ദുബായിലെ ഉതുപ്പിന്റെ റിക്രൂട്ട്മെന്റിന് രജിസ്റ്റർ ചെയ്തിരിക്കുന്നത് 2500 നേഴ്സുമാർ; ഇന്റർപോൾ പ്രതി നേരിട്ട് വാങ്ങുന്നത് നാട്ടിൽ വാങ്ങിയതിനേക്കാൾ ഉയർന്ന ഫീസ്; ഇടനിലക്കാർക്കും കമ്മീഷൻ; ചിത്രം എടുക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകർക്ക് അസഭ്യ വർഷം
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: പുതുപ്പള്ളിക്കാരൻ ഉതുപ്പ് വർഗ്ഗീസിനെ കുടുക്കാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്ന സംശയം സജീവമാകുന്നു. യുഎഇയിൽ അതി ശക്തനാണ് ഉതുപ്പ് വർഗ്ഗീസെന്നാണ് ഒരിക്കൽ കൂടി തെളിയുന്നത്. ഇന്റർപോളിന്റെ അറസ്റ്റിന് ശേഷം ജാമ്യത്തിലിറങ്ങിയതോടെ ഉതുപ്പ് വീണ്ടും റിക്രൂട്ട്മെന്റ് മേഖലയിൽ സജീവമായി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉതുപ്പിനെ ഇന്ത്യയിലെത്തിക്കേണ്ട നടപടിക്രമങ്ങൾ സിബിഐയുടെ ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് ഉതുപ്പ് ദുബായിൽ പര്യമായി തന്നെ അനധികൃത റിക്രൂട്ട്മെന്റിന് നേതൃത്വം നൽകുന്നത്. നേഴ്സുമാരോട് ദുബായിലേയും കുവൈത്തിലേയും ജോലിക്കായി പതിനഞ്ച് ലക്ഷത്തിലധികം രൂപയാണ് ഉതുപ്പ് ആവശ്യപ്പെടുന്നത്. ദുബായിൽ ഇന്നലെ നടന്ന റിക്രൂട്ട്മെന്റിന് ഉതുപ്പ് പരസ്യമായി നേതൃത്വം നൽകി. ഇക്കാര്യം ഇന്നലെ മറുനാടൻ മലയാളി ഫോട്ടോ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ഇതറിഞ്ഞ് മറ്റ് മാദ്ധ്യമ പ്രവർത്തകരും റിക്രൂട്ട്മെന്റ് സ്ഥലത്ത് എത്തി.
എന്നാൽ ചിത്രമെടുക്കാൻ ആരേയും അനുവദിച്ചില്ല. ഉതുപ്പിന്റെ ഗുണ്ടകൾ മാദ്ധ്യമ പ്രവർത്തകരെ ഓടിച്ചു വിടുകയായിരുന്നു. മറുടാൻ മലയാളിക്ക് മാത്രമാണ് ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞത്. കൊച്ചിയിലെ റിക്രൂട്ട്മെന്റ് തട്ടിപ്പ് പുറത്തുവന്നപ്പോൾ മുതൽ ഉതുപ്പ് കുവൈത്തിലും ദുബായിലുമാണ് ഉള്ളത്. സുപ്രീംകോടതി പോലും ജാമ്യാപേക്ഷ തള്ളിയ പ്രതിയാണ് ഉതുപ്പ്. ഇന്ത്യയിലെത്തി സിബിഐയ്ക്ക് കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ ലുക്ക് ഔ്ട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ ഉതുപ്പിനെ ഇന്റർപോൾ കസ്റ്റഡിയിൽ എടുത്തെങ്കിലും ജാമ്യം സംഘടിപ്പിച്ചു. ഇതോടെ ദുബായിൽ ഉതുപ്പിന് പുറത്തിറങ്ങാമെന്ന അവസ്ഥ വന്നു. ഈ സാഹചര്യം മുതലെടുത്താണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇതിന്റെ ചിത്രമെടുക്കാൻ വന്നവരെയാണ് ഉതുപ്പിന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തി അയച്ചത്. കുവൈത്തിൽ ഉതുപ്പിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചവർക്കും നല്ല തല്ല് കിട്ടിയിരുന്നു. അന്നും മറുനാടൻ മാത്രമാണ് ഫോട്ടോ പുറത്തുവിട്ടിരുന്നത്. അതിന് സമാനമായ സംഭവങ്ങളാണ് ഇന്നലെ ദുബായിലും നടന്നത്.
