ബ്രോഡ്ഗേജ് പാതയിലൂടെ 160 കിലോമീറ്റർ വേഗത്തിൽ ഓടുന്ന വന്ദേഭാരത്; വേഗത 180 കിലോമീറ്ററാക്കാനുള്ള ഗവേഷണവും തുടരുന്നു; ചെലവില്ലാതെ വേഗത്തിലോടുന്ന ട്രെയിൻ കിട്ടുമ്പോൾ എന്തിന് സിൽവർ ലൈൻ? കെ റെയിലിൽ കേന്ദ്രത്തിന് ആശങ്ക ഏറെ; വന്ദേഭാരത് റെയിൽവേയുടെ സർജിക്കൽ സ്ട്രൈക്കാകുമ്പോൾ

സായ് കിരൺ
തിരുവനന്തപുരം : നിലവിലുള്ള റെയിൽവേ ട്രാക്കുകളിലൂടെ 160കിലോമീറ്റർ വേഗത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള നീക്കം കേരളത്തിലെ സിൽവർലൈൻ പദ്ധതിക്കുള്ള റെയിൽവേയുടെ സർജിക്കൽ സ്ട്രൈക്ക്.
സിൽവർലൈൻ പദ്ധതിക്ക് അന്തിമാനുമതിക്കായുള്ള അപേക്ഷ കേന്ദ്രസർക്കാരിന്റെ പരിഗണനയിലിരിക്കെയാണ് കേരളത്തിന് വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയംകേരളത്തെ ഞെട്ടിച്ചത് . സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയും കേന്ദ്രവിഹിതവും നൽകുന്നതിനും പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടുനൽകുന്നതിനും റെയിൽവേ അനുകൂലമല്ല. പദ്ധതി ലാഭകരമാവില്ലെന്നും കെ-റെയിൽ പറയുന്നതു പോലെ പ്രതിദിനം 80000 യാത്രക്കാരുണ്ടാവില്ലെന്നും പദ്ധതി വന്നാൽ റെയിൽവേയുടെ നിലവിലുള്ള വരുമാനത്തെ ബാധിക്കുമെന്നും റെയിൽവേ ആശങ്ക അറിയിച്ചിട്ടുമുണ്ട്. ഇന്നത്തെ സിൽവർ ലൈൻ ജനകീയ സംവാദത്തിൽ എതിരാളികളുടെ പ്രധാന ആയുധവും ഇതാകും.
നിലവിലെ ബ്രോഡ്ഗേജ് പാതയിലൂടെ 160കിലോമീറ്റർ വേഗത്തിലോടിക്കാനാവുന്ന ട്രെയിനാണ് വന്ദേഭാരത്. വേഗത 180 കിലോമീറ്ററാക്കാനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നു. യാതൊരു അധികചെലവുമില്ലാതെ ഇത്രയും വേഗത്തിലോടുന്ന ട്രെയിൻ കിട്ടുമ്പോൾ എന്തിന് സിൽവർ ലൈനിനായി 69000കോടി മുടക്കണമെന്നാണ് ചോദ്യം. അടുത്ത വർഷം അവസാനത്തോടെ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് ട്രെയിനുകളുണ്ടാകണമെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. അതനുസരിച്ചാണ് കേരളത്തിലും ഇതുകൊണ്ടുവരാനുള്ള നീക്കം. സംസ്ഥാനത്തേക്ക് രണ്ട് ട്രെയിനുകളാണ് എത്തിക്കുക. ഇതോടെ വന്ദേഭാരതിന്റെ ഒരു സർവ്വീസ് സംസ്ഥാനത്ത് നടത്താനാകും. റൂട്ട്, റെയിൽവേയാർഡ്, തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.
സാധാരണട്രെയിനുകളിൽ നിന്ന് വ്യത്യസ്തമാണ് വന്ദേഭാരത് ട്രെയിൻ.2018ൽ ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് രൂപകൽപ്പന ചെയ്തത്. തുടർന്ന് ലഖ്നൗയിലെ റെയിൽവേ ഡിസൈൻ സ്റ്റാൻഡാർഡ് ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചു. ഇതിന് എൻജിനില്ല. കോച്ചുകൾക്ക് അടിയിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുടെ സഹായത്തിലാണ് ഇത് ഓടുന്നത്.മെട്രോട്രെയിനുകൾ ഈ രീതിയിലുള്ളതാണ്. 16കോച്ചുകളുള്ള ഒരുയൂണിറ്റാണ് ഓരോ വന്ദേഭാരത് ട്രെയിനും.പൂർണ്ണമായി എയർകണ്ടീഷൻചെയ്തതാണിത്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ മേധ എന്ന സ്വകാര്യകമ്പനിയാണിത് നിർമ്മിക്കുന്നത്.ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് പുറമെ,റെയിൽവേയുടെ കപൂർത്തല റെയിൽ കോച്ച് ഫാക്ടറി, റായ്ബറേലി മോഡേൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലും മേധകമ്പനി വന്ദേഭാരത് ട്രെയിൻ യൂണിറ്റുകൾ നിർമ്മിക്കും. വർഷത്തിൽ 88 യൂണിറ്റുകളുണ്ടാക്കും. 400 ട്രെയിനുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഒരു യൂണിറ്റിന് 97കോടിരൂപയാണ് നിർമ്മാണചെലവ്. ദക്ഷിണറെയിൽവേയ്ക്ക് 13യൂണിറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. അതിൽ രണ്ടെണ്ണമാണ് കേരളത്തിന് നൽകുന്നത്. ഏത് തരത്തിലുമുള്ള റെയിൽവേട്രാക്കിലൂടെ അതിവേഗത്തിൽ ഓടിക്കാൻ കഴിയുമെന്നതാണിതിന്റെ പ്രത്യേകത.
അത്യാധുനിക സൗകര്യങ്ങളുമായി 160കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ കേരളത്തിനും കിട്ടുന്നതോടെ പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈൻ അപ്രസക്തമായി മാറും. മൂന്നുവർഷത്തിനകം 400ട്രെയിനുകൾ ഓടിക്കുമെന്നാണ് കേന്ദ്രബജറ്റിലെ പ്രഖ്യാപനം. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ച കൊണ്ട് 75വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. അങ്ങനെയെങ്കിൽ ചെന്നൈ, ഹൈദരാബാദ്, ബംഗളുരു നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സർവീസുകൾക്ക് സാദ്ധ്യതയുണ്ട്. രാജ്യത്തെ 300നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനവും കേന്ദ്രസർക്കാർ നടത്തിയിട്ടുണ്ട്. 500കിലോമീറ്റർ ദൈർഘ്യമുള്ള സർവീസുകൾക്കാണ് ചെയർകാർ മാത്രമുള്ള വന്ദേഭാരത് ഉപയോഗിക്കുന്നത്. 180കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്ന ട്രെയിനിന്റെ പ്രഖ്യാപിത വേഗത 160കിലോമീറ്ററാണ്. എന്നാൽ ഡൽഹി-വാരണാസി ട്രെയിനിന് 81കിലോമീറ്ററും ഡൽഹി-കത്ര ട്രെയിനിന് 94കിലോമീറ്ററുമാണ് ശരാശരി വേഗത.
എന്നാൽ വന്ദേഭാരത് ട്രെയിനിന് കേരളത്തിൽ വലിയ വേഗത്തിലോടാനാവില്ലെന്നാണ് കെ-റെയിൽ പറയുന്നത്. നിലവിലെ ട്രാക്കുകളിലെ വളവുകളിൽ കുരുങ്ങി ഇതിന്റെ പകുതി വേഗത്തിൽ പോലും ഓടാനാവില്ല. നിലവിലെ റെയിൽപാതയുടെ 36ശതമാനവും വളവുകളിലാണ്. ആകെ 626വളവുകളുണ്ട്. നഗരമദ്ധ്യത്തിലാണ് വളവുകളിലേറെയും. വേഗം കൂടണമെങ്കിൽ നിലവിലെ ട്രാക്കുകൾ പുതുക്കിപ്പണിയുകയും നിരവധി സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കേണ്ടിയും വേണ്ടിവരും. ഇതിന് പത്തു മുതൽ ഇരുപത് വർഷം വരെയെടുക്കാമെന്ന് കെ റെയിൽ പറയുന്നു. നിലവിൽ എറണാകുളം-ഷൊർണൂർ പാതയിൽ 80കിലോമീറ്ററും ഷൊർണൂർ-മംഗലാപുരം പാതയിൽ 110കിലോമീറ്ററുമാണ് ശരാശരി വേഗം. കേരളത്തിലെ ട്രാക്കുകളിൽ പരമാവധി അനുവദനീയമായ വേഗത 80മുതൽ 110 കിലോമീറ്ററാണ്. ജനശതാബ്ദി, രാജധാനി ട്രെയിനുകളെപ്പോലെ ഇതേ വേഗതയിലാവും കേരളത്തിലും വന്ദേഭാരത് ട്രെയിനുകളോടുക. ജനശതാബ്ദി, രാജധാനി ട്രെയിനുകളെപ്പോലെ മുൻഗണന നൽകി, മറ്റുചില ട്രെയിനുകൾ പിടിച്ചിട്ട് വന്ദേഭാരത് കടത്തിവിടേണ്ടിവരും.
സാധാരണ ട്രെയിനുകളിലേതുപോലെ വന്ദേഭാരതിൽ എൻജിൻ കോച്ചില്ല. പകരം ഒന്നിടവിട്ടുള്ള കോച്ചുകൾക്കടിയിൽ 250കിലോവാട്ട് ശേഷിയുള്ള നാല് ട്രാക്ഷൻ മോട്ടോറുകളാണുള്ളത്. മെട്രോയിലുള്ള ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റിന് സമാനമായ പ്രവർത്തനമാണിതിന്. ഇതിലൂടെ വേഗം കൈവരിക്കാനും നിറുത്താനും എളുപ്പമായതിനാൽ യാത്രയ്ക്ക് 10ശതമാനം സമയം കുറയും. പൂർണമായി ശീതീകരിച്ച ട്രെയിനുകളിൽ 16കോച്ചുകളുണ്ടാവും. രണ്ട് എക്സിക്യുട്ടീവ് കോച്ചുകളിൽ 52സീറ്റുകൾ വീതം. ഇതിന് നിരക്കുയരും. മറ്റു കോച്ചുകളിൽ 72സീറ്റുകളാണുള്ളത്. ഏറ്റവുമധികം യാത്രക്കാരും വരുമാനവുമുള്ളതിരുവനന്തപുരം-മംഗലാപുരം, തിരുവനന്തപുരം-എറണാകുളം, എറണാകുളം-ബംഗളുരു, ചെന്നൈ-എറണാകുളം, കണ്ണൂർ-തിരുവനന്തപുരം റൂട്ടുകളിൽ വന്ദേഭാരത് അനുവദിച്ചേക്കാനിടയുണ്ട്. ദക്ഷിണറെയിൽവേയിൽ ഏറ്റവുമധികം വരുമാനമുള്ള റൂട്ടുകളാണിത്.
കറങ്ങുന്ന സീറ്റുകളും മോഡുലർ ബയോ ടോയ്ലറ്റും വിശാലമായ ജനലുകളും സ്ലൈഡിങ് ഡോറുകളുമാണ് വന്ദേഭാരതിന്. മികച്ച സീറ്റുകൾ, ഇന്റീരിയറുകൾ, ഓട്ടോമാറ്രിക് ഡോറുകൾ എന്നിവയുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽപെടുത്തി തദ്ദേശീയമായി നിർമ്മിച്ചവയാണിവ. പുഷ്ബാക്ക് സംവിധാനമുള്ല സീറ്റുകൾ, ബാക്ടീരിയ രഹിതമായ എയർകണ്ടിഷനിങ്, കേന്ദ്രീകൃത കോച്ച് മോണിട്ടറിങ്, ഓരോ കോച്ചിലും നാല് എമർജൻസി വാതിലുകൾ. ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈൻ, വൈദ്യുതിയില്ലെങ്കിലും കത്തുന്ന എമർജൻസി ലൈറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവയുമുണ്ട്.
Stories you may Like
- വന്ദേഭാരത് ബദൽ അല്ലെന്ന് വാദിച്ച് ജയിക്കാൻ സിപിഎം എത്തുമ്പോൾ
- പിണറായിക്കും പാർട്ടി പത്രത്തിനും വെവ്വേറെ ലൈനോ?
- ജനശതാബ്ദി നിർത്തില്ല; അതിവേഗം ഇനി വെസ്റ്റ് കോസ്റ്റ് യാത്ര
- സിൽവർലൈൻ എം.വി ഗോവിന്ദന്റെ വ്യാമോഹം മാത്രം; കെ സുരേന്ദ്രൻ
- വന്ദേഭാരത് ട്രയൽറൺ: തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് എടുത്തത് ഏഴു മണിക്കൂറും 10 മിനിറ്റും
- TODAY
- LAST WEEK
- LAST MONTH
- ഡോ ഷഹ്നയുടെ ജീവനെടുത്ത സ്ത്രീധന ആരോപണത്തിന് പിന്നിൽ മെഡിക്കൽ പിജി സംസ്ഥാന അധ്യക്ഷൻ; ആരാണെന്ന് പറയാതെ പറഞ്ഞ് സംഘടനയുടെ പത്രക്കുറിപ്പ്; സംസ്ഥാന പ്രസിഡന്റിന്റെ പേര് ലെറ്റർ പാഡിൽ നിന്നും നീക്കി നൽകിയത് പ്രതിയിലേക്കുള്ള സൂചന; പിന്നാലെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; ആ 'സഖാവ്' ഡോ റുവൈസ്; ഡോ ഷഹ്നയ്ക്ക് നീതി കിട്ടുമ്പോൾ
- രാഹുൽ ഗാന്ധിയുടെ ഓഫീസിന് രാവിലെയും വൈകുന്നേരവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല; വൈകുന്നേരം കാണാമെന്ന് അറിയിച്ചിട്ട് രാഹുൽ വന്നത് രാവിലെ; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല; മകൾ ശർമിഷ്ട മുഖർജിയുടെ പുസ്തകം ചർച്ചയാവുമ്പോൾ
