Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധോലോക നായകൻ രവി പൂജാരിയെ ഇന്റർപോൾ പിടികൂടിയത് സെനഗലിൽ വച്ച് ; 15 കൊല്ലമായി ഇന്ത്യയ്ക്ക് പുറത്ത് ഒളിവിൽ കഴിഞ്ഞ് മുംബൈ കേന്ദ്രീകരിച്ച് അധോലോക പ്രവർത്തനങ്ങൾ നടത്തിയിരുന്ന മാഫിയ തലവനെ സിബിഐയ്ക്ക് വിട്ടുകൊടുക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു; മലയാളി നടി ലീന മരിയ പോളിനെ കൊച്ചിയിലെ ബ്യൂട്ടി പാർലർ ആക്രമിച്ചതടക്കമുള്ള കേസുകളിൽ അറസ്റ്റ് നിർണായകമാകും

അധോലോക നായകൻ രവി പൂജാരിയെ ഇന്റർപോൾ പിടികൂടിയത് സെനഗലിൽ വച്ച് ; 15 കൊല്ലമായി ഇന്ത്യയ്ക്ക് പുറത്ത് ഒളിവിൽ കഴിഞ്ഞ് മുംബൈ കേന്ദ്രീകരിച്ച് അധോലോക പ്രവർത്തനങ്ങൾ നടത്തിയിരുന്ന മാഫിയ തലവനെ സിബിഐയ്ക്ക് വിട്ടുകൊടുക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു; മലയാളി നടി ലീന മരിയ പോളിനെ കൊച്ചിയിലെ ബ്യൂട്ടി പാർലർ ആക്രമിച്ചതടക്കമുള്ള കേസുകളിൽ അറസ്റ്റ് നിർണായകമാകും

മറുനാടൻ ഡെസ്‌ക്‌

ദകാർ : നാളുകളായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന അധോലോക മാഫിയ തലവൻ രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്റ്റിലായെന്ന് സൂചന. മലയാളി നടിയും മോഡലുമായ ലീനമരിയ പോളിന്റെ കൊച്ചിയിലുള്ള ബ്യൂട്ടി പാർലറിന് നേരെ വെടിവച്ചതിനും വധിഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 15 വർഷത്തിലേറെയായി ഇന്ത്യയ്ക്ക് പുറത്ത് തമാസിച്ചുകൊണ്ട് മുംബൈ കേന്ദ്രീകരിച്ച് ഇയാൾ അധോലോക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയായിരുന്നു.

ഇയാളെ പിടികൂടുന്നതിനായി ഇന്റർപോൾ നേരത്തെ റെഡ് കോർണർ നോട്ടീസ് ഇറക്കിയിരുന്നു. ഗുജറാത്തിൽ നടന്ന ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് സൂചന. രാജ്യം പേടിയോടെ കണ്ടിരുന്ന അധോലോക നായകരിൽ ഒരാളായ ഛോട്ടാ രാജന്റെ സംഘത്തിലൂടെയാണ് രവി പൂജാരി അധോലോകത്ത് വാഴാൻ തുടങ്ങിയത്. ഛോട്ടാ രാജന്റെ തന്നെ സംഘത്തിലുള്ള ശ്രീകാന്ത് മാമായെന്നയാൾ പൂജാരിയെ സംഘത്തിൽ കൊണ്ടുവരികയും 1990ൽ സഹാറിൽ വച്ചിൽ ബാലാ സേട്ട് എന്ന അധോലോക സംഘാംഗത്തെ കൊന്നതോടെയാണ് രവി പൂജാരി എന്ന പേര് മാധ്യമങ്ങളിൽ നിറയുന്നത്.

മുംബൈ അധോലാക തലവൻ ഛോട്ടാ രാജന്റെ സംഘത്തിലേക്കുള്ള ക്ഷണം, രാജന് സമാനമായ കുറ്റവാളി എന്ന നിലയിലേക്കുള്ള രവിയുെട പരിണാമത്തിന് വേഗത കൂട്ടി. അധികം താമസിയാതെ ഛോട്ടാ രാജന്റെ വലംകൈയായി രവി. തൊണ്ണൂറുകളുടെ മധ്യത്തിൽ ദുബായിലേക്ക് കടന്ന രവി പൂജാരി അവിടെ ആദ്യം കൈവച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു. ഭീഷണിയും, ഗുണ്ടാപിരിവുമായി രവി കളം പിടിച്ചു. രാഷ്ട്രീയത്തിലും, സിനിമാ മേഖലയിലും ഇയാൾക്ക് വേരോട്ടം ഉണ്ടായിരുന്നു. നിരവധി രാഷ്ട്രീയക്കാരെയും, സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസുകളും ഇയാൾക്കെതിരെയുണ്ട്.

