നാടിന്റെ കരുതലിലേക്ക് പറന്നിറങ്ങി മാലാഖമാർ; റിയാദിൽ നിന്നുമുള്ള യുഎൻഎയുടെ ചാർട്ടഡ് വിമാനം നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്തത് പുലർച്ചെ 12.40തോടെ; ആർക്കും കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ എല്ലാവരും വീടുകളിൽ സജ്ജീകരിച്ച ക്വാറന്റൈനിൽ പ്രവേശിച്ചു; യുഎൻഎയുടെ ചരിത്ര ദൗത്യത്തിന് കൈയടികളോടെ നഴ്സിങ് സമൂഹം; ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും വിമാനങ്ങളും അടുത്ത ദിവസങ്ങളിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഒടുവിൽ അവർ നാടിന്റെ കരുതലിലേക്ക് പറന്നിറങ്ങി. യുഎൻഎ എന്ന സംഘടനയെ സംബന്ധിച്ചിടത്തോളം അത് ആത്മാഭിമാനത്തിന്റെ നിമിഷങ്ങളായി മാറുകയായിരുന്നു. റിയാദിൽ നിന്നുള്ള യുഎൻഎയുടെ സ്പൈസ് ജെറ്റ് വിമാനമാണ് ഇന്ന് പുലർച്ചെ 12.40തോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. നാട്ടിലേക്ക് എത്തിയതിന്റെ സന്തോഷം മുഴുവൻ ഈ നഴ്സുമാർ പ്രകടിപ്പിച്ചു. ഗർഭിണികളായ നഴ്സുമാരും നവജാത ശിശുക്കളും അടക്കം 187 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നെടുമ്പാശ്ശേരി വിമാനത്തിൽ വന്നിറങ്ങിയ നഴ്സുമാർ ചെക്കിംഗും മറ്റു നടപടികളും പൂർത്തിയാക്കി 14 ദിവസത്തെ ഹോം ക്വാറന്റൈനീൽ പ്രവേശിച്ചു. ഏഴു ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ വേണ്ടെന്ന സർക്കാർ തീരുമാനത്തോടെയാണ് ഇവർക്ക് ഹോം ക്വാറന്റൈൻ സംവിധാനം ഒരുക്കിയത്. ഇതിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും യുഎൻഎ മുൻകൈയെുത്തു നടത്തിയിരുന്നു. യുഎൻഎയുടെ ചരിത്രപരമായ ഈ ദൗത്യത്തിൽ മറുനാടൻ കുടുംബത്തിൽ നിന്നും ആവാസ് ചാരിറ്റിയും പങ്കാളികളായിരുന്നു.
176 യാത്രക്കാരും 11 നവജാത ശിശുക്കളുമടക്കം 187 പേരുമായാണ് സ്പൈസ് ജെറ്റ് വിമാനം ഇന്നലെ ഇന്ത്യൻ സമയം വൈകീട്ട് 7.30തോടെ റിയാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത്. ഇന്ന് പുലർച്ചെ വിമാനം 12. 40ന് വിമാനം ലാൻഡ് ചെയ്യുകയുമുണ്ടായി. അടുത്തതായി മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ കൂടി ഏർപ്പാടാക്കാൻ യുഎൻഎ പദ്ധതി ഇടുന്നുണ്ട്. റിയാദിൽ നിന്നുള്ള ഒരു വിമാനത്തിനൊപ്പം ദമാം, ജിദ്ദ എയർപോർട്ടുകളിൽ നിന്നും കൊച്ചിയിലേക്കും വിമാനം ചാർട്ടു ചെയ്യാനാണ് യുഎൻഎ പദ്ധതി ഇടുന്നത്.
