കോടിയേരിക്കു പിന്നാലെ കാനത്തിനും പുത്ര ദുഃഖം? കാനം രാജേന്ദ്രന്റെ മൗനത്തിനു പിന്നിൽ മകനെ രക്ഷിക്കാനുള്ള തന്ത്രമെന്ന് 'വീക്ഷണം'; സംസ്ഥാന സെക്രട്ടറിയുടെ മകൻ സിവിൽ സപ്ലൈസ് ഭരണം നടത്തുന്നുവെന്ന പരാതി സിപിഐയിൽ വിവാദമാവുന്നു; മകൻ നടത്തുന്ന ഇടപാടുകളുടെ രേഖകൾ ഭക്ഷ്യമന്ത്രി പി തിലോത്തമൻ കാനത്തിന്റെ മുറിയിൽ ചെന്ന് മുഖത്തേക്ക് വലിച്ചെറിഞ്ഞുവെന്ന അണിയറ കഥയും പാർട്ടിയിൽ പ്രചരിക്കുന്നു; സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഐയിൽ പടയൊരുക്കം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇത് എന്തുപറ്റി? കഴിഞ്ഞ ഒരു വർഷം മുമ്പുവരെ ഇടതുപക്ഷത്തിനുവേണ്ടി ഗർജ്ജിക്കുന്ന സിംഹമായ കാനം രാജേന്ദ്രൻ ഇപ്പോൾ മാധ്യമങ്ങളോടുപോലും അധികം സംസാരിക്കാറില്ല. നേരത്തെ പിണറായി സർക്കാറിനെയും സിപിഎമ്മിനെയും സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കാറുള്ള കാനം ഇപ്പോൾ നിശബ്ദനാണ്. സ്വന്തം പാർട്ടി എംഎൽഎയെ പൊലീസ് മർദിച്ചിട്ടുപോലും ശക്തമായി പ്രതികരിക്കാൻ കാനത്തിന് ആയില്ല. ഈ സാഹചര്യം എന്താണെന്നത് ഇപ്പോൾ സിപിഐയിൽ വൻ വിവാദമാവുകയാണ്. സിവിൽ സപ്ലൈസ് വകുപ്പ് ഭരിക്കുന്ന കാനത്തിന്റെ മകന്റെ ചില അഴിമതിയുടെ റിപ്പോർട്ടുകൾ പിണറായിയുടെ കൈയിലുണ്ടെന്നും മകനെ രക്ഷിക്കാനാണ് കാനം ഈ മൗനം തുടരുന്നതെന്നുമാണ് പൊതുവെയുള്ള ആരോപണം. കോൺഗ്രസ് മുഖ പത്രമായ വീക്ഷണത്തതിൽ ഇന്ന് ഇക്കാര്യമാണ് പ്രധാന വാർത്തയായി കൊടുത്തിരിക്കുന്നത്. ഇത് പാർട്ടിയിലെ കാനത്തിന്റെ എതിർവിഭാഗം ചോർത്തിക്കൊടുത്ത വാർത്തയാണെന്നാണ് ആരോപണം. കെ ഇ ഇസ്മായിൽ വിഭാഗം പൂർണ്ണമായും കാനത്തിന് എതിരെ തിരിഞ്ഞിരിക്കയാണ്.
എൽദോ എബ്രഹാം എംഎൽഎയ്ക്കും പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിക്കുമടക്കം പൊലീസിന്റെ ക്രൂരമർദ്ദനമേറ്റിട്ടും ശക്തമായി കാനം പാർട്ടിയിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. പൊലീസ് ലാത്തിച്ചാർജ്ജിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. സംഭവത്തിൽ കളക്ടറുടെ അന്വേഷണം കഴിഞ്ഞാലേ എന്തെങ്കിലും പറയാനുള്ളൂവെന്നും കാനം പ്രതികരിച്ചതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിക്കെതിരെയുള്ള അതൃപ്തി സിപിഐ നേതാക്കളിൽ പലരും പങ്കുവെച്ചത്. ഇനിയും ഈ നില തുടർന്നാൽ പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്ന സൂചനയും നേതാക്കൾ നൽകി.
