ശബരിമലയിൽ യുവതികൾ കടന്നാൽ അത് നവോത്ഥാനം; ശബരിമല സന്ദർശനത്തിന് പോകുന്ന വഴി പെട്ടതുള്ളി പള്ളിയിൽ സ്ത്രീകൾ കയറിയാൽ അത് സാമൂഹ്യ പ്രത്യാഘാതം; മല കയറ്റാൻ എത്തുന്ന യുവതികൾക്ക് പൊലീസ് അകമ്പടി; വാവര് പള്ളിയിൽ കയറാതിരിക്കാൻ അതിർത്തിയിൽ തന്നെ പരിശോധനയും അറസ്റ്റും; എങ്ങനെയുണ്ട് കേരളാ പൊലീസിന്റെ ലിംഗ നീതി ബോധം? വാവരു പള്ളിയിൽ കയറുമെന്ന് ഭയന്ന് മൂന്ന് യുവതികളെ അറസ്റ്റ് ചെയ്ത പിണറായി പൊലീസിന്റെ ഇരട്ടത്താപ്പ് ചർച്ചയാക്കി സംഘപരിവാർ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ശബരിമല യുവതി പ്രവേശന വിവാദം നിലനിൽക്കെ എരുമേലി വാവരുപള്ളിയിൽ പ്രവേശിപ്പിക്കാൻ ഇനിയും സ്ത്രീകളെത്തുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. മകരവിളക്ക് കാലത്ത് തന്നെ യുവതികളെത്തുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അതിർത്തിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് നടപടികൾ. തമിഴ്നാട് തിരുപ്പൂർ സ്വദേശിനികളായ സുശീലാദേവി (35), രേവതി (39), തിരുെനൽവേലി സ്വദേശിനി ഗാന്ധിമതി (51) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദുമക്കൾകക്ഷിയുടെ നേതൃത്വത്തിലാണ് വനിതകളെ എത്തിക്കാനുള്ള നീക്കം. 100ഓളം വനിതകളെ ഇതിനായി തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വർഗ്ഗീയ കലാപമുണ്ടാക്കലാണ് ലക്ഷ്യം. ഇതിനിനടെ കേരളാ പൊലീസിന്റെ ലിംഗ നീതി ചർച്ചയാക്കാൻ ഈ അവസരം വിനിയോഗിക്കാനാണ് സംഘപരിവാറിന്റെ ശ്രമം. ക്ഷേത്രാചാരങ്ങൾ തകർക്കുക മാത്രമാണ് പിണറായി പൊലീസിന്റെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമായെന്നാണ് അയ്യപ്പകർമ്മ സമിതി പോലുള്ള സംഘടനകളുടെ പക്ഷം.
ഇന്നലെ തിരിപ്പൂർ സ്വദേശിനികളെ കേരളത്തിലേക്ക് കടക്കാനായി എത്തിയ സമത്ത് പാലക്കാട് കൊഴിഞ്ഞാംപാറയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ സുശീലദേവിയാണ് സംഘത്തിന്റെ നേതാവ്. ഇവരോടൊപ്പം തിരുപ്പതി, മുരുകസ്വാമി, ശെന്തിൽ എന്നീ മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനാൽ എരുമേലി വാവരുപള്ളിയിലും യുവതികൾക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ടാണ് ഇവർ എത്തിയത്. ഇവർ ഇന്നെത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. പാലക്കാട് വഴി എരുമേലിയിലേക്കെത്താനായിരുന്നു ഇവരുടെ ശ്രമം. പൊലീസിന്റെ ഈ കണക്ക് കൂട്ടൽ തെറ്റിയില്ല. പാലക്കാട് ഡിവൈ.എസ്പി. ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി യുവതികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇവരെ തമിഴ്നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. ഇത് അനീതിയാണെന്നാണ് പരിവാർ സംഘടനകളുടെ നിലപാട്. ശബരിമലയിൽ കയറാൻ യുവതികളെ അനുഗമിക്കും. വാവര് പള്ളിയുടെ കാര്യത്തിൽ അതിനെ തടയുകയും ചെയ്യുന്നു. പൊലീസിന്റെ ഇരട്ടത്താപ്പാണ് ഇതെന്ന് പരിവാറുകാർ പറയുന്നു.