തുടർന്നു ഹോട്ടൽ ഉടമകളിൽനിന്നു ഹഫ്ത പിരിവു പതിവാക്കിയ പൂജാരി 2000ൽ ഛോട്ടാ രാജൻ ബാങ്കോക്കിൽ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാ ഷക്കീലുമായി ചേർന്നു പുതിയ സംഘമുണ്ടാക്കിയായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ.

2007ൽ ചലച്ചിത്ര സംവിധായകൻ മഹേഷ് ഭട്ടിനെയും 2009ൽ നിർമ്മാതാവ് രവി കപൂറിനെയും ഇവരുടെ സിനിമയുടെ കഥയെ ച്ചൊല്ലി ഭീഷണിപ്പെടുത്തിയ പൂജാരി, ഈ വർഷം ഏപ്രിലിൽ മുതിർന്ന അഭിഭാഷകൻ അശോക് സരോഗിയേയും ഭീഷണിപ്പെടുത്തി. പൂജാരിയുടെ നേതാവായിരുന്ന ഛോട്ടാ രാജന്റെ വീഴ്ച  2000ലെ ബാങ്കോക്ക് ആക്രമണത്തോടെ ആരംഭിച്ചു.

അടുത്തിടെ രാജൻ സംഘാംഗങ്ങളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതിരുന്നു. സംഘാംഗങ്ങളായ അശോക് സാതാർഡേക്കർ, പോൾസൺ ജോസഫ്, ജഗദീഷ് ബെൽനേക്കർ, രമേശ് പവാർ, ചിന്താമൻ ബേലേകർ എന്നിവരെ മുൻപ് ചെമ്പൂർ തിലക് നഗർ പൊലീസ് പിടികൂടിയിരുന്നു. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പിൽ ഇടനിലക്കാരെ ഉപയോഗിച്ചാണ് രവി പൂജാരി വെടിയുതിർത്തതെന്നു കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.

 ഏഷ്യാനെറ്റിൽ വിളിച്ച് പൂജാരിയുടെ വെല്ലുവിളി

 നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിലേക്ക് വെടിവയ്‌പ്പുണ്ടായ സംഭവത്തിന് പിന്നാലെ ഏഷ്യാനെറ്റിന്റെ ഓഫീസിലേക്ക് വിളിച്ച് രവി പൂജാരി വെല്ലുവിളി നടത്തിയിരുന്നു.വെടിയുതിർത്ത തന്റെ ആളുകളെ മിടുക്കുണ്ടെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്നായിരുന്നു പൂജാരിയുടെ വെല്ലുവിളി. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്‌പ്പിന് പിന്നിൽ താനാണെന്ന് ഡിസംബർ 19നാണ് രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയത്.

മംഗലാപുരത്തും ബംഗലൂരുവിലും നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയാണ് കൃത്യത്തിന് പിന്നിലെന്ന് കൊച്ചി പൊലീസ് സ്ഥിരീകരിച്ചത്.മിടുക്കന്മാരാണെങ്കിൽ കൊച്ചി സിറ്റി പൊലീസ് ഇവരെ കണ്ടെത്തട്ടെയെന്നാണ് രവി പൂജാരി പറഞ്ഞത്. വെടിവയ്‌പ്പ് സംഭവത്തിന് പിന്നിൽ രവി പൂജാരി തന്നെയെന്ന് കൊച്ചി സിറ്റി പൊലിസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഏഷ്യാനെറ്റ് ന്യൂസിന് വിദേശത്തുനിന്ന് ഫോൺവിളിയെത്തിയത്.

നടി ലീനയോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്റെ കാരണം കൊച്ചി സിറ്റി പൊലീസിന് അറിയാമെന്നും വൈകാതെ അക്കാര്യം താൻ വെളിപ്പെടുത്തുമെന്നും രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടി ലീന മരിയ പോളിനോട് 25 കോടി രൂപ ആവശ്യപ്പെടാൻ ചില കാരണങ്ങളുണ്ട്. അത് എന്താണെന്ന് പൊലീസിന് അറിയാമെന്ന് രവി പൂജാരി പറയുന്നു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിലൂടെ തന്നെ വൈകാതെ തുറന്നു പറയുമെന്നും രവി പൂജാരി വ്യക്തമാക്കി.

ബ്യൂട്ടി പാർലർ വെടിവയ്പ് നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന്റെ മൂക്കിൻ തുമ്പത്ത് കൂടി രക്ഷപ്പെട്ട പ്രതികളാരെന്നുപോലും കണ്ടെത്താൻ കഴിയാതിരുന്ന സമയത്തായിരുന്നു പൂജാരിയുടെ വെല്ലുവിളി. ഇതിനിടെയാണ് പൊലീസിനെത്തന്നെ വെല്ലുവിളിച്ച് രവി പൂജാരി രംഗത്തെത്തിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP