'പുരുഷന്റെ തുടഭാഗം ഔറത്താണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; സ്ത്രീകളും കുട്ടികളുമൊക്കെ കളി കാണുമ്പോൾ, പരുഷന്റെ ഔറത്തല്ലേ കാണുന്നത്; അത്തരം കളിക്കാരുടെ ബോർഡുകളും രൂപങ്ങളുമല്ലേ സ്ഥാപിക്കുന്നത്'; തുട കാട്ടുന്ന ഫുട്ബോൾ കളി അനിസ്ലാമികമെന്ന് ഇസ്ലാമിക പണ്ഡിതൻ; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ
എം റിജു
കോഴിക്കോട്: ലോകത്ത് എന്ത് സംഭവിച്ചാലും ഇസ്ലാമിക വിധിപ്രകാരം അത് ഹറാമാണോ, ഹലാൽ ആണോ, എന്ന് വിലയിരുത്തുന്ന ഒരു വിഭാഗം പണ്ഡിതർ ഇപ്പോൾ കേരളത്തിലും ഉയർന്നുവന്നിരിക്കയാണ്്. നേരത്തെ ഖുർആൻ പാരായണ മത്സരത്തിൽ വിജയിച്ച് പാർവതി എന്ന നാലാംക്ലാസുകാരിയെ വിമർശിച്ചുകൊണ്ട്, അന്യമതസ്ഥർ ഖുർആൻ പഠിക്കരുതെന്ന് പറഞ്ഞ് ഒരു ഇസ്ലാമിക പണ്ഡിതൻ രംഗത്ത് എത്തിയിരുന്നു. ഇയാൾ സോഷ്യൽ മീഡിയയുടെ നിശിത വിമർശനം ഏറ്റുവാങ്ങി. ഇപ്പോഴിതാ ലോകം മുഴവൻ ഖത്തർ ലോകകപ്പിന്റെ ആവേശത്തിൽ ഇരിക്കുമ്പോൾ, ഫുട്ബാൾ തന്നെ അനിസ്ലാമികം ആണെന്നും, തുട മറയ്്ക്കാത്ത താരങ്ങളുടെ ഫ്ളക്സ് വെക്കുന്നവർ പരലോകത്ത് കണക്ക് പറയേണ്ടി വരുമെന്നും പറഞ്ഞ് മുജാഹിദ് പണ്ഡിതൻ, റഫീക്ക് സലഫി രംഗത്ത് എത്തിയിരിക്കയാണ്.
'തുടകാണുന്ന കളിക്ക് വേണ്ട'
സലഫിയുടെ വിവാദ വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. ''അവസാനിച്ചിട്ടില്ല, ഈ കളി നിങ്ങൾ നോക്കു. ഇസ്ലാം നിർബന്ധമായും മറയ്ക്കേണ്ട ഭാഗങ്ങൾ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ ആ ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന നിലയിലാണ് ഈ കളി നടക്കുന്നത്. ഔറത്ത് ( ഇസ്ലാമിക വസ്ത്രധാരണ നിയമം) കൃത്യമായി മറയ്ക്കുന്നില്ല. പുരുഷന്റെ തുട ഭാഗം ഔറത്താണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അത് നമുക്ക് കാണാൻ പറ്റുമോ. സ്ത്രീകളും കുട്ടികളുമൊക്കെ ഒന്നടങ്കം ഈ നിലക്കുള്ള കളികൾ കാണുമ്പോൾ, പരുഷന്റെ ഔറത്തല്ലേ കാണുന്നത്. പുരുഷന്മ്മാരും സത്രീകളുമൊക്കെ തുടഭാഗം കാണുന്നില്ലേ, അത്തരം ആളുകളുടെ കളിക്കാരുടെ ബോർഡുകളും രൂപങ്ങളുമല്ലേ സ്ഥാപിക്കുന്നത്. അതിനുവേണ്ടിയല്ലേ, കാശ് ചിലവഴിക്കുന്നത്. കണക്കുപറയേണ്ടിവരും''- ഇങ്ങനെയുള്ള വീഡിയോ ക്ലിപ്പാണ് റഫീക്ക് സലഫിയുടെ പേരിൽ പ്രചരിക്കുന്നത്.
ഇസ്ലാമിക വസ്ത്രധാരണ നിയമം അനുസരിച്ച് മുട്ട് മുതൽ പൊക്കിൾവരെയുള്ള ഭാഗങ്ങൾ നിർബന്ധമായി മറയ്ക്കേണ്ടതാണ്. അതുകൊണ്ടാണ് ഷോർട്സ് ധരിക്കുന്നതിനെ ഇസ്ലാമിക പണ്ഡിതർ പണ്ടേ എതിർക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഒരു ഫുട്ബോൾ മത്സരം നടത്തിയപ്പോൾ മുട്ടുമറയ്ക്കുന്ന വലിയ ട്രൗസർ നൽകിയെന്നതും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോൾ ആകുന്നുണ്ട്.
രൂക്ഷ വിമശനവുമായി സോഷ്യൽ മീഡിയ
പക്ഷേ റഫീക്ക് സലഫിക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. നേരത്തെ സാക്കിർ നായിക്കിന്റെയും മുജാഹിദ് ബാലുശ്ശേരിയുടെ ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ വലിയ വിമർശനം നേരിട്ടയാണളാണ് റഫീക്ക് സലഫി. ഫുട്ബാൾ വീഡിയോക്കെതിരെയുള്ള ഒരു കുറിപ്പ് ഇങ്ങനെയാണ്. ''ആ കൂപമണ്ഡൂകത്തിന്റെ നിലവിളി കേട്ട് കരയണോ ചിരിക്കണോ എന്നറിയില്ല.. തട്ടമിട്ട ഉസ്താദ് വിലപിക്കുന്നത് കുട്ടികളും സ്ത്രീകളും ഷോർട്സ് ധെരിച്ച കളിക്കാരുടെ ഔറത്ത് കാണും എന്ന് പറഞ്ഞാണ് ..ഫ്ളകസിൽ പോലും പുരുഷന്റെ തുട സ്ത്രീകൾ കണ്ടാൽ ആകാശം ഇടിഞ്ഞ് വീഴും എന്നപോലെയാണ് വിലാപം ..
അവരുടെ തുട അവർ കാണിക്കുന്നു .. കാണാൻ ഇഷ്ടമുള്ളവർ കാണുന്നു കാണാണ്ടാത്തവർ കാണണ്ട അതിന് ഉസ്താദിന് എന്തിനാണ് വെപ്രാളംമുൻപ് മറ്റൊരു തട്ടമിട്ട ഉസ്താദ് പറഞ്ഞു അദ്ദേഹം സുനിതാ ദേവദാസ് ന്റെ വീഡിയോ കാണാറുണ്ട് എന്ന് .. അത് പറഞ്ഞ ഉടനെ അദ്ദേഹം തിരുത്തി .. കാണാറില്ല കേൾക്കാറെ ഉള്ളൂ.. അന്യ സ്ത്രീയെ നോക്കാൻ പാടില്ല എന്ന് ..
അന്യ സ്ത്രീയെ നോക്കിയാൽ ആകാശം ഇടിഞ്ഞ് വീഴുമോ? കപട സദാചാരം!ഇക്കാലത്തും ഇങ്ങനെ ചിലർ 1400 വർഷം മുൻപത്തെ അറേബ്യയിലാണ് ജീവിക്കുന്നത്.ഇന്നത്തെ അറേബ്യ മാറിയത് ഇക്കൂട്ടർ അറിഞ്ഞിട്ടില്ല.പണ്ട് ഫോട്ടോ ഹറാം ആയിരുന്നു ഗൾഫിൽ പോകാൻ ഫോട്ടോ വേണമെന്നായപ്പോൾ ഫോട്ടോ ഹലാൽ ആയി .. അത്രയേ ഉള്ളൂ !സൗദിയിൽ കുറേപ്പേരെങ്കിലും പതുക്കെ പതുക്കെ പൊട്ടക്കിണറ്റിന് പുറത്ത് വരാനുള്ള ശ്രമത്തിലാണ് പക്ഷെ കേരളത്തിൽ കിണറ്റിന്റെ ആഴത്തിലേക്കാണ് പോക്ക് ''- ഇതുപോലെ നിരവധി പേർ അതിരൂക്ഷമായി ഉസ്താദിനെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ഉസ്താദിനെതിരെ ബോർഡ്
മുസ്ലിം ചെറുപ്പക്കാർ വ്യാപകമായി ഫുട്ബാൾ ആവേശത്തിൽ ചേരുന്നത് കണ്ട് പലയിടത്തും ഇസ്ലാമിക പണ്ഡിതർ ഇതിനെതിരെ തിരിയുന്നുണ്ട്. കോഴിക്കോട് നടന്ന മറ്റൊരു സംഭവവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു പോസ്റ്റ് ഇങ്ങനെ- ''കഴിഞ്ഞ വെള്ളിയാഴ്ച ചെലവൂർ പള്ളിത്താഴം ജുമാ മസ്ജിദിൽ വച്ച് പള്ളിയുടെ പരിസരങ്ങളിലും പള്ളിക്കു മുൻപിലെ റോഡിലും ഉയർന്നു വന്ന ഫുട്ബോൾ ആരാധകരുടെ വിവിധ രാജ്യങ്ങളിലെ കട്ടൗട്ടുകൾക്കെതിരെ പള്ളിയിൽ ഉസ്താദ് പ്രസംഗിച്ചിരുന്നു. ഇത്തരത്തിൽ ഉള്ള ആരാധനകൾ സമയ നഷ്ടവും, മതവിരുദ്ധവും ആണെന്നും ഇസ്ലാം അതിനെ അനുകൂലിക്കുന്നില്ല എന്നുമൊക്കെ ജുമാ കൂടുന്ന വെള്ളിയാഴ്ച പ്രസംഗത്തിൽ പറഞ്ഞതിനെതിരെ ആണ്.
'ഉസ്താദിനെന്തും പറയാം കപ്പ് അർജന്റീനക്ക് തന്നെ ' എന്ന വാചകം ഉയർത്തി ആരാധകർ മറുപടി നൽകിയിരിക്കുന്നത്.ഫുട്ബോൾ എന്ന ഏകമതത്തെ, ലോകത്തിന്റെ വസന്തത്തെ പോലും മനസ്സിലാക്കാതെ മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ മാത്രം കാണുന്ന പുരോഹിതർക്കുള്ള മറുപടി കൂടി ആയി ഈ ബോർഡ്''- ഇങ്ങനെയാണ് ആ പോസ്റ്റ് അവസാനിക്കുന്നത്.
കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് മലപ്പുറത്തും സമാനമായ രീതിയിൽ 'ഉസ്താദിനെന്തും പറയാം കപ്പ് അർജന്റീനക്ക് തന്നെ ' എന്ന ബോർഡ് ഉയർന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