രഹ്നാ ഫാത്തിമയെയും മേരീ സ്വീറ്റിയേയും പോലുള്ള ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ പിണറായി വിജയൻ ശ്രമിച്ചാൽ വാവര് പള്ളിയിലേക്ക് സ്ത്രീകളുമായി ഇരച്ചു കയറുമെന്ന് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് നേരത്തെ മറുനാടനോട് വിശദീകരിച്ചിരുന്നു. തങ്ങളുടെ കോവിലിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരായിട്ടാണ് വാവര് പള്ളിയിലേക്ക് സ്ത്രീകളുമായി കയറുന്നതെന്നും ഹിന്ദു മക്കൾ കക്ഷിയുടെ മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വലിയ സംഘം സ്ത്രീകളുമായിട്ടാണ് അവിടേക്ക് എത്തുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. രഹ്നാ ഫാത്തിമയെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ചത് അറബ് നാട്ടിൽ നിന്നും പിണറായി വിജയൻ പണം വാങ്ങിയാണെന്നും ഹിന്ദു മക്കൾ നേതാവ് ആരോപിച്ചിരുന്നു. തീവ്രഹിന്ദു നിലപാടുള്ള സംഘടനയാണ് അർജുൻ സമ്പത്തിന്റേത്. സംഘപരിവാറുമായി ഈ സംഘടനയ്ക്ക് ബന്ധമൊന്നുമില്ല. എന്നാലും വാവര് പള്ളിയിൽ സ്ത്രീകളെ കയറ്റാൻ അനുവദിക്കാത്ത പിണറായി പൊലീസ് ശബരിമല യുവതി പ്രവേശനത്തിൽ ഹിന്ദുക്കളുടെ വിശ്വാസ വികാരങ്ങളെ മാനിക്കുന്നില്ലെന്ന ചർച്ച സജീവമക്കാൻ ഈ സംഭവം ഉപയോഗിക്കും.
യുവതികൾ വാവരുപള്ളിയിൽ പ്രവേശിക്കുന്നത് മറ്റൊരു കലാപത്തിന് കാരണമാകാമെന്ന വിലയിരുത്തലിനെ തുടർന്നാണ് യുവതികളെ കസ്റ്റഡിയിലെടുത്തത്. ഇവർ കേരളത്തിലേക്ക് വരുന്നുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന് പൊലീസ് മേഖലയിൽ വ്യാപക വാഹന പരിശോധന നടത്തിയിരുന്നു. എന്നാൽ വാഹനപരിശോധന നടത്തുന്നതറിഞ്ഞ് വാളയാർ എത്താതെ പാലക്കാട് അതിർത്തിയിൽ തന്നെയുള്ള വേലന്താവളം വഴിയാണ് കേരളത്തിലേക്ക് കടന്നത്. ഈ സമയത്താണ് മേഖലയിലുണ്ടായിരുന്ന പൊലീസുകാർ ഇവരെ കസ്റ്റഡിയിലെടുത്തത്. അതായത് വാവര് പള്ളിയിലെ വിശ്വാസം തകർത്താൽ ഉണ്ടാകുന്ന കലാപത്തെ പൊലീസും സർക്കാരും ഭയക്കുന്നു. എന്നാൽ ശബരിമലയിൽ വിശ്വാസം തകർത്ത ശേഷം ഭക്തരുടെ പ്രതിഷേധത്തെ തെരുവിൽ നേരിടുകയാണ് പൊലീസ് ചെയ്യുന്നതെന്ന വാദം ചർച്ചയാക്കാനാകും ഇനി പരിവാർ സംഘടനകൾ ശ്രമിക്കുക.
എരുമേലി വാവരുപള്ളിക്ക് പൊലീസ് സുരക്ഷ
എരുമേലി നൈനാർ മസ്ജിദിൽ(വാവരുപള്ളി) പ്രവേശിക്കാൻ തമിഴ്നാട്ടിൽനിന്ന് യുവതികൾ വരുന്നതായി അഭ്യൂഹമുയർന്നതോടെ മസ്ജിദിന് പൊലീസ് കാവലേർപ്പെടുത്തി. നിലവിൽ മസ്ജിദിൽ പ്രദക്ഷിണം നടത്താൻ യുവതികൾക്ക് തടസ്സമില്ല. മസ്ജിദിനുള്ളിലെ നമസ്കാരമുറിയിൽ കയറാൻ യുവതികൾ ശ്രമിക്കുമോയെന്നാണ് ആശങ്ക. ഇതിനാലാണ് മസ്ജിദിനു ചുറ്റും കൂടുതൽ പൊലീസിനെ നിയോഗിച്ചത്. ഹിന്ദുമക്കൾകക്ഷിയുടെ നേതൃത്വത്തിലുള്ള വനിതാ ആക്ടിവിസ്റ്റുകൾ വിവിധ സംഘങ്ങളായി ചെക്പോസ്റ്റുകൾവഴി കേരളത്തിലേക്ക് കടക്കുമെന്നായിരുന്നു വിവരം.
മസ്ജിദിലേക്കുള്ള അനുബന്ധ പ്രവേശനഭാഗം അടച്ചു. തമിഴ്നാട് കേന്ദ്രമായ ഹിന്ദുമക്കൾ കക്ഷിയാണ് പള്ളിയിൽ പ്രവേശിക്കാനെത്തുന്നതെന്ന് പൊലീസും രഹസ്യാന്വേഷണ വിഭാഗവും പറയുന്നു. യുവതികളും പുരുഷന്മാരും ഉൾപ്പെടെ മുപ്പതോളം പേർ പല വാഹനങ്ങളിലായി കേരളത്തിലെത്തിയതായാണ് വിവരം. ഇതിൽ ഒരു സംഘത്തെ പാലക്കാട്ടുനിന്ന് കസ്റ്റഡിയിലെടുത്തു. മസ്ജിദിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതായി എരുമേലി അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ ഇ.പി. റെജി പറഞ്ഞു.
