വനിതാ നഴ്സുമാരുടെ മുന്നിൽ തുണിയില്ലാതെ നടന്നതും അശ്ലീല കമന്റടിച്ചതും വച്ചുപൊറുപ്പിക്കാനാവില്ല; ഗസ്സിയാബാദ് ജില്ലാ ആശുപത്രിയിലെ വനിതാ ആരോഗ്യപ്രവർത്തകരോട് തബ്ലീഗി പ്രവർത്തകർ പെരുമാറിയത് നീചമായി; ഇവർ മനുഷ്യസമൂഹത്തിന്റെ ശത്രുക്കൾ; ഇനി അവരുടെ പരിചരണത്തിനായി വനിതാ നഴ്സുമാരെയോ സുരക്ഷയ്ക്കായി വനിതാ പൊലീസിനെയോ നിയോഗിക്കില്ല; ഐസൊലേഷനിൽ കഴിയുന്ന ആറു ജമാ അത്ത് പ്രവർത്തകർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്ന് യോഗി ആദിത്യനാഥ്
മറുനാടൻ മലയാളി ബ്യൂറോ
ഗസ്സിയാബാദ്: കോവിഡ് ബാധയെ തുടർന്ന് ഗസ്സിയാബാദിൽ ഐസൊലേഷനിൽ കഴിയുന്ന തബ്ലീഗി ജമാഅത്ത് പ്രവർത്തകർ ആശുപത്രിയിലെ വനിത് നഴ്സുമാർ അടക്കമുള്ള ജീവനക്കാരോട് മോശമായി പെരുമാറിയെന്ന് ആരോപണം ഉയർന്ന്തോടെ ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് കേസ്. ജില്ലാ ആശുപത്രിയിലെ നഴ്സുമാരും ഡോക്ടർമാരും ചീഫ് മെഡിക്കൽ സൂപ്രണ്ടിന് പരാതി ഉന്നയിച്ച് കത്തുനൽകിയിരുന്നു. തബ്ലിഗീ ജമാ അത്തുകാരിൽ പലരും മരുന്നുകൾ കഴിക്കുന്നില്ലെന്നും ജീവനക്കാരോട് മോശമായി പെരുമാറുന്നുവെന്നുമായിരുന്നു പരാതി. ഇവർ കൂട്ടം കൂടിയിരിക്കുകയും സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശങ്ങൾ മാനിക്കാതിരിക്കുകയും ചെയ്തു. ഇതേ തുടർന്ന് ആറ് രോഗികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്ിട്ടുണ്ട്.
നേരത്തെ വിസാ ചട്ടങ്ങൾ ലംഘിക്കുന്ന ജമാ അത്ത് അംഗങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. നിസാമുദ്ദീലെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തുന്ന ജമാ അത്ത് അംഗങ്ങളെ കണ്ടെത്താൻ 18 ജില്ലകളിലെ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിരുന്നു. മർക്കസിൽ പങ്കെടുത്ത ഏതെങ്കിലും വിദേശ പൗരനെ പാർപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു.
