പാർട്ടി നേതൃത്വം വിചാരിക്കുന്നത്തു പോലെ കാര്യങ്ങൾ നടക്കാത്തത് വാസ്തു തെറ്റി ഓഫീസ് കെട്ടിടം പണിതിട്ടെന്ന് ജ്യോതിഷ വിധി! 80 ലക്ഷം മുടക്കി രണ്ട് കൊല്ലം മുമ്പ് പണിതീർത്ത സിപിഎമ്മിന്റെ തൊടുപുഴ ഏര്യാ കമ്മറ്റി ഓഫീസിലെ വാതിൽ പൊളിച്ചു നീക്കി വേറെ വാതിൽ വച്ചു; വിവാദങ്ങൾ അവസാനിക്കാതെ ഇടുക്കിയിലെ സിപിഐ(എം) നേതൃത്വം
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: മതവും ദൈവവും ഇല്ലെന്നാണ് സിപിഐ(എം) പറയുന്നത്. ദൈവം ഇല്ലെങ്കിലും ഭൂരിപക്ഷം പേരുടേയും ബോധത്തിലുള്ള യാഥാർഥ്യമാണു ദൈവവും മതവുമെന്നും മതത്തേയും വിശ്വാസത്തേയും കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് സങ്കൽപ്പങ്ങളെ പുനർവിചന്തനം ചെയ്യണമെന്നും സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇതിന് പിറകെ തൊടുപുഴ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്ന വാസ്തു വിവാദവും എത്തുന്നു. മതവും ദൈവവും ഇല്ലെന്ന് പറയുന്ന ബേബി പുനർചിന്തനത്തിന് തയ്യാറാകുന്നത് തൊടുപുഴയിലെ സഖാക്കളെ കൂടി മനസ്സിൽ വച്ചാകണം. ഏതായാലും ഇടുക്കിയിലെ സിപിഐ(എം) വിഭാഗീയതയ്ക്ക് പുതിയ മാനം നൽകുകയാണ് വാസ്തു പ്രശ്നത്തിലെ ഓഫീസ് പൊളിക്കൽ.
വിവി മത്തായിയാണ് തൊടുപുഴ സിപിഎമ്മിലെ കിങ് മേക്കർ. നേരത്തെ ഏര്യാ സെക്രട്ടറിയായിരുന്നു. നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം. പാർട്ടി സമ്മേളനത്തിൽ തൊടുപുഴ ഏര്യാ വി എസ് പക്ഷക്കാർ പിടിച്ചെടുത്തിരുന്നു. പിന്നീട് വിഭാഗീയത ആരോപിച്ച് ടി ആർ സോമനെ മാറ്റി കരുത്ത് തെളിയിച്ച സഖാവ്. ഇത് ഏറെ വിവാദങ്ങൾ തൊടുപുഴയിലുണ്ടായി. നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇതിനെല്ലാം പിന്നിലെ കാരണം അതി സമർത്ഥമായി വിവി മത്തായി തന്നെ കണ്ടെത്തി. എല്ലാത്തിനും പ്രശ്നം വാസ്തുവാണ്. ഇത് പരിഹരിച്ചാൽ വിഭാഗീയതയും തീരും. ഇതോടെ ആ തീരുമാനവും എത്തി.