ഹിന്ദുമക്കൾകക്ഷി സുപ്രീംകോടതിവിധിക്ക് എതിരെയുള്ള നിലപാടാണ് എടുത്തിരുന്നത്. യുവതികൾ ശബരിമലയിൽ കയറിയതോടെയാണ് തങ്ങൾ എരുമേലി വാവരുപള്ളിയിൽ കയറാനായി എത്തിയതെന്നായിരുന്നു ഇന്നലെ കസ്റ്റഡിയിലായ യുവതികളുടെ വിശദീകരണം. യുവതികൾ പള്ളിയിലെത്തിയാൽ അത് സാമൂഹികപ്രശ്നമുണ്ടാക്കാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് അതിർത്തിയിൽ അവരെ തടയാൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയത്. തീർത്ഥാടകരുടെ വാഹനങ്ങളും കെ.എസ്.ആർ.ടി.സി. ബസ്സുകളും സ്വകാര്യ വാഹനങ്ങളുമടക്കം തടഞ്ഞായിരുന്നു പരിശോധന. തമിഴ്നാട് പൊലീസും തിരച്ചിലിന് അതിർത്തിയിലെത്തി.
നിയമപരമായി തടയാൻ പറ്റില്ലെങ്കിലും സംഘർഷസാധ്യത കണക്കിലെടുത്താണ് പൊലീസ് ജാഗ്രതയോടെ നീങ്ങിയത്. തിങ്കളാഴ്ചരാവിലെ യുവതികളുടെ ഒരുസംഘത്തെ വാളയാറിൽ തടഞ്ഞ് തിരിച്ചയച്ചതായി സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, ആനക്കട്ടി എന്നിവിടങ്ങളിലെല്ലാം പൊലീസ് വാഹനപരിശോധന നടത്തിയിരുന്നു. തമിഴ്നാട്ടിൽനിന്ന് കൂടുതൽ വനിതാ ആക്ടിവിസ്റ്റുകൾ എത്തുന്നെന്ന സൂചനയെത്തുടർന്ന് അതിർത്തിയിൽ ജാഗ്രതയോടെ പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. അതിർത്തി ചെക്പോസ്റ്റുകളിൽ പൊലീസ് രാവിലെമുതൽ പരിശോധന തുടങ്ങിയിരുന്നു.
പിന്നിലുള്ളത് തമിഴ്നാട്ടിലെ തീവ്ര നിലപാടുകാർ
തീവ്ര നിലപാടുമായാണ് ഹിന്ദു മക്കൾ കക്ഷി തമിഴ്നാട് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്. വാലന്റൈൻസ് ഡേയിൽ കടപ്പുറത്ത് എത്തുന്ന കമിതാക്കളെ വിവാഹം കഴിപ്പിക്കുമെന്ന അറിയിപ്പ് ഏറെ ചർച്ചയായി. മണിപ്പൂരി സമരനായികയും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശാർമിളയുടെ വിവാഹം റദ്ദാക്കണമെന്ന ആവശ്യവുമായി ഹിന്ദു മക്കൾ കക്ഷി എത്തിയതും വിവാദമായിരുന്നു. തമിഴ് നാട്ടിൽ വിവിധ ഇടങ്ങളിൽ ശബരിമല വിഷയം കത്തിപടർത്തുകാണ് ഹിന്ദു മക്കൾ കക്ഷി. സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ പുരുഷന്മാർക്ക് പ്രവേനമില്ലെന്ന വിചിത്ര വാദവുമായി ചർച്ചകളിൽ നിറഞ്ഞ സംഘടനയാണ് ഹിന്ദു മക്കൾ കക്ഷി.
നയൻതാര മദ്യവിൽപന കേന്ദ്രത്തിൽ എത്തി ബിയർ വാങ്ങുന്ന വീഡിക്കെതിരെയും ഹിന്ദു മക്കൾ കക്ഷി രംഗത്ത് വന്നിരുന്നു. എന്നാൽ പിന്നീട് ദൃശ്യങ്ങൾ നാനും റൗഡിതാൻ തമിഴ് ചിത്രത്തിന് വേണ്ടി ചിത്രീകരിച്ചവയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. സംസ്ഥാനത്ത് മദ്യം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ അരങ്ങേറുമ്പോൾ ബാറിൽ പോയി മദ്യം വാങ്ങുന്ന ദൃശ്യങ്ങൾ ഇത്തരം പ്രതിഷേധങ്ങളെ അവഹേളിക്കുന്നതാണെന്ന് ഹിന്ദു മക്കൾ കക്ഷി ആരോപിച്ചിരുന്നു. ഇങ്ങനെ എന്തിന് ഏതിനും അഭിപ്രായം പറയുന്ന സംഘടനയാണ് ഹിന്ദു മക്കൾ കക്ഷി.
രജനീ കാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പ്രതീക്ഷയോടെ കാണുന്നതും ഇവരാണ്. സംഘപരിവാറുമായി ഈ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സൂചന. തീവ്ര നിലപാടുകളുമായി എത്തിയിരിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ സസൂഷ്മം നിരീക്ഷിക്കുകയാണ് പൊലീസ് എന്നാണ് വിവരം.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്