യുഎൻഎയുടെ ചരിത്ര ദൗത്യം വിജയിപ്പിക്കാൻ സഹായിച്ച എല്ലാവർക്കും ജാസ്മിൻഷാ നന്ദി അറിയിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന സർക്കാർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് നന്ദി അറിയിച്ച അദ്ദേഹം മറുനാടൻ മലയാളിക്കും ആവാസ് ചാരിറ്റി സംഘടനയ്ക്കും നന്ദി അറിയിച്ചു. തങ്ങളുടെ സംഘടനയെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഇതെന്ന് ജാസ്മിൻ വ്യക്തമാക്കി. യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ ഉള്ളവർ ഒരുമാസത്തോളം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ചാർട്ടഡ് വിമാനം കൊച്ചിയിലെത്തിയത്. ഇവർക്ക് വേണ്ട സഹായങ്ങളുമായാണ് ഷാജൻ സ്കറിയ ചെയർമാനായ ആവാസ് ചാരിറ്റി ഒപ്പം നിന്നത്.
എംബസിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേയായെങ്കിലും തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല. അതിന് അവസരം ഒരുക്കിയ യുഎൻഎക്ക് നന്ദി പറയുന്നതായും യാത്രക്കാർ പ്രതികരിച്ചു. ഗർഭിണികളും ജോലി നഷ്ടമായവരും മറ്റു സഹായങ്ങൾ ലഭിക്കാത്തവരുമായ മലയാളി നഴ്സുമാർക്ക് നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ചാർട്ടഡ് വിമാനം ഒരുക്കാൻ സന്നദ്ധമായാണ് യുഎൻഎ എത്തിയത്. കോവിഡ് ഭീതിയിൽ സൗദിയിൽ കഴിയുന്നവർക്ക് നാട്ടിലെത്താൻ വിമാനങ്ങൾ ലഭിക്കാതെ വന്നതോടെയാണ് ചാർട്ടഡ് വിമാനത്തെ കുറിച്ചു ചിന്തിച്ചതും ഇതിന് വേണ്ട നടപടികൾക്കായി മറുനാടൻ നേതൃത്വം കൊടുക്കുന്ന ആവാസ് ചാരിറ്റി സംഘടന വഴി സഹായങ്ങൾ ഒരുക്കിയതും. ചാർട്ടഡ് വിമാനം പറന്നുയരാൻ വേണ്ട അനുമതികളെല്ലാം നേടിയിയിരുന്നു.
കോവിഡ് ഭീതിയിൽ ഏതുവിധേയയും നാട്ടിൽ എത്തിയാൽ മതിയെന്ന ആഗ്രഹത്തിൽ കഴിയുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു വന്ദേ ഭാരത് മിഷന് പുറമേ ചാർട്ടഡ് വിമാന സർവീസുകൾക്ക് അനുമതി നൽകിത്. സൗദിയിൽ എഴുപതിനായിരത്തോളം പേരാണ് നാട്ടിലേക്ക് മടങ്ങാൻ വേണ്ടി നോർക്ക വഴി ബുക്ക് ചെയ്തിരുന്നത്. ഇതോടെ മലയാളി നഴ്സുമാർ അടക്കമുള്ളവർക്ക് എളുപ്പത്തിൽ നാട്ടിലെത്താൻ വഴിയില്ലാതെയാണ്. തുടർന്നാണ് ചാർട്ടഡ് വിമാനം ഏർപ്പാടാക്കിയതും. യുഎൻഎ അധ്യക്ഷൻ ജാസ്മിൻഷായാണ് ഈ ദൗത്യത്തിൽ മുന്നിൽ നിന്നത്.
ഇക്കാര്യത്തിൽ പ്രവാസികളുടെ പ്രതിഷേധം ശക്തമായതോടെ ചാർട്ടഡ് വിമാനങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്. ഇതോടെ സൗദിയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് നാട്ടിലെത്താൻ വേണ്ടി സഹായം ഒരുക്കുക എന്ന ലക്ഷ്യത്തോടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും രംഗത്തിറങ്ങി. മെയ് 14നാണ് സൗദിയിലെ നഴ്സുമാരുടെ വിഷയത്തിൽ യുഎൻഎ ഇടപെടൽ ശ്രദ്ധയിൽ വന്നത്. ഗർഭിണികളായ നഴ്സുമാർക്ക് നാട്ടിലെത്താൻ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജികൾ സമർപ്പിക്കപ്പെട്ടു. വിദേശത്തു കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിൽ ആദ്യപരിഗണന ഗർഭിണികൾക്കായിരിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു യുഎൻഎ ഹർജി നൽകിയത്. ഇതോടെ ഗർഭിണികൾക്ക് പ്രഥമ പരിഗണന നൽകുമെന്ന് കേന്ദ്രസർക്കാറും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വ്യക്തമാക്കി.
