മുഖ്യമന്ത്രി പിണറായി വിജയൻ അൺ എയിഡഡ് സ്കൂളുകളുടെ ഐശ്വര്യം! പുതുതായി മൂന്നുലക്ഷത്തോളം വിദ്യാർത്ഥികൾ പ്രവേശനം നേടിയത് അൺ എയിഡഡ് സ്കൂളുകളിലെന്ന് സെൽഫ് ഫിനാൻസ് സ്കൂൾ ഫെഡറേഷൻ; പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയം അൺ എയിഡഡ് സ്കൂളുകളെ വിഷമിപ്പിക്കുന്നുവെന്ന് സർക്കാരും; സർക്കാർ സ്കൂളുകളിലേക്ക് കുട്ടികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും; സ്കൂൾ കുട്ടികളുടെ അഡ്മിഷൻ വിവാദം കനക്കുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിലെ രക്ഷിതാക്കളിൽ 45 ശതമാനവും വിശ്വാസമർപ്പിച്ചിരിക്കുന്നത് അൺ എയിഡഡ് മേഖലയിലാണോ? ഈ അധ്യയന വർഷം സർക്കാർ സർക്കാർ പുറത്തുവിടുന്ന കണക്കുകൾ തന്നെ ഇത്തരമൊരു യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്. സർക്കാർ നൽകിയ ഈ കണക്കുകൾ ഉദ്ധരിച്ച് കൊണ്ടാണ് മൂന്നു ലക്ഷത്തോളം കുട്ടികൾ അൺ എയിഡഡ് സ്കൂളുകളിലാണ് എന്ന അവകാശവാദവുമായി കേരളത്തിലെ സെൽഫ് ഫിനാൻസ് സ്കൂൾ ഫെഡറേഷനും രംഗത്തുവന്നത്. . എന്നാൽ ഫെഡറേഷന്റെ അവകാശവാദം തള്ളി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും നിലയുറപ്പിച്ചിട്ടുണ്ട്. നാല് ലക്ഷത്തി എൺപത്തിയാറായിരം കുട്ടികൾ ഇക്കുറി അഞ്ച് വയസ് തികഞ്ഞവരായി ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്. അതായത് ഈ കുട്ടികൾ എല്ലാം അഞ്ചാം ക്ലാസ് പ്രവേശനം കാത്ത് നിൽക്കുന്നവരാണ്. ആരോഗ്യവകുപ്പിന്റെ ഈ കണക്ക് പ്രകാരം നാല് ലക്ഷത്തി എൺപത്തിയാറായിരം കുട്ടികൾ അഞ്ചാം ക്ളാസിലേക്ക് പ്രവേശം തേടി എത്തേണ്ടതായിരുന്നു. എന്നാൽ ഒരു ലക്ഷത്തി അറുപത്തിമൂവായിരം കുട്ടികൾ സ്കൂളുകളിൽ പുതുതായി ചേർന്നു എന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കുറി അറിയിച്ചത്.
ഒരു ക്ലാസിലല്ല പല ക്ളാസുകളിലായാണ് ഈ കുട്ടികൾ പ്രവേശം തേടിയത് എന്നാണ് സർക്കാർ അറിയിച്ചത്. അപ്പോൾ ബാക്കി കുട്ടികൾ എവിടെപ്പോയി എന്ന് സ്വാഭാവികമായി ചോദ്യവും ഉയരുന്നു. ഈ ചോദ്യം തന്നെയാണ് സെൽഫ് ഫിനാൻസ് സ്കൂൾ ഫെഡറേഷനും ഉയർത്തുന്നത്. സർക്കാർ കണക്കിന് പുറമെയുള്ള കുട്ടികൾ , മൂന്നു ലക്ഷത്തോളം കുട്ടികൾ അൺ എയിഡഡ് മേഖലയിലെ സ്കൂളുകൾ ആണ് പഠനത്തിന് തിരഞ്ഞെടുത്തത് എന്നാണ് ഫെഡറേഷൻ പറയുന്നത്. ഈ വർഷം അൺ എയ്ഡഡ് സ്കൂളുകളിൽ 38,000 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് മൂന്നു ലക്ഷത്തോളം കുട്ടികൾ തിരഞ്ഞെടുത്തത് അൺ എയിഡഡ് മേഖലയിലെ സ്കൂളുകളാണ് എന്ന വിവരം ഇവർ പുറത്തുവിടുന്നത്. . ആദിവാസി വിദ്യാർത്ഥികളും കേന്ദ്രീയ വിദ്യാലയങ്ങളിൽ ചേരുന്ന വിദ്യാർത്ഥികളും ഒഴിച്ച് നിർത്തിയാൽ ലക്ഷക്കണക്കിന് വരുന്ന മറ്റു കുട്ടികൾ ഏത് സ്കൂളുകളിൽ എന്ന ചോദ്യത്തിന് അൺ എയിഡഡ് സ്കൂളുകളിൽ തന്നെ എന്ന ഉത്തരം തന്നെയാണ് അൺ എയിഡഡ് സ്കൂൾ അസോസിയേഷൻ നൽകുന്നത്.
മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരക്കുട്ടികളും അൺ എയിഡഡ് സ്കൂളുകളിൽ
പൊതുവിദ്യാഭ്യാസ മേഖല ഇവിടെ നിലനിൽക്കുമ്പോൾ അതിനുവേണ്ടി വാദിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ കുട്ടികൾ പഠിക്കുന്നത് അൺ എയിഡഡ് സ്കൂളുകളിലാണെന്നു ശ്രദ്ധിച്ചാൽ മനസിലാകും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പത്തംഗ ബോർഡ് ആണ്. ഇവരിൽ ആറുപേരുടെ മക്കളും അൺ എയിഡഡ് സ്കൂളുകളിലാണ് പഠിക്കുന്നത് എന്നാണ് പുറത്തുവന്ന വിവരങ്ങൾ. പറയുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നായകൻ മുഖ്യമന്ത്രിയാണ് എന്നതും വിസ്മരിക്കാൻ കഴിയാത്ത വസ്തുതയാണ്. കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കണം എന്ന് ആഹ്വാനം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അടക്കമുള്ളവർ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയക്കണമെന്ന് ആവശ്യപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ പേരക്കുട്ടികൾ പഠിക്കുന്നത് അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്- സെൽഫ് ഫിനാൻസ് സ്കൂൾ ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു.
തലശ്ശേരി എംഎൽഎ ഷംസീറിന്റെ മകൻ പഠിക്കുന്നതും അൺഎയിഡഡ് സ്കൂളിൽ തന്നെയാണ്. അതും സ്റ്റേറ്റ് സിലബസ് അല്ല ഐസിഎസ് സി സിലബസുകളുമാകും ഇവരുടെ പഠനവും. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളുടെ കുട്ടികളുടെ കണക്ക് എടുത്താൽ ആ കുട്ടികളും പഠനം തുടരുന്നത് അൺ എയിഡഡ് സ്കൂളുകളിൽ തന്നെയാണ്.
രക്ഷിതാക്കളുടെ വിശ്വാസം അൺഎയിഡഡ് സ്കൂളുകളിലോ?
കുട്ടികൾ ഇല്ലെങ്കിൽ സ്കൂളുകൾ നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണ് അൺ എയിഡഡ് സ്കൂളുകൾ. അതുകൊണ്ട് തന്നെ കുട്ടികൾ ഇവർക്ക് പരമപ്രധാനമാണ്. കുട്ടികൾ ഉണ്ടെങ്കിലേ ഫീസ് കിട്ടൂ. ഫീസ് കിട്ടിയാലേ അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കാൻ കഴിയൂ. സ്വാഭാവികമായും ഇവർ പഠന നിലവാരം ഉയർത്തും. നിലവാരം താഴെ പോകാതിരിക്കാൻ ശ്രദ്ധിക്കും. ഇത്തരം കാര്യങ്ങൾ നിലനിൽക്കുന്നതിനാൽ ഇവരുടെ സ്കൂൾ നടത്തിപ്പിൽ രക്ഷിതാക്കൾക്ക് വിശ്വാസമുണ്ടെന്ന് തന്നെയാണ് ഫെഡറേഷൻ വാദിക്കുന്നത്. സർക്കാർ സ്കൂളുകൾ ഒഴിവാക്കിയുള്ള രക്ഷിതാക്കളുടെ ഈ തിരഞ്ഞെടുപ്പ് കാണിക്കുന്നത് ഈ വസ്തുതയാണെന്നും ഫെഡറേഷൻ പറയുന്നു.
''കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടത്തിയ സെമിനാറിൽ ജനസംഖ്യ ആനുപാതികമായ കണക്ക് എടുത്തപ്പോൾ കേരളത്തിലെ കുട്ടികൾ സ്കൂളിൽ പോകുന്ന കണക്ക് എടുത്തപ്പോൾ 20 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കണ്ടു. മറ്റ് സംസ്ഥാന പ്രതിനിധികളിൽ ഇത് അത്ഭുതമുണ്ടാക്കുകയും ചെയ്തു. പക്ഷെ കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട്. അത് അൺ എയിഡഡ് മേഖലയിലാണ് എന്ന വസ്തുത കേരളത്തിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയില്ല. പൊതുവിദ്യാലയങ്ങൾക്ക് അത് ദോഷമാണെന്നു മനസിലാക്കിയാണ് കേരളത്തിലെ പ്രതിനിധികൾ മിണ്ടാതിരുന്നത്. ഒന്ന് മുതൽ എട്ടുവരെ സ്കൂളുകളിൽ ഉച്ചഭക്ഷണം നിർബന്ധമാണ്. സ്കോളർഷിപ്പും നിർബന്ധമാണ്. പക്ഷെ ഉച്ചക്കഞ്ഞിക്കും സ്കോളർഷിപ്പിനും ഒക്കെ തുക വാങ്ങിക്കുമ്പോൾ അൺ എയിഡഡ് മേഖലയിലെ കുട്ടികളെ കൂടി ചേർത്താണ് സർക്കാർ കേന്ദ്രത്തിൽ നിന്നും കാശ് വാങ്ങിക്കുന്നത്-''അൺ എയിഡഡ് സ്കൂൾ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ കണക്കുകളിലെ കൃത്രിമംകാരണം മാനവവിഭശേഷി മന്ത്രാലയം രണ്ടു വർഷക്കാലമായി ഈ ഇനത്തിലെ കേന്ദ്ര ഗഡു തടഞ്ഞുവെച്ചിരിക്കുകയാണ്. . എന്നാൽ ഫെഡറേഷന്റെ ഈ വാദം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പക്ഷെ നിഷേധിച്ചിട്ടുണ്ട്. ഒരു കേന്ദ്രഗഡുവും കേന്ദ്രം നിഷേധിച്ചിട്ടില്ല. ഇത് അൺ എയിഡഡ് സ്കൂളുകളുടെ മനസിലുള്ള ആഗ്രഹം മാത്രമാണ്-വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് മറുനാടനോട് പ്രതികരിച്ചു.
'അൺ എയിഡഡ് സ്കൂളുകളുടെ ഐശ്വര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന ബോർഡ് എല്ലാ അൺ എയിഡഡ് സ്കൂളുകളിലും വയ്ക്കാൻ ഞങ്ങൾ ആലോചിക്കുകയാണ്-അൺ എയിഡഡ് സ്കൂളുകളുടെ സംസ്ഥാന സെക്രട്ടറി രാംദാസ് കതിരൂർ മറുനാടൻ മലയാളിയോട് പറഞ്ഞു. മൂന്നു ലക്ഷത്തോളം കുട്ടികൾ ഇക്കുറി ആശ്രയമാക്കിയത് അൺ എയിഡഡ് സ്കൂളുകളെയാണ്. മുഖ്യമന്ത്രിയുടെ പേരക്കുട്ടികൾ തന്നെ പഠിക്കുന്നത് അൺ എയിഡഡ് സ്കൂളുകളിലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ പേരക്കുട്ടികളൂം കുട്ടികളും പഠിക്കുന്നത് അൺ എയിഡഡ് സ്കൂളുകളിലാണ്. ഇതെല്ലാം അൺ എയിഡഡ് സ്കൂളുകളുടെ തിളക്കവും വിശ്വാസ്യതയും ഉയർത്താൻ പ്രേരകമാണ്. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് ഈ സ്കൂളുകളുടെ ഐശ്വര്യം മുഖ്യമന്ത്രിയാണ് എന്ന ബോർഡ് വയ്ക്കാൻ ആലോചിക്കുന്നത്-രാംദാസ് പറയുന്നു.
