പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടൊന്നും കണ്ടത്തിയില്ലെങ്കിലും യുഎൻഎയിലെ ആരോപണങ്ങളെ കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവ്; രാഷ്ട്രീയ സമ്മർദ്ദം മൂലമെന്ന് പറഞ്ഞ് നേഴ്സിങ് സംഘടന; ജാസ്മിൻ ഷായേയും മറ്റ് നേഴ്സിങ് നേതാക്കളേയും പ്രതിചേർത്ത് ഉടൻ കേസെടുക്കും; നേഴ്സിങ് മേഖലയിലെ ചൂഷണത്തിനെതിരെ ശബ്ദം ഉയർത്തിയ സംഘടന നേരിടുന്നത് വമ്പൻ പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രാഥമിക അന്വേഷണത്തിൽ പ്രശ്നങ്ങൾ കണ്ടെത്തിയില്ലെങ്കിലും നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യുഎൻഎ) സാമ്പത്തിക ക്രമക്കേടിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം നൽകിയ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണെന്ന് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ശുപാർശയിലാണ് പുതിയ ഉത്തരവ്. തുടരന്വേഷണത്തിനായി കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടിൽ ഭാരവാഹികൾ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സംഘടനയുടെ വൈസ് പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ആദ്യം അന്വേഷണം നടത്തിയത്. ഇതിൽ ക്രമക്കേടൊന്നും കണ്ടിരുന്നില്ല.
യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പിൽ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങൾ മറുനാടൻ നേരത്തെ പുറത്തു വിട്ടിരുന്നു. യുഎൻഎ നേതൃത്വത്തിന് എതിരായ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നതായിരുന്നു പ്രാഥമിക റിപ്പോർട്ട്. രേഖകളും മൊഴികളും പരിശോധിച്ചതിൽ അഴിമതിയൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത്. ഇതോടെ യുഎൻഎ നേതാവ് ജാസ്മിൻ ഷായെ ലക്ഷ്യമിട്ട് ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ആശുപത്രി മാനേജ്മെന്റാണെന്ന വാദം സജീവമാകുകയാണ്. ആശുപത്രിയിലെ ചൂഷണത്തിനെതിരെ നിലപാട് എടുത്ത സംഘടനയെ തകർക്കാനുള്ള ഗൂഢാലോചന ആരോപണത്തിന് പിന്നിലുണ്ടെന്നാണ് ഇതോടെ വ്യക്തമായത്. അതുകൊണ്ട് തന്നെ കേസും മറ്റും ഒഴിവാക്കുമെന്നും കരുതി. ഇതാണ് നാടകീയ നീക്കങ്ങളിലൂടെ കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണമാകുന്നത്. ഇതോടെ ജാസ്മിൻ ഷായും മറ്റും പ്രതിപ്പട്ടികയിൽ എത്തുകയും ചെയ്യും.
വരവു ചെലവു കണക്കുകൾ സംബന്ധിച്ച് വ്യക്ത വരുത്താൻ ഓഡിറ്റ് നടത്തണമെന്നും ആദ്യ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു . എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിക്ക് അന്വേഷണം കൈമാറിയത്. യുഎൻഎയ്ക്കെതിരെ സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു രംഗത്തുണ്ട്. നേഴ്സിങ് മേഖലയിലെ സംഘടനാ കുത്തകയാണ് യുഎൻഎ തകർത്തത്. ആശുപത്രി മുതലാളിമാർക്കെതിരെ സധൈര്യം പോരാട്ടം നയിച്ചു. ഇതോടെ നേഴ്സുമാർക്ക് നീതി കിട്ടുകയും ചെയ്തു. എങ്ങനേയും യുഎൻഎ ഇല്ലായ്മ ചെയ്യുകയെന്നതാണ് ആശുപത്രി മുതലാളിമാരുടെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് സംഘടനയെ പ്രതിക്കൂട്ടിൽ നിർത്തുന്ന അന്വേഷണമെന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയ സമ്മർദ്ദമാണ് കേസിന് പിന്നിലെന്ന് യുഎൻഎയും ആരോപിക്കുന്നു.
മൂന്നര കോടിയുടെ ക്രമക്കേടിൽ അന്വേഷണം നടത്തണമെന്ന എഡിജിപിയുടെ ശുപാർശയിലാണ് ഡിജിപിയുടെ ഉത്തരവ്. യുഎൻഎയുടെ ബാങ്ക് അക്കൗണ്ടുകൾ സഹിതമാണ് സംഘടനയുടെ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നൽകിയിരുന്നത്. 2017 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്ക് മൂന്നര കോടിരൂപയെത്തിയെന്നും ഈ തുക ദേശീയ വൈസ് പ്രസിഡന്റ് ജാസ്മിൻ ഷാ വകമാറ്റിയെന്നുമായിരുന്നു പരാതി. കോടികളുടെ ക്രമക്കേടായതിനാൽ കേസ് രജിസ്റ്റർ ചെയ്ത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ഇതേ കുറിച്ച് അന്വേഷിച്ച ശേഷം ക്രൈം ബ്രാഞ്ച് എഡിജിപി ശുപാർശ ചെയ്തത്. കാഷ് ബുക്ക്, മിനിറ്റസ്, വൗച്ചർ എന്നിവ ഫൊറൻസിക് പരിശോധനക്കണമെന്നും ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു. ഡിജിപിക്ക് നൽകിയ പരാതി ആദ്യമന്വേഷിച്ചത് തൃശൂർ ക്രൈം ബ്രാഞ്ച് യൂണിറ്റാണ്.
