണം വിവിധ ജില്ലാ യൂണിയനുകൾക്ക് വീതിച്ചുനൽകുക മാത്രമാണ് ചെയ്തതെന്നും അതിൽ ചിലർ ആ പണം വകമാറ്റിയെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ഇതോടെ ജില്ലാ ഭാരവാഹികളിൽ ചിലരെ കുടുക്കി കൈകഴുകാനാണ് വെള്ളാപ്പള്ളിയുടെ നീക്കമെന്ന് യോഗത്തിനുള്ളിൽ തന്നെ വലിയ ചർച്ചയായി. മാത്രമല്ല, ലോണെടുത്ത് വെട്ടിലായ പലരും വെള്ളാപ്പള്ളിക്കെതിരെ നീങ്ങുന്നതായാണ് സൂചനകൾ. ഇതോടെ നിലവിൽ എസ്എൻഡിപി യോഗത്തിൽ രണ്ടുചേരി രൂപപ്പെടുന്ന സാഹചര്യമാണുള്ളത്.
ഇത് മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധർമ്മവേദിയുടെയും വെള്ളാപ്പള്ളിയുമായി ഉടക്കി യോഗനേതൃത്വത്തിൽ നിന്ന് പലപ്പോഴായി പുറത്തുവന്ന കിളിമാനൂർ ചന്ദ്രബാബു ഉൾപ്പെടെയുള്ള നേതാക്കളുടേയും നീക്കം. ഇതിന് പരോക്ഷമായി സിപിഎമ്മിന്റെയും സഹായമുണ്ട്. ബിഡിജെഎസ് രൂപീകരിച്ച് യോഗത്തെ സംഘപരിവാറുമായി കൂട്ടിക്കെട്ടിയെന്ന ആക്ഷേപം ശക്തമായുള്ളതും യോഗത്തിൽ ഒരുവിഭാഗം ഇക്കാര്യത്തിലും അതൃപ്തരാണെന്നതും വെള്ളാപ്പള്ളിക്കെതിരായ നീക്കങ്ങൾക്ക് ശക്തിപകരുന്നുണ്ട്. ഇതിനു പുറമെയാണ് സ്വാമി ശാശ്വതീകാനന്ദയുടെ മരണം പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. പിണറായിയുടെ സഹകരണമുണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞദിവസം യോഗം സർക്കാരിനെതിരെ നടത്താനിരുന്ന സമര പരിപാടികൾ ഉപേക്ഷിച്ചിരുന്നു. ഇതിനു പകരമായി ആലപ്പുഴയിൽ എസ്എൻഡിപി യൂണിയനുകളുടെ നേതൃത്വത്തിൽ അടിയന്തിര യോഗം വിളിച്ചുചേർക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവായിരിക്കെ വി എസ് നൽകിയ അടിസ്ഥാന രഹിതമായ പരാതിയാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. മുഖ്യമന്ത്രിക്ക് തെറ്റിദ്ധാരണകൾ ഒന്നുമില്ലെന്നും സർക്കാരിൽ നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്