ഉന്നത വിദ്യാഭ്യാസവും ലോക പരിചയവും സ്വന്തമായി വരുമാനവും ഉണ്ടായിട്ടും താലികെട്ടിയ പുരുഷൻ ഏതു തരക്കാരനായാലും അവന്റെ അടിമ മാത്രമായിരിക്കണം ഭാര്യ എന്നുറച്ച് വിശ്വസിച്ച് ജീവിച്ചിട്ടും സംശയ രോഗിയായ ഭർത്താവ് നിരന്തരം മർദ്ദിച്ചു; മൂത്ത സഹോദരിയും കുടുംബവും സ്വത്തുക്കൾ അടിച്ചുമാറ്റിയപ്പോൾ വഴിയാധാരമായി; വൈകി കിട്ടിയതു കൊണ്ടു ഒരുപാട് സ്നേഹിച്ചിട്ടും മകൻ പോലും തിരിഞ്ഞു നോക്കിയില്ല; വൽസല ടീച്ചർ തെരുവിന്റെ മകളായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വൽസല ടീച്ചർ ആളാകെ മാറി. എങ്ങനെ വൽസല ടീച്ചർ തെരുവിലെ ദുഃഖപുത്രിയായി? നല്ലൊരു സ്കൂളിൽ നിന്ന് മികച്ച വ്യക്തികെള വാർത്തെടുത്ത് ഈ ലോകത്തിന് സമ്മാനിച്ച ശേഷം സെന്റോഫും ആനുകൂല്യങ്ങളും വാങ്ങി കുടുംബത്തോടൊപ്പം സസന്തോഷം സ്വന്തം നാട്ടിലേക്കു തിരിച്ച വൽസല ടീച്ചർക്ക് ഇന്ന് ആരുമില്ല. വൈകിയുണ്ടായ മകൻ ഇനിയും അമ്മയെ തിരിഞ്ഞു നോക്കുന്നില്ല. തെരുവിലെ അദ്ധ്യാപികയുടെ കഥ അറിഞ്ഞ വിദ്യ ഇപ്പോഴും ആശ്വാസവുമായി ഈ അമ്മയുടെ അടുത്ത എത്തുന്നു. തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ അവർ ഓർത്തെടുക്കുന്നുണ്ട്. ടീച്ചർക്ക് മകനും ഭർത്താവും ഉണ്ടെന്നാണ് സൂചനകൾ. തന്നെ തെരുവിലാക്കിയ ഇവർക്കെതിരെ കേസ് എടുക്കണമെന്ന് ഈ അമ്മ ആഗ്രഹിക്കുന്നില്ല. എങ്ങനേയും അവരെ അമ്മയിലേക്ക് അടുപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പക്ഷേ വാർത്തയെല്ലാം അറിഞ്ഞിട്ടും ബന്ധുക്കൾ ആരും വൽസല ടീച്ചറെ തേടിയെത്തുന്നില്ല.
ജാതീയത അടിച്ചേല്പിച്ച ആ മനസിൽ സ്വയം മുറുകെപ്പിടിക്കുന്ന ചില വിശ്വാസങ്ങൾ. കാലാഹരണപ്പെട്ട മാമൂലുകൾ. ഉന്നത വിദ്യാഭ്യാസവും, ലോക പരിചയവും, സ്വന്തമായ വരുമാനവും ഉള്ള സ്ത്രീയായിരുന്നിട്ടു പോലും എന്നും താലികെട്ടിയ പുരുഷൻ ഏതു തരക്കാരനായാലും അവന്റെ അടിമ മാത്രമായിരിക്കണം ഭാര്യ എന്നുറച്ച് വിശ്വസിക്കുന്ന സ്ത്രീ. ആ വിശ്വാസം പരമാവധി മുതലെടുത്ത ഭർത്താവും ഒരുപാട് വൈകി കിട്ടിയ മകനും. ഇതാണ് ടിച്ചറുടെ കഥയിലെ വില്ലനെന്നാണ് വിദ്യ പറയുന്നത്. സംശയ രോഗിയും മദ്യപനുമായ ഭർത്താവ് രാപകലെന്യേ ടീച്ചറെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി മലപ്പുറത്തെ ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിനു സമീപത്തു നിന്നൊരാൾ എന്നെ വിളിച്ചറിയിച്ചിരുന്നു. വൈകിയെത്തിയ മകന് നൽകുന്ന പ്രത്യേക പരിഗണന സൂര്യസായ് എന്ന അവന്റെ പ്രൈമറി ക്ലാസ് മേറ്റ് ഹുസ്ന ഓർക്കുന്നു. അറബി പഠിപ്പിച്ചിരുന്നു ടീച്ചർ അവനെ. എന്നാൽ ഈ അമിത ശ്രദ്ധ ഒരിക്കലും അവനെ മിടുക്കനാക്കിയിരുന്നില്ല എന്നും ഹുസ്ന പറഞ്ഞുവെന്ന് വിദ്യ പറയുന്നു
എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കുടുംബവും സ്കൂളുമായി മലപ്പുറത്തെ ജീവിതത്തിൽ സ്വർഗം കണ്ടെത്തിയ ടീച്ചർ സ്വന്തം നാടിനെയും വീടിനെയും മറന്നു പോയി എന്നതിൽ അതിശയോക്തിയില്ല. അച്ഛനമ്മമാരെയും രോഗിയായ സഹോദരനെയും പരിചരിച്ച് അവിടെ താമസമാക്കിയ മൂത്ത സഹോദരിയും കുടുംബവും കുടുംബവീട് ധന നിശ്ചയ പ്രകാരം എഴുതി വാങ്ങിയത് ടീച്ചർ അറിഞ്ഞിരുന്നില്ല. പെൻഷനായി തിരിച്ചെത്തിയ ടീച്ചർക്ക് വീടില്ലാതായി. വീട് നഷ്ടമായെന്നറിഞ്ഞപ്പോൾ അതുവരെ ആർക്കൊക്കെ വേണ്ടിയാണോ എല്ലാം മറന്ന് ജീവിച്ചത് ആ വ്യക്തികളും. സ്വന്തം പ്രശ്നങ്ങൾ ഒരിക്കൽ പോലും ക്ലാസ് റൂമിലേക്കോ സ്കൂളിലേക്കോ ടീച്ചർ കൊണ്ടു വന്നിരുന്നില്ല. സ്കൂളിലേത് വീട്ടിലും. അതു കൊണ്ടു തന്നെ സഹപ്രവർത്തകർ പോലും അറിയാതെ പോയി-വിദ്യ പറയുന്നു.
വൽസല ടീച്ചറുമായി നേരിട്ട് സംസാരിച്ച ഷാജി തക്കിടിയിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. കോൺട്രിബ്യൂട്ടറി പെൻഷൻ ആണ് . 5000 ന് അടുപ്പിച്ച് തുക കിട്ടുമായിരുന്നു. 2015 വരെ ബാങ്ക് അക്കൗണ്ട് ആക്ടീവ് ആയിരുന്നു. അതു കഴിഞ്ഞിട്ടുള്ള കാര്യം വ്യക്തമല്ല. മകൻ തിരുവനന്തപുരത്ത് റെയിൽ വേയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ടീച്ചർ പറയുന്നത്. മകനെ കോൺടാക്റ്റ് ചെയ്യുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. പേട്ടയിലുള്ള കുടുംബ വീട് തിരിച്ചു കിട്ടുന്നതു വരെ നഗരസഭയുടെ സംരക്ഷണയിൽ ഇപ്പോൾ കഴിഞ്ഞ വ്യദ്ധ സദനത്തിൽ കഴിയാനാണ് താൽപര്യമെന്ന് ടീച്ചർ വ്യക്തമാക്കി. ഭർത്താവ് മാവേലിക്കരയിൽ ഉണ്ട് ,ഉടൻ തിരിച്ചു വരും. ഇപ്പോഴും സ്നേഹത്തിലാണ് കഴിയുന്നതെന്നും ടീച്ചർ പറയുന്നു. ഇങ്ങനെ ടീച്ചറുടെ വാക്കുകളിൽ ഇപ്പോഴും അവ്യക്തതകൾ പലതുമുണ്ട്. ഇത് പരിഹരിക്കാനാണ് വിദ്യയും സുഹൃത്തുക്കളും ഇപ്പോൾ ശ്രമിക്കുന്നത്.
മറുനാടൻ മലയാളിയുടെ വാർത്ത ഏറ്റെടുത്ത് സോഷ്യൽ മീഡയ അതിന്റെ കരുത്ത് ഒരിക്കൽ കൂടി പ്രകടിപ്പിച്ചപ്പോൾ റോഡരികിലും അമ്പലങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ഒരു റിട്ടയേഡ് സ്കൂൾ അദ്ധ്യാപികയ്ക്ക് തലചായ്ക്കാൻ ഇടമൊരുങ്ങി. വഴിയരികിൽ ഇരുന്ന് മരത്തിൽ നിന്നും കായ്കൾ പറിച്ച് തിന്നുന്ന ഒരു സ്ത്രീയുടെ ചിത്രം വിദ്യ എന്ന യുവതി ഫേസ്ബുക്കിൽ പങ്ക് വയ്ക്കുകയും അവർ ഒരു അദ്ധ്യാപികയാണെന്ന വിവരം ഉൾപ്പടെ ഷെയർ ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി നൽകിയ വാർത്തയും സോഷ്യൽ മീഡിയയിൽ തരംഗമായതോടെയാണ് ആ അമ്മയ്ക്ക് കൈസഹായവുമായി ഭരണകൂടവും രംഗത്തെത്തി. മലപ്പുറത്തെ ഇസ്ലാഹിയ പബ്ലിക് സ്കൂളിലെ ഗണിതാധ്യാപികയായിരുന്ന വൽസ എന്തുകൊണ്ട് തമ്പാനൂർ ബസ് സ്റ്റാൻഡിൽ ഇരുന്ന് ഭിക്ഷയാചിക്കുന്നു? ഒരു മകനുള്ള പെൻഷൻ കൈപ്പറ്റുന്ന ടീച്ചർക്ക് സംഭവിക്കുന്നത് എന്ത്? വിശക്കുന്ന ടീച്ചർക്ക് ഇഡലി വാങ്ങി കൊടുത്ത ശേഷം ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്ത വിദ്യയ്ക്ക് നിലയ്ക്കാത്ത കോളുകളാണ് എത്തിയത്. തുടർന്ന് അമ്മയെ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് സബ് കളക്ടർ ദിവ്യാ എസ് അയ്യർ അവരെ ആശ്രയ കേന്ദ്രത്തിലുമാക്കി.
തിരുവനന്തപുരത്തെ തിരക്കേറിയ തമ്പാനൂരിൽ ഭിക്ഷ യാചിക്കുന്നത് മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്കൂളിലെ ഗണിതാധ്യാപികയായിരുന്ന വൽസ എന്നു പേരുള്ള ടീച്ചർ. വിദ്യയുടെ ഈ പോസ്റ്റ് രാവിലെയോടെ മറുനാടൻ വാർത്തയാക്കി. ഇതോടെ ഭരണകൂടവും പൊലീസും ഉണർന്നു. മണിക്കൂറുകൾക്കുള്ളിൽ ഈ ടീച്ചർക്ക് സുരക്ഷിത സ്ഥാനവും കിട്ടി. മലപ്പുറത്തെ ഇസ്ലാഹിയ സ്കൂളിലെ അദ്ധ്യാപികയാണെന്ന് വൽസല എന്ന് ആ അമ്മ വിദ്യയോട് പറഞ്ഞിരുന്നു. പോസറ്റിൽ ഈ വിവരവും വിദ്യ ഷെയർ ചെയ്തതോടെ വൽസല ടീച്ചറുടെ നിരവധി വിദ്യാർത്ഥികൾ പോസ്റ്റിന് മറുപടിയുമായി എത്തിയിരുന്നു. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ഇന്ന് രാവിലെ തന്നെ വൽസല ടീച്ചറെ കണ്ടെത്തി കൂട്ടി കൊണ്ട് വരാൻ തമ്പാനൂർ പൊലീസും രാവിലെ മുതൽ സർവ്വ സന്നാഹങ്ങളുമായി മുന്നിട്ടിറങ്ങിയിരുന്നു. വിദ്യയുടെ പോസ്റ്റിലുള്ള തമ്പാനൂരും ശ്രീകണ്ഠേശ്വരവും അരിച്ചു പറുക്കി. ഒടുവിൽ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ കനിവ് തേടിയുണ്ടായിരുന്ന അമ്മയെ പൊലീസ് തിരിച്ചറിഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ കണ്ട ഭിക്ഷക്കാരിയിൽ ചില സംശയങ്ങൾ വിദ്യയ്ക്ക് തോന്നിയിരുന്നു. അതുകൊണ്ട് മാത്രമാണ് അവരിലേക്ക് ശ്രദ്ധ പതിഞ്ഞത്. വിശക്കുന്നുണ്ടോ എന്ന ചോദ്യത്തിലൂടെയാണ് അവരുമായി അടുക്കാൻ ശ്രമിച്ചത്. വിശപ്പില്ലെന്നായിരുന്നു മറുപടി. 'കഴിക്കാൻ വല്ലതും വേണോ?' ആ കണ്ണുകൾ പെട്ടെന്നൊന്നു തിളങ്ങി. 'കയ്യിലുണ്ടോ ' അവർ വണ്ടിക്കു മുന്നിലിരുന്ന ഹെയർ ഓയിൽ പായ്ക്കറ്റിലേയ്ക്കു നോക്കി. 'അമ്മ ഇവിടെ തന്നെ നിൽക്കണം. ഞാൻ പോയി വാങ്ങി വരാം.' 'അതങ്ങു ദൂരെ പോണ്ടേ ''വിശക്കുമ്പോൾ ദൂരം നോക്കണോ. പോയേക്കല്ലേ. ഞാനിപ്പം വരും.'-ഇതായിരുന്നു വിദ്യ നൽകിയ ഉറപ്പ്. കുറച്ചു മാറി ആദ്യം കണ്ട ഹോട്ടലിലെത്തി ഇഡലി വട വാങ്ങി തിരിച്ചെത്തി. വളരെ സൂക്ഷ്മതയോടെ കൈയിലിരുന്ന ചെറിയ കുപ്പിയിൽ നിന്ന് ആവശ്യത്തിനു മാത്രം വെള്ളമെടുത്ത് കൈ കഴുകി. സാവധാനം പൊതിയഴിച്ച് രണ്ടെണ്ണം കഴിച്ചു. ബാക്കി അതേ ശ്രദ്ധയോടെ കവറിനുള്ളിൽ വച്ചു. ഇതിന് ശേഷമായിരുന്നു വിദ്യയുടെ ചോദ്യങ്ങളോട് അവർ പ്രതികരിച്ചത്.
വിദ്യയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി അസാമാന്യമായ ക്ഷമയോടെ അവർ തുടർന്നു. മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്കൂളിലെ ഗണിതാധ്യാപികയായ വൽസല തന്റെ കഥ പറഞ്ഞു. എയ്ഡഡ് സ്കൂൾ ആണിത്. തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. ഒരു മകനുണ്ട്. പെൻഷൻ ആയിട്ട് ഏഴ് വർഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസിൽ ഇട്ടിട്ടുണ്ട്. 5000 രൂപ പെൻഷനുണ്ട്-അവർ പറഞ്ഞു. പിന്നെങ്ങനെ ഇവിടെ ഈ രൂപത്തിലെന്ന ചോദ്യം വിദ്യയെ കുഴക്കി. അങ്ങനെ ഒരു ആശയം മനസ്സിലെത്തി. ഒരു ഫോട്ടോ എടുത്തോട്ടെ ടീച്ചറേ...എന്നായി പിന്നീടുള്ള ചോദ്യം. പഴയ വിദ്യാർത്ഥികൾ ആരെങ്കിലും തിരിച്ചറിഞ്ഞാലോ? ടീച്ചറേന്നുള്ള വിളി കേട്ടതോടെ മുഖത്തു കണ്ട സന്തോഷം. അഭിമാനം ആ മുഖത്ത് വിദ്യ കണ്ടു. എടുത്തോളൂ എന്നായിരുന്നു മറുപടിയ 'അതെ അവളും മിടുക്കിയായിരുന്നു കുഞ്ഞേ, നിന്നെപ്പോലെ. മണി പതിനൊന്നു കഴിഞ്ഞു കാണും അല്ലേ. ഞാൻ പോട്ടെ ' ഫോണിൽ സമയം നോക്കി. കൃത്യം 11.10 ''ഇനി എങ്ങോട്ടാ ടീച്ചറെ ' 'ശ്രീകണ്ഠേശ്വരത്ത് ' മുഷിഞ്ഞ കവറുകളും കൈയിലെടുത്ത് നോക്കി നിൽക്കേ തിരക്കിലേയ്ക്കലിഞ്ഞു ചേർന്ന വത്സ ടീച്ചർ.-വിദ്യ നേരത്തെ മറുനാടനോട് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ വിദ്യയുടെ പോസ്റ്റിൽ നിരവധി പ്രതികരണങ്ങളെത്തി. അതിൽ നീനാ ശബരീഷ് കുറിച്ചത് ഇങ്ങനെയാണ്. ഇന്ന് ഞങ്ങളെല്ലാവരും പെർമെന്റ് സർവ്വീസിൽ ൽ മറ്റു പല സ്ക്കൂളിലുമാണ്. അന്നു പഠിച്ചിരുന്ന കുട്ടികൾ കേരളം മുഴുവനും പടർന്നു വളർന്നിരിക്കണം. അതിനപ്പുറത്ത് മറ്റു രാജ്യങ്ങളിലേക്കും അവർ പറന്നുയർന്നിട്ടുണ്ട്. ഈ വാർത്ത കേട്ടാൽ അവരോടിയെത്തും. കാരണം അവർ മലപ്പുറത്തുകാരാണ്. എന്താണ് സംഭവിച്ചതെന്നു നമുക്കറിയില്ല. എങ്കിലും ടീച്ചർ എല്ലാവരിൽ നിന്നും വ്യത്യസ്തയായി നടന്നിരുന്ന ഒരാളായിരുന്നു പണ്ടേ .... എല്ലാവരും ചിന്തിക്കും പോലല്ല ടീച്ചർ ചിന്തിച്ചിരുന്നത്. പ്ലെയിൻ സാരിയും അതേ നിറത്തിലുള്ള ബ്ലൗസുമായിരുന്നു എന്നും വേഷം. നിറയെ ആഭരണങ്ങളിടുമായിരുന്നു. പ്രായമേറെ ആയിട്ടാണ് ഒരു മോനുണ്ടായത്. സുന്ദരനായൊരാൺകുട്ടി. ടീച്ചർ പറയുന്ന കഥകൾ..... ടീച്ചറുടെ പ്രായം..... വിദ്യാഭ്യാസ യോഗ്യത...... വീട്ടിലെ ചുറ്റുപാട് പലതിലും പണ്ടേ പൊരുത്തക്കേടുകളുണ്ടായിരുന്നു-നീനാ ശബരീഷ് കുറിക്കുന്നു.
പെട്ടെന്നൊരാൾക്ക് എന്തോ ഒരു ചെറിയ പ്രശ്നമില്ലേ എന്നു തോന്നിക്കാവുന്ന ഒര സ്വാഭാവികത. എന്നാലും വളരെ സ്നേഹമുള്ള ആത്മാർത്ഥതയുള്ള ഒരു കണക്കു ടീച്ചറായിരുന്നു വത്സല ടീച്ചർ ..... പറഞ്ഞ പല ജീവിത കഥകളും ടീച്ചറുടെ ഭാവനകളായിരുന്നുവോ എന്നു തോന്നിയിട്ടുണ്ട്. ജീവിതത്തിലെ നിരാശകളിൽ നിന്നും രക്ഷപ്പെടാൻ സ്വയം സൃഷ്ടിച്ചു സമാധാനിച്ചിരുന്ന ചില നിർദ്ദോഷമായ നുണകൾ ആയിരുന്നുവോ? അതെല്ലാം? അറിയില്ല....... കാരണം ടീച്ചറെ അടുത്തറിയുന്ന നാട്ടുകാരെയോ സുഹൃത്തുക്കളെയോ ഞങ്ങൾക്ക് മലപ്പുറം കാർക്ക് പരിചയമില്ല..... ഇവിടുള്ളിടത്തോളം കാലം മലപ്പുറത്തുകാര വരെ അകമഴിഞ്ഞു സ്നേഹിച്ചിട്ടുണ്ട്. അന്തസ്സായി നല്ലൊര ദ്ധ്യാപികയായി അവരി വിടെ താമസിച്ചിരുന്നു. അങ്ങനെയിരിക്കെ ജന്മനാട്ടിലേക്ക് കുടുംബത്തോടൊപ്പം തിരിച്ചു പോയതാണ് .... വർഷങ്ങൾക്കപ്പുറം..... പിന്നെ നടന്ന തൊന്നും ഞങ്ങൾക്കറിഞ്ഞുകൂട..... സുരക്ഷിത സ്ഥാനത്തെത്തിക്കാൻ ഞങ്ങൾ കൂട്ടായി ശ്രമിക്കും അതുറപ്പ്.-ഈ വരികളാണ് വിദ്യയ്ക്കും പ്രതീക്ഷയായത്. തിരുവനന്തപരും സ്വദേശിയാണ് വിദ്യ. മന്ത്രി കെടി ജലീലിന്റെ ഓഫീസിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്. ഈ ജോലിയിലെ സൗഹൃദവും ബന്ധങ്ങളുമെല്ലാം ടീച്ചറെ കണ്ടെത്തുന്നതിൽ സഹായകമായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്