അരയിൽ കരുതിയ കത്തി ഊരി കുത്താൻ ശിവ രഞ്ജിത്തിനു നൽകിയത് പൊലീസ് റാങ്ക് ലിസ്റ്റിലെ ഇരുപത്തിയെട്ടാം റാങ്കുകാരൻ; ശത്രുവിനെ നിഗ്രഹിക്കാൻ പിടിച്ചു നിർത്തിയത് ആറംഗ സംഘം; കൊലവിളിയോടെ നെഞ്ചിന്റെ നടുവിൽ കത്തി കുത്തിയിറക്കിയതും ഭാവി പൊലീസുകാരൻ! കത്തി തിരിച്ചുവാങ്ങി വീണ്ടും കുത്താൻ സെക്രട്ടറി ശ്രമിച്ചെങ്കിലും ഓടിയെത്തിയ സുഹൃത്തുക്കൾ കാരണം വെയിറ്റ് ലിഫ്റ്റർക്ക് ജീവൻ തിരിച്ചു കിട്ടി; ഓപ്പൺ ഹാർട്ട് സർജറിയോടെ അഖിലിന് നഷ്ടമാകുക കായിക ജീവിതം; എഫ് ഐ ആർ പുറത്താകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിയതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. എസ്എഫ്ഐക്കുള്ളിൽ മാസങ്ങളായി ശക്തിയാർജിച്ച ഉൾപ്പോരാണ് ആസൂത്രിത കൊലപാതക ശ്രമത്തിലേക്ക് വഴിതെളിച്ചത്.കുത്തേറ്റ് അഖിൽ ആറ്റുകാൽ എസ്എഫ്ഐ ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ്. പൊലീസ് കേസെടുത്തത് ആസൂത്രിത കൊലപാതകമെന്ന രീതിയിലാണ്. ഇതോടെ എസ് എഫ് ഐയുടെ യൂണിറ്റ് കേന്ദ്രീകരിച്ച് ആയുധം ശേഖരിച്ചിരുന്നുവെന്ന് പോലും വ്യക്തമാകുകയാണ്. അറിയപ്പെടുന്ന വെയിറ്റ് ലിഫ്റ്ററാണ് അഖിൽ. കുത്തേറ്റതിനെ തുടർന്ന് അഖിലിന് ഓപ്പൺ ഹാർട്ട് സർജറിയാണ് നടത്തിയത്. ഇതോടെ അഖിലിന് കായിക ജീവിതം നഷ്ടമാകുമെന്നാണ് സൂചന.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവ രഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം എന്നിവരുടെ നേതൃത്വത്തിലാണ് അഖിലിനെ കുത്തിയിതെന്നാണു പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ക്യാംപസിലെ മരച്ചുവട്ടിൽ ഇരുന്ന അഖിലിനോടും കൂട്ടരോടും അവിടെ നിന്നു ക്ലാസിൽ പോയി ഇരിക്കാൻ ഈ സംഘം ആവശ്യപ്പെട്ടു. തൊട്ടു തലേന്ന് ക്യാന്റീനിൽ ഇരുന്ന പാട്ടുപാടിയതിനു അഖിലിനേയും കൂട്ടരേയും ഇതേ സംഘം മർദിക്കാൻ ഒരുങ്ങിയിരുന്നു. ഇതിന്റെ ബാക്കിയായാണു മനഃപൂർവം സംഘർഷത്തിന് എസ്എഫ്ഐ നേതാക്കൾ എത്തിയത്. അഖിലിനേയും കൂട്ടരേയും ബോധപൂർവം പ്രകോപിച്ചിച്ച് അടിയിലേക്ക് കാര്യങ്ങൾ എത്തിച്ചു. മറ്റു വിദ്യാർത്ഥികളെ അടിച്ചോടിച്ച ശേഷം അഖിലിനെ എസ്എഫ്ഐ നേതാക്കൾ പിന്നിൽ നിന്നു പിടിച്ചു വച്ചു.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം തന്റെ അരയിൽ കരുതിയിരുന്ന കത്തി ഊരി കുത്താൻ യൂണിറ്റ് പ്രസിഡന്റ് ശിവ രഞ്ജിത്തിനു നൽകുകയായിരുന്നു. കൊലവിളിയോടെ ശിവ രഞ്ജിത്ത് അഖിലിനെ കുത്തിയതെന്നാണു ദൃക്സാക്ഷികൾ വ്യക്തമാക്കി. നസീം വീണ്ടും കത്തി വാങ്ങി കുത്താൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തുന്നതു കണ്ട് ഓടി രക്ഷപെടുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തതുകൊണ്ടാണ് അഖിലിനെ കുത്തിയതെന്ന് എഫ്ഐആർ. എസ്എഫ്ഐ നേതൃത്വത്തിന്റെ പ്രവർത്തനത്തിനെതിരെ അഖിലും കൂട്ടുകാരും പ്രതികരിച്ചതിനാൽ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കുത്തിയതെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. അഖിലിന്റെ സുഹൃത്ത് ഉമൈർ ഖാനാണ് പൊലീസിൽ പരാതി നൽകിയത്.
യൂണിവേഴ്സിറ്റി കോളജിലെ യൂണിറ്റ് അംഗങ്ങൾ പറയുന്ന പല കാര്യങ്ങളും പരാതിക്കാരനായ ഉമൈർഖാനും മറ്റു വിദ്യാർത്ഥികൾക്കും സ്വീകാര്യമല്ലായിരുന്നു. പരാതിക്കാരനായ ഉമൈർഖാന്റെ സുഹൃത്ത് അഖിൽ കോളജ് കന്റീനിൽ ഇരുന്നു പാട്ടുപാടിയതിനെത്തുടർന്ന് എസ്എഫ്ഐ യൂണിറ്റ് അംഗങ്ങൾ യൂണിറ്റു മുറിയിൽ വിളിച്ചുവരുത്തി അഖിലിനെയും കൂട്ടുകാരെയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതികരിച്ചു. ഇതിന്റെ പ്രതികാരമായി 12ാം തീയതി രാവിലെ പ്രതികൾ കോളജിൽ സംഘം ചേർന്നു. അഖിലിനെയും സുഹൃത്തിനെയും കൊല്ലുകയായിരുന്നു ഉദ്ദേശ്യം. രാവിലെ 10.30ന് കോളജ് ക്യാംപസിലെ മരച്ചുവട്ടിൽ ഇരിക്കുകയായിരുന്ന അഖിലിന്റെ സുഹൃത്ത് ഉമൈർഖാനോട് ക്ലാസിൽ പോകാൻ എസ്എഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടു. പിന്നീട് പരസ്യമായി ചീത്ത വിളിച്ചു. ഉമൈർഖാൻ ഇത് ചോദ്യം ചെയ്തപ്പോൾ നാലാംപ്രതി അദ്വൈത് വലതുകൈപ്പത്തി മുറുക്കി മുഖത്ത് അടിച്ചു. ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു കീറി.
പത്തു മിനിറ്റിനുശേഷം പ്രതിഷേധവുമായി എത്തിയ ഉമൈർഖാനെയും കൂട്ടുകാരെയും ഒന്ന്, രണ്ട് പ്രതികളായ ശിവരഞ്ജിത്തും നസീമും മുപ്പതോളം സുഹൃത്തുക്കളും കോളജ് ഗേറ്റിന്റെ ഭാഗത്തു തടഞ്ഞുവച്ചു. നസീം അവരെ ചീത്ത വിളിച്ചു. ഇതു കണ്ട് ഭയന്നു ഓടി മാറി യൂണിറ്റു റൂമിനു മുന്നിൽവന്നു നിന്ന അഖിലിനെ ഒന്നാംപ്രതി ശിവരഞ്ജിത്തും അഞ്ചാംപ്രതി ആരോമലും ഓടിച്ചെന്നു ഷർട്ടിൽ വലിച്ചു തടഞ്ഞു നിർത്തി. കോളജിൽ കിടന്നു വിളഞ്ഞാൽ കുത്തികൊല്ലുമെടാ എന്നു പറഞ്ഞ് ശിവരഞ്ജിത്ത് കയ്യിലെ കത്തി വച്ച് അഖിലിന്റെ നെഞ്ചിന് ആഞ്ഞു കുത്തുകയായിരുന്നെന്നും എഫ്ഐആറിൽ പറയുന്നു. ഈ കത്തി നൽകിയത് നസീമും. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി കത്തിയുമായി കോളേജിൽ എത്തുമായിരുന്നുവെന്നതിന് തെളിവാണ് ഈ എഫ് ഐ ആർ. അതേസമയം, ശിവരഞ്ജിത്ത് ഉൾപ്പെടെ വധശ്രമക്കേസിൽ പ്രതികളായ ഏഴുപേരെയും കണ്ടെത്താനായില്ല. ഇവർ ജില്ല വിട്ടുവെന്നാണ് വിവരം. ഇവരെ സംരക്ഷിക്കുന്നവരെ കേസിൽ പ്രതിചേർക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
അഖിലിനെ കുത്തിയത് എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്താണെന്ന് ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകി. യൂണിറ്റ് സെക്രട്ടറി നസീമിന്റെ പക്കലുണ്ടായിരുന്ന കത്തിയാണ് കുത്താൻ ഉപയോഗിച്ചതെന്നും വിദ്യാർത്ഥികളുടെ മൊഴിയിൽ പറയുന്നു. മുഖ്യപ്രതികളായ എസ്എഫ്ഐ നേതാക്കൾ രണ്ടുപേരും പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലുൾപ്പെട്ടവരാണെന്നും കണ്ടെത്തി. എന്നാൽ ആറു പേരല്ല ഇരുപതിലേറെപ്പേർ ആക്രമണത്തിൽ പങ്കാളികളാണെന്നാണു ദൃക്സാക്ഷികൾ പറയുന്നത്. കോളജിനു പുറത്തുള്ള ഹൈദർ, നന്ദകിഷോർ എന്നീ എസ്എഫ്ഐ പ്രവർത്തകരും ആക്രമണത്തിനു നേതൃത്വം നൽകിയതായും പരാതിയുണ്ട്. അഖിലിനെ കുത്താനുള്ള കത്തിയുമായെത്തിയത് നസീമും ശിവരഞ്ജിത്തുമാണ്. ഇതിൽ ശിവരഞ്ജിത്താണ് കുത്തിയതെന്നുമാണ് മൊഴി ലഭിച്ചിരിക്കുന്നത്.
ഇവർ രണ്ടുപേരും പിഎസ്സി റാങ്ക് പട്ടികയിലുൾപ്പെട്ട് പൊലീസാകാൻ കാത്തിരിക്കുന്നവരാണ്. നേരത്തെ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയായ നസീമിന്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാതെ റാങ്ക് പട്ടികയിൽ 28 ാം റാങ്കുകാരനായി ഉൾപ്പെടുത്തിയത് സിപിഎമ്മിന്റെ സ്വാധീനം മൂലമാണെന്നും ഈ കേസിലും രക്ഷിക്കാൻ ശ്രമമുണ്ടെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഓഫിസ് എസ്എഫ്ഐയുടെ ഇടിമുറിയെന്നും വിദ്യാർത്ഥി വെളിപ്പെടുത്തുന്നു. മാരകായുധങ്ങളടക്കം സൂക്ഷിക്കുന്നതും ഇവിടെയാണ്. ഇതര സംഘടനകളോട് അനുഭാവമുള്ള വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയാണ് സിപിഎമ്മിന്റെ പരിപാടികൾക്ക് കൊണ്ടുപോകുന്നതെന്നും കുത്തേറ്റ അഖിലിന്റെ സഹപാഠി പറയുന്നു.
യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐയെ എതിർക്കുന്ന വിദ്യാർത്ഥികളുടെ ഭാവിപോലും നശിപ്പിക്കപ്പെടുമെന്നാണ് അഖിലിന്റെ സഹപാഠി പറയുന്നത്. പുറത്തുന്നിന്നുള്ള ഗുണ്ടകളുടെയടക്കം ഇടപെടൽ ഇത്തരം അക്രമ സംഭവങ്ങൾക്ക് പിന്നിലുണ്ട്. ക്ലാസ്സ് വരെ ഉപേക്ഷിച്ച് വിദ്യാർത്ഥികളെ സിപിഎമ്മിന്റെ പാർട്ടി പരിപാടികൾക്കൾക്കടക്കം കൊണ്ടുപോകുന്നതു പതിവാണെന്നും ഇതിന് അദ്ധ്യാപകർ കുടപിടിക്കുകയാണെന്നും വിദ്യാർത്ഥി പറയുന്നു. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ എന്ന ലേബലിൽ വൻ ഗൂണ്ടായിസവും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും നടക്കുന്നുണ്ടായിരുന്നു. യൂണിറ്റ് കമ്മിറ്റി പ്രവർത്തിച്ചിരുന്നത് ഗൂണ്ടാ സംഘത്തെ പോലെയായിരുന്നു. ഇതിൽ അഖിലിനും കൂട്ടാളികൾക്കും എതിർപ്പുണ്ടായിരുന്നു.
വലിയ പാർട്ടി പ്രവർത്തനം പാരമ്പര്യം ഇല്ലാതെ മറ്റു ചില വ്യക്തി, സംഘടന താത്പര്യങ്ങളുടെ പുറത്ത് ഭാരവാഹികൾ ആയവരായിരുന്നു ഇപ്പോഴത്തെ കമ്മിറ്റിയിലെ മിക്കവരും. അതിനാൽ തന്നെ കേളെജിനുള്ളിൽ എസ്എഫ്ഐ എന്ന നിലയിൽ സംഘടന പ്രവർത്തനം ആയിരുന്നില്ല മറ്റു ചില ക്രിമിനൽ ഇടപാടുകളാണ് നടന്നത്. അതിൽ അഖിലിനു കൂട്ടർക്കും അമർഷവും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ കൂട്ടുകുുന്നതിനെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തി തടഞ്ഞിരുന്നു. ഇതിനെ എതിർത്ത് അഖിലും കൂട്ടുകാരും കൂട്ടുകൂടിരുന്നെന്നും ക്യാന്റിനീൽ പാട്ടുപാടിയിരുന്നെന്നും സഹവിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. തങ്ങളുടെ അപ്രമാധിത്വത്തെ എതിർത്തതും സംഘടനക്കുള്ളിലെ പോരുമായി അഖിലിനെ ആസൂത്രിതമായി വകവരുത്താൻ എസ്എഫ്ഐ നേതാക്കളെ പ്രേരിപ്പിച്ചതെന്നാണ് ഉയരുന്ന ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്