പത്താം ക്ലാസിൽ പഠിത്തമുഴപ്പി സ്കൂൾ വിട്ടു; ബംഗ്ലൂരിലെത്തി മെക്കാനിക്കായി; കാസറ്റ് കവറിന് ചിത്രം വരച്ച് കലാരംഗത്തുമെത്തി; കേരളാ ടൂറിസത്തിന്റെ ഗോഡ്സ് ഓൺ കൺട്രിയിലൂടെ താരമായി; മെയ്ക് ഇൻ ഇന്ത്യയുടെ ലോഗോ ഒരുക്കിയ കണ്ണൂർക്കാരൻ സുനിലിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് മെയ്ക് ഇൻ ഇന്ത്യ. സിംഹത്തെ മോഡലാക്കി ഇതിന്റെ ലോഗോ ഒരുക്കിയത് അമേരിക്കയിലും. വിവാദങ്ങൾ പല നിറം വരാൻ ഇതിനപ്പുറം എന്തുവേണം. ഇതിനിടെയാണ് ഈ പത്രവാർത്തയിൽ ഞെട്ടലുമായി ഒരു ട്വീറ്റ് എത്തുന്നത്. കേരളം ഇന്ത്യയ്ക്ക് പുറത്താണോ? മലയാളിയുണ്ടാക്കിയ ലോഗോ എങ്ങനെ അമേരിക്കകാരുടേതാകും. അങ്ങനെ ഇന്ത്യ അറിയുകയാണ് സാധാരണ കുടുംബത്തിൽ ജനിച്ച് ആഗോള പ്രശസ്തനായ ചിത്രകാരന്റെ കഥ. കേരളത്തിലെ ബിനാലെയുടെ സംഘാനത്തിൽ സജീവമായി പങ്കാളിയായ വി സുനിലാണ് മെയ്ക് ഇന്ത്യയുടെ ലോഗോ നിർമ്മിച്ചത്. കടുവയും പുലിയുമൊക്കെ വിട്ട് മെയ്ക് ഇന്ത്യയ്ക്ക് വേണ്ടത് സിംഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തിയ മലയാളി.
വിദേശ രാജ്യങ്ങളിലെ തൊഴിലുടമകളെയും നിക്ഷേപകരെയും ഇന്ത്യയിൽ മുതൽ മുടക്കാനും അവരുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ ഉണ്ടാക്കാനും ക്ഷണിച്ചു കൊണ്ടുള്ള കാമ്പയിൻ ആയിരുന്നു മേക്ക് ഇൻ ഇന്ത്യ പദ്ധതി. മോദി തന്നെ തന്നെ ബ്രാൻഡ് അംബാസിഡർ ആയി തീരുമാനിച്ച് പ്രഖ്യാപിച്ച സ്വപ്ന പദ്ധതി കൂടി ആയിരുന്നു മേക്ക് ഇൻ ഇന്ത്യ. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോ ഡിസൈനിംഗും പ്രചാരണ ചുമതലയും വെയ്ഡൻ + കെന്നഡി എന്ന വിദേശ കമ്പനിയെയാണ് ഏൽപിച്ചതെന്നും ഇത് വഴി പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം തന്നെ പാളിയെന്നും ആയിരുന്നു വിമർശകരുടെ ആരോപണം. ഇതോടെയാണ് വെയ്ഡൻ + കെന്നഡിയുടെ ഇന്ത്യൻ ഡിവിഷനിലെ ഇന്ത്യക്കാരനായ ക്രിയേറ്റിവ് ഡയറക്ടർ ആണ് ലോഗോ ഡിസൈൻ ചെയ്തത് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. വെയ്ഡൻ + കെന്നഡിയിലെ ക്രിയേറ്റിവ് ഡയറക്ടർ കണ്ണൂർ സ്വദേശിയായ വി. സുനിൽ
