ജാതി പറഞ്ഞുള്ള ചീഞ്ഞ രാഷ്ട്രീയം ബ്രിട്ടനിലും; യോർക്ഷയറിലെ ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടു പിടിക്കാൻ മോദിയും ബോറീസും ഒന്നിച്ചുള്ള ചിത്രം പ്രചരിപ്പിച്ചു ലേബർ പാർട്ടി; നാലു വോട്ടിനായി ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് മതത്തെ കൂട്ടുവിളിക്കരുതെന്നു മറ്റു പാർട്ടികൾ
പ്രത്യേക ലേഖകൻ
ലണ്ടൻ: ജാതിയും മതവും പരസ്യമായി പറയാൻ ബ്രിട്ടനിലും ആളുണ്ടായിരിക്കുന്നു. ഉടനെയൊന്നും സംഭവിക്കില്ല എന്ന് കരുതിയിരുന്ന ആപത്താണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്കും കോവിഡ് വൈറസിനെ പോലെ നിശബ്ദമായി എത്തിയിരിക്കുന്നത്. രാഷ്ട്രീയം പറയാൻ കെല്പില്ലാതാകുമ്പോൾ ജാതിയും മതവും പറഞ്ഞു വോട്ടു പിടിക്കുക എന്ന ഇന്ത്യൻ രാഷ്ട്രീയ കുതന്ത്രം ബ്രിട്ടനിൽ പരസ്യമായി നടക്കുകയാണിപ്പോൾ. വെസ്റ്റ് യോർക്ഷയറിലെ ബാറ്റ്ലി ഉപതെരഞ്ഞെടുപ്പാണ് മുസ്ലിം വോട്ടു ആകർഷിക്കാനുള്ള രംഗമായി മാറുന്നത്. ഈ ഉപതിരഞ്ഞെടുപ്പിലെ ഫലം എന്തായാലും നിർണായകം അല്ലാതിരിക്കെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒത്തുള്ള ചിത്രം നോട്ടീസ് രൂപത്തിൽ മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തു ലേബർ പാർട്ടി വിതരണം ചെയുന്നത്. ഇതിനെതിരെ രൂക്ഷമായ വിമർശം ഉയർന്നിട്ടും ലേബർ പാർട്ടിക്ക് കുലുക്കമില്ല എന്നതാണ് രസകരം. നിങ്ങൾ വീണ്ടും ടോറികൾ വിജയിക്കുന്നത് കണ്ടാൽ ഇത്തരക്കാർക്ക് കൂട്ടുനിൽകുകയാകും എന്നാണ് ബോറിസിന്റെയും മോദിയുടെയും ചിത്രം ചേർത്ത് വച്ച നോട്ടീസ് നൽകി മുസ്ലിം വോട്ടർമാരെ പ്രകോപിതരാക്കാൻ ഉള്ള ശ്രമം നടക്കുന്നത് .
മുസ്ലിം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ നടന്ന ശ്രമം പ്രാദേശിക മാധ്യമങ്ങൾ ചർച്ചയാക്കിയതിനെ തുടർന്ന് ദേശീയ മാധ്യമങ്ങളിലും തലക്കെട്ടായി നിറയുകയാണ്. നിങ്ങളോടൊപ്പം നിൽക്കാത്ത ടോറി എംപിയെ തിരഞ്ഞെടുത്തു റിസ്ക് എടുക്കരുത് എന്ന തലവാചകത്തിലാണ് ലീഫ്ലെറ്റുകൾ തയാറാക്കിയിരിക്കുന്നത്. ഒപ്പം എന്തുകൊണ്ട് മോദിയും ബോറീസും അപകടകാരികൾ ആണെന്ന വിശദീകരണവുമുണ്ട് . എന്നാൽ ലേബർ മാത്രമാണ് ശരിയെന്നു പറയാനും നോട്ടീസിൽ മറക്കുന്നില്ല . കാശ്മീരിൽ നടന്ന മനുഷ്യാവകാശ പ്രവർത്തനങ്ങളോട് നിസ്സംഗത കാട്ടിയ മനുഷ്യനോട് ആണ് ബോറിസ് കൂട്ടുകൂടിയിരിക്കുന്നത് എന്നതാണ് ഒന്നാമത്തെ ആരോപണം.