എം.എം.ജി. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തബ്ലീഗി പ്രവർത്തകർ മനുഷ്യ സമൂഹത്തിന്റെ ശത്രുക്കളാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.വനിതാ ആരോഗ്യ പ്രവർത്തകരോട് നീചമായാണ് നിരീക്ഷണത്തിൽ കഴിയുന്നവർ പെരുമാറിയതെന്നും അവരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കൈകാര്യം ചെയ്യുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഈ തബ്ലീഗ് പ്രവർത്തകരുടെ സുരക്ഷക്കും പരിചരണത്തിനുമായി വനിതാ നഴ്സുകളെയോ വനിതാ പൊലീസിനെയോ ഇനി നിയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.എം.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറ് തബ്ലീഗ് പ്രവർത്തകർ അടിവസ്ത്രങ്ങൾ ധരിക്കാതെ വാർഡിൽ നടന്നുവെന്നും നഴ്സുമാരോട് അശ്ലീല ചിഹ്നങ്ങൾ കാണിച്ചുവെന്നും ആരോപിച്ച് വ്യാഴാഴ്ച എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറുന്നവർക്ക് കർശന നടപടി നേരിേടണ്ടി വരുമെന്ന് ഗസ്സിയാബാദ് എംപി ജനറൽ വി.കെ സിങ് പറഞ്ഞു.തബ്ലീഗ് ആസ്ഥാനമായ മർകസിൽ നിന്ന് കോവിഡ് സംശയിച്ച നിരവധി പേരെ വ്യത്യസ്ത ആശുപത്രികളിലും മറ്റുമായി നിരീക്ഷണത്തിൽ വെച്ചിട്ടുണ്ട്.ഇന്ദോറിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ട സംഭവം അസാധാരണമാണെന്നും നിയമപരമായി സാധ്യമായ നടപടികൾ ഇതിനെതിരെ ഉണ്ടാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
തബ്ലീഗുകാർ ആശുപത്രി ജീവനക്കാർക്ക് തലവേദന
തബ്ലീഗി ജമാഅത്തുകാർ പൊതുവേ ശാന്തരാണെന്നാണ് അവകാശ വാദമെങ്കിലും ആശുപത്രിയിൽ കഴിയുന്ന ഇവരെകുറിച്ച് അത്ര നല്ല അഭിപ്രായമല്ല പുറത്തുവരുന്നത്. ഗസ്സിയാബാദിലെ കൊറോണ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന തബ്ലീഗി ജമാഅത്തുകാർ ആശുപത്രി ജീവനക്കാർക്ക് തലവേദന ആകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇവരെ കൊണ്ട് പൊറുതിമുട്ടിയെ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്ന ഘട്ടം വരെ എത്തിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നത്.
ഗസ്സിയാബാദിലെ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ കഴിയുന്ന തബ്ലീഗി ജമാഅത്തുകാർ തുണിയില്ലാതെ നഗ്നരായി നടക്കുകയാണ് എന്നാണ് റിപ്പോർട്ട്. ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറുന്നതായും സിഎംഒ ഗസ്സിയാബാദ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തബ് ലീഗുകാരായ ഇവരെ കുറിച്ച് ആശുപത്രി ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. കോവിഡ് ഭീതിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരാണ് കുഴപ്പക്കാരായിട്ടുള്ളത്. ഐസലേഷൻ വാർഡിലെ മുറിയിൽ നഗ്നരായി തുണിയില്ലാതെ നടക്കുകയാണ് ഇക്കൂട്ടർ.
പാൻസ് ധരിക്കാതെ നടക്കുകയും വൾഗറായി പാട്ടു പാടുകയും നഴ്സുമാർ അടക്കമുള്ളവരെ നോക്കി കമന്റടിക്കുകയും ചെയ്യുന്നു എന്നാണ് സിഎംഒ നൽകിയ പരാതിയിൽ പറുയന്നത്. ഇത് കൂടാതെ ഇവർ ഹൗസ് കീപ്പിങ് ജീവനക്കാരോട് സിഗരറ്റ് ചോദിക്കുകയും നഴ്സുമാരോട് അശ്ലീല കമന്റടിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ രോഗികളെ ചികിത്സിക്കുന്നത് തന്നെ ദുഷ്കക്കരമായി മാറുന്നുവെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു.
നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട 9000 തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 1,306 പേർ വിദേശികളാണ്. മുഴുവൻ ആളുകളെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുംബൈയിലെ ധാരാവിയിൽ 56 വയസ്സുള്ള ഒരാൾ കോവിഡ് 19 ബാധിച്ച് മരിച്ചതിനു പിന്നാലെ ഒരു ശുചീകരണ തൊഴിലാളിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ പരിസരത്തെ കെട്ടിടങ്ങൾ അടച്ചുപൂട്ടിയതായും പരിശോധന ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.>
അതിനിടെ തബ് ലീഗി ജമാഅത്തിന്റെ മേധാവി മൗലാന സാദ് ഖണ്ഡാലവിയെ മാർച്ച് 28 മുതൽ കാണാനില്ലെന്ന വിധത്തിലും വാർത്തകൾ വരുന്നുണ്ട്. ഡൽഹി പൊലീസിന്റെ നോട്ടിസ് ലഭിച്ച ശേഷമാണ് മൗലാന സാദിനെ കാണാതായത്.സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച കുറ്റത്തിന് മൗലാന സാദിനും മറ്റ് തബ്ലീഗ് പ്രവർത്തകർക്കുമെതിരെ 1897-ലെ എപിഡെമിക് ഡിസീസ് നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. നിസാമുദ്ദീൻ മർക്കസിലെ സംഘടനയുടെ ആസ്ഥാനത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് അണുവിമുക്തമാക്കുകയും ചെയ്തു.