കണ്ണൂരില സാധാരണ കുടുംബത്തിൽ 1967ലായിരുന്ന സുനിലിന്റെ ജനനം. അച്ഛൻ ബസ് കണ്ടക്ടർ. പഠനത്തിൽ അത്ര മിടുക്കനായിരുന്നില്ല സുനിൽ. എന്നാൽ ചിത്ര രചനയിലും കലാ പ്രവർത്തനത്തിലും ഉള്ള മികവ് സുനിൽ തിരിച്ചറിഞ്ഞത് സ്കൂൾ പഠനകാലത്ത്. പത്താം ക്ലാസിനിടെ പഠനം നിർത്തി. ജോലായായിരുന്നു ലക്ഷ്യം. അങ്ങനെ ബാഗ്ലൂരിലെ അമ്മാവന്റെ അടുത്ത് എത്തി. മെക്കാനിക്കായി ജോലിയും കിട്ടി. വൈറ്റ് ഫീൽഡിലെ ഗിയേഴ്സ് അൻഡ് പയനിയേഴ്സ് എന്ന ഫാക്ടറിയിൽ ജോലിയായിരുന്നു സ്വപ്നം. എന്നാൽ ബംഗളൂരുവിൽ എത്തിയ വർഷം ആ കമ്പനി ആരേയും അപ്രന്റീസായി എടുത്തിരുന്നില്ല. അങ്ങനെ ബംഗ്ലൂരിൽ കഴിയുമ്പോൾ അമ്മാവന്റെ അയൽവാസിയാണ് കലാപരമായ മികവ് കണ്ടെത്തുന്നത്. അങ്ങനെ പ്രൊഫഷൻ മാറ്റം
ഗുജറാത്തി ഭക്തിഗാനങ്ങൾക്കായി കാസറ്റ് കവറുണ്ടാക്കുന്ന കമ്പനിയിലായിരുന്നു ആദ്യം സുനിൽ എത്തിയത്. കാസറ്റിന്റെ കവർ ഡിസൈൻ ചെയ്യുകയായിരുന്നു പ്രധാന ഉത്തരവാദിത്തം. ഒരു മാസത്തിലധികം അവിടെ ജോലി ചെയ്യാന്‍ കഴിഞ്ഞില്ല. തുടർന്ന്! എക്സിബിഷനുകളും ഇവന്റുകളും സംഘടിപ്പിക്കുന്ന ഒരു ഗ്ലോബൽ കമ്പനിയിൽ ഇദ്ദേഹത്തിന് ജോലി ലഭിച്ചു. തുടർന്ന് ഇദ്ദേഹം ഈ കമ്പനിയുടെ ഡൽഹി ഓഫീസിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കഠിനാധ്വാനത്തിലൂടെ പരസ്യമേഖലയിലെ സജീവതയായി സുനിൽ മാറി. കോട്രാക്ട് അഡ്വർടൈസിങ് എന്ന ആഗോള ആഡ് കമ്പനിയിലെത്തിയതോടെ സുനിലിന്റെ പ്രതിഭ പുതിയ തലത്തിലെത്തി. പ്രതിഭ തിരിച്ചറിഞ്ഞ് പരമാവധി സ്വാതന്ത്ര്യം അവർ മലയാളിയായ യുവാവിന് നൽകി. പിന്നീട് പരസ്യമേഖലയിലെ കലാ സംവിധായകനെന്ന നിലയിൽ സുനിൽ മുന്നേറുകയായിരുന്നു.
ഇതിന് ശേഷമാണ് വെയ്ഡൻ + കെന്നഡിയുടെ ഭാഗമാകുന്നതും മേക്ക് ഇൻ ഇന്ത്യയ്ക്ക് വേണ്ടി ലോഗോ ഡിസൈനിങ് ഉൾപ്പെടെയുള്ള ചുമതലകൾ ഏറ്റെടുക്കുന്നതും. എന്തായാലും ഈ കമ്പനിയും വിട്ട സുനിൽ ഇപ്പോൾ സുഹൃത്തായ മോഹിതിനൊപ്പം സ്വന്തമായി പരസ്യ ഡിസൈനിങ് കമ്പനി തുടങ്ങാനുള്ള ഒരുക്കത്തിലാണ്. അമിതാഭ് കാന്ത് ഐഎഎസ് കേരളത്തിൽ ജോലി ചെയ്യുമ്പോൾ കേരളത്തെ ഗോഡ്സ് ഓൺ കണ്ട്രിയായി വിശേഷിപ്പിച്ച് ടൂറിസം സാദ്ധ്യതകൾ വികസിപ്പിച്ചപ്പോൾ അതിന്റെ പരസ്യ ഡിസൈനുകളുടെ ചുമതലയും സുനിലിന് ആയിരുന്നു.
ഇതോടെ പ്രമുഖ പരസ്യ ചിത്ര നിർമ്മാതാക്കളെല്ലാം സുനിലിന്റെ സൃഷ്ടിപരമായി മികവിലൂടെ പരസ്യചിത്രമൊരുക്കി. ഇതിനിടെയാണ് സുനിലിനെ കുറിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് അറിയുന്നത്. അങ്ങനെ ഗോഡ്സ് ഓൺ കൺട്രിയെന്ന ക്യാപിയനിന് സുനിലിന്റെ സാധ്യതകൾ കേരളം ഉപയോഗിച്ചു. അമിതാഭ് കാന്തിന്റെ ഇടപെടലായിരുന്നു ഇത് സാധ്യമാക്കിയത്. റോയൽ എൻഫീൽഡ്, ഇൻഡിഗോ എയർലൈൻസ്, നോക്കിയയുടെ മേഡ് ഫോർ ഇന്ത്യ തുടങ്ങി ഒട്ടേറെ ക്യാമ്പെയിനുകൾ നടത്തിയിട്ടുള്ള സുനിൽ ആഗോള പ്രശസ്തനുമായി. ഇതിനിടെ അമിതാഭാ കാന്ത് കേരളത്തിൽ നിന്ന് കേന്ദ്ര സെക്രട്ടറിയായി എത്തി. മെയ്ക് ഇൻ ഇന്ത്യയുടെ പ്രചാരണ ചുമതലയും അമിതാഭ് കാന്തിനായിരുന്നു.
ഇതോടെയാണ് സുനിൽ മെയ്ക് ഇന്ത്യയിലേക്ക് വരുന്നത്. മെയ്ക് ഇൻ ഇന്ത്യയുടെ ലോഗോയെ കുറിച്ച് ചർച്ച വന്നപ്പോൾ തന്നെ അദ്ദേഹം മുന്നോട്ട് വ്ച്ചത് സുനിലിനെയാണ്. പ്രധാനമന്ത്രി മോദിയും ഇത് അംഗീകരിച്ചു. ഈ സമയത്ത് അമേരിക്കയിലേക്ക് സുനിൽ പ്രവർത്തന മേഖല മാറ്റിയിരുന്നു. അതുകൊണ്ട് മെയ്ക് ഇൻ ഇന്ത്യയുടെ ലോഗോ തയ്യാറാക്കിയത് അമേരിക്കയിലുമായി. 2004ലാണ് സുനിൽ അമേരിക്കയിലേക്ക് ചുവടുമാറുന്നത്. മോഹിൽ ജയാലുമായി സഹകിരച്ച് ആഗോള പരസ്യമേഖലയിലെ സാധ്യതകൾ അടുപ്പിക്കാനായിരുന്നു ഈ നീക്കം. 'എ' എന്ന പേരിലായിരുന്നു സ്ഥാപനം തുടങ്ങിയത്. ഇൻഡിഗോ എയർലൈനിന്റേയും നിക്കിന്റെ ജെസ്റ്റ് ഡൂ ഇറ്റുമൊക്കെ ആഗോള തലത്തിൽ സുനിലിന്റെ ബ്രാൻഡ് മൂല്യം ഉയർത്തി.
Stories you may Like
- പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ ചരിത്രപ്രധാന പ്രതിരോധ കരാർ
- സോണ്ട ഇൻഫ്രാടെക്കിന് എതിരെ പ്രധാനമന്ത്രിക്ക് ജർമൻ പൗരന്റെ പരാതി
- പുതുപ്പള്ളിക്കാരി നഴ്സ് രജനി പഞ്ചുരുളി തെയ്യക്കോലം കെട്ടി ആടിയപ്പോൾ
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- നാം ഭാരതമോ ഇന്ത്യയോ? വിവാദത്തിന്റെ ചരിത്രത്തിലൂടെ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