ഊരാളുങ്കൽ സൊസൈറ്റിയുടെ പേരിൽ ഉദ്യോഗസ്ഥർ തമ്മിൽ കടുത്ത ഭിന്നത; ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഊരാളുങ്കലിന് നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ തീരുമാനം ചട്ടലംഘനമെന്ന തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടോടെ തീരുമാനം മാറ്റിവെച്ച് മന്ത്രിസഭാ യോഗം: 30,000 കോടി ചെലവിടുന്ന സർക്കാരിന്റെ അഭിമാന പദ്ധതിയെ പ്രതിസന്ധിയിലാക്കി ഊരാളുങ്കൽ: കോഴിക്കോട്ടെ സിപിഎം ബന്ധമുള്ള ഊരാളുങ്കലിന് വേണ്ടി ചരടുവലിക്കുന്നത് ആര്?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഊരാളുങ്കൽ സൊസൈറ്റിയുടെ പേരിൽ ഉദ്യോഗസ്ഥർ തമ്മിൽ കടുത്ത ഭിന്നത. പാവപ്പെട്ടവർക്ക് വീടു നിർമ്മിച്ചു നൽകാനുള്ള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അപ്പാർട്മെന്റ് നിർമ്മാണത്തിനു കരാർ ഊരാളുങ്കലിന് നൽകുന്നതിന്റെ പേരിലാണ് ഉദ്യോഗസ്ഥർ തമ്മിലടിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരടക്കം ഒരു കൂട്ടം ഉദ്യോഗസ്ഥർ കരാർ ഊരാളുങ്കിലിന് നൽകരുതെന്ന് പറയുമ്പോൾ ചീഫ് സെക്രട്ടറിയടക്കമുള്ളവരുടെ തീരുമാനം കരാർ ഊരാളുങ്കലിന് തന്നെ നൽകണമെന്നാണ്. അതേസമയം സംസ്ഥാനം ഒട്ടുക്ക് ഉള്ള ഒരു പദ്ധതി ആയിട്ടും ഊരാളുങ്കൽ അല്ലാതെ മറ്റൊരും കരാറിന് അപേക്ഷിച്ചിട്ടു പോലും ഇല്ല.
ടെൻഡറിൽ പങ്കെടുത്ത ഏക കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു കരാർ നൽകണമെന്നു ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തെങ്കിലും മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പിൽ ഇതു ചട്ടലംഘനമാകുമെന്നു തദ്ദേശവകുപ്പ് സെക്രട്ടറിയായിരുന്ന ബി.അശോക് കുറിപ്പെഴുതി. ഇതോടെ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനം മാറ്റിവച്ചു. ഇതോടെ ഉദ്യോഗസ്ഥർ തമ്മിൽ കടുത്ത ഭിന്നിപ്പിലും ആയി. അശോകിനെ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റുകയും ലൈഫ് മിഷൻ സിഇഒ: അദീല അബ്ദുല്ല അവധിയിൽ പ്രവേശിച്ചു. ലൈഫ് മിഷൻ സാങ്കേതികവിദഗ്ധനായി സർക്കാർ നിയമിച്ച മുൻ ചീഫ് എൻജിനീയർ കെ.സുന്ദരൻ രാജി നൽകുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്ത് വന്നത്.
അതേസമയം കോഴിക്കോട്ടെ സിപിഎം ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായി വമ്പൻ ചരട് വലികൾ നടക്കുന്നതായാണ് സൂചന. കേരളത്തെ നിയന്ത്രിക്കുന്നത് ഊരാളുങ്കലാണെന്ന ചർച്ച സജീവമാക്കുന്നതാണ് പുതിയ വിവാദം. അഞ്ചര ലക്ഷം പാവങ്ങൾക്ക് വീടു നൽകാനുള്ള ലൈഫ്മിഷൻ പദ്ധതിയെ ചൊല്ലി ഐഎഎസുകാർക്കിടയിൽ ചേരി പോര് രൂക്ഷമാകുമ്പോഴാണ് ഇത്തരത്തിൽ ചർച്ചകൾ ഉയരുന്നത്. സർക്കാരിന്റെ രണ്ടാംവാർഷികാഘോഷങ്ങളുടെ ഭാഗമായി പദ്ധതിയുടെ ഉദ്ഘാടനം നടത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കർശനനിർദ്ദേശത്തെ തുടർന്നാണ് ഏക കരാറുകാരാണെങ്കിലും തുക സർക്കാർ എസ്റ്റിമേറ്റിനെക്കാൾ കുറവായതിനാൽ ഊരാളുങ്കൽ സൊസൈറ്റിക്കു നിർമ്മാണക്കരാർ നൽകണമെന്നു സംസ്ഥാനതല ഉന്നതാധികാര സമിതിയിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്.
പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സർക്കാരിന്റെ അഭിമാനപദ്ധതി വൈകുന്നതിന്റെ പേരിൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു. ഒരു വർഷത്തിലേറെ നീണ്ടുപോയ നടപടിക്രമങ്ങൾക്കു ശേഷം കഴിഞ്ഞ ജനുവരിയിലാണു ചെമ്മനാട്, പുനലൂർ, പുതുപ്പാടി, പെരിന്തൽമണ്ണ, ചിറ്റൂർ, സുൽത്താൻബത്തേരി എന്നിവിടങ്ങളിലെ നിർമ്മാണത്തിനു ടെൻഡർ വിളിച്ചത്. അപേക്ഷകരിൽ ഊരാളുങ്കൽ സൊസൈറ്റി മാത്രമാണു ടെൻഡർ സമർപ്പിക്കാൻ യോഗ്യത നേടിയത്. ഇവർ പെരിന്തൽമണ്ണയിലെ അപ്പാർട്മെന്റിനു മാത്രമാണു ടെൻഡർ നൽകിയത്.
14 ജില്ലകളിൽ 14 അപ്പാർട്ട്മെന്റുകൾക്കായി 75 കോടി രൂപയാണു സർക്കാർ ചെലവ് കണക്കാക്കിയിരുന്നത്. പെരിന്തൽമണ്ണയിലെ 48 ഫ്ളാറ്റുകൾക്ക് ഊരാളുങ്കല്ഡ സൊസൈറ്റി 11.11 ലക്ഷം വെചത്ച് 5.33 കോടിയാണ് ക്വോട്ട് ചെയ്തത്. സർക്കാർ 15 ലക്ഷം കണക്കാക്കിയിടത്താണ് സൊസൈറ്റി നാല് ലക്ഷം കുറച്ചത്. ഇതിലും താഴ്ന്ന നിരക്ക് മറ്റ് ഏജൻസികൾക്ക് ക്വോട്ട് ചെയ്യാനാകൂ. ഊരാളുങ്കലിന്റെ നിരക്ക് മറ്റ് ഏജൻസികൾ അംഗീകരിച്ചില്ലെങ്കിൽ മുഴുവൻ ജോലികളും അവർക്ക് നൽകേണ്ടി വരും. എല്ലാം ഊരാളുങ്കലിന് കൊടുക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് ഉയരുന്ന ആക്ഷേപം.
പദ്ധതി അടിയന്തരമായി നടപ്പാക്കേണ്ടതിനാൽ പെരിന്തൽമണ്ണയിലെ കരാർ ഊരാളുങ്കലിനു നൽകാനും മറ്റ് അഞ്ച് അപാർട്മെന്റുകളുടെ നിർമ്മാണത്തിനു വീണ്ടും ടെൻഡർ വിളിക്കാനുമാണു ചീഫ് സെക്രട്ടറി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇതിന് അംഗീകാരം നൽകിയെങ്കിലും മന്ത്രി കെ.ടി.ജലീൽ ഇക്കാര്യം മന്ത്രിസഭയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണു മന്ത്രിസഭായോഗത്തിനുള്ള ഫയലിൽ തീരുമാനം കേന്ദ്ര വിജിലൻസ് ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് അശോക് കുറിപ്പെഴുതിയതും തുടർന്ന് അദ്ദേഹത്തെ പാർലമെന്ററികാര്യ സെക്രട്ടറിയായി സ്ഥലംമാറ്റിയതും. അദീല അബ്ദുല്ല അവധിയെടുത്തതിനെത്തുടർന്ന് ലൈഫ് മിഷൻ സിഇഒ സ്ഥാനത്തേക്ക് പുതിയ നിയമനം നടത്താനാണ് സർക്കാർ തീരുമാനം.
ഊരാളുങ്കൽ പദ്ധതികളെ അംഗീകരിച്ചില്ലെങ്കിൽ ഐഎഎസുകാർക്ക് പണിയെടുക്കാനാവാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് പ്രധാന ചുമതലുള്ള ഐഎഎസുകാരൻ മറുനാടനോട് പറഞ്ഞു. ഇതോടെ 30,000 കോടി ചെലവിടുന്ന സർക്കാരിന്റെ അഭിമാന പദ്ധതി പ്രതിസന്ധിയിലായി. സൊസൈറ്റിക്ക് നൽകാനുള്ള നടപടിക്രമങ്ങളെക്കുറിച്ചാണ് ഐഎഎസുകാർക്കിടയിൽ പ്രധാന ഭിന്നത. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നിലപാടുള്ള ഐഎഎസുകാർക്കൊന്നും നല്ല സ്ഥാനങ്ങൾ നൽകിയിട്ടില്ല. പലരും പീഡിപ്പിക്കപ്പെട്ടു. ഇതിൽ അവസാനത്തേതാണ് അദിലയുടെ നീണ്ട അവധിയെടുക്കൽ.
ടെൻഡറില്ലാതെ സൊസൈറ്റിക്ക് 60 കോടിയുടെ നിർമ്മാണ കരാർ നൽകാൻ ഉന്നതസമ്മർദ്ദം ഉദ്യോഗസ്ഥർക്കുമേൽ ഉണ്ടായി. ഫെബ്രുവരിയിൽ വിളിച്ച ടെൻഡറുകളിൽ ഉയർന്ന യോഗ്യതാ മാനദണ്ഡം നിശ്ചയിച്ചതിനാൽ പങ്കാളിത്തം കുറവായിരുന്നു. എന്നാൽ ഒറ്റ ടെൻഡർ അടിസ്ഥാനത്തിൽ മലപ്പുറത്തെ 6 കോടിയുടെ നിർമ്മാണം സൊസൈറ്റിക്ക് നൽകണമെന്ന് ചീഫ് സെക്രട്ടറി രേഖാമൂലം നിർദ്ദേശം നൽകി. ഭാവിയിൽ നിയമനടപടി നേരിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ചീഫ് സെക്രട്ടറി വഴങ്ങിയില്ല. മന്ത്രിസഭാ യോഗത്തിനു സമർപ്പിച്ച കുറിപ്പിൽ ഒറ്റ ടെൻഡർ നടപടിയിലെ അപാകത ചൂണ്ടിക്കാണിച്ചതാണ് ഡോ. ബി. അശോകിന് കുരുക്കായത്. ഇതിന് പിന്നാലെയാണ് ആദീല അബ്ദുള്ളയുടെ ദീർഘകാല അവധിയും.
ഒറ്റ ടെൻഡറിലെ കുറഞ്ഞ നിരക്കിൽ സർക്കാർ പ്രവൃത്തികൾ നൽകിക്കൂടായെന്നാണ് അശോക് നിലപാട് എടുത്തത്. ?15ദിവസം നീട്ടി നൽകണം. മത്സരമില്ലെങ്കിൽ റീ-ടെൻഡർ ചെയ്യണം. കേന്ദ്രവിജിലൻസ് കമ്മിഷൻ ചട്ടവും ഇങ്ങനെയാണ്. ഒറ്റടെൻഡറിലെ നിരക്കുമായി മറ്റ് ഏജൻസികൾ മത്സരിക്കണമെന്ന ചീഫ്സെക്രട്ടറിയുടെ വാദം ഹൈക്കോടതി ഉത്തരവിനെതിരാണ്. സൊസൈറ്റിയെ അവിഹിതമായി സഹായിക്കുന്നതായി വ്യാഖ്യാനിക്കപ്പെടാം. ഉദ്യോഗസ്ഥർ കുടുങ്ങുമെന്നായിരുന്നു അശോക് നിലപാട് എടുത്തത്. ഇതോടെയാണ് അശോകിനെ ഉത്തരവാദിത്തത്തിൽ നിന്നും മാറ്റിയത്.
ആറിടത്ത് ഫ്ളാറ്റിന് ടെൻഡർ ക്ഷണിച്ചെങ്കിലും പെരിന്തൽമണ്ണയിലേ ഒരെണ്ണം ( ഊരാളുങ്കൽ ) ലഭിച്ചുള്ളൂ. ഡിസൈൻ ആൻഡ് ബിൽഡ്' മാതൃകയിൽ സ്ഥലം, മണ്ണ് പരിശോധനയ്ക്ക് മുൻകൂർ പണം മുടക്കേണ്ടതിനാലാണ് മറ്റ് ഏജൻസികൾ പിൻവലിഞ്ഞത്. അവശ്യം വേണ്ട ചുറ്റുമതിൽ, പൊതുഇടം, അഗ്നിസുരക്ഷ, മാലിന്യ നിർമ്മാർജ്ജനം, ഡ്രെയിനേജ്, കുടിവെള്ളം തുടങ്ങിയവ ഇല്ലാതെയായിരുന്നു ഊരാളുങ്കലിന്റെ ടെൻഡർ. ഫ്ളാറ്റ് വിസ്തൃതി 500ചതുരശ്ര അടിയിൽനിന്ന് 467ലേക്ക് ചുരുക്കി. സ്ഥലമൊരുക്കേണ്ട ചെലവു കൂടിയാവുമ്പോൾ അഞ്ച് ശതമാനം നിരക്ക് കൂടുമെന്ന് ഡോ.ബി. അശോകും, അവശ്യ സൗകര്യങ്ങളോടെ ഫ്ളാറ്റുണ്ടാക്കാൻ 14.50ലക്ഷം വേണമെന്ന് പരിസ്ഥിതി, ധനസെക്രട്ടറിമാരും ചീഫ്എൻജിനിയറും ചൂണ്ടിക്കാട്ടിയിട്ടും ചീഫ്സെക്രട്ടറി വഴങ്ങിയില്ല. ഇവിടെയാണ് വിവാദങ്ങളുടെ തുടക്കം.
പെരിന്തൽമണ്ണയിലെ നിരക്കിൽ സംസ്ഥാനത്താകെ എല്ലാ ഏജൻസികളും പ്രവൃത്തികൾ ഏറ്റെടുക്കണമെന്ന് ചീഫ്സെക്രട്ടറി നിർദ്ദേശിച്ചു. ഒറ്റ ടെൻഡർ തുറക്കാൻ നിയമ തടസമുണ്ടെന്ന് അദീല അബ്ദുള്ള അറിയച്ചപ്പോൾ, ടെൻഡർ തുറന്നിട്ടേ ഇനി യോഗം ചേരൂ എന്നായി ചീഫ് സെക്രട്ടറി. ഗതികെട്ട് ടെൻഡർ തുറന്ന സി. ഇ. ഒയെ ഒഴിവാക്കി, അനുമതിക്കായി ചീഫ്സെക്രട്ടറി ഫയൽ മുഖ്യമന്ത്രിക്ക് അയച്ചു. ഒറ്റടെൻഡർ തുറന്നത് തന്റെ നിർദ്ദേശ പ്രകാരമാണെന്ന് ചീഫ്സെക്രട്ടറി മുഖ്യമന്ത്രിയിൽ നിന്ന് മറച്ചു വച്ചതോടെ അദീല അബ്ദുള്ള അവധിയെടുത്തു. ഒമ്പത് മാസം മാത്രമേ ഫോർട്ട് കൊച്ചി സബ്കലക്ടർ സ്ഥാനത്ത് അദീല അബ്ദുള്ളയെന്ന യുവ ഐഎഎസുകാരി ഇരുന്നുള്ളൂ. അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ എതിർപ്പുകളെ വകവെക്കാതെ രംഗത്തിറങ്ങിയതോടെയാണ് അന്ന് കസേര തെറിച്ചത്. ഈ നിലപാടിൽ ഇന്നും അവർ മാറ്റം വരുത്തിയിട്ടില്ല. ഇതാണ് ഊരാളുങ്കലിലും നിറയുന്നത്.
നെൽവയൽ നികത്തുന്നത് തടയുകയും സർക്കാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നൽകുകയും ചെയ്ത അദീല ശക്തമായ നടപടികളാണ് കൊച്ചി സബ് കളക്ടറായിരിക്കെ കൈക്കൊണ്ടിരുന്നത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഭൂമി കൈയേറ്റത്തിനെതിരെ കർശന നിലപാട് സബ് കലക്ടർ സ്വീകരിച്ചിരുന്നു. നഗരത്തിലെ പലയിടങ്ങളിലായി 60 കോടിയോളം വിലവരുന്ന ഭൂമി കൈയേറ്റം കണ്ടെത്തി അദീല അബ്ദുല്ലയുടെ നേതൃത്വത്തിലെ സംഘം നടപടി സ്വീകരിച്ചിരുന്നു. ഇതിൽ പ്രധാനമായത് സ്വകാര്യവ്യക്തികൾ കൈവശം വെച്ച ആസ്പിൻവാൾ ഭൂമി സർക്കാറിലേക്ക് തിരികെ പിടിച്ചതാണ്.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടി വെച്ചുതാമസിപ്പിക്കാതെ ഭൂമി തിരിച്ചു പിടിച്ചു അദീലയും ഉദ്യോഗസ്ഥരും. ഒടുവിൽ കൊച്ചിയിലെ വമ്പന്മാരുടെ കൊച്ചിൻ ക്ലബ്ബ് അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി കോടികൾ വിലവരുന്ന 4 ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്ന നിർദ്ദേശവും അദീല നൽകിയിരുന്നു. കൊച്ചിൻ ക്ലബ്ബിൽ തൊട്ടപ്പോൾ സിപിഎമ്മിലെ തന്നെ പ്രമുഖർക്ക് പൊള്ളി. അങ്ങനെ സ്ഥലം മാറ്റമെത്തി. അധികമാരും അറിയാതെ പബ്ലിസിറ്റിയില്ലാതെ ആയിരുന്നു അവരുടെ നടപടികൾ. ഹോട്ടൽ ഗ്രൂപ്പായ ട്രെൻഡൺ കായൽ കൈയേറി പണിത് ബോട്ട് യാർഡ് പൊളിച്ചു നീക്കാനും നടപടി സ്വീകരിച്ചത് അദീലയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്