മാലാഖമാർ പറക്കുന്നു നാട്ടിലേക്ക്.. സല്യൂട്ട് യുഎൻഎ; റിയാദ് വിമാനത്താവളത്തിൽ എത്തിയ നഴ്സുമാർ ഉയർത്തിക്കാണിച്ച പ്ലക്കാർഡുകൾ ഇങ്ങനെ; ആപത്തിൽ സഹായിക്കുന്ന യഥാർത്ഥ തൊഴിലാളി സംഘടനയെന്ന് നഴ്സുമാർ; റിയാദിൽ നിന്നും പറന്നുയർന്ന സ്പൈസ് ജെറ്റ് വിമാനത്തിൽ ഉള്ളത് 176 യാത്രക്കാരും 11 നവജാത ശിശുക്കളടക്കം 187 പേർ; പുലർച്ചെ 12.40തോടെ നെടുമ്പാശ്ശേരിയിലെത്തും; ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും വിമാനങ്ങളും അടുത്ത ദിവസങ്ങളിൽ; മറുനാടൻ കുടുംബത്തിന് നന്ദി അറിയിച്ച് ജാസ്മിൻ ഷാ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാലാഖമാർ പറക്കുന്നു നാട്ടിലേക്ക്... സല്യൂട്ട് ജാസ്മിൻഷാ, യുഎൻഎ.. കോവിഡ് ഭീതിക്കിടെ നാട്ടിലേക്ക് മടങ്ങാൻ വേണ്ടി റിയാദ് വിമാനത്താവളത്തിൽ എത്തിയ നഴസുമാർ കൈകളിൽ ഏന്തിയ പ്ലക്കാർഡുകൾ ഇങ്ങനയായിരുന്നു. യുഎൻഎയുടെ നേതൃത്വത്തിൽ ചാർട്ടഡ് വിമാനം ഒരുക്കിയ യുഎൻഎ നേതാക്കൾക്ക് നന്ദി പറഞ്ഞ അവർ തീർത്തും സന്തോഷവതികളായിരുന്നു. യുഎൻഎ എന്ന തൊഴിലാളി സംഘടന അവരുടെ സംഘാടന മികവുകൊണ്ട് പുതിയ ചരിത്രം തീർക്കുകയായിരുന്നു അവിടെ. ഈ ചരിത്ര ദൗത്യത്തിൽ മാറുനാടൻ കുടുംബത്തിൽ നിന്നും ആവാസ് ചാരിറ്റി സംഘടനയും പങ്കാളികളായി.
176 യാത്രക്കാരും 11 നവജാത ശിശുക്കളുമടക്കം 187 പേരുമായാണ് സ്പൈസ് ജെറ്റ് വിമാനം ഇന്ത്യൻ സമയം 7.30തോടെ റിയാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത്. നാടണയുന്നതിന്റെ സന്തോഷം മുഴുവൻ അവരിൽ ഉണ്ടായിരുന്നു. കേരള സർക്കാറുമായി സംസാരിച്ച് ക്വാറന്റൈനിൽ കഴിയേണ്ട കേന്ദ്രങ്ങളെല്ലാം ഒരുക്കിയാണ് അവർ നാട്ടിലേക്ക് വരുന്നത്. രാത്രി 12.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം എത്തു. അടുത്തതായി മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ കൂടി ഏർപ്പാടാക്കാൻ യുഎൻഎ പദ്ധതി ഇടുന്നുണ്ട്. റിയാദിൽ നിന്നും ഒരു വിമാനത്തിനൊപ്പം ദമാം, ജിദ്ദ എയർപോർട്ടുകളിൽ നിന്നും കൊച്ചിയിലേക്കും വിമാനം ചാർട്ടു ചെയ്യാനാണ് യുഎൻഎ പദ്ധതി ഇടുന്നത്.
യുഎൻഎയുടെ ചരിത്ര ദൗത്യം വിജയിപ്പിക്കാൻ സഹായിച്ച എല്ലാവർക്കും ജാസ്മിൻഷാ നന്ദി അറിയിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന സർക്കാർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് നന്ദി അറിയിച്ച അദ്ദേഹം മറുനാടൻ മലയാളിക്കും ആവാസ് ചാരിറ്റി സംഘടനയ്ക്കും നന്ദി അറിയിച്ചു. തങ്ങളുടെ സംഘടനയെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഇതെന്ന് ജാസ്മിൻ വ്യക്തമാക്കി. യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ ഉള്ളവർ ഒരുമാസത്തോളം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഇന്ന് ചാർട്ടഡ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഇവർക്ക് വേണ്ട സഹായങ്ങളുമായാണ് ഷാജൻ സ്കറിയ ചെയർമാനായ ആവാസ് ചാരിറ്റി ഒപ്പം നിന്നത്.
എംബസിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേയായെങ്കിലും തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല. അതിന് അവസരം ഒരുക്കിയ യുഎൻഎക്ക് നന്ദി പറയുന്നതായും യാത്രക്കാർ പ്രതികരിച്ചു. ഗർഭിണികളും ജോലി നഷ്ടമായവരും മറ്റു സഹായങ്ങൾ ലഭിക്കാത്തവരുമായ മലയാളി നഴ്സുമാർക്ക് നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ചാർട്ടഡ് വിമാനം ഒരുക്കാൻ സന്നദ്ധമായാണ് യുഎൻഎ എത്തിയത്. കോവിഡ് ഭീതിയിൽ സൗദിയിൽ കഴിയുന്നവർക്ക് നാട്ടിലെത്താൻ വിമാനങ്ങൾ ലഭിക്കാതെ വന്നതോടെയാണ് ചാർട്ടഡ് വിമാനത്തെ കുറിച്ചു ചിന്തിച്ചതും ഇതിന് വേണ്ട നടപടികൾക്കായി മറുനാടൻ നേതൃത്വം കൊടുക്കുന്ന ആവാസ് ചാരിറ്റി സംഘടന വഴി സഹായങ്ങൾ ഒരുക്കിയതും. ചാർട്ടഡ് വിമാനം പറന്നുയരാൻ വേണ്ട അനുമതികളെല്ലാം നേടിയിയിരുന്നു.
177 യാത്രക്കാരിൽ 50 പേർ ഗർഭിണികളായ നഴ്സുമാരാണ്. ഇത് കൂടാതെ 13 കുട്ടികളും ഉണ്ട്. മൂന്ന് മാസം വരെ പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളും വിമാനത്തിലുണ്ട്. മറുനാടൻ പിന്തുണയ്ക്കുന്ന ആവാസ് സംഘടനയ്ക്കും ഈ ചരിത്ര ദൗത്യത്തിൽ ഭാഗഭാക്കാകാൻ കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ട്. കോവിഡ് ഭീതിയിൽ ഏതുവിധേയയും നാട്ടിൽ എത്തിയാൽ മതിയെന്ന ആഗ്രഹത്തിൽ കഴിയുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു വന്ദേ ഭാരത് മിഷന് പുറമേ ചാർട്ടഡ് വിമാന സർവീസുകൾക്ക് അനുമതി നൽകിത്. സൗദിയിൽ എഴുപതിനായിരത്തോളം പേരാണ് നാട്ടിലേക്ക് മടങ്ങാൻ വേണ്ടി നോർക്ക വഴി ബുക്ക് ചെയ്തിരുന്നത്. ഇതോടെ മലയാളി നഴ്സുമാർ അടക്കമുള്ളവർക്ക് എളുപ്പത്തിൽ നാട്ടിലെത്താൻ വഴിയില്ലാതെയാണ്. തുടർന്നാണ് ചാർട്ടഡ് വിമാനം ഏർപ്പാടാക്കിയതും. യുഎൻഎ അധ്യക്ഷൻ ജാസ്മിൻഷായാണ് ഈ ദൗത്യത്തിൽ മുന്നിൽ നിന്നത്.
ഇക്കാര്യത്തിൽ പ്രവാസികളുടെ പ്രതിഷേധം ശക്തമായതോടെ ചാർട്ടഡ് വിമാനങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്. ഇതോടെ സൗദിയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് നാട്ടിലെത്താൻ വേണ്ടി സഹായം ഒരുക്കുക എന്ന ലക്ഷ്യത്തോടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും രംഗത്തിറങ്ങി. മെയ് 14നാണ് സൗദിയിലെ നഴ്സുമാരുടെ വിഷയത്തിൽ യുഎൻഎ ഇടപെടൽ ശ്രദ്ധയിൽ വന്നത്. ഗർഭിണികളായ നഴ്സുമാർക്ക് നാട്ടിലെത്താൻ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജികൾ സമർപ്പിക്കപ്പെട്ടു. വിദേശത്തു കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിൽ ആദ്യപരിഗണന ഗർഭിണികൾക്കായിരിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു യുഎൻഎ ഹർജി നൽകിയത്. ഇതോടെ ഗർഭിണികൾക്ക് പ്രഥമ പരിഗണന നൽകുമെന്ന് കേന്ദ്രസർക്കാറും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വ്യക്തമാക്കി.
ഇങ്ങനെ അനുകൂല വിധിയുണ്ടായതിന് ശേഷമാണ് ചാർട്ടഡ് വിമാനത്തെ കുറിച്ച് യുഎൻഎ ആലോചിച്ചത്. ഇതിന് മറുനാടൻ പിന്തുണയുള്ള ആവാസ് ചാരിറ്റിയുടെ സഹായമാണ് യുഎൻഎയും ജാസ്മിൻഷായും തേടിയത്. മെയ് മാസം 22നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്നതിനാൽ അത് നേടാനുള്ള ശ്രമങ്ങൾ നടത്തി തുടങ്ങിത്. 62 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ചാർട്ടഡ് ഫ്ളൈറ്റിന് വേണ്ടിയിരുന്നത്. സ്പൈസ് ജെറ്റ് അധികൃതരുമായി സംസാരിച്ചു ഇക്കാര്യത്തിൽ ധാരണ ഉണ്ടാക്കി. ഇതിനായി തുടക്കത്തിൽ സഹായവുമായി മുന്നിൽ നിന്നത് അഞ്ച് പ്രവാസി നഴ്സുമാരാണ്. സംഗീത് സുകുമാരൻ, വിനു കൈപ്പള്ളി നാരായണൻ, ചാൾസ് ജോർജ്ജ്, സനൽ, കർണാടക യുഎൻഎ അധ്യക്ഷൻ എന്നിവരാണ് ഇതിനായി സഹായിച്ചതെന്നാണ് ജാസ്മിൻഷാ വ്യക്തമാക്കി.
സ്പൈസ് ജെറ്റ് ബുക്ക് ചെയ്ത ശേഷം കേന്ദ്രഅനുമതി എളുപ്പത്തിൽ കിട്ടാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ തുടങ്ങി. മലയാളി മന്ത്രി എന്ന നിലയിൽ ഇതിന് വേണ്ട എല്ലാ സഹായവും ഒരുക്കിയത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയും തേടി. കേരളത്തിലേക്കുള്ള യുഎൻ എ വിമാനത്തിന് അനുമതി നൽകുന്നതിന് തടസ്സമില്ലെന്ന് കേരള സർക്കാറും അറിയിച്ച. പിന്നീട് റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു.
ആവാസ് ചാരിറ്റി സംഘടനയിൽ അംഗമായ മിനി മോഹനാണ് മറ്റു കാര്യങ്ങൾക്കെല്ലാം മുന്നിൽ നിന്നു സഹായിച്ചത്. ഫയൽവർക്കിലെ അടക്കം പ്രശ്നങ്ങൾ പരഹിരിച്ചു കൊണ്ട് മുന്നോട്ടു പോകാൻ സാധിച്ചു. സൗദിയിലെ ഇന്ത്യൻ എംബസിയുമായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് യുഎൻഎ സൗദി കോഡിനേറ്റർ സലിം ആയിരുന്നു. നിയമ വശങ്ങളെ കുറിച്ച് അഭിഭാഷകരായ അഡ്വ. ശ്രീരാമും അഡ്വ. സുഭാഷ് ചന്ദ്രനും ഇടപെടൽ നടത്തി. നഴ്സുമാരിൽ തന്നെ മുൻഗണനാ ക്രമം നിശ്ചയിച്ചിരുന്നു. ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ മറ്റു രോഗികൾ തുടങ്ങിയവർക്ക് ആദ്യ വിമാനത്തിൽ തന്നെ അനുമതി ലഭിത്. കുട്ടികൾ അടക്കമുള്ളവരാണ് ഏറെ ആശ്വാസത്തോടെ വിമാനത്താവളത്തിൽഎത്തിയിരിക്കുന്നത്. യുഎൻഎ എന്ന സംഘടനയുടെ കരുതലിനെ കുറിച്ചാണ് നഴ്സുമാർക്ക് പറയാനുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്