നഴ്സ് റിക്രൂട്ട്മെന്റിനു കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വെല്ലുവിളിച്ചാണ് ഇന്നലെ ദുബായിൽ റിക്രൂട്ട്മെന്റ് നടന്നത്. സംസ്ഥാനത്ത് റിക്രൂട്ട്മെന്റുകൾ സർക്കാർ ഏജൻസികൾ വഴി മാത്രമാക്കിയതോടെ കുവൈത്ത് ആരോഗ്യമന്ത്രാലയം നേരിട്ട് ദുബായ് വഴി റിക്രൂട്ട്മെന്റ് നടത്തുകയായിരുന്നു. ഇന്നലെ നടന്ന എം.ഒ.എച്ച്. പരീക്ഷയിൽ കേരളത്തിൽനിന്ന് 2500 നഴ്സുമാർ പങ്കെടുത്തു. ഒക്ടോബർ മൂന്നുവരെയാണ് ദുബായിൽ റിക്രൂട്ട്മെന്റുകൾ നടക്കുന്നത്. ഇതിനായി നേരത്തേ വാങ്ങിയിരുന്നതിലും പത്തു ലക്ഷത്തോളം രൂപ കൂടുതലാണ് ഏജൻസികൾ വാങ്ങുന്നതെന്ന് നഴ്സുമാർ പരാതിപ്പെട്ടു. കൊച്ചി കേന്ദ്രീകരിച്ച് റിക്രൂട്ട്മെന്റ് നടക്കുമ്പോൾ അഞ്ച് ലക്ഷമാണ് വാങ്ങിയിരുന്നത്. ഇത് പതിനഞ്ചായി ഉതുപ്പ് ഉയർത്തിയെന്നാണ് സൂചന. കേരളത്തിൽ ഉതുപ്പ് ഇല്ലാത്തതിനാൽ ചില ഏജൻസി വഴിയാണ് നേഴ്സുമാരെ ദുബായിൽ എത്തിച്ചത്. അവർക്ക് കൂടി ചേർത്താണ് പതിനഞ്ച് ലക്ഷം വാങ്ങുന്നതെന്നാണ് സൂചന.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണങ്ങൾ ഈ രംഗത്തെ ചൂഷണം വർധിപ്പിക്കുകയാണെന്നാണ് നഴ്സുമാരുടെ വാദം. കുവൈത്ത് നഴ്സ് റിക്രൂട്ട്മെന്റ് തട്ടിപ്പിൽ പ്രതികളായ ഏജൻസികൾ ദുബായിൽ റിക്രൂട്ട്മെന്റ് നടത്തുന്നതായി നേരത്തേ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിനിടെ ടൂറിസ്റ്റ് വിസയിൽ ദുബായിൽ റിക്രൂട്ട്മെന്റിനു പോയ ഉദ്യോഗാർഥികളെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ തടഞ്ഞു. കുവൈത്തിലേക്കു ദുബായ് വഴി റിക്രൂട്ട്മെന്റിന് പോയവരെയാണു തടഞ്ഞത്. സന്ദർശക വിസയിൽ കൂട്ടത്തോടെ വിമാനത്താവളത്തിൽ എത്തിയതിനെ തുടർന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ ഇവരെ തടഞ്ഞുവച്ച് ചോദ്യം ചെയ്തത്. തർക്കങ്ങൾക്കൊടുവിൽ ഇവരെ യാത്രയ്ക്ക് അനുവദിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ 75 നഴ്സുമാരെ തടഞ്ഞു.
ഇതിനിടെ സംസ്ഥാനത്തുനിന്നും റിക്രൂട്ട്മെന്റുകൾ വിദേശത്തേക്കു പറിച്ചു നടുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ഏജൻസികൾ നഴ്സുമാരുടെ ബയോഡാറ്റകൾ വ്യാപകമായി ശേഖരിക്കുന്നുണ്ട്. ദുബായ് വഴി നഴ്സുമാരെ കുവൈത്തിലെത്തിക്കാമെന്ന ഏജൻസികളുടെ വാദം ശരിയല്ലെന്നും ഇത് ഇന്ത്യൻ ഭരണ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സർക്കാർ ഏജൻസികൾ കുറ്റപ്പെടുത്തുന്നു. ദുബായ് വഴി റിക്രൂട്ട്മെന്റ് നടത്തി സംസ്ഥാനത്തെ നഴ്സുമാരെ വിദേശത്തെത്തിക്കാൻ എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കണം. ഈ സാഹചര്യത്തിൽ സ്വന്തം ഉത്തരവാദിത്തത്തിൽ ദുബായിലെത്തി നേഴ്സുമാരായി മാറുന്നവർക്ക് ഭാവിയിൽ ഒരു പരിരക്ഷയും നൽകില്ലെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നുമാസത്തെ സന്ദർശക വിസയിലാണ് ഉദ്യോഗാർഥികൾ ദുബായിൽ എത്തിയിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ വിവിധ ട്രാവൽ ഏജൻസികളാണ് ഇവർക്ക് വിസ ലഭ്യമാക്കിയത്. ഇതെല്ലാം അനധികൃതമാണെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.
സർക്കാർ ഏജൻസികളായ നോർക്ക റൂട്ട്സിനും ഒഡെപെകിനും കുവൈത്ത് ആരോഗ്യമന്ത്രാലയം റിക്രൂട്ട്മെന്റ് ചുമതല നൽകിയിട്ടില്ല. ഇതിന് പിന്നിലും ഉതുപ്പിന്റെ കള്ളക്കളിയാണ്. ഈ സാഹചര്യത്തിലാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം റിക്രൂട്ട്മെന്റുമായി നേരിട്ട് രംഗത്തെത്തിയത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ 4500 നഴ്സുമാരുടെ ഒഴിവുകളുണ്ട്. വിദേശ നഴ്സ് റിക്രൂട്ട്മെന്റുകൾ സർക്കാർ ഏജൻസി വഴി നിജപ്പെടുത്തിയ ശേഷം കഴിഞ്ഞ നാലുമാസമായി റിക്രൂട്ട്മെന്റുകൾ നടന്നിരുന്നില്ല. കഴിഞ്ഞ വർഷം സംസ്ഥാനത്തെ വിവിധ ഏജൻസികൾ വ്യാപകമായി റിക്രൂട്ട്മെന്റ് നടത്തിയ കുവൈത്ത് ഓയിൽ കമ്പനിയുടെ അഹമ്മദി ആശുപത്രിയിലേക്കാണ് റിക്രൂട്ട്മെന്റുകൾ നടക്കുന്നത്. ഫിലിപ്പീൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ സ്റ്റാഫിങ് സർവീസസ് ഇൻകോർപറേറ്റഡ് ആണ് റിക്രൂട്ട്മെന്റുകൾക്കായി അപേക്ഷ ക്ഷണിച്ചത്. കേരളത്തിലെ ചില പത്രങ്ങളിൽ റിക്രൂട്ട്മെന്റ് പരസ്യവും നൽകിയിരുന്നു.
റിക്രൂട്ട്മെന്റ് പരസ്യങ്ങൾക്ക് പിന്നിൽ ഉതുപ്പ് വർഗ്ഗീസാണെന്ന മറുനാടൻ വാർത്ത വിദേശ കാര്യമന്ത്രാലയവും അനൗന്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതു സംബന്ധിച്ച് മന്ത്രാലയത്തിൽ അന്വേഷിച്ച നേഴ്സുമാർക്ക് തട്ടിപ്പിന് ഇരയായാൽ യാതൊരു നിയമപരിരക്ഷയും കിട്ടില്ലെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്നലെയും ഒക്ടോബർ മൂന്നിനുമായി ദുബായ് അൽ ബൂം ടൂറിസ്റ്റ് വില്ലേജിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നേഴ്സുമാരുടെ റിക്രൂട്ട്മെന്റിനായി അഭിമുഖം നടക്കുന്നതായി പ്രമുഖ മലയാളപത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. ഉതുപ്പ് വർഗ്ഗീസ് തന്നെയാണ് ഇതിന് പിന്നിലെന്നായിരുന്നു മറുനാടൻ റിപ്പോർട്ട് ചെയ്തത്. റിക്രൂട്ട്മെന്റിനെ കുറിച്ച് വിശദമായി നിരീക്ഷിക്കാൻ യുഎഇയിലെ സ്ഥാനപതിക്ക് വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.
കേരളത്തിൽനിന്ന് റിക്രൂട്ട്മെന്റുകൾ നിലച്ചതോടെ യോഗ്യതനേടിയ നേഴ്സുമാർ ഏതുവിധേനയും ജോലി നേടുകയെന്ന ലക്ഷ്യവുമായി സന്ദർശകവിസയിൽ ദുബായിലെത്താനുള്ള ശ്രമത്തിലാണ്. ഇതിനായി റിക്രൂട്ടിങ് ഏജൻസികളെ ബന്ധപ്പെടുന്നവർക്ക് കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ചില ട്രാവൽ ഏജൻസികളെ സമീപിക്കാനാണ് മറുപടി ലഭിക്കുന്നത്. ഈ ട്രാവൽ ഏജൻസികളാണ് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോപേരിൽ സന്ദർശകവിസ തരപ്പെടുത്തി നൽകുന്നത്. നഴ്സിങ് റിക്രൂട്ടമെന്റ് നടത്തുന്ന ഏജൻസികൾക്ക് കർശന നിയന്ത്രണങ്ങളും അന്വേഷണ ഏജൻസികളുടെ നിരീക്ഷണം കൂടിയായപ്പോൾ വിദേശ രാജ്യങ്ങളിലെ നഴ്സിങ് ഒഴിവുകളുടെ ഇന്റർവ്യൂ ദുബായിലേക്ക് മാറ്റിയാണ് ഉതുപ്പ് വർഗീസും ടീമും വീണ്ടും നഴ്സിങ് ഉദ്യോഗാർഥികളുടെ ചോരയൂറ്റാൻ രംഗത്തെത്തിയത്.
നേരത്തെ യുഎൻഎ പ്രസിഡന്റ് ജാസ്മിൻഷായും ഉതുപ്പിന്റെ തട്ടിപ്പിൽ വീഴരുതെന്ന നിർദ്ദേശം നേരത്തെ തന്നെ നൽകിയിരുന്നു. ഇന്ത്യൻ സർക്കാറിന്റെ നിയമങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന ഇത്തരം ഏജൻസികൾക്കെതിരെയും അതിന്റെ ഉടമകൾക്കെതിരെയും ശക്തമായ നിലപാട് എടുക്കണം എന്നാണ് യുഎൻഎയുടെ നിലപാടെന്ന് ജാ്സമിൻ ഷാ മറുനാടോട് വ്യക്തമാക്കി. റിക്രൂട്ട്മെന്റിൽ പങ്കെടുത്ത് ഏതെങ്കിലും നഴ്സിനുണ്ടാകുന്ന സാമ്പത്തികമോ, നിയമ പരമോ ആയ കഷ്ട നഷ്ടങ്ങൾക്ക് സംഘടനയുടെ പിന്തുണ ഉണ്ടാകുന്നതല്ലെന്നും ജാസ്മിൻ അറിയിച്ചു. നിലവിൽ ഇന്ത്യയിൽ റിക്രൂട്ട്മെന്റ് ലഭിച്ച മുഴുവൻ നെഴ്സുമാർക്കും വിദേശത്തേക്ക് പോകാൻ ഉള്ള നിയമരാഷ്ട്രീയ പോരാട്ടങ്ങൾ യുഎൻഎ നടത്തുമ്പോൾ ഏജൻസികളുടെ ഇത്തരം നടപടികൾ മറ്റ് നേഴ്സുമാർക്ക് ദോഷകമാരുമെന്നാണ് ജാസ്മിൻ ഷായുടെ പക്ഷം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്