Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എം ടി പറഞ്ഞതിനെ തള്ളി പുഷ് ശ്രീകുമാർ! രണ്ട് കോടി രൂപയാണ് തിരക്കഥയ്ക്ക് പ്രതിഫലമായി നിശ്ചയിച്ചത്; 1.25 കോടി രൂപ എം ടി യ്ക്ക് നേരിട്ടും 75 ലക്ഷം രൂപ എഗ്രിമെന്റിൽ എം ടി നിർദ്ദേശിച്ച പ്രകാരവും നൽകിയിട്ടുണ്ട്; യാതൊരു വിധ മുന്നൊരുക്കങ്ങളും ശ്രീകുമാർ ചെയ്തില്ല എന്ന തിരക്കഥാകൃത്തിന്റെ വാദം കേട്ട് തയ്യാറായ രണ്ടുപേരും ചിത്രത്തിൽ നിന്ന് പിന്മാറി; രണ്ടാമൂഴത്തിനായി ചെലവാക്കിയത് കോടികൾ; നഷ്ടം നികത്തണമെന്ന ആവശ്യവുമായി എം ടിക്ക് വക്കീൽ നോട്ടീസയച്ച് വി.എ ശ്രീകുമാർ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: രാജ്യാന്തര സംരംഭമായ രണ്ടാമൂഴം ചലച്ചിത്ര പദ്ധതിക്കു വേണ്ടി മുടക്കിയ ചെലവുകളും നഷ്ടവും നികത്തണമെന്ന് ആവശ്യപ്പെട്ട് തിരക്കഥാകൃത്ത് എം ടി വാസുദേവൻ നായർക്ക് സംവിധായകൻ വി എ ശ്രീകുമാറിന്റെ വക്കീൽ നോട്ടീസ്. സുപ്രീം കോടതി അഭിഭാഷകനായ അഡ്വ: ടി. ആർ വെങ്കിട സുബ്രഹ്മണ്യമാണ് ശ്രീകുമാറിന് വേണ്ടി എം ടി യ്ക്ക് നോട്ടീസയച്ചത്.

1.25 കോടി രൂപ എം ടി യ്ക്ക് നേരിട്ടും 75 ലക്ഷം രൂപ എഗ്രിമെന്റിൽ എം ടി നിർദ്ദേശിച്ച അംഗീകൃത പ്രതിനിധിയായ പെപ്പിൻ തോമസിനും ഇതുവരെയായി നൽകിയിട്ടുണ്ട്. രണ്ട് കോടി രൂപയാണ് തിരക്കഥയ്ക്ക് പ്രതിഫലമായി നിശ്ചയിച്ചത്. കൂടാതെ രണ്ടാമൂഴം പ്രോജക്ടിനായി നാല് വർഷത്തെ ഗവേഷണത്തിനും പ്രൊജക്ട് റിപ്പോർട്ടുകൾക്കും മറ്റുമായി ശ്രീകുമാർ പന്ത്രണ്ടര കോടി രൂപയും ചെലവാക്കിയിട്ടുണ്ട്. ചെലവാക്കിയ മുഴുവൻ തുകയും പലിശയും ഉൾപ്പെടെ 20 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

ആദ്യം കരാർ ലംഘിച്ചത് എം ടിയാണ്. കരാറിൽ പറഞ്ഞ സമയത്തിനും മാസങ്ങൾ വൈകിയാണ് മലയാളം തിരക്കഥ ലഭിച്ചത്. പിന്നീട് കുറേ മാസങ്ങൾ കഴിഞ്ഞാണ് ഇംഗ്ലീഷ് തിരക്കഥ ലഭിച്ചത്. നിർമ്മാതാവും സംവിധായകനുമായ ശ്രീകുമാറിനൊപ്പം എം ടി പലവട്ടം ചർച്ച നടത്തി തിരക്കഥയുടെ അന്തിമ രൂപം നൽകിയപ്പോഴേക്കും പതിനെട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. തിരക്കഥയ്ക്ക് അന്തിമരൂപമായതിന് ശേഷം മാത്രമാണ് പ്രീ പ്രൊഡക്ഷൻ ജോലികൾ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ എന്നിവ ആരംഭിക്കാൻ കഴിഞ്ഞത്. ഈ കാലയളവ് കണക്കാതെയാണ് എം ടി സമയം തെറ്റിച്ചു എന്ന വാദം മുൻനിർത്തി കോടതിയിൽ കേസ് ഫയൽ ചെയ്തത്. അതുവരെ എം ടിയെ വിശ്വസിച്ച് പണമിറക്കുകയും രണ്ടാമൂഴം എന്ന തിരക്കഥയെ ഒരു പരിപൂർണ്ണ പ്രൊജക്ടായി മാറ്റുവാനും ചെയ്ത ശ്രമങ്ങളെല്ലാം വൃഥാവിലായി.

യാതൊരു വിധ മുന്നൊരുക്കങ്ങളും ശ്രീകുമാർ ചെയ്തില്ലാ എന്നും ഈ സിനിമയിൽ പണം മുടക്കാനുള്ള നിക്ഷേപകരെ കണ്ടെത്തിയില്ല എന്നമുള്ള വാദം ശ്രീകുമാർ ഈ നോട്ടീസിൽ ഖണ്ഡിക്കുന്നു. ഡോ. ബി.ആർ.ഷെട്ടി രണ്ടാമൂഴം ആസ്പദമാക്കിയുള്ള സിനിമ ശ്രീകുമാറുമായി അബുദാബിയിൽ വെച്ച് പത്രസമ്മേളനത്തിൽ പരസ്യമായി പ്രഖ്യാപിക്കുകയും അതിൽ എം ടി ഈ പ്രോജക്ട് ഫലപ്രാപ്തിയിലായതിലുള്ള സന്തോഷം വീഡിയോ ബൈറ്റിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അവസാന കരാർ ഒപ്പിടുന്നതിന് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് എം ടി കേസുമായി കോടതിയിൽ പോയത്. ഇതിന് ശേഷം ബി ആർ ഷെട്ടി നടത്തിയ പ്രസ്താവനകളിൽ സംവിധായകനും എഴുത്തുകാരനും തമ്മിലുള്ള കേസിന്റെ കാരണം കൊണ്ടാണ് താൻ ഈ പ്രോജക്ടിൽ നിന്നും പിന്മാറുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാമത് രംഗത്തു വന്ന നിക്ഷേപകനായ എസ്.കെ.നാരായണനും ഈ കേസ് ചൂണ്ടികാണിച്ചാണ് പിന്മാറിയത്. നിക്ഷേപകരെ കണ്ടെത്താൻ കഴിഞ്ഞില്ല, മുന്നൊരുക്കങ്ങൾ നടത്തിയില്ല തുടങ്ങി എം ടി ഉന്നയിച്ച വാദങ്ങൾ അതിനാൽ ശരിയില്ലെന്ന് ശ്രീകുമാർ ചൂണ്ടികാണിക്കുന്നു.

എം ടിയുടെ ആവശ്യ പ്രകാരം ഫിലിം ചേംബറിന്റെ മധ്യസ്ഥ ശ്രമത്തിൽ ശ്രീകുമാർ നടത്തിയ ഗവേഷണങ്ങളുടെയും മുന്നൊരുക്കങ്ങളുടെയും വിശദ വിവരങ്ങളും ചെലവാക്കിയ തുകയുടെ കണക്കുകളും ചേംബർ പ്രതനിധികളുടെ മുൻപാകെ അവതരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് കൂടിക്കാഴ്ചയ്ക്ക് ഹാജരായ എം ടി യുടെ മകൾ അശ്വതിയെ ഇതേ കുറിച്ചുള്ള വിവരങ്ങൾ ധരിപ്പിക്കുകയും അവർക്കത് ബോധ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റുകയാണുണ്ടായത്. രണ്ടാമൂഴം എന്ന പ്രോജക്ട് നടക്കരുത് എന്ന് ആഗ്രഹമുള്ള കുറേ ശക്തികളുടെ തെറ്റായ പ്രചരണത്തിൽ വീണുപോയതാണ് ഈ പ്രോജക്ട് മുന്നോട്ട് പോകാതിരിക്കാനുള്ള കാരണം.

കേരള ഫിലിം ചേംബറിൽ എർത്ത് ആൻഡ് എയർ ഫിലിംസിന്റെ ബാനറിൽ വി എ ശ്രീകുമാർ സംവിധായകനായി ഈ ചിത്രം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ എം ടി, മോഹൻലാൽ എന്നിവരുടെ സമ്മതപത്രം കൂടി ഉൾപ്പെടുത്തിയാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. എം ടി കേസുമായി മുന്നോട്ടു പോയതിന് ശേഷമുണ്ടായ ഒറ്റതിരിഞ്ഞ ആക്രമണത്തിലും സാമൂഹികവും സാമ്പത്തികവുമായി നേരിട്ട ബുദ്ധിമുട്ടുകളിലും തനിക്ക് മനംമടുത്തെന്ന് ശ്രീകുമാർ പത്രകുറിപ്പിൽ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP