Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൊട്ടിദ്ഘോഷിച്ച മൂന്നാം വിവാഹം ഏതാനും മാസങ്ങൾക്ക് മുമ്പ്; മധുവിധുവിന്റെ ആലസ്യം തീരും മുമ്പ് അടിച്ചുപിരിയലിന്റെ വക്കിൽ; മൂന്നാം ഭർത്താവിന്റെ കരണത്തടിച്ച വനിത വിജയകുമാർ വീട്ടിൽ നിന്നിറക്കി വിട്ടെന്ന് വാർത്ത; 'ഭർത്താവ് അമിത മദ്യപാനി, സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചെന്ന് ലൈവിലെത്തി കരഞ്ഞു കൊണ്ട് നടി

കൊട്ടിദ്ഘോഷിച്ച മൂന്നാം വിവാഹം ഏതാനും മാസങ്ങൾക്ക് മുമ്പ്; മധുവിധുവിന്റെ ആലസ്യം തീരും മുമ്പ് അടിച്ചുപിരിയലിന്റെ വക്കിൽ; മൂന്നാം ഭർത്താവിന്റെ കരണത്തടിച്ച വനിത വിജയകുമാർ വീട്ടിൽ നിന്നിറക്കി വിട്ടെന്ന് വാർത്ത; 'ഭർത്താവ് അമിത മദ്യപാനി, സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചെന്ന് ലൈവിലെത്തി കരഞ്ഞു കൊണ്ട് നടി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മൂന്ന് തവണ വിവാഹം കഴിച്ചു അതിൽ രണ്ടെണ്ണവും വൻ പരാജയം. ഇപ്പോൾ ഏതാനും മാസങ്ങൾക്ക് മുമ്പ് കോട്ടിദ്‌ഘോഷിച്ചു നടത്തിയ മൂന്നാം വിവാഹവും തകർച്ചയുടെ വക്കിൽ. പ്രശസ്ത തെന്നിന്ത്യൻ നടി വനിത വിജയകുമാറിന്റെ അവസ്ഥാണിത്. മൂന്നാം ഭർത്താവിനെ കരണത്തടിച്ചു വീട്ടിൽ നിന്നും ബിഗ് ബോസ് താരവും നടിയുമായ വനിത വിജയകുമാർ പുറത്താക്കിയെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കരണത്തടിയുടെ കൂടുതൽ വിവരങ്ങളുമായി നടി ലൈവിലെത്തി.

കരണത്തടി വിവാദം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ആയതോടെ ഇതേക്കുറിച്ചു കൂടതൽ വെളിപ്പെടുത്തു കൊണ്ടാണ് വനിത രംഗത്തുവന്നത്. ഭർത്താവ് പീറ്റർ പോളിനെ വീട്ടിൽ നിന്നിറക്കി വിട്ടുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്നാണ് അവർ പറയുന്നത്. ഭർത്താവായ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറയുന്നു.

വ്യക്തി ജീവിതത്തിൽ വളരെ വിഷമം പിടിച്ച സാഹചര്യത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചരണങ്ങളെ വിശ്വസിക്കരുതെന്നും അവർ പറഞ്ഞു. വനിതയുടെ നാൽപതാം പിറന്നാൾ ആഘോഷത്തിനു ഇവർ കുടുംബത്തോടൊപ്പം ഗോവയിൽ എത്തിയിരുന്നു. എന്നാൽ ആഘോഷത്തിനിടെ കുടുംബാംഗങ്ങൾ തമ്മിൽ വഴക്കുണ്ടായെന്നും മദ്യപിച്ചെത്തിയ പീറ്റർ പോളിനെ വനിത കരണത്തടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയെന്നുമായിരുന്നു വാർത്തകൾ. ഇതേ തുടർന്നാണ് നടി ലൈവിലെത്തി പ്രതികരിച്ചത്.

കുറച്ചുനാൾ മുമ്പ് പീറ്ററിന് ഹൃദയാഘാതമുണ്ടായെന്ന് വനിത പറഞ്ഞു. അമിതമായ മദ്യപാനവും പുകവലിയും കാരണം സംഭവിച്ചതാണിതെന്നും അവർ പറഞ്ഞു. ഉടൻ തന്നെ പീറ്ററിനെ ആശുപത്രിയിലെത്തിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും പീറ്റർ മദ്യപിക്കുമായിരുന്നു. ഇതേത്തുടർന്ന് വീണ്ടും ആശുപത്രിയിലാക്കി. എന്നാൽ മദ്യപിക്കാതെ അദ്ദേഹത്തിന് ജീവിക്കാൻ കഴിയാത്ത അവസ്ഥയായി. സിനിമസുഹൃത്തുക്കളിൽ നിന്ന് വരെ പണം കടം വാങ്ങി കുടിക്കുമായിരുന്നുവെന്നും വനിത പറഞ്ഞു. സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചെന്നും കുട്ടികൾക്ക് വേണ്ടിയെങ്കിലും ഇതെല്ലാം ഉപേക്ഷിക്കണമെന്ന് പീറ്ററിനോട് അപേക്ഷിച്ചുവെന്നും വനിത പറഞ്ഞു.

നിവൃത്തിയില്ലാതായപ്പോൾ പീറ്ററിന്റെ ഫോണിൽ ട്രാക്കർ ഘടിപ്പിച്ചു. അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ് ഇത് ചെയ്തത്. എന്നാൽ വീണ്ടും സ്ഥിതി പഴയതുപോലെയായി. അയാൾ അടിമയായി കഴിഞ്ഞിരുന്നുവെന്നും അതിനെ ചൊല്ലി വീട്ടിൽ വഴക്ക് ഉണ്ടായിരുന്നുവെന്നും വനിത പറഞ്ഞു. ഭക്ഷണം പോലും ഉപേക്ഷിച്ച് മദ്യം മാത്രമാണ് കഴിഞ്ഞ ഒരാഴ്ച അദ്ദേഹം കഴിച്ചതെന്നും വനിത പറഞ്ഞു. പലപ്പോഴും അസിസ്റ്റൻസാണ് അദ്ദേഹത്തെ വീട്ടിലെത്തിക്കാറുള്ളതെന്നും നടി പറഞ്ഞു.

ജീവിത സമ്മർദം താങ്ങാൻ വയ്യാതെയാണ് ഇങ്ങനെയായത്. സമൂഹമാധ്യമങ്ങൾ മുഴുവൻ ഞങ്ങളെക്കുറിച്ചുള്ള ട്രോളുകൾ. ഇതൊക്കെ അദ്ദേഹത്തെ തളർത്തിയിട്ടുണ്ടാകും.'ഇതിനിടെയാണ് ഞങ്ങൾ ഗോവയിൽ പോയത്. വളരെയധികം സന്തോഷത്തോടെയാണ് ആ യാത്ര ആസ്വദിച്ചത്. ആ സമയത്താണ് അദ്ദേഹത്തിന്റെ ചേട്ടൻ മരിക്കുന്നത്. ഇക്കാര്യം ഞാൻ പറഞ്ഞതോടെ വല്ലാതെ അസ്വസ്ഥനായിരുന്നു. വീട്ടിൽ പോയി വരാമെന്നു പറഞ്ഞു. ഈ ഒരവസ്ഥയിൽ അതൊരു മാറ്റമുണ്ടാക്കുമെന്ന് ഞാൻ വിചാരിച്ചു. കുറച്ച് പണവും നൽകിയാണ് അയച്ചത്. പോയിട്ട് ഇപ്പോൾ ദിവസങ്ങളായി. ഇതുവരെ യാതൊരു അറിവുമില്ല- വനിത പറഞ്ഞു.

കോവിഡ് ആരംഭിച്ച സമയങ്ങളിലൊക്കെ ഞങ്ങൾ പരസ്പരം സ്നേഹിച്ചാണ് കഴിഞ്ഞിരുന്നത്. വളരെയധികം വേദനകളിൽ പെട്ടുകിടന്ന പീറ്ററിന് ജീവിതം നൽകിയത് താനാണെന്നും എന്നാൽ ഇന്നദ്ദേഹം തന്നെക്കാൾ സ്നേഹിക്കുന്നത് മദ്യത്തെയാണെന്നും വനിത പറഞ്ഞു. തങ്ങളെപ്പറ്റിയുള്ള മാധ്യമ വാർത്തകൾ പലതും മനപ്പൂർവ്വം ആരൊക്കെയോ സൃഷ്ടിച്ചെടുത്തതാണെന്നും വനിത പറഞ്ഞു. 'എന്റെ ജീവിതത്തെ കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാൻ സാധിക്കും. തകർച്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റവളാണ് ഞാൻ. എന്റെ മക്കൾക്കു വേണ്ടി ജീവിക്കും' വനിത പറഞ്ഞു.

വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം വലിയ വിവാദമായിരുന്നു. വിഷ്വൽ ഇഫക്ട്‌സ് ഡയറക്ടർ ആയ പീറ്റർ പോളിനെ ജൂൺ 27ന് ആയിരുന്നു വനിത വിവാഹം കഴിച്ചത്. രണ്ടു വിവാഹങ്ങൾക്കും വേർപിരിയലുകൾക്കും ശേഷം നടന്ന വനിത വിജയകുമാറിന്റെ മൂന്നാമത്തെ വിവാഹം കോളിവുഡിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് പീറ്റർ പോൾ വനിത വിജയകുമാറിനെ വിവാഹം കഴിച്ചതെന്ന് ആരോപിച്ച് പീറ്റർ പോളിന്റെ ഭാര്യ എലിസബത്ത് രംഗത്ത് എത്തിയിരുന്നു. എന്നാൽ പീറ്ററിനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് വനിത ഇതിന് മറുപടി നൽകിയത്. പീറ്റർ പോളിന്റെ ഭാര്യയെയും മക്കളെയും പിന്തുണച്ച് കൊണ്ട് തമിഴ് സിനിമാ താരങ്ങളായ കസ്തൂരി, ലക്ഷ്മി രാമകൃഷ്ണൻ, രവീന്ദർ ചന്ദ്രശേഖർ എന്നിവരും രംഗത്തെത്തിയിരുന്നു. വിവാദത്തിലുടനീളം വനിത വിജയകുമാർ പീറ്ററിനെ പിന്തുണച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP