യുഎൻഎ ഒരു വർഷം പിരിക്കുന്നത് 45 കോടി രൂപയോ! നഴ്സിങ് കൂട്ടായ്മയെ തകർക്കാൻ കള്ളപ്രചരണവുമായി ആശുപത്രി മുതലാളിമാരുടെ ഏറാന്മൂളികൾ; മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയമില്ല.. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നവെന്ന് ജാസ്മിൻ ഷാ; യുഎൻഎ മറുപടി കണക്കുകൾ സഹിതം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഎൻഎയുടെ നേതൃത്വത്തിൽ കേരളത്തിലെ നഴ്സുമാർ നടത്തിയ സമരം ഐതിഹാസിക വിജയമാണ് നേടിയത്. ആശുപത്രി മാനേജ്മെന്റുകളുടെ എതിർപ്പിനെ ചെറുത്തു തോൽപ്പിച്ചത് ജാസ്മിൻഷായുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിലായിരുന്നു. എന്നാൽ, ഈ വിജയം മാനേജ്മെന്റുകളെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കയാണ് ആശുപത്രി മുതലാളിമാരുടെ പിണിയാളുകൾ.
യുഎൻഎ ഒരു വർഷം പിരിക്കുന്നത് നഴ്സുമാർ പോലും കേട്ടാൽ ഞെട്ടുന്ന കോടികളാണെന്ന് പറഞ്ഞു കൊണ്ടാണ് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം കൊഴുക്കുന്നത്. യുഎൻഎയുടെ ഐക്യത്തെ തകർക്കാൻ വേണ്ടിയാണ് ആ ആസൂത്രിത നീക്കം നടക്കുന്നത്. ഒരു വർഷം 45 കോടി രൂപയാണ് യുഎൻഎ പിരിച്ചത് എന്നു പറഞ്ഞു കൊണ്ടാണ് കള്ളപ്രചരണം. യുഎൻഎയുടെ അഗസംഖ്യ അനുസരിച്ച് മാസവരിസംഖ്യ പിരക്കുന്നുണ്ടെന്നും ഒരു ഇതെല്ലാം കൂടി കണക്കാക്കിയാണ് കോടികൾ വരുമെന്ന കള്ളപ്രചരണം.
വൻതോതിൽ സംഭാവനകൾ വാങ്ങുന്നു എന്ന വിധത്തിലുള്ള കള്ളപ്രചരണത്തിനെതിരെ യുഎൻഎ നേരിട്ട് രംഗത്തെത്തി. വാട്സ് ആപ്പ വഴിയു മറ്റും പ്രചരിക്കുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്ന് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിന് പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗത്വ ഫീസിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളെ ചെറുത്തുകൊണ്ട് ചെലവുകള കുറിച്ച് പറഞ്ഞാണ് യുഎൻഎയുടെ മറുപടി.
ഇനി ഞങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ സർക്കാറിനോ, സാമ്പത്തിക ഏജൻസികൾക്കോ എതൊരന്യോഷണം നടത്തുന്നതിനെയും യുഎൻഎ സ്വാഗതം ചെയ്യുന്നുവെന്നും ജാസ്മിൻഷാ വ്യക്തമാക്കി. ഞങ്ങൾക്ക് ഒന്നും മറക്കാനില്ല.. അതിനാൽ ഭയവുമില്ല.. പൂർണ്ണമായും ഡിജിറ്റൽ സമ്പ്രദായത്തിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്ന പ്രസ്ഥാനമാണ് യുഎൻഎ എന്നതിൽ ഓരോ അംഗത്തിനും അഭിമാനിക്കാമെന്നും ജാസ്മിൻ പറഞ്ഞു.
ജാസ്മിൻഷാ ഫേസ്ബുക്കിലൂടെ നൽകിയ മറുപടി ഇങ്ങനെയാണ്:
കള്ള പ്രചാരണങ്ങൾക്കുള്ള മറുപടി...
സാമ്പത്തികത്തെപ്പറ്റി ഔദ്രോഗികമായി ട്രഷറർ Bibin N Paul ആണ് പറയുന്നതെങ്കിലും, കള്ള പ്രചാരണമായതുകൊണ്ടും, മാനേജ്മെന്റ് ഏറാൻ മൂളികൾ വ്യാപകമായി വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നതുകൊണ്ടും അവർക്കുള്ള മറുപടിയാണ് ഉദ്ദേശിക്കുന്നത്. ആരും തെറ്റിദ്ധരിക്കാൻ ഇടയുള്ള ഒരു പ്രചാരണം പതിയെ യുഎൻഎക്ക് എതിരായി ജന വികാരം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഈ പ്രചാരണം എന്നതിനാലാണ് ഈ പോസ്റ്റ്.
വിക്കി പീഡിയ എന്നല്ല ഞങ്ങളുടെ പോലും അറിവിൽ 4.5 ലക്ഷത്തിലധികം ആളുകൾ യുഎൻഎയോടൊപ്പം ഉണ്ട് ലോകാടിസ്ഥാനത്തിൽ. എന്നാൽ പിരിവോ, മാസവരിയോ ,അംഗത്വ ഫീസോ ഈ പറയുന്ന ആളുകളിൽ നിന്നും ഇതുവരെ ഞങ്ങൾ പിരിച്ചിട്ടില്ല. കിട്ടിയിട്ടുമില്ല. അടിസ്ഥാന രഹിതമായ കണക്കുകൾക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നുമില്ല.
ഇനി യഥാർത്ഥ കണക്കിലേക്ക് വരാം, യുഎൻഎ സംഘടന തുടങ്ങിയ കാലം മുതൽ ( 2011 നവംബർ 16)
2017 ജൂൺ 1 വരെ 100 രൂപയായിരുന്നു അംഗത്വ ഫീസ്. എന്നാൽ ആ ഫീസ് സംസ്ഥാന കമ്മിറ്റിയിലേക്ക് അടച്ച ഏക ജില്ല തൃശൂർ മാത്രമായിരുന്നു. ഏകദേശം 2800-3000 നുമിടയിൽ ആളുകൾ ആ പണം അടച്ചിട്ടുമുണ്ട്.അംഗത്വ ഫീസ് 5 വർഷം കഴിഞ്ഞിട്ടും ഇത് വരെ പുതുക്കി വാങ്ങിയിട്ടുമില്ല. മാസസംഖ്യ ക്രിത്യമായി നൽകിയതും തൃശൂർ ജില്ലയിലെ നേഴ്സുമാർ മാത്രമാണ്. 2800 പേർ 100 രൂപ വെച്ച് തരുന്നുണ്ട് (ചില യൂണിറ്റുകൾ 50 രൂപ) ,എത്രയായാലും അതിൽ 25 രൂപ സംസ്ഥാന കമ്മിറ്റി വിഹിതം, 25 രൂപ ജില്ലാ കമ്മിറ്റി വിഹിതം,50 രൂപ യൂണിറ്റ് കമ്മിറ്റി വിഹിതം എന്നാണ് തീരുമാനം. ത്യശൂർ ജില്ല മാത്രമായതിനാൽ ആ പണവും സംസ്ഥാന കമ്മിറ്റി വാങ്ങാതെ ത്രിശൂർ ജില്ലാ കമ്മിറ്റി കൈവശം വെക്കുകയും, സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും ജില്ലാ കമ്മിറ്റിയുടെ ചെലവിലാണ് മുന്നോട്ട് പോയിരുന്നത്.ഈ നിലക്ക് മുന്നോട്ട് പോകാൻ കഴിയില്ല എന്നതിനാലാണ് 2017 മെയ് പകുതിയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം 2017 ജൂൺ 1 മുതൽ ആക്ടീവ് അംഗങ്ങളിൽ നിന്നും 500 രൂപ അംഗത്വ ഫീസ് പിരിക്കുന്നതിനും, വരിസംഖ്യ 1 സെപ്റ്റംബർ 2017 മുതൽ കർശനമായി പിരിക്കുവാനും തീരുമാനമെടുത്തിട്ടുള്ളത്. മാത്രമല്ല ഔദ്രോഗിക രേഖകളിൽ 5500 അംഗങ്ങളെ മാത്രമേ ഞങ്ങൾ കാണിച്ചിട്ടുള്ളു. ഒരാളുടെ കയ്യിൽ നിന്നുമല്ല സംഘടന പണം പിരിക്കുന്നത് മറിച്ച് Standing Instruction സാലറി ലഭിക്കുന്ന ബാങ്ക്കളിൽ നൽകിയാണ് മാസ സംഖ്യ പിരിക്കുന്നത്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനം.വ്യക്തികളുടെ കയ്യിൽ നിന്നോ, സംഘടനകളുടെ കയ്യിൽ നിന്നോ 2017 ജൂൺ 10 വരെ സംഭാവനകൾ സ്വീകരിച്ചിട്ടില്ല. അതിനു ശേഷവും നിർബന്ധമായ ഒരു പിരിവും യുഎൻഎ നടത്തിയിട്ടില്ല.എന്നാൽ സമര ഫണ്ടിലേക്ക് സ്വമേധയാ നിരവധി ആളുകൾ സഹായിച്ചിട്ടുണ്ട്. ആ പണവും സ്വീകരിച്ചത് ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമായി മാത്രം. പൂർണ്ണമായും ഡിജിറ്റൽ സംവിധാനം വഴി. അത് സംബന്ധിച്ച പൂർണ്ണമായ കണക്കുകൾ 1 ഓഗസ്റ്റ് 2017 ന് നടക്കുന്ന സംമ്പൂർണ്ണ സംസ്ഥാന കൗൺസിലിൽ അവതരിപ്പിക്കും.ശേഷം കണക്കുകൾ യുഎൻഎ ഔദ്രോഗിക മാഗസിൻ ആയ 'കെയർ' വഴി പുറത്തുവിടും.ഓഡിറ്റർമാരും, സാമ്പത്തിക വിദഗ്ധരുടെയും ഉപദേശം ലഭിക്കുന്നതിന് അനുസരിച്ച് ഔദ്രോഗിക വെബ്സൈറ്റിലും, മാഗസിന്റെ ഈ പതിപ്പ് സോഷ്യൽ മീഡിയയിലും ലഭ്യമാക്കും.
തൃശൂർ ജില്ല മാത്രമാണ് സംഘടനയുടെ വളർച്ചക്കാവശ്യമായ സാമ്പത്തിക സഹായങ്ങൾ 2017 ജൂൺ 1 വരെ നൽകിയിട്ടുള്ളത്. അവിടങ്ങളിൽ എന്ത് പിരിവ് നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ വരവ് ചെലവ് കണക്കുകൾ ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുകയും അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെയെല്ലാ കാര്യങ്ങളും ഓരോ അംഗത്തിനും അറിയുകയും ചെയ്യാം.
ഇനി ചില ഒഴിവാക്കാനാകാത്ത ഫിക്സഡ് ചെലവുകൾ പറയാം, മാസാടിസ്ഥാനത്തിൽ, ഓഫീസ് റെന്റ് 6000 രൂപ(നിലവിൽ ചെറിയ ഒരു ഒറ്റ മുറിയാണ് ,പുതിയത് ഓഗസ്റ്റ് 1 ന്റെ കമ്മിറ്റിക്ക് ശേഷം നിലവിൽ വരും), ഓഫീസ് സ്റ്റാഫ് 12000 രൂപ ,കറന്റ് ബിൽ 1500-2000, ടെലഫോൺ - 500 - 1000, വക്കീൽ ഫീസ് 30000- 50000 ( ചിലപ്പോൾ അതിനും മുകളിൽ )..
സംഘടന നിലവിൽ കടങ്ങളിൽ നിന്നും പൂർണ്ണമായി മുകതമായത് ഇപ്പോഴാണ്. സമര ഭടന്മാർക്ക് പോലും കയ്യയച്ച് സഹായിക്കുന്നത് ഇപ്പോഴാണ്. ഞങ്ങളുടെ സാമ്പത്തിക ബാലൻസ് നിലവിൽ കോടികൾ ഇല്ലെങ്കിലും ലക്ഷങ്ങൾ ഉണ്ടിപ്പോൾ. സംഘടനയെ പോസ്റ്റ്മാൻ ഉദ്ദേശിച്ച പോലെ എത്തില്ലെങ്കിലും നല്ല സാമ്പത്തിക അടിത്തറയുള്ള സുതാര്യമായ സംഘടനയാക്കി ഞങ്ങൾ മാറ്റും. 2020 ഓടെ നേഴ്സിങ് സമൂഹവും യുഎൻഎയും ആരോഗ്യമേഖലയിലെ ഒഴിവാക്കാനാകാത്ത ശക്തിയായി മാറും.
ഇനി ഞങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ സർക്കാറിനോ, സാമ്പത്തിക ഏജൻസികൾക്കോ എതൊരന്യോഷണം നടത്തുന്നതിനെയും യുഎൻഎ സ്വാഗതം ചെയ്യുന്നു. ഞങ്ങൾക്ക് ഒന്നും മറക്കാനില്ല.. അതിനാൽ ഭയവുമില്ല.. പൂർണ്ണമായും ഡിജിറ്റൽ സമ്പ്രദായത്തിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്ന പ്രസ്ഥാനമാണ് യുഎൻഎ എന്നതിൽ ഓരോ അംഗത്തിനും അഭിമാനിക്കാം. യുഎൻഎ ട്രഷറർ ബിബിൻ എൻ പോളിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് സംഘടനയിൽ ഉള്ളവർക്കറിയാം. അറിയാത്തവർക്ക് അന്വേഷിച്ചറിയാം.'
പോസ്റ്റ്മാനെ,
മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയമില്ല....
കള്ളത്തരങ്ങൾ പ്രചരിപ്പിക്കാം ,കള്ളക്കേസുകൾ ഉണ്ടാക്കാം..
എന്നാൽ അന്തിമ വിജയം എന്നും സത്യത്തിനൊപ്പമാകും എന്നതിനാൽ ഭയമില്ല.. മുന്നോട്ട് തന്നെ...
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്