സംഘടനയുടെ ശക്തി തെളിയിക്കാൻ നടത്തിയ അരുംകൊലയിൽ ഞെട്ടിയത് കേരളം..! കൊലപാതകത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ഡിഎച്ച്ആർഎം രാഷ്ട്രീയത്തിലും ചുവടുവച്ചു: ശിവപ്രസാദ് വധക്കേസിൽ ശിക്ഷ വിധി പ്രഖ്യാപിച്ചപ്പോൾ ബാക്കിയാകുന്നത്..
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊലപാതക സംഭവങ്ങൡ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം തന്നെയാണ് വർക്കല ശിവപ്രസാദ് കേസ്. സുപ്രധാനമായ ഈ കേസിലെ വിധി പ്രസ്താവം പുറത്തുവരുമ്പോൾ പ്രതിസ്ഥാനത്തുള്ളത് സംസ്ഥാനത്ത് വേരുറപ്പിക്കാൻ ശ്രമിച്ച ഒരു ദളിത് സംഘടനയാണ്. ഡിഎച്ച്ആർഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് സംഘടനയെ വളർത്താൻ വേണ്ടി ആസൂത്രണം ചെയ്ത കൊലപാതകം എന്നാണ് ഇതേക്കുറിച്ചുള്ള പൊലീസ് ഭാഷ്യവും കോടതിയുടെ വിധിയിലൂടെ ശരിവെക്കപ്പെട്ട സംഭവവും.
ഏതെങ്കിലും ഒരു സംഘടന അവരുടെ ശക്തി തെളിയിക്കാൻ വേണ്ടി കൊലപാതകം നടത്തുമോ എന്ന ആശങ്കയും ചോദ്യവും ഈ കേസിന്റെ വിവിധ ഘട്ടങ്ങളിൽ ഉയർന്നിരുന്നു. ശക്തി തെളിയിക്കാനായി മാത്രം കൊലപാതകം പോലെ ക്രൂരമായ ഒരു കൃത്യം ചെയ്തുവെന്നത്് ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടതും. മാദ്ധ്യമങ്ങളിലാകമാനം ഡിഎച്ച്ആർഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തി ചർച്ചകൾ നടന്നു. പ്രഭാത സവാരിക്കിറങ്ങിയ ഒരാളെ അതും ആരുമായും ശത്രുതയില്ലാത്ത ഒരു മനുഷ്യനെ കൊലപ്പെടുത്തുകയെന്നത് എന്ത് ശക്തി പ്രകടനത്തിന്റ പേരിലായാലും ന്യായീകരിക്കാവുന്നതല്ലെന്ന വാദം പൊതു സമൂഹത്തിലും ശക്തമായിരുന്നു.
പുലർച്ചെ 5.15ന് നടക്കാനിറങ്ങിയ ശിവപ്രസാദിനെ വർക്കല അയിരൂർ പോസ്റ്റോഫീസിനടുത്ത് വച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ആസൂത്രിതവും പ്രത്യേക ലക്ഷ്യംവച്ചുള്ളതുമാണെന്നും വാദങ്ങളുയർന്നിരുന്നു. എന്നാൽ തങ്ങളുടെ സംഘടനയ്ക്ക് ശക്തിയില്ലെന്ന പേരിൽ വിലകുറച്ച് കാണുന്നവർക്കുള്ള താക്കീതായാണ് ഡിഎച്ച്ആർഎം ആ കൊലപാതകത്തെ കണ്ടത്. ഈ സംഭവത്തോടെയാണ് കേരളം മുഴുവൻ അറിയപ്പെടുന്ന സംഘടനയായി ഡിഎച്ച് ആർഎം മാറിയതെന്നത് പിൽക്കാല ചിരിത്രമാണ്. രാഷ്ട്രീയത്തിലേക്ക് പോലും ഡിഎച്ച്ആർഎം ചുവടു വച്ചു. ഇപ്പോൾ വർക്കല മണ്ഡലത്തിൽ അടക്കം നിർണ്ണായക ശക്തിയായി മാറാനും ഈ സംഘടനയ്ക്ക് വഴിഞ്ഞിട്ടുണ്ട്.
2009 സെപ്റ്റംബർ 23നായിരുന്നു കൊലപാതകം നടന്നത്. ആ ദിവസം ശിവപ്രസാദിനെ കൊലപ്പെടുത്തിയതിനു പിന്നാലെ അരമണിക്കൂറിനു ശേഷം അയിരൂരിന് അഞ്ച് കിലോമീറ്റർ അകലെ മാവിളക്കുന്നിൽ അശോകൻ എന്ന ചായക്കടയുടമയേയും ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചിരുന്നു. സ്വന്തം വീടിന്റെ മുൻവശത്തോട് ചേർന്നാണ് അശോകൻ ചായക്കടനടത്തിയിരുന്നത്. കടയിലെത്തിയ സംഘം സിഗററ്റ് ചോദിക്കുകയും അതെടുക്കാനായി തിരിഞ്ഞപ്പോൽ പിന്നിൽ നിന്നുവെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
പിന്നീട് ഡിഎച്ച്ആർഎമ്മിനെ കുറിച്ച് കേരളം കേട്ടത് ഭീതിപ്പെടുത്തുന്ന കഥകളായിരുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനയാണ് ഇതെന്നും നിരോധിക്കണമെന്നും ആവശ്യങ്ങളുയർന്നു. എന്നാൽ ഇതിനിടെയും സംഘടനയെ പിന്തുണച്ച് ചില മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തി. ഇതിൽ പ്രധാനിയായി ഉണ്ടായിരുന്നത് പി സി ജോർജ്ജായിരുന്നു. ഡിഎച്ച്ആർഎം എന്ന സംഘടന ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും സംഘടനയെ തകർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതാണെന്നും തങ്ങൾക്ക് ഒരിക്കലും തീവ്രവാദ നിലപാടില്ലെന്നും സംഘടന അന്നുതന്നെ വാദിച്ചിരുന്നു.
അവർക്ക് പിന്തുണയുമായി അന്ന്ത്തെ ചീഫ് വിപ്പ് പി.സി ജോർജ് രംഗത്തെത്തിയിരുന്നു. മരിച്ച ശിവപ്രസാദിന് മണൽ മാഫിയയുമായി ഉണ്ടായിരുന്ന ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. ഡിഎച്ച്ആർഎം എന്ന സംഘടനയെ പ്രതി സ്ഥാനത്ത് നിർത്തുന്നത് സിപിഐ(എം) ആണെന്നും പി.സി അന്ന് ആരോപിച്ചിരുന്നു. ഡി.എച്ച്.ആർ.എമ്മിന് തീവ്രവാദ സ്വഭാവമില്ല. പാവപ്പെട്ടവരെ സംഘടിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. ഇന്ത്യയിലെ പട്ടികജാതി വിഭാഗത്തിൽനിന്ന് ആരും തീവ്രവാദികൾ ആയിട്ടില്ലെന്നുമായിരുന്നു ജോർജ്ജ് വാദിച്ചിരുന്നത്.
എന്നാൽ പൊലീസ് അന്വേഷണത്തിനൊടുവിൽ കുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് കോടതിയുടെ ഭാഗത്തു നിന്നും വിധിയുണ്ടായത്. അരുംകൊല നടത്തിയത് ഡിഎച്ചആർഎം നേതാക്കളാണെന്നും വ്യക്തമായി. ഡിഎച്ച്ആർഎം സംസ്ഥാന നേതാക്കളടക്കമുള്ള ഏഴുപ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷയുമാണ് കോടതി വിധിച്ചത്. പ്രതികൾ 2,85,000 രൂപ വീതം പിഴയടയ്ക്കണം. ആറുലക്ഷം രൂപ ശിവപ്രസാദിന്റെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം അഡീഷനൽ സെഷൻസ് ജഡ്ജി എ. ബദറുദ്ദീനാണ് ശിക്ഷ വിധിച്ചത്.
പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആറുപേരെ വെറുതെ വിട്ടു. പ്രതികൾ സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞു. ഡിഎച്ച്ആർഎം പ്രവർത്തകരായ ചെറുന്നിയൂർ സ്വദേശി കെ. ദാസ് (45), പെരുമ്പുഴ സ്വദേശി ജെ. ജയചന്ദ്രൻ(33), വടശ്ശേരിക്കോണം അംബേദ്കർ കോളനിയിൽ എസ്. മധു(44), കൊല്ലം മുട്ടക്കാവ് സ്വദേശി എൻ. സുധി(29), വർക്കല ചെറുകുന്നം സ്വദേശി എസ്. സുധി(29), ഇലകമൺ സ്വദേശി എസ്. സുനിൽ(34), എറണാകുളം സ്വദേശി വി. ശെൽവരാജ് (34) എന്നിവരാണ് കേസിലെ പ്രതികൾ.
സംഘടനയുടെ തെക്കൻ മേഖലാ ഓർഗനൈസറാണ് കേസിലെ ഒന്നാം പ്രതി ദാസ്. വർക്കലയിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞു നടത്തിയ ആക്രമണങ്ങളിലാണ് ശിവപ്രസാദ് കൊല്ലപ്പെട്ടതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതും കോടതി ശിക്ഷ വിധിച്ചതും.
Stories you may Like
- സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- ദളിത് ക്രൈസ്തവർക്ക് തുല്യ നീതി പുനഃസ്ഥാപിക്കണമെന്ന് കെ സി സി ദളിത് പ്രീ അസംബ്ലി
- കോൺഗ്രസിന് മുന്നറിയിപ്പുമായി ജി. പരമേശ്വര
- കർണാടകയിൽ ദളിതർക്ക് ഭക്ഷണം വിളമ്പാൻ വിസമ്മതിച്ചു, ഹോട്ടലുടമ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