വൈശാഖ് രാജനും നടിയും തമ്മിൽ അടുത്ത ബന്ധമെന്ന് വ്യക്തമാക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങൾ തെളിവായി; 2017ൽ റേപ്പ് ചെയ്തൊരാളെ 2018ൽ സ്വകാര്യ കൂടിക്കാഴ്ച്ചക്ക് വിളിച്ചത് എന്തിനെന്നു ചോദ്യം; പണം വേണമെന്ന് ആവശ്യപ്പെട്ട് വിലപേശൽ സ്വഭാവത്തിൽ ഭീഷണപ്പെടുത്തുന്നതായും വിലയിരുത്തി കോടതി; പീഡന കേസിൽ സിനിമാ നിർമ്മാതാവ് വൈശാഖ് രാജന് മുൻകൂർ ജാമ്യം നൽകിയത് കേസിന്റെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തി; ഉത്തരവിന്റെ പകർപ്പ് മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വൈശാഖ് രാജനെതിരെ യുവ നടി നൽകിയ ബലാത്സംഗ പരാതിയിൽ എറണാകുളം സെഷൻസ് കോടതി നടത്തിയത് അതിനിർണ്ണായ പരാമർശങ്ങൾ. വൈശാഖ് രാജൻ കോടതിയിൽ സമർപ്പിച്ച വാട്സാപ്പ് ചാറ്റും ഓഡിയോ സിഡിയും പരിശോധിച്ച ശേഷമാണ് കേസിൽ സിനിമാ നിർമ്മാതാവിന് മുൻകൂർ ജാമ്യം നൽകുന്നത്. കേസിന്റെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന പരാമർശങ്ങൾ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലുണ്ട്. വൈശാഖ് രാജനെതിരെ ഉയർന്നിരിക്കുന്നത് വ്യാജ ആരോപണമെന്ന് ധ്വനിപ്പിച്ചാണ് മുൻകൂർ ജാമ്യം നൽകുന്നത്. വിശദമായ വിധിപ്രസാതാവമാണ് കോടതി നടത്തുന്നത്. മുൻകൂർ ജാമ്യ ഉത്തരവിന്റെ പകർപ്പ് മറുനാടന് ലഭിച്ചു. ഇതോടെയാണ് വൈശാഖ് രാജനെതിരെ ഉയർന്നത് ബ്ലാക് മെയിൽ ശ്രമമാണോ എന്ന സംശയം സജീവമാകുന്നത്.
പരാതിക്കാരി 25 വയസുള്ള സിനിമാ നടിയാണ്. പ്രതിക്ക് 61 വയസ്സുമായി. താൻ നിർമ്മിക്കുന്ന സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമല്ലാതെ പീഡിപ്പിച്ചുവെന്നാണ് പരാതിയെന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. 2017 ഏപ്രിൽ 10നായിരുന്നു പീഡനമെന്നാണ് ആരോപണം. എന്നാൽ പരാതിപ്പെട്ടത് 2018 ഡിസംബർ 29നും. പരാതി നൽകാനെടുത്ത കാലതാമസത്തെ ഗൗരവത്തോടെയാണ് കോടതി കാണുന്നത്. വിദ്യാഭ്യാസവും സിനിമാ നടിയുമായ യുവതിയാണ് ഇപ്രകാരം പരാതി നൽകാൻ താമസം വരുത്തിയതെന്നും വിശദീകരിക്കുന്നു. ഇതിനൊപ്പമാണ് വൈശാഖ് രാജൻ ഹാജരാക്കിയ വാട്സാപ്പ് ചാറ്റുകളെ കുറിച്ചും കോടതി പരാമർശിക്കുന്നത്.