56കാരനായ മൗലാന മുഹമ്മദ് സാദ് തബ്ലീഗ് ജമാഅത്തിന്റെ ഇപ്പോഴത്തെ മേധാവി (അമീർ) ആണ്. സംഘടനാ സ്ഥാപകനായ മൗലാന മുഹമ്മദ് ഇല്യാസിന്റെ ചെറുമകനാണ് മുഹമ്മദ് സാദ്. 214 രാജ്യങ്ങളിലായി നൂറു കോടിയിലേറെ അനുയായികളാണ് സാദിനുള്ളത്. 2015 നവംബർ 16 നാണ് സാദ് തബ്ലീഗ് ജമാഅത്തിന്റെ തലപ്പത്തെത്തിയത്. 1995 മുതൽ 2015 വരെ ഷൂറാ കൗൺസിൽ അംഗമായിരുന്നു. അമ്പത്തിയാറുകാരനായ സാദിന് ഡൽഹിയിലെ സക്കീർ നഗറിലും ഉത്തർപ്രദേശിലെ ഖണ്ഡാലയിലും വസതികളുണ്ട്.
അതിനിടെ മൗലാന സാദിന്റേത് എന്ന പേരിൽ സാമൂഹിക അകലം പാലിക്കലിനെ എതിർക്കുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ആധികാരികത അധികൃതർ ഉറപ്പിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കൽ ആവശ്യമില്ലെന്നും മതാചാരത്തിൽ അതു പറയുന്നില്ലെന്നുമാണ് ഓഡിയോ ക്ലിപ്പിൽ പറയുന്നത്. മരിക്കാൻ ഏറ്റവും നല്ലയിടം പള്ളിയാണെന്നും മർക്കസിന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച ക്ലിപ്പിൽ പറയുന്നു. കൊറോണ വൈറസിന് തന്റെ അനുയായികളെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഓഡിയോയിൽ സൂചിപ്പിക്കുന്നു. ഡൽഹി ക്രൈംബ്രാഞ്ച് വിഭാഗം ഇതു പരിശോധിക്കുന്നുണ്ട്.
രണ്ടാമത്തെ ഓഡിയോ ക്ലിപ്പിൽ നിലപാടു മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ സംഭവിക്കുന്നത് മനുഷ്യർ ചെയ്ത കുറ്റകൃത്യങ്ങളുടെ ഫലമാണെങ്കിലും നമ്മൾ വീടുകളിൽ തന്നെ കഴിയണമെന്ന് ശബ്ദസന്ദേശം വ്യക്തമാക്കുന്നു. ഡോക്ടർമാരുടെ ഉപദേശവും ഭരണകൂടത്തിന്റെ നിർദ്ദേശവും പാലിക്കണം. ക്വാറന്റീൻ മതാചാരത്തിന് എതിരല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. താൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡൽഹിയിൽ ഐസലേഷനിലാണെന്നും ക്ലിപ്പിൽ പറയുന്നു.
Stories you may Like
- മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
- ഇന്ത്യയുടെ ആഗ്രഹം മോദി സഫലമാക്കി, രാജ്യം ത്രേതാ യുഗത്തിലെത്തിയെന്ന് യോഗി
- ആരാകും മോദിയുടെ പിൻഗാമി? ജനങ്ങൾ ഉറ്റുനോക്കുന്നത് ബിജെപിയിലെ ചാണക്യനെ
- യുപിയിൽ യോഗി കൈയടി നേടുമ്പോൾ; പാവങ്ങൾക്ക് 'ലൈഫായി' പ്രയാഗ് രാജിലെ നിർമ്മാണം
- ഫ്രാൻസ് കത്തുമ്പോൾ യോഗി മോഡൽ വേണമെന്ന് ആവശ്യം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്