ഇങ്ങനെ അനുകൂല വിധിയുണ്ടായതിന് ശേഷമാണ് ചാർട്ടഡ് വിമാനത്തെ കുറിച്ച് യുഎൻഎ ആലോചിച്ചത്. ഇതിന് മറുനാടൻ പിന്തുണയുള്ള ആവാസ് ചാരിറ്റിയുടെ സഹായമാണ് യുഎൻഎയും ജാസ്മിൻഷായും തേടിയത്. മെയ് മാസം 22നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്നതിനാൽ അത് നേടാനുള്ള ശ്രമങ്ങൾ നടത്തി തുടങ്ങിത്. 62 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ചാർട്ടഡ് ഫ്ളൈറ്റിന് വേണ്ടിയിരുന്നത്. സ്പൈസ് ജെറ്റ് അധികൃതരുമായി സംസാരിച്ചു ഇക്കാര്യത്തിൽ ധാരണ ഉണ്ടാക്കി. ഇതിനായി തുടക്കത്തിൽ സഹായവുമായി മുന്നിൽ നിന്നത് അഞ്ച് പ്രവാസി നഴ്സുമാരാണ്. സംഗീത് സുകുമാരൻ, വിനു കൈപ്പള്ളി നാരായണൻ, ചാൾസ് ജോർജ്ജ്, സനൽ, കർണാടക യുഎൻഎ അധ്യക്ഷൻ എന്നിവരാണ് ഇതിനായി സഹായിച്ചതെന്നാണ് ജാസ്മിൻഷാ വ്യക്തമാക്കി.
സ്പൈസ് ജെറ്റ് ബുക്ക് ചെയ്ത ശേഷം കേന്ദ്രഅനുമതി എളുപ്പത്തിൽ കിട്ടാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ തുടങ്ങി. മലയാളി മന്ത്രി എന്ന നിലയിൽ ഇതിന് വേണ്ട എല്ലാ സഹായവും ഒരുക്കിയത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയും തേടി. കേരളത്തിലേക്കുള്ള യുഎൻ എ വിമാനത്തിന് അനുമതി നൽകുന്നതിന് തടസ്സമില്ലെന്ന് കേരള സർക്കാറും അറിയിച്ച. പിന്നീട് റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു.
ആവാസ് ചാരിറ്റി സംഘടനയിൽ അംഗമായ മിനി മോഹനാണ് മറ്റു കാര്യങ്ങൾക്കെല്ലാം മുന്നിൽ നിന്നു സഹായിച്ചത്. ഫയൽവർക്കിലെ അടക്കം പ്രശ്നങ്ങൾ പരഹിരിച്ചു കൊണ്ട് മുന്നോട്ടു പോകാൻ സാധിച്ചു. സൗദിയിലെ ഇന്ത്യൻ എംബസിയുമായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് യുഎൻഎ സൗദി കോഡിനേറ്റർ സലിം ആയിരുന്നു. നിയമ വശങ്ങളെ കുറിച്ച് അഭിഭാഷകരായ അഡ്വ. ശ്രീരാമും അഡ്വ. സുഭാഷ് ചന്ദ്രനും ഇടപെടൽ നടത്തി. നഴ്സുമാരിൽ തന്നെ മുൻഗണനാ ക്രമം നിശ്ചയിച്ചിരുന്നു. ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ മറ്റു രോഗികൾ തുടങ്ങിയവർക്ക് ആദ്യ വിമാനത്തിൽ തന്നെ അനുമതി ലഭിത്. കുട്ടികൾ അടക്കമുള്ളവരാണ് ഏറെ ആശ്വാസത്തോടെ വിമാനത്താവളത്തിൽഎത്തിയിരിക്കുന്നത്. യുഎൻഎ എന്ന സംഘടനയുടെ കരുതലിനെ കുറിച്ചാണ് നഴ്സുമാർക്ക് പറയാനുള്ളത്.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്