വേണ്ടത് ആരോഗ്യകരമായ മത്സരമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്
സെൽഫ് ഫിനാൻസ് സ്കൂൾ ഫെഡറേഷൻ നടത്തുന്ന കണക്കുകളും ന്യായവാദങ്ങളും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ശക്തിയുക്തം നിഷേധിക്കുകയാണ്. കേന്ദ്രത്തിനു നൽകിയ കണക്കിൽ കൂടുതൽ കുട്ടികൾക്ക് ഉച്ചഭക്ഷണം സർക്കാർ നൽകുന്നുണ്ട്. ഈ ഇനത്തിലുള്ള ഒരു കേന്ദ്ര ഫണ്ടും കേരളത്തിനുള്ളത് കേന്ദ്രം തടഞ്ഞുവെച്ചിട്ടില്ല-വിദ്യാഭാസ മന്ത്രിയുടെ ഓഫീസ് മറുനാടനോട് പറഞ്ഞു. അൺ എയിഡഡ് സ്കൂളുകളിൽ നിന്നും കുട്ടികൾ ചോരുന്നുണ്ട്. അവർ സർക്കാർ സ്കൂളുകളിലേക്ക് കൂടുമാറുകയാണ് ചെയ്യുന്നത്. ഇത് അൺ എയിഡഡ് മേഖലയെ വിഷമിപ്പിക്കുന്നുണ്ട്. ആ നിരാശയിൽ നിന്നും വന്ന പ്രതികരണങ്ങളാണ് അൺ എയിഡഡ് മേഖലയിൽ നിന്നും വരുന്നത്. മൂന്നു ലക്ഷത്തോളം കുട്ടികൾ അൺ എയിഡഡ് മേഖലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ കണക്കുകൾ അവർ പുറത്തുവിടണം. അല്ലാതെ വെറുതെ പറഞ്ഞതുകൊണ്ടായില്ല. ജില്ലാ തലത്തിലെ കണക്കുകൾ അവർ ഹാജരാക്കണം. പക്ഷെ അൺ എയിഡഡ് മേഖലയുമായി മത്സരത്തിന്നില്ല. സർക്കാരിന്റെ ലക്ഷ്യം പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്നത് മാത്രമാണ്.
പൊതുവിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ കുറയുന്നു എന്നൊന്നും പറയാൻ കഴിയില്ല. പുതിയ കണക്കുകൾ സർക്കാരിന്റെ കയ്യിലില്ല. ആ കണക്കുകൾ എടുത്ത് വരുന്നതേയുള്ളൂ. ജനസംഖ്യ വർഷാവർഷം മാറുന്നുണ്ട്. അതിനനുസരിച്ച് കണക്കുകൾ മാറും. അത് സർക്കാർ എടുത്തു വരുന്നതേയുള്ളൂ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ച ശേഷം സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾ കൂടുകയാണ്. അതിനെ തടയിടാൻ വേണ്ടിയാണ് അൺ എയിഡഡ് മേഖല രംഗത്ത് വന്നിരിക്കുന്നത്.
സർക്കാരുമായി ബന്ധപ്പെട്ടവർ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കണമെന്ന് സർക്കാർ ആരെയും നിർബന്ധിക്കുന്നില്ല.ഏതെങ്കിലും വ്യക്തിയുടെ മകളെയോ, മകനെയോ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യം വയ്ക്കുന്നില്ല. സർക്കാർ നടത്തുന്നത് ബോധവത്ക്കരണം മാത്രമാണ്. ആർക്കും ഉത്തരവൊന്നും നൽകിയിട്ടില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി സ്കൂളുകളിലെ നിലവാരം ഉയർത്തുകയാണ്. അപ്പോൾ അൺ എയിഡഡ് സ്കൂളുകളിൽ നിന്നും കുട്ടികൾ സർക്കാർ സ്കൂളുകൾ തേടി എത്തും. ഇതാണ് സംഭവിക്കുന്നത് . ആരോഗ്യകരമായ മത്സരം മാത്രമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്-വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്