രണ്ടാം വന്ദേഭാരതിനെയും ജനം നെഞ്ചിലേറ്റി; അഞ്ച് ദിവസത്തേയ്ക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നു; ഒരു ക്ലാസിലും ടിക്കറ്റില്ലാത്ത അവസ്ഥ; എക്സിക്യൂട്ടീവ് കോച്ചുകളിലെ സീറ്റുകൾക്കും ആവശ്യക്കാർ കൂടുതൽ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒന്നാം വന്ദേ ഭാരതിന് പിന്നാലെ രണ്ടാം വന്ദേ ഭാരത് ട്രെയിനും എറ്റെടുത്ത് യാത്രക്കാർ. വരുന്ന അഞ്ച് ദിവസത്തേക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നു. ഒരു ക്ലാസിലും ടിക്കറ്റ് ഇല്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരത് സർവീസിൽ ഒക്ടോബർ ഒന്നുവരെ ടിക്കറ്റ് ലഭ്യമല്ല. കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരതിൽ രണ്ടാം തീയതിവരെയുള്ള എല്ലാ ടിക്കറ്റുകളും വിറ്റുപോയി. ആദ്യ വന്ദേ ഭാരത് ട്രെയിനിന് ലഭിക്കുന്ന സമാനമായ സ്വീകാര്യതയാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിനും കേരളത്തിൽ ലഭിക്കുന്നത്.
യാത്രക്കാർ കൂടുതലായുള്ള ആലപ്പുഴ റൂട്ടും മികച്ച സമയക്രമവുമാണ് രണ്ടാം വന്ദേ ഭാരതിനെ തുടക്കത്തിൽ തന്നെ സൂപ്പർ ഹിറ്റാക്കുന്നത്. എസി കോച്ചിനേക്കാൾ എക്സിക്യൂട്ടീവ് കോച്ചുകളിലെ സീറ്റുകൾക്കാണ് കൂടുതൽ ആവശ്യക്കാർ. ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേ ഭാരത് ട്രെയിൻ എന്നതാണ് പ്രത്യേകത. തിരുവനന്തപുരത്ത് നിന്ന് മലബാർ മേഖലയിലേക്കുള്ള യാത്രക്കാർക്ക് നേട്ടമാകുകയാണ് രണ്ടാം വന്ദേ ഭാരതിന്റെ സമയക്രമം. രാവിലെ തിരുവനന്തപുരത്തേക്കും ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നുമുള്ള ജനശതാബ്ദി കോട്ടയം വഴിയാണ്.
തിരുവനന്തപുരത്ത് നിന്ന് മലബാറിലേക്കുള്ള ഉച്ചയ്ക്കുള്ള ജനശതാബ്ദി കഴിഞ്ഞാൽ പിന്നെ ഇതുവരെ ആശ്രയം രാത്രികളിലെ ട്രെയിനുകളാണ്. ഈ അവസ്ഥയ്ക്കാണ് രണ്ടാം വന്ദേ ഭാരത് എത്തിയതോടെ അവസാനമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന രണ്ടാം വന്ദേ ഭാരത് നാലുമണിക്ക് പുറപ്പെട്ട് ഒൻപത് മണിക്ക് കോഴിക്കോടും 11.58ന് കാസർകോടും എത്തും. മെച്ചപ്പെട്ട ഈ സമയക്രവും സർവീസുമാണ് രണ്ടാം വന്ദേ ഭാരതിനെ കൂടുതൽ ജനപ്രിയമാക്കുന്നത്. ഒന്നാം വന്ദേ ഭാരത് ട്രെയിനിനേക്കാൾ തിരക്കാണ് രണ്ടാം വന്ദേ ഭാരത് ട്രെയിൻ സർവീസിനുള്ളത്.
അതേസമയം വന്ദേഭാരത് ട്രെയിനുകളുടെ പുതിയ പതിപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. സ്ലീപ്പർ കോച്ചുകൾ കൂടി ഉൾപ്പെടുത്തിയ വന്ദേഭാരത് ട്രെയിനുകൾ 2024 മാർച്ചോടെ പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബി.ജി. മല്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ലീപ്പർ കോച്ച് കൂടി ഉൾപ്പെടുത്തിയ ട്രെയിനിന്റെ നിർമ്മാണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ദീർഘദൂരം യാത്ര ചെയ്യുന്ന രാത്രിയാത്രക്കാർക്ക് ഈ സംവിധാനം പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ യാത്രക്കാരെ ലക്ഷ്യമിട്ടാണ് പുതിയ മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഹ്രസ്വദൂര യാത്രക്കാർക്കായി വന്ദേ മെട്രോയും അടുത്ത വർഷം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 12 കോച്ചുകളുള്ള ട്രെയിനായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. 2024 ജനുവരിയോടെ ട്രെയിൻ പുറത്തിറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നോൺ-എസി വിഭാഗത്തിലുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഒക്ടോബറോടെ പുറത്തിറക്കുമെന്ന് റെയിൽവേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. വേഗതയിലും സൗകര്യത്തിലും വിട്ടുവീഴ്ച ചെയ്യാതെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ പറ്റുന്ന സംവിധാനമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് പുതിയ പതിപ്പുകൾ കൂടി അടുത്ത വർഷം ഫെബ്രുവരി- മാർച്ച് മാസങ്ങളിലായി രാജ്യത്തിന് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞിരുന്നു. വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്സ് എന്നിവയാണ് പുതിയ പതിപ്പുകൾ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗതയായ 160 കിലോമീറ്ററിന് ഉചിതമായ രീതിയിൽ റെയിൽവേ ട്രാക്കുകൾ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'വന്ദേ ഭാരതിന് മൂന്ന് ഫോർമാറ്റുകൾ ഉണ്ട്. 100 കിലോമീറ്ററിൽ താഴെയുള്ള യാത്രയ്ക്ക് വന്ദേ മെട്രോ, 100 മുതൽ 550 കിലോമീറ്റർ യാത്രയ്ക്ക് വന്ദേ ചെയർ കാർ, 550 കിലോമീറ്ററുകൾക്കപ്പുറമുള്ള യാത്രയ്ക്ക് വന്ദേ സ്ലീപ്പേഴ്സ്. ഈ മൂന്ന് ഫോർമാറ്റുകളും അടുത്ത വർഷം ഫെബ്രുവരി- മാർച്ചിലേയ്ക്ക് തയ്യാറാകുമെന്ന്,'' ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനൽ റെയിൽവേ സ്റ്റേഷനിലേക്ക് വന്ദേ ഭാരത് ട്രെയിൻ ആരംഭിച്ച് കൊണ്ടുള്ള ചടങ്ങിന് ശേഷം അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
ജൂൺ പകുതിയോടെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേ ഭാരത് ട്രെയിൻ ലഭിക്കുമെന്നും വൈഷ്ണവ് പറഞ്ഞു. കൂടാതെ ഈ ട്രെയിനുകളുടെ നിർമ്മാണം ത്വരിതഗതിയിലാണെന്നും അദ്ദേഹം അറിയിച്ചു. ''എല്ലാ എട്ടാമത്തെയോ ഒമ്പതാമത്തെയോ ദിവസം ഫാക്ടറിയിൽ നിന്ന് ഒരു പുതിയ ട്രെയിൻ വരുന്നുണ്ട്. രണ്ട് ഫാക്ടറികളിൽ കൂടി പണി തുടങ്ങാൻ പോകുകയാണ്. ഈ ഫാക്ടറികളുടെ വിതരണ ശൃംഖല സുസ്ഥിരമാകുമ്പോൾ പുതിയ ട്രെയിൻ പുറത്തിറക്കുമെന്നും'' മന്ത്രി പറഞ്ഞു.
ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് ഈ തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകൾ നിർമ്മിക്കുന്നത്. ഇതിൽ പഴയ ട്രാക്കുകളാകട്ടെ 70 നും 80 നും ഇടയിൽ കിലോമീറ്റർ വേഗതയെ പിന്തുണയ്ക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. അതിനാൽ 110 കിലോമീറ്റർ, 130 കിലോമീറ്റർ, 160 കിലോമീറ്റർ തുടങ്ങിയ വേഗത പിന്തുണയ്ക്കുന്ന തരത്തിൽ 25,000 മുതൽ 35,000 കിലോമീറ്റർ ട്രാക്കുകളാണ് നവീകരിക്കുന്നത്. അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
കൂടാതെ അതിർത്തി പ്രദേശങ്ങളിൽ റെയിൽ കണക്റ്റിവിറ്റി പദ്ധതികൾക്കായി റെയിൽവേ അതിവേഗം പ്രവർത്തിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതോടൊപ്പം ട്രെയിൻ യാത്രക്കാർക്ക് 4ജി -5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും നിലവിൽ സ്വീകരിച്ചു വരികയാണ്.
ഈ വർഷം ഡിസംബറോടെ പുറത്തിറക്കുന്ന വന്ദേ മെട്രോ തീവണ്ടിയിൽ 12 എ.സി. കോച്ചുകളാണുണ്ടാവുക. 108 പേർക്ക് ഇരിക്കാനും 64 പേർക്ക് നിൽക്കാനും കഴിയുന്ന രീതിയിലാണ് കോച്ചുകളുടെ രൂപകല്പന. ഹ്രസ്വദൂരത്തിലാണ് വന്ദേ മെട്രോ തീവണ്ടികൾ ഓടിക്കുക. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താനാകും. തീവണ്ടിയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രേഖാ ചിത്രം അങ്ങനെയെങ്കിൽ ആ സ്ത്രീയുടെ രൂപം ഇങ്ങനെയോ? ഓയൂരിലെ കിഡ്നാപ്പിങ് നടത്തിയ യുവതിയെ നിർമ്മതി ബുദ്ധി തിരിച്ചറിഞ്ഞു! കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് എഐയിൽ റെൻഡർ ചെയ്ത് എടുത്തപ്പോൾ.. ; ചിത്രം പങ്കുവച്ച് നടിമാരും; ആ എ ഐ ബുദ്ധിക്ക് പിന്നിൽ ആരെന്നത് അജ്ഞാതം
- അമേരിക്കൻ യന്ത്രം തോറ്റിടത്ത് തുരന്നു കയറി വിജയിച്ച വീരന്മാർ; എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇരുമ്പുകുഴൽപാതക്കുള്ള അവസാന മീറ്ററുകൾ തുരന്നവർ; 'ഞങ്ങൾ ചെയ്തത് രാജ്യത്തിന് വേണ്ടി'; പ്രതിഫലം വേണ്ടെന്ന് സിൽക്യാര ദൗത്യം വിജയിപ്പിച്ച റാറ്റ് മൈനേഴ്സ്
- കുട്ടിയെ താമസിപ്പിച്ച വീട്ടിൽ 'രണ്ട് ആന്റിമാർ'; ആശ്രാമത്ത് വന്ന ആന്റിയെ കുറിച്ചുള്ള സൂചനകൾ പരിശോധിച്ച് പൊലീസ്; കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്ഫിറ്റ് ഡിസയർ വാഹനങ്ങളും സംശയ നിഴലിൽ; ഹൈവേ നിർമ്മാണവും പ്രതികൾ തുണയാക്കി; അവർ കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- ഓയൂരിൽ തട്ടിക്കൊണ്ടുപോയ കുട്ടിയെ സ്ത്രീ ആശ്രാമം മൈതാനത്ത് എത്തിച്ചത് തന്റെ ഒക്കത്തിരുത്തി; ആറുവയസുകാരിയെ ഉപേക്ഷിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; 2014 ന് ശേഷം രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ഡിസയർ വാഹനങ്ങളുടെ വിവരങ്ങളും തേടുന്നു; കിഡ്നാപ്പിങ്ങിന്റെ നാലാം നാളും പ്രതികൾ കാണാമറയത്ത് തന്നെ
- കാറിലുള്ളവർക്ക് പൊലീസ് നീക്കങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകാൻ ബൈക്കിൽ എസ്കോർട്ട് സംഘവും; കുട്ടിയുമായി രാത്രിയിൽ സംഘം തങ്ങിയതുകൊല്ലം നഗരത്തിനടുത്ത്! ചാത്തന്നൂരിൽ പ്രതികളുടെ മുഖവും സിസിടിവിയിൽ പതിഞ്ഞു; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ അവ്യക്തത മാത്രം
- ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ടു സ്ത്രീകൾ; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്; ആറ് വയസുകാരി പൊലീസ് സുരക്ഷയിൽ ആശുപത്രി വിട്ടു; കുട്ടിയെ കാണാനെത്തുന്ന സന്ദർശകർക്ക് പൂർണനിയന്ത്രണം; കുട്ടിയുടെ പിതാവ് താമസിച്ച ഫ്ളാറ്റും പരിശോധിച്ചു പൊലീസ്
- പുറത്തിറങ്ങിയാൽ ജനം കൈവയ്ക്കുമോ എന്ന് പേടി; ഓയൂർ കിഡ്നാപ്പിങ് കേസിലെ പ്രതികൾ പണി കൊടുത്തത് മലപ്പുറം സ്വദേശിക്ക്; കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ വ്യാജ നമ്പർ ബിമലിന്റെ കാറിന്റെ നമ്പർ; കാർ പുറത്തിറക്കാൻ ആവാതെ യഥാർഥ ഉടമ
- ഗവർണ്ണറെ സ്വതന്ത്രമായ തീരുമാനം എടുക്കാൻ അനുവദിച്ചില്ല; ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയ ചാൻസലറുടെ നടപടി നിയമ വിരുദ്ധം; ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു; ചീഫ് ജസ്റ്റീസ് ബെഞ്ച് നൽകുന്നത് വിസി നിയമനത്തിൽ പരമാധികാരം ഗവർണ്ണർക്ക് എന്ന സന്ദേശം
- സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ കാമുകന്റെ ഫോൺ പരിശോധിച്ചു; ഗാലറിയിൽ കണ്ടെത്തിയത് സഹപ്രവർത്തകരുടേതടക്കം പതിമൂവായിരത്തിലധികം നഗ്നചിത്രങ്ങൾ; 22 കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- ഡബ്ലിനിൽ സ്കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
- കുട്ടിയുമായി സ്ത്രീ എത്തിയത് മാസ്ക് ധരിപ്പിച്ച് ഓട്ടോറിക്ഷയിൽ; ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞു; കോളേജ് വിദ്യാർത്ഥികൾ കരുതിയത് അമ്മയും കുഞ്ഞുമെന്ന്; ധരിച്ചത് മഞ്ഞ നിറത്തിലുള്ള ചുരിദാർ; ആശ്രാമം മൈതാനത്ത് അബിഗേലിനെ ഇരുത്തി മുങ്ങിയതോടെ വിദ്യാർത്ഥികൾ ശ്രദ്ധിച്ചു
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആറ്റു നോറ്റു വളർത്തിയ പൊന്നുമകളുടെ ജീവനറ്റ ശരീരം ഒരു വശത്ത്; പ്രാണന്റെ പാതിയായ ഭാര്യയും മൂത്തമകനും മരണത്തോട് മല്ലിട്ട് മറ്റൊരിടത്ത്: പ്രദീപനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന അറിയാതെ ഉറ്റവരും
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്