ഭരണത്തിന്റെ ആദ്യനാളുകളിൽ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധമുയർത്തിയിരുന്ന കാനം രാജേന്ദ്രൻ, പെട്ടെന്നൊരു ദിവസം പിണറായി വിജയന് മുന്നിൽ മുട്ടുമടക്കിയ കഥകളാണ് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ ഭരണത്തിന് ചുക്കാൻ പിടിച്ചിരുന്നത് കാനം രാജേന്ദ്രന്റെ മകനായിരുന്നുവെന്നതാണ് അതിലൊന്നെന്ന് വീക്ഷണം പത്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലേക്കുള്ള അരി, പയർ, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവ വാങ്ങുന്നതിലും വിൽക്കുന്നതിലും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് കാനത്തിന്റെ മകനാണത്രെ.
ഇടതുസർക്കാർ അധികാരമേറ്റതിന് പിന്നാലെ വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ ശേഷമായിരുന്നു ഇടപാടുകൾ. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടായ സാഹചര്യത്തിൽ വിപണി ഇടപെടൽ നടത്താനായി ആന്ധ്രയിൽ നിന്ന് അരി വാങ്ങാനുള്ള സർക്കാരിന്റെ ശ്രമം പൊളിച്ചതും ഇത്തരം ഇടപാടുകളായിരുന്നു. കോടിക്കണക്കിന് രൂപയാണ് ഇടനിലക്കാർ വഴി കമ്മീഷൻ ഇനത്തിൽ തട്ടിയെടുത്തതത്രെ. സംസ്ഥാനത്തെ നിരവധി ഭൂമി ഇടപാടുകളിലും കാനത്തിന്റെ മകന് പങ്കുണ്ടായിരുന്നു. സർക്കാർ ഭൂമി മാഫിയകൾക്ക് മറിച്ചു കൊടുക്കുന്നതിനായി ഇടപെടൽ നടത്തിയതോടെ റവന്യൂ വകുപ്പ് ഇടപെട്ടു. അടുത്തിടെ വിവാദമായ സർക്കാർ ഭൂമി മറിച്ചുവിൽക്കൽ ഇടപാടിന്റെ പിന്നിലും പ്രധാനിയായി പ്രവർത്തിച്ചതും ഇദ്ദേഹമായിരുന്നെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചെന്നാണ് വീക്ഷണം വാർത്തയിൽ പറയുന്നത്.
തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം സംബന്ധിച്ച വിവാദം ഉയർന്നപ്പോൾ അതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു കാനവും സിപിഐയും പ്രകടിപ്പിച്ചിരുന്നത്. അന്ന് നാലു മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്ക്കരിച്ച സാഹചര്യം വരെയുണ്ടായി. ഇതിന് പിന്നാലെ, കാനത്തിന്റെ മകന്റെ ഇടപാടുകൾ സംബന്ധിച്ച മുഴുവൻ തെളിവുകളും പിണറായി വിജയന്റെ ടീം സംഘടിപ്പിച്ചുവെന്നാണ് സിപിഐ നേതാക്കൾ ഇപ്പോൾ അടക്കം പറയുന്നത്. പിന്നീട് ഒരു വിഷയത്തിലും പിണറായിക്കെതിരെയോ സിപിഎമ്മിനെതിരെയോ കാനം പ്രതികരിച്ചിട്ടില്ല. ഒരു വർഷം മുമ്പുവരെ എന്തിനും ഏതിനും പ്രതികരിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു കാനം രാജേന്ദ്രന്റെത്.
പിണറായി സർക്കാർ അധികാരത്തിൽ ഏറിയ ആദ്യത്തെ രണ്ടുവർഷങ്ങളിൽ പ്രതിപക്ഷത്തേക്കാൾ പലപ്പോഴും സർക്കാറിന് തലവേദനയായത് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകൾ ആയിരുന്നു. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയിലടക്കം കാനം ശക്തമായി പ്രതികരിച്ചത് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും ഉണ്ടാക്കിയ പൊല്ലാപ്പുകൾ ചില്ലറയല്ല. അതുപോലെ സിപിഐ മന്ത്രിമാരെ ഒരു ഘട്ടത്തിൽ മന്ത്രസഭയിൽ നിന്ന് പിൻവലിച്ചുകൊണ്ടുതന്നെ അദ്ദേഹം പ്രതിഷേധം ഉയർത്തി. ഒരു വേള കേരളത്തിലെ യഥാർഥ പ്രതിപക്ഷം സിപിഐ ആണെന്നുവരെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.
എന്നാൽ കഴിഞ്ഞ ഒരു വർഷമായി സർക്കാറിനെ വെട്ടിലാക്കുന്നതരത്തിലുള്ള യാതൊരു പ്രതികരണങ്ങളും കാനം നടത്താറില്ല. ആന്തൂർ സംഭവം, കസ്റ്റഡിമരണം, വയനാട്ടിലെ മാവോയിസ്റ്റ് കൊല, തെരെഞ്ഞടുപ്പ് പരാജയം, ബിനോയ് കോടിയേരി വിഷയം എന്നിവയിലൊന്നും കാനം ശക്തമായി പ്രതികരിച്ചിട്ടില്ല. എല്ലായിപ്പോഴും മുഖം നോക്കാതെ പാർട്ടിയുടെ നിലപാട് പറയുന്ന കാനം ഇപ്പോൾ വാർത്താ സമ്മേളനങ്ങളിൽ പോലും സൂക്ഷിച്ചാണ് പ്രതികരിക്കാറ്. ദയനീയമായ ശരീരഭാഷയാണ് വാർത്താ സമ്മേളനിലൊക്കെ അദ്ദേഹത്തിനുള്ളത്. ഏറ്റവും ഒടുവിലായി സ്വന്തം പാർട്ടിയുടെ ഒരു എംഎൽഎയെ പൊലീസ് തല്ലി കൈയൊടിച്ചിട്ടും കാനത്തിന് പൊലീസിനെതിരെ ശക്തമായി പ്രതികരിക്കാനായിട്ടില്ല എന്നു മാത്രമല്ല, പൊലീസിനെ ന്യായീകരിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനെതിരെ പാർട്ടിയിൽ രോഷം അണപൊട്ടുകയാണ്
സിപിഐയുടെ വിവിധ ജില്ലാ കമ്മിറ്റികൾ ഒന്നൊന്നായി കാനം വിരുദ്ധ ചേരിയിലേക്ക് മാറുകയാണെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഇതിലേറ്റവും മുന്നിൽ നിൽക്കുന്നത് എറണാകുളം ജില്ലാ കമ്മിറ്റിയാണ്. കെ. രാജുവിന് കീഴിലാണ് അവിടെ സിപിഐ. കാനത്തിന് വലിയ വിലയൊന്നുമില്ല. അതുകൊണ്ടു തന്നെയാണ് സിപിഐ പ്രവർത്തകർക്കും നേതാക്കൾക്കും എംഎൽഎയ്ക്കും നേരെ പൊലീസ് നരനായാട്ട് നടത്തിയിട്ടും കാനം പ്രതികരിക്കാതിരുന്നത്.
മാത്രമല്ല, ഒരു പൊലീസുകാരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐ നടത്തുന്ന സമരത്തിന് നേരെ ലാത്തിച്ചാർജ്ജ് ഉണ്ടാകുമെന്ന് കാനത്തിന് നേരത്തെ തന്നെ വിവരവും ലഭിച്ചിരുന്നു. എന്നാൽ, അക്കാര്യം സമര നേതാക്കളെ അറിയിക്കാൻ കാനം തയാറായില്ലെന്ന പരാതിയും അവർക്കുണ്ട്. ഏതായാലും കാനത്തിന്റെ മകൻ സിവിൽ സപ്ലൈസ് ഭരണം നടത്തുന്നുവെന്ന പരാതി പാർട്ടിയിൽ വലിയ ഒച്ചപ്പാടാക്കാനുള്ള ഒരുക്കത്തിലാണ് ഒരുവിഭാഗം. മകൻ നടത്തുന്ന ഇടപാടുകളുടെ രേഖകൾ ഭക്ഷ്യമന്ത്രി പി തിലോത്തമൻ, കാനത്തിന്റെ മുറിയിൽ ചെന്ന് മുഖത്തേക്ക് വലിച്ചെറിഞ്ഞുവെന്ന കഥയും പാർട്ടിയിൽ പ്രചരിക്കുന്നുണ്ട്. കോടിയേരിക്ക് മാത്രമല്ല, കാനത്തിനുമുണ്ട് പുത്രദുഃഖമെന്നാണ് ഇപ്പോൾ നേതാക്കൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