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- ലഷ്കറെ തയിബ ഭീകരൻ ഹാൻസല അദ്നാനെ പാക്കിസ്ഥാനിൽ വെടിവെച്ച് കൊന്നു; അജ്ഞാതരുടെ വെടിയേറ്റത് വീടിനുമുൻപിൽ വച്ച്; കൊല്ലപ്പെട്ടത്, ഉധംപുർ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളി
- 'വിവാഹ ആലോചന വന്നപ്പോൾ തന്നെ ഇത്ര സ്വർണം വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടു; വലിയ സംഖ്യ സ്ത്രീധനം കൊടുക്കാൻ കുടുംബത്തിന് ഇല്ലായിരുന്നു'; വനിതാ കമ്മിഷനോട് തുറന്നുപറഞ്ഞ് ഷഹാനയുടെ ഉമ്മ; വിവാഹം മുടങ്ങിയതോടെ കോളജിലുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ ഷഹാന വിഷമിച്ചു
- രശ്മിക മന്ദാനയ്ക്ക് ഏഴ് കോടി, ബോബി ഡിയോളിന് നൽകിയത് നാല് കോടി; 'അനിമലിൽ' ടോക്സിക് നായകനാവാൻ രൺബീർ വാങ്ങിയത് വൻ പ്രതിഫലം
- അന്ന് കുടക്കമ്പിയെന്ന് വിളിച്ച് മലയാള സിനിമ പരിഹസിച്ച നടൻ; ഇന്ന് മമ്മൂട്ടിയെയും ലാലിനെയും കടന്ന് ലോക സിനിമയുടെ കേരളീയ മുഖം; അന്ന് പുസ്തകം വാങ്ങാൻ പണമില്ലാത്തതിനാൽ പഠിപ്പ് നിർത്തി; ഇന്ന് 67ാം വയസ്സിൽ വീണ്ടും അധ്യയനത്തിലേക്ക്; മലയാളത്തിന്റെ ചാർലി ചാപ്ലിൻ വീണ്ടും വിസ്മയമാവുമ്പോൾ!
- പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- ഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിച്ചതോടെ, ഇനി ഒരേയൊരു ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരായി പുതുമുഖങ്ങൾ വരും; തലമുറ മാറ്റത്തിന് തീരുമാനിച്ച് ബിജെപി കേന്ദ്ര നേതൃത്വം; മധ്യപ്രദേശിലെ വിജയത്തിൽ തന്റെ പങ്കിനെ കുറിച്ച് സൗമ്യമായി ഓർമിപ്പിച്ച് ശിവ് രാജ് സിങ് ചൗഹാൻ
- 'നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം': മോഹൻലാൽ ഫാൻസിനെ ആവേശം കൊള്ളിച്ചുകൊണ്ട് മലൈക്കോട്ടൈ വാലിബന്റെ ടീസർ; ഈ ലാലേട്ടനെയാണ് ഞങ്ങൾ കൊതിച്ചത് പുതിയ ചരിത്രം പിറക്കട്ടെ..ലാലേട്ടൻ ഉയിർ എന്ന് ഫാൻസ്
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- 150 പവനും 15 ഏക്കറും ബി എം ഡബ്ല്യൂ കാറും വേണമെന്ന് നിർബന്ധം പിടിച്ച സ്ത്രീധന ക്രൂരത; മികച്ച സാമ്പത്തിക ശേഷിയുള്ള കുടുബത്തിന്റെ വിലപേശലിൽ ആ ഡോക്ടർ തകർന്നു; അച്ഛനില്ലാത്ത മകൾ അഭയം തേടിയത് ആത്മഹത്യയിൽ; ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയും ഡോക്ടർ?
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- എല്ലാം അനുപമ അറിഞ്ഞോ? കിഡ്നാപ്പിങ് കേസിലെ മാസ്റ്റർ ബ്രെയിനെന്ന് പറയുന്ന അമ്മ അനിതാ കുമാറിയേക്കാൾ വലിയ കള്ളിയോ? യു ടൂബിനെ കബളിപ്പിച്ചതു പോലെ പൊലീസിനെയും കബളിപ്പിച്ചോ? സഹതാപം ഉറപ്പിക്കാനും തന്ത്രങ്ങൾ; 'അനുപമ പത്മന്റെ' യു ടൂബ് ചാനലിലും നിറയുന്നത് തട്ടിപ്പുകൾ
- കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ ജി എസ് ടി വെട്ടിപ്പ്! മർട്ടിലെവൽ മാക്കറ്റിങ് സ്ഥാപനം തട്ടിച്ചത് 126 കോടി; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ; അറസ്റ്റ് രഹസ്യമായി സൂക്ഷിച്ചെന്നും ആക്ഷേപം
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്