2018 നവംബർ മുതൽ ഡിസംബർ വരെയുള്ള വാട്സാപ്പ് ചാറ്റുകളാണ് കോടതിക്ക് മുമ്പിൽ തെളിവായെത്തിയത്. വൈശാഖ് രാജനും യുവതിയുമായി വളരെ അടുത്ത് ഇടപെഴുകുന്നതിന് തെളിവുകളാണ് ഇവ. വളരെ അടുത്തു പെരുമാറുന്നവരെ പോലെയാണ് വാട്സാപ്പ് സന്ദേശങ്ങൾ. ഇതിനൊപ്പം വൈശാഖ് രാജനെ വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്ക് പരാതിക്കാരി ക്ഷണിക്കുന്നുമുണ്ട്. 2017ൽ റേപ്പ് ചെയ്തൊരാളെ ഇങ്ങനെ സ്വകാര്യ കൂടിക്കാഴ്ചകൾക്ക് 2018ൽ യുവതി വിളിക്കുമോ എന്നതാണ് കോടതി പ്രധാനമായും ഉയർത്തുന്ന ചോദ്യം. 2018 ഡിസംബറിൽ നടത്തി ടെലിഫോൺ സംഭാഷണവും കോടതിയിൽ ഹാജരാക്കി. ഇതിൽ വിലപേശലിന്റെ സ്വാഭാവമുള്ള ഭീഷണിയാണ് പരാതിക്കാരിക്കായി നടത്തുന്നത്. പണം വേണമെന്നതാണ് ഭീഷണി. അതിന് വൈശാഖ് രാജൻ സമ്മതിക്കുന്നുമുണ്ട്. ഇതെല്ലാം 2018 ഡിസംബറിൽ നടന്നുവെന്നാണ് വൈശാഖ് രാജൻ കോടതിയെ അറിയിച്ചത്.
എന്നാൽ പരാതി നൽകിയത് ഡിസംബർ 29നും. ഇതിനൊപ്പം 2017 ഏപ്രിൽ ഏഴിന് വൈശാഖ് രാജൻ ഷാർജയിൽ പോയതിന്റെ തെളിവും കോടതിയിൽ നൽകി. അതിന് ശേഷം 2018 മേയിലാണ് മടങ്ങിയെത്തിയത്. അതുകൊണ്ട് തന്നെ പരാതിക്കാരി പറയുന്ന വിധത്തിൽ 2017ൽ കൊച്ചിയിൽ പീഡനം നടക്കില്ലെന്നാണ് മുമ്പിലുള്ള തെളിവുകൾ പരിശോധിച്ചതിൽ നിന്ന് കോടതി എത്തിയ നിഗമനം. ഇതിൽ നിർണ്ണായകമായത് വിമാന ടിക്കറ്റും വാട്സാപ്പ് ചാറ്റും ടെലിഫോൺ സംഭാഷണവുമാണ്.
ഇതെല്ലാം 2018 നവംബറിന് ശേഷം സംഭവിച്ചതാണെന്നാണ് വൈശാഖ് രാജൻ കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. വിശദ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. പീഡനം നടന്നെന്ന് ആരോപിക്കുന്ന ദിവസം വൈശാഖ് രാജൻ കൊച്ചിയിലുണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരിക്കും പൊലീസിനും കഴിഞ്ഞാൽ മാത്രമേ ഇനി ഈ കേസിന് പ്രസ്ക്തിയുള്ളൂവെന്നാണ് ഉയരുന്ന വാദം. അപ്പോഴും പീഡനം തെളിയിക്കാനാകുമെന്ന ഉറച്ച നിലപാടിലാണ് യുവതി.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നിർമ്മാതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിലാണ് നിർമ്മാതാവ് മുൻകൂർ ജാമ്യം തേടിയത്. യുവതി നിർമ്മാതാവിനെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്നും പ്രതിയുടെ അഭിഭാഷകന്റെ വാദമാണ് അംഗീകരിക്കുന്നത്. സിനിമാ രംഗത്തുള്ളവരെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം കോടതിയിൽ ഉന്നയിച്ചതായും വൈശാഖ് രാജന്റെ അഭിഭാഷകൻ സൈബി ജോസ് പറയുന്നു. യുവതിയുടെ കയ്യിലുള്ള ദൃശ്യങ്ങൾ ലൈംഗിക പീഡനത്തിന് തെളിവാണ്. അതുപ്രകാരം പൊലീസിന് മേൽ നടപടികൾ സ്വീകരിക്കാം. പക്ഷെ സംഭാഷണ ശകലങ്ങൾ ശ്രവിക്കുമ്പോൾ ബ്ളാക്ക് മെയിൽ ചെയ്യാനുള്ള ശ്രമവുമുണ്ട്. ലൈംഗിക പീഡനത്തിന്റെ പേരിൽ നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം വസൂലാക്കാനുള്ള ശ്രമം നടി നടത്തിയോ എന്ന് പൊലീസിന് പരിശോധിക്കേണ്ട സാഹചര്യമാണ് കോടതിയുടെ പരാമർശങ്ങൾ ഉണ്ടാക്കുന്നത്.
ലൈംഗിക പീഡനം സംബന്ധിച്ച് തന്റെ പക്കൽ തെളിവുകളുമുണ്ട്. അത് പൊലീസിന് നൽകിയിട്ടുമുണ്ട്. ഇതുകൊണ്ട് തന്നെ പൊലീസ് നടപടികൾ സ്വീകരിക്കണം എന്നാണ് യുവതി ആഗ്രഹിക്കുന്നത്. ഇപ്പോഴും പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുണ്ട്. വെൽകം ടു സെൻട്രൽ ജയിലിന്റെ നിർമ്മാതാവായിരുന്നു വൈശാഖ് രാജൻ. സൗമ്യമായ പെരുമാറ്റത്തിലൂടെ മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവായ വ്യക്തി. പതിനൊന്ന് മലയാള സിനിമകളാണ് വൈശാഖ് രാജൻ നിർമ്മിച്ചത്. അതിൽ കൂടുതൽ സിനിമയിൽ അഭിനയിച്ച സൂപ്പർതാരവും ദിലീപാണ്. മേരിക്കൊണ്ടുരു കുഞ്ഞാടും വെൽകം ടു സെൻട്രൽ ജയിലും റോൾ മോഡൽസും. എല്ലാം സൂപ്പറുകളുമായിരുന്നു. മലയാള സിനിമയിൽ വ്യക്തിബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിലും വൈശാഖ് രാജൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ വൈശാഖ് രാജനെതിരായ പീഡനക്കേസും ഞെട്ടലോടെയാണ് സിനിമാ ലോകം ഉൾക്കൊള്ളുന്നത്.
ഷാഫിയുടെ മായാവിയുമായി 2007ലാണ് പ്രവാസിയായ വൈശാഖ് രാജൻ മലയാള സിനിമയിൽ സജീവമാകുന്നത്. ഈ മമ്മൂട്ടി ചിത്രം സൂപ്പർ ഹിറ്റായി. അതിന് ശേഷം 2010ലായിരുന്നു അടുത്ത സിനിമ. ഷാഫി തന്നെയായിരുന്നു സംവിധായകൻ. മേരിക്കൊണ്ടൊരു കുഞ്ഞാടും വിജയിച്ചു. പിന്നീട് 2012ൽ പത്മശ്രീ ഭരത് ഡോ സരോജ് കുമാർ. സജിൻ രാഘവൻ ആയിരുന്നു നിർമ്മാതാവ്. മലയാള സിനിമയുടെ മുഖം മുടി അഴിച്ചു കാട്ടുന്ന ചിത്രം. മോഹൻലാലിനെ കളിയാക്കാനായിരുന്നു സിനിമയെന്ന ആരോപണം സജീവമായി. ശ്രീനിവാസന്റെ ചിത്രം എല്ലാ അർത്ഥത്തിലും ഫ്ളോപ്പായി. ഇതോടെ ലാൽ ഫാൻസുകാരുടെ അനിഷ്ടവും ഉയർന്നു. സംവിധായകനെ കുറ്റപ്പെടുത്തി ഇതോടെ നിർമ്മാതാവ് തന്നെ രംഗത്ത് വന്നു. ഇത് മലയാള സിനിമയിൽ ഏറെ ചർച്ചയാവുകയും ചെയ്തു.ഇതിന് ശേഷം ഐ ലവ് മീ. ഇതും സാമ്പത്തികമായി പരാജയമായിരുന്നു. റാഫിയുടെ റിങ് മാസ്റ്റർ സുപ്പർ ഹിറ്റായി. ഇതോടെ ദിലീപിന്റെ സൗഹൃദക്കൂട്ടത്തിലുമെത്തി. വൈശാഖിന്റെ കസിൻ ബിഗ് ബജറ്റും സാമ്പത്തികമായി പരാജയപ്പെട്ടു. 2014ലായിരുന്നു കസിൻസ് ഇറങ്ങിയത്. അതിന് ശേഷമായിരുന്നു വെൽകം ടു സെൻട്രൽ ജയിൽ. 2016ലെ ഓണക്കാലത്ത് ഈ ചിത്രം തിയേറ്ററുകൾ കീഴടക്കി. വലിയ സാമ്പത്തിക നേട്ടമാണ് ഈ ചിത്രം നൽകിയത്. മലയാള സിനിമയ്ക്ക് ഉണർവ്വാകുകയും ചെയ്തു. ദിലീപിന്റെ ജനപ്രിയ മുഖത്തെ പരമാവധി ഉപയോഗപ്പെടുത്തിയ സിനിമ. ഫുക്രിയും റോൾ മോഡൽസും ചങ്കസും വിജയ ചിത്രങ്ങളായി. എന്നാൽ അവസാന ചിത്രമായ ജോണി യെസ് പപ്പാ വലിയ വിജയമായില്ല.
Stories you may Like
- അഞ്ചൽ ഉത്ര കൊലക്കേസിന് സമാനമോ കുണ്ടറ കൃതി കൊലക്കേസും?
- വൈശാഖ് ബൈജു പുറത്തു വിലസുന്നു; നീതിക്ക് വേണ്ടി ഒരു അച്ഛനും അമ്മയും കേഴുമ്പോൾ
- രാജന്റെ മക്കന്റെ ചൂണ്ടുവിരലിൽ സ്വയം ഇല്ലാതായി കേരളം
- ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദാവൂദ് ഇബ്രാഹീമിന്റെ കഥ
- രാജൻ പുറത്തിറങ്ങുമ്പോൾ ചർച്ചയാകുന്നത് കാക്കിക്കുള്ളിലെ ക്രൂരത
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും അനങ്ങാതിരുന്ന മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചപ്പോൾ സിബിഐക്ക് വിട്ടു; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവ് ഉടൻ; കുറഞ്ഞ ശമ്പളം സാധ്യത 23,000-25,000 രൂപയാകും; കൂടിയത് 1.4 ലക്ഷവും; ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്കരണ ഉത്തരവിറക്കാൻ ധനവകുപ്പ്; കടത്തിൽ മുങ്ങിയ സംസ്ഥാന ഖജനാവിന് ശമ്പള പരിഷ്ക്കരത്തോടെ വരുന്നത് വൻ ബാധ്യത
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- സ്കൂളിലെ ഫുട്ബോൾ ടീം ക്യാപ്റ്റൻ, സംസ്ഥാന ഗുസ്തി ചാമ്പ്യൻ; ദൈവവഴിയിലും കായികലോകത്തെ നെഞ്ചേറ്റിയ വൈദികൻ; ഫാദർ ജോൺസൺ മുത്തപ്പൻ വിടപറയുന്നത് പുരോഹിത പട്ടം സ്വീകരിച്ച് ആറുമാസത്തിനുള്ളിൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്