ക്രമക്കേടുകളില്ലെന്നായിരുന്നു ആദ്യറിപ്പോർട്ട്. എന്നാൽ പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്തായെയുള്ള റിപ്പോർട്ട് തള്ളമെന്നാവശ്യപ്പെട്ട പരാതിക്കാർ വീണ്ടും ക്രൈം ബ്രാഞ്ച് മേധാവിയെ സമീപിച്ചതോടെ തിരുവനന്തപുരം യൂണിറ്റിന് അന്വേഷണം കൈമാറി. കേസന്വേഷിച്ച തിരുവനന്തപുരം യൂണിറ്റാണ് കേസെടുക്കാനുള്ള ശുപാർശ നൽകിയത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ തൃശൂരിലെ ഓഫീസിൽ നിന്നും രേഖകൾ മോഷണം പോയെന്ന കാണിച്ചത് തൃശൂർ കമ്മീഷണർക്ക് യുഎൻഎ ഭാരവാഹികൾ പരാതിയും നൽകിയിരുന്നു.
യുഎൻഎയുടെ അക്കൗണ്ടിൽ നിന്ന് മൂന്നരക്കോടിയോളം രൂപ സംഘടനയുടെ ദേശീയ പ്രസിഡന്റ് ആയ ജാസ്മിൻ ഷായുടെ അറിവോടെ തിരിമറി നടത്തിയെന്നാണ് ആരോപണം. നഴ്സുമാരുടെ ലെവി പിരിച്ചത് അടക്കമുള്ള തുകയിൽ നിന്നാണ് തിരിമറി നടത്തിയതെന്ന് പരാതിയിൽ പറയുന്നു. പല സമയങ്ങളിലായി മൂന്ന് അക്കൗണ്ടുകളിൽ നിന്നായാണ് പണം പിൻവലിച്ചത്. ജാസ്മിൻ ഷായുടെ ഡ്രൈവർ 59 ലക്ഷം രൂപ പിൻവലിക്കുകയും 20 ലക്ഷം സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ആവശ്യം വ്യക്തമല്ല. കണക്ക് വ്യക്തമാക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും നേതൃത്വം തയ്യാറാകാത്തതിനെ തുടർന്നാണ് പരാതി നൽകിയതെന്നാണ് സിബി മുകേഷ് പറയുന്നത്. എന്നാൽ സംഘടനയിൽ നിന്ന് സിബിയെ പുറത്താക്കിയിരുന്നു. ആരോപണങ്ങൾക്ക് ജാസ്മിൻ ഷാ വ്യക്തമായ മറുപടിയും നൽകി.
പ്രാഥമിക അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. ക്രമക്കേടും സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. കണക്കുകൾ ഓഡിറ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ടെന്നും വിശദീകരിക്കുന്നു. എല്ലാ അർത്ഥത്തിലും ജാസ്മിൻഷായെ കുറ്റ വിമുക്തനാക്കുന്നതാണ് പ്രാഥമിക റിപ്പോർട്ട്. സംഘടനയുടെ വാഹനങ്ങൾ വാങ്ങിയതിന്റെ എഗ്രിമെന്റും പിരശോധിച്ചു. ഇതിലും ക്രമക്കേടില്ലെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. എല്ലാം മിനിട്സിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. സംഘടന നൽകിയ ധനസഹായത്തിന്റെ രേഖയിലും സംഘം പ്രശ്നങ്ങളൊന്നും കാണുന്നില്ല. അതുകൊണ്ട് പരാതികൾ അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. എന്നിട്ടും കേസെടുക്കുന്നതാണ് ദുരൂഹം. അതുകൊണ്ടാണ് രാഷ്ട്രീയ ഇടപെടൽ ആരോപിക്കുന്നതും.
ഓഡിറ്റ് ചെയ്ത റിപ്പോർട്ട് ലഭിക്കുന്നതിന് രജിസ്റ്റാർ ഓഫ് സൊസൈറ്റിയെ കൊണ്ട് പരിശോധിപ്പിച്ച് റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ട് ഇടക്കാല റിപ്പോർട്ടായി പരിഗണിക്കണമെന്നും ഓഡിറ്റ് റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത് ഉൾപ്പെടുത്തിയും ഓഡിറ്റ് റിപ്പോർട്ടിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അതിനെ കുറിപ്പ് വിശദ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് നൽകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുള്ളത്. ഡിവൈഎസ്പി കെ എ സുരേഷ് ബാബുവാണ് അന്വേഷണ റിപ്പോർട്ട് നൽകിയത്. ഏപ്രിൽ പത്തിനാണ് അന്വേഷണം പൂർത്തിയായതും. മറ്റ് അന്വേഷണങ്ങൾക്കൊന്നും റിപ്പോർട്ട് ശുപാർശയും ചെയ്യുന്നില്ല. ഇതോടെ തുടരന്വേഷണത്തിന് മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിക്കുകയായിരുന്നു.
ആശുപത്രി മാനേജുമെന്റാണ് ജാസ്മിൻഷായ്ക്ക് പിന്നിലെ ആരോപണത്തിന് പ്രേരക ഘടകമെന്ന വാദം സജീവമായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇത് കിട്ടിയതോടെ സർവ്വീസിൽ കുപ്രസിദ്ധനായ മറ്റൊരു ഉദ്യോഗസ്ഥനെ കൂടുതൽ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. നേഴ്സിങ് മേഖലയിൽ സിഐടിയുവിനും തൊഴിലാളി സംഘടനയുണ്ട്. ഇവർക്കും യുഎൻഎയുടെ ഇടപെടലുകൾ ഭീഷണിയായിരുന്നു. ജാസ്മിൻഷായെ വേട്ടയാടാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്