28-ാം റാങ്കുകാരൻ ഊരി കൊടുത്ത കത്തി ഒന്നാം റാങ്കുകാരൻ അഖിലിന്റെ നെഞ്ചിൽ കുത്തിയറിക്കി; കുത്തിയ ശേഷം നടത്തിക്കൊണ്ട് പോയി കലി കാട്ടിയവരിൽ പൊലീസ് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനും; അക്രമങ്ങൾ ഉണ്ടായതിനും പരുക്കേറ്റയാളെ ചികിൽസയ്ക്കെത്തിക്കാൻ ശ്രമിക്കാതെ കൊലയ്ക്ക് എറിഞ്ഞു കൊടുത്തതിനും തെളിവായി വീഡിയോ; നസീമും ശിവരഞ്ജിത്തും പ്രണവും കാട്ടിയത് മനസാക്ഷിയെ നടക്കുന്ന ക്രൂരത; യൂണിവേഴ്സിറ്റി കോളേജിൽ പൊലീസിനെ ഒഴിപ്പിച്ച് എസ് എഫ് ഐ; ഭീതിയുടെ നിഴലിൽ കെ എസ് യുക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥി അഖിലിനെ കുത്തി വീഴ്ത്തിയതുകൊലപ്പെടുത്താൻ തന്നെ. മറ്റ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതു കൊണ്ട് മാത്രമാണ് അഖിൽ രക്ഷപ്പെട്ടത്. അഖിലിനെ കുത്തിയ ശേഷം ശേഷം ആക്രമിച്ചവർ നടത്തിക്കൊണ്ടു പോകുന്നതും തുടർന്നും അക്രമങ്ങൾ ഉണ്ടായതും പരുക്കേറ്റയാളെ ചികിത്സയ്ക്കെത്തിക്കാൻ ശ്രമമുണ്ടായില്ലെന്നും സൂചിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും. അഖിലിനെ കുത്തി വീഴ്തിയ കേസിൽ ഇതു വരെ ശിവരഞ്ജിത്തും എ.എൻ.നസീമും ഇതോടെ കൂടുതൽ കുടുക്കിലേക്ക് പോവുകയാണ്.
കുത്തിവീഴ്ത്തിയ സംഭവത്തിനു ശേഷവും അഖിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുമായി നീങ്ങുന്ന എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട സംഘത്തിന്റെ ദൃശ്യമാണു പുറത്തുവന്നത്. 6 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. കൂടുതൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. കൂടുതൽ പ്രതികളുടെ ചിത്രങ്ങളുമായി രണ്ടാമതൊരു ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കുമെന്നു പൊലീസ് വെളിപ്പെടുത്തിയെങ്കിലും അതിനും നടപടികളില്ല. ഈ മാസം 12നാണു കോളജിൽ അക്രമങ്ങളുണ്ടായത്. നസീം ഊരിക്കൊടുത്ത കത്തി ഉപയോഗിച്ചായിരുന്നു ശിവരഞ്ജിത്ത് അഖിലിനെ കുത്തിയത്. ശിവരഞ്ജിത് പൊലീസ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനാണ്. നസീം 28ഉം. ഇവർക്കൊപ്പം പ്രതിയായ പ്രണവ് പരീക്ഷയിൽ നേടിയത് രണ്ടാം റാങ്കും. ഈ റാങ്കും വിവാദത്തിലാണ് ഇപ്പോൾ.
യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പൊലീസിനെ പിൻവലിച്ചു കഴിഞ്ഞു. ഇതോടെ കെ എസ് യു യൂണിറ്റുണ്ടാക്കിയവർ ഭീതിയിലാണ്. അവരെ കൈകാര്യം ചെയ്യാനുള്ള എസ് എഫ് ഐ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് കെ എസ് യു സംശയിക്കുന്നു. അതുകൊണ്ട് തന്നെ കോളേജിന് സുരക്ഷ വേണമെന്ന് പൊലീസിനോട് കെ എസ് യു ആവശ്യപ്പേട്ടും. അങ്ങനെ വീണ്ടും അക്രമ ഭീതിയിൽ യൂണിവേഴ്സിറ്റി കോളേജ് തിരിച്ചെത്തുകയാണ്. അദ്ധ്യാപകരെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മാറ്റുകയാണ്. പകരമെത്തുന്നതും കടുത്ത സിപിഎം അനുഭാവികളായ അദ്ധ്യാപകരാണെന്ന വാദം ശക്തമാണ്. ഇതെല്ലാം കെ എസ് യുക്കാരുടെ ഭീതി കൂട്ടുന്നുണ്ട്.
അതേസമയം, കേസിലെ ഒന്നാം പ്രതി ആർ.ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. പരീക്ഷ എഴുതിയത് ശിവരഞ്ജിത്ത് തന്നെയാണോയെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരമെഴുതാനുള്ള സർവകലാശാലയുടെ പരീക്ഷാക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണു ഫൊറൻസിക് പരിശോധന.
ഈ കേസുമായി ബന്ധപ്പെട്ട് ഇന്നലെ ശിവരഞ്ജിത്തിനെ യൂണിവേഴ്സിറ്റി കോളജിൽ എത്തിച്ചു തെളിവെടുത്തു. ഉത്തരക്കടലാസ് കോളജിൽ നിന്ന് മോഷ്ടിച്ചതാണെന്നു ശിവരഞ്ജിത്ത് സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഇയാളെയും രണ്ടാം പ്രതി നസീമിനെയും നേരത്തെ അക്രമക്കേസുമായി ബന്ധപ്പെട്ടു കോളജിലെത്തി തെളിവെടുപ്പ് നടത്തുകയും കത്തി കണ്ടെടുക്കുകയും ചെയ്തിരുന്നു.
അതിനിടെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പൊലീസ് പുറത്തുപോകണമെന്ന എസ്എഫ്ഐയുടെ ആവശ്യം അംഗീകരിച്ച പൊലീസ് നടപടിയും വിവാദത്തിലായിട്ടുണ്ട്. അഞ്ച് പൊലീസുകാരാണ് കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അക്രമത്തിന്റെയും തുടർവിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം കോളേജ് പ്രിൻസിപ്പോൾ ആണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ഒരാഴ്ച അടച്ചിട്ട ക്യാമ്പസ് തിങ്കളാഴ്ച തുറന്നതിന് ശേഷവും പൊലീസ് കാവലും പിക്കറ്റിംഗും തുടരുകയും ചെയ്തു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന എസ്എഫ്ഐ നേതാക്കൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും പുറത്തുപോകണമെന്ന് നിർദ്ദേശിക്കുകയുമായിരുന്നു. ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പിന്തുണച്ചിരുന്നു.
യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ സ്ഥിരമായി പൊലീസുകാർ ഇരിക്കുന്നത് വിദ്യാർത്ഥികൾക്ക് മാനസിക സംഘർഷമുണ്ടാക്കുന്നതായി യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എആർ റിയാസ് ന്യായീകരിച്ചു.. വിദ്യാർത്ഥിനികളടക്കം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനെ ക്യാമ്പസിൽ നിന്നും പുറത്താക്കിയതെന്നും എസ്എഫ്ഐക്കാർ പറയുന്നു. കോളേജിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ പൊലീസുകാരുടെ സാന്നിധ്യം തൽക്കാലം ഒഴിവാക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കോളേജ് അധികൃതരുടെ സാന്നിധ്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും റിയാസ് പറയുന്നു. യൂണിവേഴ്സിറ്റി കോളേജിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാരെയാണ് എസ്എഫ്ഐ നേതാക്കൾ പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിന്റെ വീഡിയോ പുറത്തു വന്നത്.
പൊലീസ് മോശമായി പെരുമാറിയെന്നാരോപിച്ച് ചില വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് പരാതി നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് ക്യാമ്പസിന് പുറത്തേക്കിറങ്ങാൻ പൊലീസുകാർക്ക് നിർദ്ദേശം ലഭിച്ചത്. പ്രിൻസിപ്പാളോ ഉന്നത വിദ്യാഭ്യാസ വകുപ്പോ ആവശ്യപ്പെട്ടാൽ മാത്രം ക്യാമ്പസിനുള്ളിൽ കയറിയാൽ മതിയെന്നും പൊലീസുകാരോട് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. ജൂലൈ 12 നാണ് എസ്എഫ്ഐക്കാർ തമ്മിലുള്ള സംഘർഷത്തിനിടെ കോളേജിലെ വിദ്യാർത്ഥിയായ അഖിലിന് കുത്തേറ്റത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതികളെ പൊലീസ് പിടികൂടി. അഖിലിനെ കുത്തിയ കത്തിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും നേതൃത്വത്തിൽ 20 അംഗ സംഘമാണ് കുത്തിയതെന്ന് അഖിൽ മൊഴി നൽകിയിരുന്നു.
ആക്രമണം നടത്തിയ സംഘത്തിലുൾപ്പെട്ട പ്രണവാണ് പൊലീസ് റാങ്ക് പട്ടികയിൽ രണ്ടാംറാങ്കുകാരൻ. ഇയാളെ കേസിലെ 17-ാം പ്രതിയാക്കി. ഇതേ റാങ്ക് പട്ടികയിലെ ഒന്നാംറാങ്കുകാരൻ ശിവരഞ്ജിത്ത് കേസിലെ ഒന്നാംപ്രതിയും 28-ാം റാങ്കുകാരൻ നസീം രണ്ടാം പ്രതിയുമാണ്. കാസർകോട് സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിലാണ് ഇവർ ഉൾപ്പെട്ടിട്ടുള്ളത്. പൊലീസ് പ്രതിയാക്കിയതിനെത്തുടർന്ന് പ്രണവ് അടക്കം എട്ടു പേരെക്കൂടി യൂണിവേഴ്സിറ്റി കോളേജിൽനിന്ന് സസ്പെൻഡുചെയ്തു. അക്രമത്തിൽ പങ്കെടുത്ത തൊട്ടടുത്ത സംസ്കൃത കോളേജിലെ വിദ്യാർത്ഥിയെ ആ കോളേജിൽനിന്ന് സസ്പെൻഡു ചെയ്തിട്ടുണ്ട്. ഹരീഷ്, മുഹമ്മദ് അസ്ലം, രഞ്ജിത് ഭാസ്കരൻ, അക്ഷയ്, നസീം, പ്രണവ്, സെഫാൻ, ഇജാബ്, എന്നിവരെ യൂണിവേഴ്സിറ്റി കോളേജിൽനിന്നും നസീമിനെ സംസ്കൃത കോളേജിൽനിന്നുമാണ് സസ്പെൻഡു ചെയ്തത്. തുടക്കത്തിൽ പ്രധാനപ്രതികൾ ഉൾപ്പെടെ ആറുപേരെ സസ്പെൻഡു ചെയ്തിരുന്നു.
ആക്രമണത്തിൽ ഉൾപ്പെട്ടവർക്കെതിരേ നടപടികളുണ്ടാകുന്നില്ലെന്ന വിമർശനങ്ങൾ ഉയർന്നതോടെയാണ് എട്ടുപേരെക്കൂടി സസ്പെൻഡു ചെയ്തതായി കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചത്. ശിവ രഞ്ജിത്തിന്റെ വീട്ടിൽനിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിലും പ്രണവിനെ പൊലീസ് തേടുന്നുണ്ട്. ഇവിടെനിന്ന് കണ്ടെത്തിയ ഉത്തരം എഴുതിയ കടലാസുകളിലൊന്നിൽ പ്രണവിന്റെ രജിസ്റ്റർ നമ്പറാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇയാൾക്കും പരീക്ഷാ തട്ടിപ്പിൽ പങ്കുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. പ്രണവ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്