വർക്കല റിസോർട്ടിൽ കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞ വിദേശി ബൈക്കുമായി കറങ്ങാൻ ഇറങ്ങി; പൂയംപള്ളി ജംഗ്ഷനിൽ വെച്ച് കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റു; അപകടത്തിൽപെട്ട വിദേശിയെ ഭയം കൊണ്ട് സഹായിക്കാതെ കൈയൊഴിഞ്ഞു നാട്ടുകാർ; ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കാതെ ആംബുലൻസ് ഡ്രൈവർമാരും; ഒടുവിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത് പൊലീസ് എത്തിയ ശേഷം ട്രാക്ക് വോളന്റിയേഴ്സ് ആംബുലൻസ് എത്തിച്ച്; പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഉക്രൈൻ സ്വദേശിയെ തിരികെ റിസോർട്ടിൽ എത്തിച്ചു
വിനോദ് നായർ
കൊല്ലം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താമസസ്ഥലത്തു പുറത്തിറങ്ങരത് എന്ന നിർദ്ദേശം അവഗണിച്ച് ബൈക്കിൽ കറങ്ങാൻ ഇറങ്ങിയ വിദേശിക്ക് വാഹനാപകടത്തിൽ പരിക്ക്. ഇന്ന് രാവിലെ പൂയപ്പള്ളി ജംഗ്ഷനുസമീപം കാറും ബെക്കും കൂട്ടിയിടിച്ചാണ് ഉക്രയ്ൻ സ്വദേശിക്ക് പരുക്കേറ്റത്. അപകടത്തിൽപ്പെട്ട് നിലത്തു കിടന്ന ഇയാളെ സഹായിക്കാൻ ആരും തയ്യാറായില്ലെന്നത് കോവിഡ് ഭീതിയുടെ ഉദാഹരണമായി മാറി. അപകടത്തിൽ പെട്ടയാാളെ ആശുപത്രിയിൽ ആക്കാനാണ് ആളുകൾ വിസമ്മതിച്ചത്.
വിദേശിയാണ് എന്നറിഞ്ഞതോടെ പ്രദേശത്തുള്ള ആംബുലൻസ് ഡ്രൈവർമാരും കൈയൊഴിഞ്ഞു. ഒരുമണിക്കൂറോളം റോഡിൽ തന്നെ ഇരുന്ന വിദേശിപ പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും തൊട്ടടുത്തേയ്ക്ക് പോകാൻ പോലും ആരും ധൈര്യം കാട്ടിയില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൂയപള്ളി എസ്എച്ച്ഒ വിനോദ്ചന്ദ്രന്റെ നേത്യത്വത്തിൽ പൊലീസ് എത്തിയെങ്കിലും ഇവരും പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ മടിച്ചു. തുടർന്ന് കൊല്ലത്തു നിന്ന് ട്രാക്ക് വോളന്റിയേഴ്സ് ആംബുലൻസുമായി എത്തിയാണ് ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
വർക്കലയിലെ റിസോർട്ടിൽ സെൽഫ് കോറന്റീനിൽ കഴിഞ്ഞിരുന്ന വിദേശി താമസസ്ഥലത്തു നിന്നും രഹസ്യമായി പുറത്തുചാടി സമീപത്തുള്ള കടയിൽനിന്നും വാടകയ്ക്കെടുത്ത ബൈക്കുമായാണ് രാവിലെ കറങ്ങാൻ ഇറങ്ങിയത്. അപകടത്തിൽ പ്പെട്ടതോടെ കറക്കം അവസാനിപ്പിക്കേണ്ടി വന്നതിന്റെ ദേഷ്യം ഇയാൾ ജില്ലാആശുപത്രിയിൽ ചികിത്സ നൽകുന്ന സമയത്തും പ്രകടിപ്പിച്ചു. ഇയാൾക്ക് കൊറോണ രോഗ ലക്ഷണമില്ലയെന്ന് വ്യക്തമായെങ്കിലും സെൽഫ് കോറന്റീനിൽ തുടരണമെന്ന് അധികൃതർ നിർദ്ദേശിക്കുകയാണ് ഉണ്ടായത്. പാസ്പോർട്ടും മറ്റ് യാത്രാരേഖകളും റിസോർട്ടിലാണ് എന്നറിയിച്ചതോടെ ചികിത്സയ്ക്കു ശേഷം ജില്ലാ ആശുപത്രിയുടെ ആംബുലൻസിലാണ് ഇയാളെ തിരികെ വർക്കലയിലെ റിസോർട്ടിൽ എത്തിച്ചത്.
വർക്കലയിൽ കോവിഡ്-19 സ്ഥിരീകരിച്ച ഇറ്റലി സ്വദേശിവർക്കലയിലും കൊല്ലത്തുമായി എവിടെയൊക്കെ സന്ദർശിച്ചതിന്റെ റൂട്ടെമാപ്പ് നേരത്തെ പുറത്തുവന്നിരുന്നു. എല്ലാ വർഷവും കേരള സന്ദർശനത്തിനെത്തുന്ന ഇറ്റലി സ്വദേശിക്കു വർക്കലയിലും പരിസരങ്ങളിലും വ്യാപക ബന്ധങ്ങളുണ്ട്. ഓട്ടോറിക്ഷയിലാണു മിക്കവാറും സഞ്ചാരം. കോവിഡ്-19 സംശയിച്ചു പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വർക്കല നിന്നു പരിശോധനയ്ക്കു വന്നതും മടങ്ങിയതും ഓട്ടോയിലാണ്. പാരിപ്പള്ളിയിൽ നിന്നു വർക്കലയിലേക്കു പോയ ഓട്ടോറിക്ഷ കണ്ടെത്താനായെങ്കിലും അവിടെ നിന്നു പാരിപ്പള്ളിയിലേക്കു വന്ന ഓട്ടോറിക്ഷ കണ്ടെത്താനായിട്ടില്ല.
ഓട്ടോറിക്ഷയിൽ പലയിടത്തും ചുറ്റിക്കറങ്ങിയ വഴി പ്രധാന ഉൽസവച്ചടങ്ങിലും ഇയാൾ പങ്കെടുത്തു. ഇയാളുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. എല്ലാ വർഷവും പാപനാശത്തെത്തി ദിവസങ്ങളോളം റിസോർട്ടിൽ തങ്ങിയശേഷമാണ് മടങ്ങുന്നത്. ഫെബ്രുവരി 27-ന് ഡൽഹി വഴിയാണ് ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഇയാൾ താമസിച്ച പാപനാശം നോർത്ത് ക്ലിഫിലെ റിസോർട്ടിൽനിന്നും വാഹനമെത്തിയാണ് ഇയാളെ കൊണ്ടുവന്നത്. മാർച്ച് മൂന്നിന് പാപനാശത്ത് റിസോർട്ടുകളിലെ വിനോദസഞ്ചാരികളുടെ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ശേഖരിക്കുന്നതിനിടെയാണ് ഇറ്റലി സ്വദേശി താമസിക്കുന്ന വിവരമറിഞ്ഞത്.
തുടർന്ന് വിവരങ്ങൾ ധരിപ്പിച്ചശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കയച്ച് രക്തപരിശോധന നടത്തി. പിന്നീട് താമസിക്കുന്ന മുറിക്കുള്ളിൽത്തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചാണ് മടക്കിയയച്ചത്. ഇയാൾ നല്ല ആരോഗ്യവാനായാണ് കാണപ്പെട്ടിരുന്നത്. വെള്ളിയാഴ്ച പരിശോധനാഫലം പോസിറ്റീവ് ആണെന്ന് തെളിഞ്ഞതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾ 130 അൽ അധികം ആളുകളുമായി സമ്പർക്കം പുലർത്തിയെന്നാണ് കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി അഭിപ്രായപ്പെട്ടത്.
അതേസമയം വിദേശത്തു നിന്നും കേരളത്തിൽ എത്തിയവരെ ജനം സംശയത്തോടെ നോക്കുന്ന സംഭവം ആവർത്തിക്കുന്നത് ടൂറിസം രംഗത്തിനും തിരിച്ചടിയാകുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം കോട്ടയത്തു നിന്ന് കെഎസ്ആർടിസി ബസിൽ മൂന്നാറിലേക്ക് യാത്ര തിരിച്ച വിദേശ ദമ്പതികളെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗലക്ഷണങ്ങളില്ലെങ്കിലും മൂന്നാറിൽ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുതെന്ന നിർദ്ദേശം മറികടന്നായിരുന്നു വിദേശ ദമ്പതികളുടെ യാത്ര.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മൂന്നാറിൽ പോകാനായി സ്പെയിനിൽ നിന്നുള്ള ദമ്പതികൾ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയത്. ഇടുക്കി സേനാപതിയിലേക്കുള്ള ബസിൽ ഇരുവരും കയറിയതോടെ ജീവനക്കാർ നിയന്ത്രണങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകണമെന്ന നിർദ്ദേശം ഇവർ തള്ളികളഞ്ഞു. അരമണിക്കൂറിലേറെ കാത്തിട്ടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ പൊലീസോ എത്താതിരുന്നതോടെ വിദേശികളുമായി ബസ് യാത്ര പുറപ്പെട്ടു. 22ലേറെ കിലോമീറ്റർ സഞ്ചരിച്ച ശേഷം കുറവിലങ്ങാടിലാണ് കലക്ടറുടെ നിർദ്ദേശ പ്രകാരം പൊലീസ് ബസ് തടഞ്ഞത്. പിന്നീട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
ഈ മാസം ആറിന് നെടുമ്പാശേരിയിലെത്തിയ ദമ്പതികൾ ഫോർട്ട്കൊച്ചിയിലും ആലപ്പുഴയിലും തങ്ങിയ ശേഷമാണ് ഇന്നലെ ഏറ്റുമാനൂരിലെത്തിയത്. ഇവിടെ നിന്ന് മൂന്നാറിലേക്ക് പോകാനായിരുന്നു പദ്ധതി. വിദേശികൾ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. കെഎസ്ആർടിസി ബസിലെ ജീവനകാർക്ക് സുരക്ഷാ സംവിധാനങ്ങൾ ഒന്നും നൽകിയിരുന്നില്ല. ജാഗ്രത നിലനിൽക്കെ വിവരം അറിയിച്ചിട്ടും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്താൻ വൈകിയതും ബസ് സ്റ്റാൻഡിൽ നിന്ന് വിട്ടയച്ചതും വീഴ്ചയാണ്.
Stories you may Like
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനം
- ഡെറിക് ഒബ്രിയനെതിരെ 'വിദേശി'യെന്ന പരാമർശം: ഖേദം പ്രകടിപ്പിച്ച് അധീർ രഞ്ജൻ ചൗധരി
- ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിപ വൈറസ് ബാധയ്ക്ക് സാധ്യത
- ജാനകിക്കാട്ടിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