രണ്ടുവർഷം മുമ്പു ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സിപിഐ(എം). തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസിലെ വാതിൽ പൊളിച്ചു നീക്കി മാറ്റി പുതിയത് നിർമ്മിച്ചു. ഈ വാതിലായിരുന്നു സോമനെ ജയിപ്പിച്ചതെന്ന് പോലും കണ്ടെത്തി. ജ്യോതിഷ സഹായത്തോടെയായിരുന്നു ഈ പരിഹാര മാർഗ്ഗം മത്തായി കണ്ടെത്തിയത്. തൊടുപുഴയിലെ കിങ് മേക്കർ പറഞ്ഞാൽ തിരുവായ്ക്ക് എതിർവായ ഇല്ല. അതുകൊണ്ട് തന്നെ ഏരിയാ സെക്രട്ടറിയുടെ മുറിയിലേക്കുള്ള വാതിലാണ് പൊളിച്ചു നീക്കി മാറ്റി നിർമ്മിക്കുന്നതിനെ ഏര്യാ സെക്രട്ടറി പോലും എതിർത്തില്ല. എന്നാൽ മറുവിഭാഗം ആരോപണവുമായെത്തുകയാണ്. വാസ്തുശാസ്ത്രപ്രകാരമുള്ള പിഴവിന്റെ പേരിലാണ് വാതിൽ പൊളിച്ചുമാറ്റിയതെന്ന ആരോപണവുമായി പാർട്ടിയിലെ മറുവിഭാഗം സജീവമാവുകയാണ്.
വാസ്തുശാസ്ത്ര പ്രകാരമാണ് വാതിൽ പൊളിച്ചതെന്ന ആരോപണം ശരിയല്ലെന്ന് ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ പറയുന്നു. ഏരിയാ സെക്രട്ടറിയുടെ മുറിയിലേക്കുള്ള പ്രവേശനം മറ്റൊരു മുറിയിലൂടെയായിരുന്നു. പാർട്ടി പ്രവർത്തകർ ഇതിൽ പരാതി ഉന്നയിച്ചതോടെ നേരിട്ട് മുറിയിലെത്താനാണു വാതിൽ നിർമ്മിച്ചതെന്നും അല്ലാതെയുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പിൽ പാർട്ടി ജില്ലാനേതൃത്വം മുന്നോട്ടു വച്ച പാനലിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ സെക്രട്ടറിയെ വിഭാഗീയതയുടെ പേരിൽ തരം താഴ്ത്തിയതിനെ തുടർന്നാണ് എസ്.എഫ്.ഐ നേതാവായിരുന്ന മുഹമ്മദ് ഫൈസലിന് ഏരിയാ സെക്രട്ടറിയുടെ ചുമതല ലഭിച്ചത്. ഇതിന് ചുക്കാൻ പിടിച്ചത് മത്തായി ആയിരുന്നു.
എന്നാൽ നിർമ്മിച്ച് രണ്ടു വർഷമായ ഓഫീസ് എന്തിനു പൊളിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ഏരിയാ കമ്മിറ്റി നിർമ്മാണ കാലഘട്ടം മുതൽ വിവാദങ്ങൾ നില നിന്നിരുന്നു. 80 ലക്ഷത്തോളം രൂപ ചിലവു വന്ന ഓഫീസിന്റെ നിർമ്മാണക്കണക്കുകൾഇതുവരെ അവതരിപ്പിച്ചിരുന്നില്ല. ഇതു സംബന്ധിച്ചുള്ള കണക്കുകൾ ആവശ്യപ്പെട്ടതിനു പിന്നാലെ മുൻ ഏരിയാ സെക്രട്ടറിയുൾപ്പടെ തരംതാഴ്ത്തിയതെന്നും ആക്ഷേപം ഉയർന്നിരുന്നു. ഈ കെട്ടിടം പണിക്ക് ചുക്കാൻ പിടിച്ചതും മത്തായി ആയിരുന്നു. വാസ്തുവിനോട് മത്തായിക്കുള്ള താൽപ്പര്യം മുമ്പേ വ്യക്തമായിരുന്നു. ഏര്യാ സെക്രട്ടറി പദത്തിലിരിക്കുമ്പോഴായിരുന്നു തന്റെ വീട് മത്തായി വച്ചത്. അന്ന് ഓരോ കല്ലും വാസ്തു നോക്കിയായിരുന്നു വച്ചത്. പോയിക്കര നാരായണനെന്ന ജ്യോതിഷനെയാണ് മത്തായിക്ക് കൂടുതൽ വിശ്വാസം. അദ്ദേഹം പറഞ്ഞതു പ്രകാരമാകും പാർട്ടി ഓഫീസിലെ വാതിൽ പൊളിച്ചതെന്നും മറു വിഭാഗം പറയുന്നു.
