ലേണേഴ്സ് ലൈസൻസുള്ളവർ എത്രയും വേഗം മോട്ടോർ വാഹന ഓഫീസിൽ എത്തണം; ഇല്ലെങ്കിൽ വീണ്ടും കമ്പ്യൂട്ടർ പരീക്ഷ എഴുതേണ്ടി വരും; താൽകാലിക രജിസ്ട്രേഷനുള്ള വാഹന ഉടമകളും അതിവേഗം വീണ്ടും രജിസ്റ്റർ ചെയ്യണം; അല്ലെങ്കിൽ നിങ്ങളുടെ കൈയിലുള്ളത് അംഗീകാരമില്ലാത്ത വണ്ടിയാകും; വാഹൻ സാരഥി സോഫ്റ്റുവെയറുമായി വകുപ്പ് മുഖം മിനുക്കുമ്പോൾ നെട്ടോട്ടം ഓടി സാധാരണക്കാരും
എം മനോജ് കുമാർ
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ സ്മാർട്ട് മൂവ് സോഫ്റ്റ് വെയർ ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിക്കുന്നു. നാളെ മുതൽ അതായത് മെയ് ഒന്നുമുതൽ കേന്ദ്രീകൃത വെബ് അധിഷ്ഠിത സംവിധാനമായ 'വാഹൻ സാരഥി'യിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പഴയ സോഫ്റ്റ് വെയർ പ്രവർത്തനം അവസാനിപ്പിക്കുന്നത്. വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസുകളും ഏകീകരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഏകീകൃത പദ്ധതിയുടെ ഭാഗമായാണ് പുതിയ സോഫ്റ്റ് വെയർ ആയ വാഹൻ സാരഥി കേരളത്തിലും എത്തുന്നത്.
സോഫ്റ്റ് വെയർ മാറ്റം ഒട്ടനവധി പ്രതിസന്ധികളാണ് മോട്ടോർ വാഹനവകുപ്പിൽ സൃഷ്ടിച്ചിരിക്കുന്നത്. പഴയ സോഫ്റ്റ് വെയറിലെ ഡാറ്റകൾ പുതിയ സോഫ്റ്റ് വെയറിലേക്ക് മാറ്റുന്ന പ്രക്രിയ പൂർത്തിയായിട്ടില്ല. പുതിയ വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷകളും വന്നുകൊണ്ടിരിക്കുന്നുമുണ്ട്. സോഫ്റ്റ് വെയർ മാറുന്ന പശ്ചാത്തലത്തിൽ താത്കാലിക വാഹന രജിസ്ട്രേഷൻ എടുത്തവർ ഇന്നു തന്നെ ഇന്നു തന്നെ അതാത് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് ഉന്നത ട്രാൻസ്പോർട്ട് വൃത്തങ്ങൾ മറുനാടനോട് വ്യക്തമാക്കി. ലേണേഴ്സ് ലൈസൻസ് കയ്യിലുള്ളവരും ഇതേ പ്രശ്നം കൊണ്ട് തന്നെ അടിയന്തിരമായി ട്രാൻസ്പോർട്ട് ഓഫീസുകളിൽ എത്തേണ്ടതുണ്ട്.
നാളെ മുതൽ വാഹന സാരഥി നടപ്പാകുന്നതോടെ പഴയ സോഫ്റ്റ് വെയറിൽ ചെയ്ത താത്കാലിക രജിസ്ട്രേഷൻ റദ്ദാവുകയാണ്. അതിനാലാണ് താത്കാലിക വാഹന രജിസ്ട്രേഷൻ കയ്യിലുള്ളവരോട് ഇന്നു തന്നെ എത്താൻ ആവശ്യപ്പെടുന്നത്. ഇന്നു എത്താൻ കഴിയാത്ത താത്കാലിക വാഹന രജിസ്ട്രേഷൻ കയ്യിലുള്ളവർക്ക് നാളെയും അതിനടുത്ത ദിവസങ്ങളിലും ഈ സൗകര്യം ലഭ്യമാക്കുന്നുണ്ട്. പക്ഷെ അത് നീട്ടിക്കൊണ്ടുപോയാൽ പുതിയ വാഹന ഉടമകൾക്ക് നഷ്ടവും ഒട്ടനവധി നിയമക്കുരുക്കുകളും വരും. താത്കാലിക രജിസ്ട്രേഷൻ റദ്ദ് ചെയ്യപ്പെടും.
ടാക്സ് പോലും പുതുതായി അടയ്ക്കേണ്ടി വരും. പഴയ ടാക്സ് തിരികെ കിട്ടാൻ പ്രത്യേക അപേക്ഷകളും വകുപ്പിൽ നൽകേണ്ടിയും വരും. അതിനാണ് നാളെ ഈ സോഫ്റ്റ് വെയർ ഉപയോഗിച്ച് വരുന്നതിനു മുൻപ് തന്നെ താത്കാലിക വാഹന രജിസ്ടേഷൻ എടുത്തവർ ട്രാൻസ്പോർട്ട് ഓഫീസുകളിൽ എത്തണമെന്ന് ആവശ്യപ്പെടുന്നത്. വാഹന ഉടമകൾക്കും ആർടിഒ വൃത്തങ്ങൾക്കും ഗുണകരമായതിനാലാണ് ഏപ്രിൽ മാസം അവസാനദിനമായ ഇന്നു തന്നെ എത്താൻ വാഹന ഉടമകളോട് മോട്ടോർ വാഹനവകുപ്പ് ആവശ്യപ്പെടുന്നത്.
താത്കാലിക വാഹന രജിസ്ട്രേഷൻ എടുത്തവരുടെ വിവരങ്ങൾ പുതിയ സോഫ്റ്റ് വെയറിലേക്ക് ചേർക്കുന്നതിനും നടപടികൾ പൂർത്തീകരിക്കുന്നതിനുമാണ് ഇന്നു തന്നെ നിർബന്ധമായും അതാത് ട്രാൻസ്പോർട്ട് ഓഫീസുകളുമായി ബന്ധപ്പെടണമെന്നാണ് ഞങ്ങൾ പറയുന്നത്-ഉന്നത മോട്ടോർ വെഹിക്കിൾ അധികൃതർ പ്രതികരിക്കുന്നു. ഇന്നു എത്താൻ സാധിക്കാത്തവർക്ക് നാളെയും തുടർന്നുള്ള ദിവസങ്ങളിലും രജിസ്ട്രേഷൻ കാര്യത്തിൽ അവസരം നൽകും. പക്ഷെ നാളെ പുതിയ സോഫ്റ്റ് വെയറിലേക്ക് മാറുന്ന സാഹചര്യത്തിൽ കഴിവതും ഇന്നു തന്നെ താത്കാലിക വാഹന രജിസ്ട്രേഷൻ എടുത്തവർ ആർടിഒ ഓഫീസുകളിലേക്ക് എത്തുന്നതാണ് ഗുണകരം-അധികൃതർ വിശദീകരിക്കുന്നു. വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസുകളും ഏകീകരിക്കാൻ ലക്ഷ്യമിട്ട് കേന്ദ സർക്കാർ നടപ്പാക്കുന്ന ഏകീകൃത പദ്ധതിയുടെ ഭാഗമായാണ് പുതിയ സോഫ്റ്റ് വെയർ ആയ വാഹൻ സാരഥി കേരളത്തിലും എത്തുന്നത്.
നാളെ മുതൽ വാഹൻ സാരഥി നടപ്പിലാകുന്നുണ്ടെങ്കിലും വാഹന ഉടമകളെ ഈ കാര്യത്തിൽ ബുദ്ധിമുട്ടിക്കേണ്ട എന്നാണ് നിലവിൽ വകുപ്പ് എടുത്ത തീരുമാനം. അതിന്റെ ഭാഗമായാണ് കുറച്ച് ദിവസങ്ങൾ കൂടി വാഹന ഉടമകൾക്ക് ഈ കാര്യത്തിൽ ഇളവുകൾ നൽകുന്നത്. പഴയ സോഫ്റ്റ്വെയർ സാവധാനം അവസാനിക്കും. പുതുതായി സ്മാർട്ട് മൂവിൽ ആർക്കും അപേക്ഷിക്കാൻ കഴിയില്ല. ഈ സൗകര്യം മോട്ടോർവാഹനവകുപ്പ് ഒഴിവാക്കിയിട്ടുണ്ട്. പുതുതായി ഈ സോഫ്റ്റ് വെയറിൽ ഉള്ള കാര്യങ്ങൾ പുതിയ വാഹൻ സാരഥിയിലേക്ക് എത്തില്ല. അതുകൊണ്ട് തന്നെയാണ് അടിയന്തിരമായി പഴയ സോഫ്റ്റ്വെയർ മോട്ടോർവാഹന വകുപ്പ് ഒഴിവാക്കുന്നത്.
വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസുകളും ഏകീകരിക്കാനുള്ള കേന്ദ പദ്ധതികളാണ് വാഹൻ, സാരഥി. 'വാഹൻ' വാഹന രജിസ്ട്രേഷനും 'സാരഥി' ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. ' 'സാരഥി'വഴി നൽകുന്ന ലൈസൻസിൽ ക്യു.ആർ.കോഡ്, സർക്കാർ ഹോളോഗ്രാം, മൈക്രോ ലൈൻ, മൈക്രോ ടെക്സ്റ്റ്, യു.വി എംബ്ലം, ഗൈല്ലോച്ച പാറ്റേൺ എന്നിങ്ങനെ ആറ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലൈസൻസിയെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും അറിയാനാവും. വ്യക്തിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ലൈസൻസിലുണ്ടാകും. കാർഡിന്റെ മുൻവശത്ത് സംസ്ഥാന സർക്കാരിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവയുണ്ടാവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