സർക്കാർ ഭൂമി അടിച്ചു മാറ്റിയുണ്ടാക്കിയ കോളേജ് ക്യാമ്പസിൽ അനധികൃതമായി വീടുവച്ചു താമസിക്കുന്ന സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായർക്കു സ്ഥലം വിടേണ്ടി വരുമോ? ലോ അക്കാദമി സന്ദർശിച്ച വി എസിന്റെ പ്രധാന ലക്ഷ്യം പിണറായിയുടെ വിശ്വസ്തനെ ഒഴിപ്പിക്കുക തന്നെ; പണി മേടിക്കുന്നതു വി എസിനെ സംസ്ഥാന സമിതിയിൽ എടുക്കുന്നതു നഖശിഖാന്തം എതിർത്ത നേതാവ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് തീരുമാനിച്ചത് സിപിഐ(എം) കേന്ദ്ര കമ്മറ്റിയായിരുന്നു. പോളിറ്റ് ബ്യൂറോ കമ്മീഷന്റെ തീരുമാനം നേതാവിന്റെ ജനസ്വാധീനം തിരിച്ചറിഞ്ഞായിരുന്നു. സംസ്ഥാന സമിതിയുടെ ഭാഗമാക്കി വിഎസിനെ മാറ്റാനും തീരുമാനിച്ചു. ചെറിയ താക്കീത് മാത്രം നൽകി വി എസ് വിഷയം അവസാനിപ്പിച്ചു. സംസ്ഥാന സമിതി യോഗത്തിൽ അച്ചക്കലംഘന വിഷയത്തിൽ വിഎസിനെതിരേ കേന്ദ്ര കമ്മിറ്റി സ്വീകരിച്ച തീരുമാനം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള റിപോർട്ട് ചെയ്തു. എന്നാൽ ചില അപ്രതീക്ഷിത സ്വരങ്ങൾ ഉയർന്നു.
വി എസ് അച്യുതാനന്ദന്റെ അച്ചടക്കലംഘനത്തിനെതിരെ കടുത്ത നടപടി വേണമായുരുന്നുവെന്ന് സിപിഐ(എം) സംസ്ഥാന സമിതിയിൽ ഇവരുടെ ആവശ്യം. കേന്ദ്ര കമ്മിറ്റിയെടുത്ത നിടപടി അംഗീകരിക്കുന്നുണ്ടെങ്കിലും കടുത്ത നടപടിയാണ് വേണ്ടിയിരുന്നതെന്നായിരുന്നു ഇവരുടെ വാദം. വെറും മൂന്നു പേരായിരുന്നു ഇതിന് പിന്നിൽ. പിണറായി പക്ഷത്തെ കരുത്തരായ എം വി ജയരാജൻ, പി ജയരാജൻ, കോലിയക്കോട് കൃഷ്ണൻ നായരും ആണ് വിഎസിനെതിരെ സംസാരിച്ചത്. വിഎസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തുന്നതിനെതിരായ പ്രതികരണമായിരുന്നു ഇത്. കൊല്ലവും ആലപ്പുഴയും തിരുവനന്തപുരവുമായിരുന്നു വിഎസിന് ഒരു കാലത്ത് പാർട്ടിയിൽ കരുത്ത് നൽകിയ ജില്ലകൾ. ഇതിൽ തിരുവനന്തപുരത്തെ പിണറായി പക്ഷത്ത് എത്തിച്ചവരിൽ പ്രമുഖനായിരുന്നു കോലിയക്കോട്. പിണറായിയുടെ വിശ്വസ്തനായ കോലിയക്കോടിന്റെ നീക്കങ്ങളിൽ വി എസിന് അടിപതറുകയും ചെയ്തിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് വിഎസിന്റെ സന്തത സഹചാരിയായ പിരപ്പിൻകോട് മുരളിയെ ജില്ലാ സെക്രട്ടറി പദത്തിൽ തോൽപ്പിച്ചതും കോലിയക്കോടൻ തന്ത്രങ്ങളായിരുന്നു. ഇതെല്ലാം വി എസ് മറന്നു തുടങ്ങിയപ്പോഴായിരുന്നു ഈ മാസം ആദ്യം സംസ്ഥാന സമിതിയിൽ കോലിയക്കോടിന്റെ പ്രതികരണമെത്തിയത്. അതുകൊണ്ട് തന്നെ ലോ അക്കാദമി വിഷയത്തിൽ കോലിയക്കോടിനെ വി എസ് ലക്ഷ്യമിടുന്നതും. പിണറായിയും കേന്ദ്ര കമ്മറ്റിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് വിഎസിനെ സംസ്ഥാന സമിതിയിൽ എടുക്കാനും നടപടി താക്കീതിൽ ഒരുക്കാനും തീരുമാനിച്ചത്. എന്നിട്ടും കോലിയക്കോട് സംസ്ഥാന സമിതിയിൽ വിമർശനം ഉന്നയിച്ചത് വിഎസിനെ അമ്പരപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വി എസ് ലോ അക്കാദമി വിഷയത്തിൽ നിലപാട് കടുപ്പിക്കും.
ലോ അക്കാദമിയുടെ ചെർമാൻ നാരായണൻ നായർ, കോലിയക്കോടിന്റെ സഹോദരനാണ്. ലോ അക്കാദമിക്ക് സർക്കാർ നൽകിയ ഭൂമി പാട്ടത്തിനായിരുന്നു. 1967ലാണ് തിരുവനന്തപുരത്ത് സംസ്ഥാനത്തെ ആദ്യത്തെ സ്വാശ്രയ നിയമ വിദ്യാഭ്യാസ സ്ഥാപനമായ കേരള ലോ അക്കാദമി സ്ഥാപിക്കപ്പെട്ടത്. പേരൂർക്കടയിൽ സർക്കാർ പാട്ടത്തിനു നൽകിയ 11 ഏക്കർ 49 സെന്റ് സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ചട്ടപ്രകാരം മൂന്ന് ഏക്കർ ഭൂമി മതി കോളേജിന്. എന്നാൽ പതിനൊന്ന് ഏക്കർ നാരായണൻ നായർ കൈവശം വച്ചിരിക്കുന്നു. ഇതിൽ എട്ട് ഏക്കറോളം ഭൂമിയിൽ നാരായണൻ നായരുടെ വീടാണ്. ഇതിനോട് ചേർന്ന് കോലിയക്കോടിനും വീടുണ്ട്. സഹോദരങ്ങൾ രണ്ടു പേരും ആഡംബര വീടുണ്ടാക്കി തിരുവനന്തപുരത്തെ കണ്ണായ പേരൂർക്കടയിൽ കഴിയുന്നു. ഇതിനെ ചോദ്യം ചെയ്യാനാണ് വിഎസിന്റെ തീരുമാനം. തന്നെ വിടാതെ എതിർക്കുന്ന കോലിയക്കോടിനെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിട്ട് പ്രതികാരം തീർക്കാനാണ് വിഎസിന്റെ ശ്രമം.
സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ് അംഗം, 17 വർഷത്തോളം നിയമസഭാംഗം, മൂന്നുതവണ കേരള സർവകലാശാല സെനറ്റ് അംഗം, ഒരുതവണ സിൻഡിക്കറ്റ് അംഗം, കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിപിഐ(എം) സംസ്ഥാന സമിതി അംഗം എന്നീ പദവികളിലെല്ലാം പ്രവർത്തിച്ചിട്ടുള്ള സഖാവാണ് കോലിയക്കോട്. അതുകൊണ്ട് കൂടിയാണ് എസ് എഫ് ഐ സമരത്തിനിറങ്ങിയിട്ടും സിപിഐ(എം) നേതാക്കൾ ആരും സമരത്തിൽ സജീവമാകാത്തത്. കോലിയക്കോടിന് പിണറായിയിലുള്ള സ്വാധീനവും ഇതിന് കാരണമായി. ഇത് മനസ്സിലാക്കിയാണ് വി എസ് അച്യൂതാനന്ദൻ കഴിഞ്ഞ ദിവസം സമരപന്തലിലെത്തിയത്. അനധികൃതമായി മാനേജ്മെന്റ് കൈവശം വച്ചരിക്കുന്ന 11 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നും വി എസ് അച്യുതാന്ദൻ ആവശ്യപ്പെട്ടു.
ഇതിൽ തന്നെ എല്ലാം വ്യക്തമാണ്. കോളേജ് കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുക. ആവശ്യത്തിന് മാത്രം ഭൂമിയിൽ കോളേജ് പ്രവർത്തിക്കട്ടേ എന്നാണ് വി എസ് പറയാതെ പറയുന്നത്. ലക്ഷ്മി നായർക്കെതിരായ പരാതികളൊന്നും ചർച്ചയാക്കാനും വി എസ് ശ്രമിച്ചില്ല. അതിനിടെ സംഭവത്തിൽ വിജിലൻസിന് വി എസ് പരാതി നൽകുമെന്നും സൂചനയുണ്ട്. സർക്കാർ പാട്ട ഭൂമിയിൽ സ്വകാര്യ വ്യക്തികൾ വീടു വച്ച് താമസിക്കുന്നതിനെതിരെയാകും വിജിലൻസിന് പരാതി നൽകുക. ഇതിലൂടെ കോലിയക്കോടിനെ അവിടെ നിന്നും ഇറക്കി വിടുകയാണ് ലക്ഷ്യം. പാർട്ടിയിൽ തനിക്കെതിരെ നിൽക്കുന്ന കോലിയക്കോടിന് ഇതിനപ്പുറം ഒരു പണി കൊടുക്കാനില്ലെന്നും വി എസ് കണക്ക് കൂട്ടുന്നു. സർക്കാർ ഭൂമി കൈയേറിയ കോലിയക്കോടിനെതിരെ പാർട്ടി നടപടിയും ആവശ്യപ്പെടും. അങ്ങനെ എല്ലാ അർത്ഥത്തിലും കോലിയക്കോടിന് പണി നൽകാനാണ് വിഎസിന്റെ നീക്കം.
നേരത്തെ ബന്ധുത്വ നിയമന വിവാദത്തിലും കോലിയക്കോടിന്റെ പേര് ഉയർന്നു വന്നിരുന്നു. കോലിയക്കോട് കൃഷ്ണൻനായരുടെ മകൻ ഉണ്ണിക്കൃഷ്ണൻ കിൻഫ്രയുടെ ജനറൽ മാനേജരായി നിയമനം നേടിയതു വ്യാജ പ്രവൃത്തിപരിചയ രേഖ ഹാജരാക്കിയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജനു പാർട്ടിയിൽ തന്നെയുള്ളവർ പരാതി നൽകിയെങ്കിലും മന്ത്രി പരാതി ചവറ്റുകൊട്ടയിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നു സുരേന്ദ്രൻ പറഞ്ഞു. ഈ ആരോപണവും ചർച്ചയാക്കാൻ വി എസ് ശ്രമിക്കും. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി കോലിയക്കോടിന്റെ സഹോദരി പുത്രൻ ജയകുമാറും പ്രവർത്തിക്കുന്നു. ഇതെല്ലാം ബന്ധുത്വ നിയമനമാണെന്ന വാദം വി എസ് ഉയർത്തും. അങ്ങനെ എല്ലാ അർത്ഥത്തിലും ലോ അക്കാദമി വിഷയത്തിൽ കോലിയക്കോടിനെ കടന്നാക്രമിക്കാനാണ് വിഎസിന്റെ നീക്കം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