ഏതായാലും തൊടുപുഴയിൽ വിഭാഗീയതയെ കൂടുതൽ രൂക്ഷമാക്കുകയാണ് വാതിൽ പൊളിക്കൽ വിവാദം. വിഭാഗീയത നിലനിൽക്കുന്ന സിപിഐ(എം) തൊടുപുഴ ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടും ഫലം കാണുന്നില്ലെന്നാണ് വിവാദം തെളിയിക്കുന്നത്. രണ്ടു വർഡഷം മുൻപ് നടന്ന ഏരിയാകമ്മിറ്റി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷ പാനലിനെതിരെ മത്സരിച്ച് വിജയിച്ചതിന്റെ പേരിൽ നിലവിൽ ഏരിയാ സെക്രട്ടറിയായിരുന്ന ടി.ആർ. സോമനെയും കമ്മിറ്റി അംഗം കെ.എം. ബാബുവിനെയും ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്താൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. തുടർന്ന് മുഹമ്മദ് ഫൈസലിനെ ഏരിയാ സെക്രട്ടറിയായി നിയമിച്ചു.
മുൻപ് 19 അംഗങ്ങളുണ്ടായിരുന്ന ഏരിയാ കമ്മിറ്റിയിൽ ടി.ആർ. സോമനെയും കെ.എം. ബാബുവിനെയും തരം താഴ്ത്തിയപ്പോൾ പുതിയതായി അഞ്ചു പേരെ ഉൾക്കൊള്ളിച്ച് 22 അംഗ കമ്മിറ്റിയായി ഉയർത്തുകയും ചെയ്തു. ടി.ആർ. സോമനെയും കെ.എം. ബാബുവിനെയും ഒഴിവാക്കിയുള്ള പഴയ 17 അംഗ കമ്മിറ്റിയിൽ 11 അംഗങ്ങളും തരം താഴ്ത്തൽ നടപടിയെ എതിർത്തു സംസാരിച്ചപ്പോൾ മുൻ ഏരിയാ സെക്രട്ടറി വി.വി. മത്തായി മൗനം പാലിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്ത്രപരമായ മൗനമായിരുന്നു ഇത്. തരം താഴ്ത്തൽ നടപടിയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തിൽ ഔദ്യോഗിക പക്ഷത്തിനെതിരെ പ്രകടനം നടത്തിയിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇതെല്ലാം ഒരുവിധത്തിൽ പറഞ്ഞു തീർത്തു. അപ്പോഴാണ് വാസ്തു വിവാദം എത്തുന്നത്.
പാർട്ടിയിൽ താരതമ്യേന ഏറ്റവും ജൂനിയറായ മുഹമ്മദ് ഫൈസലിനെ ഏരിയാ സെക്രട്ടറിയാക്കിയതിൽ ഔദ്യോഗിക പക്ഷത്തും എതിർഭാഗത്തും മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും മന്ത്രി എം.എം. മണിക്കും ഉള്ള താൽപര്യമാണ് ഡിവൈഎഫ്ഐ നേതൃനിരയിൽ പോലും എത്തുന്നതിനു മുമ്പ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിച്ചേരാൻ മുഹമ്മദ് ഫൈസലിന് തുണയായത് എന്നാണ് ആക്ഷേപം. നിലവിൽ 26-ഓളം അടിപിടി അക്രമ കേസുകളിൽ പ്രതിയാണ് പുതിയ സെക്രട്ടറി. കൂടാതെ എട്ടോളം അറസ്റ്റ് വാറണ്ടുകളുും ഉണ്ടത്രേ. തൊടുപുഴ മേഖലയിലെ കോളേജുകളിൽ നിരന്തം നടക്കുന്ന അടിപിടികൾ പിന്നിൽ മുഖ്യ സൂത്രധാരകനാണത്രേ. ഈ വാദങ്ങൾക്കൊപ്പമാണ് വ്സ്തുവും പ്രശ്നക്കാരനാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