തീർന്നില്ല ഇസ്ലാമോഫോബിയയെ വൈറ്റ് വാഷ് ചെയുന്ന പണിയാണ് മോദി ചെയ്യുന്നത് . മുസ്ലിം സ്ത്രീകളെ അപമാനിക്കും വിധം സംസാരിക്കുന്ന ഇവർ ഇസ്ലാം ആണ് ലോകത്തിന്റെ പ്രശനം എന്ന ധ്വനിയും സൃഷ്ടിക്കുന്നു .ബോറിസ് ജോൺസൻ മുൻപ് മുസ്ലിം സ്ത്രീകളെ കുറിച്ചു ബുർഖ ധരിക്കുന്നത് കണ്ടാൽ ലെറ്റർ ബോക്സ് ആണെന്നു തോന്നിക്കും എന്ന് പറഞ്ഞതും ഇപ്പോൾ ഓർക്കാനുള്ള അവസരമാണ് എന്നും നോട്ടീസിൽ വക്തമാകുന്നു . ഇത്രയും കാര്യങ്ങൾ കേട്ടാൽ ഏതു മുസ്ലിമിനും ടോറികൾക്കു എതിരെ വോട്ടു ചെയ്യാനാകും എന്നതാണ് ലേബറിന്റെ ചിന്ത . ഈ വിദ്വേഷ ചിന്ത പ്രചാരണത്തിന് എതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ മറ്റു പാർട്ടികൾ നടത്തുന്നത് . ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് ഇവ്വിധത്തിൽ മതം കടന്നു വരേണ്ടെന്ന കാര്യം ഇല്ലെന്നു ലേബർ പാർട്ടിയിൽ തന്നെ പലരുംകരുതുന്നുണ്ടെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു .
പ്രചാരണ രംഗത്ത് ലേബർ പാർട്ടി ടോറികളിൽ നിന്നും കടുത്ത വെല്ലുവിളി നേരിടുന്നതാണ് ബ്രിട്ടൻ കാണാത്ത മട്ടിലുള്ള മതരാഷ്ട്രീയത്തെ ലേബർ കൂട്ടുപിടിക്കാൻ കാരണമാണ് കരുതപ്പെടുന്നു . എന്നാൽ ഇത്തരത്തിലല്ല വോട്ടു പിടിക്കേണ്ടതെന്നു ലേബർ എംപി തന്നെയായ നാവേന്ദു മിശ്ര ചൂണ്ടിക്കാട്ടുന്നു . ഇപ്പോൾ വംശീയതയിൽ ആരാണ് പിതൃ സ്ഥാനത്തു വരേണ്ടത് എന്ന തർക്കമാണ് പാർട്ടിയിൽ ഉള്ളതെന്ന് തോന്നുന്നു , അദ്ദേഹം എതിർപ്പ് തുറന്നു പറയുന്നു . ഇക്കഴിഞ്ഞ ഒക്ടോബറിൽ ലേബർ ഷാഡോ മന്ത്രിസഭയിൽ നിന്നും രാജി വച്ച നേതാവ് കൂടിയാണ് നാവേന്ദു . ലേബർ പാർട്ടിയിലെ കടുത്ത ഇന്ത്യ പക്ഷ വാദിയാണ് ഇദ്ദേഹം . അതിന്റെ പേരിൽ ഒറ്റപ്പെടൽ നേര്ദിണ്ടി വരുന്നു എന്ന കാരണത്താലാണ് അദ്ദേഹം രാജി നൽകിയത് .ലേബർ പാർട്ടിയിൽ ഇന്ത്യ പക്ഷ വാദികളും പാക് വംശക്കാരും തമ്മിലുള്ള പോര് ഏറെ കുപ്രസിദ്ധമാണ് . പേടിയിൽ ഇന്ത്യ പക്ഷത്തെ അടിച്ചമർത്തുകയാണ് പാക് ലോബിയുടെ പ്രധാന ഹോബിയെന്നും പരസ്യമായ രഹസ്യമാണ്.
ബ്രിട്ടന്റെ മഹത്തായ രാഷ്ട്രീയ സംസ്കാരം നശിപ്പിക്കുകയാണ് ലേബർ ചെയ്യുന്നതെന്നു ഇലക്ഷൻ കമ്മീഷന് പരാതി നൽകിയ ട്രേഡ് യൂണിയൻ കോൺഗ്രസ് ആരോപിക്കുന്നു . അതേസമയം ഈ പ്രകോപന നോട്ടീസ് ആരാണ് പുറത്തു വിട്ടത് എന്നത് പ്രിന്റ് ചെയ്യാത്തതിനാൽ ലേബർ പാർട്ടി കുറ്റം ഏൽക്കാൻ തയ്യാറല്ലെന്നും പ്രാദേശിക റിപോർട്ടുകൾ സൂചിപ്പിക്കുന്നു . സംഭവം ദേശീയ തലത്തിൽ ശ്രദ്ധ നേടിയതോടെ പ്രമുഖ ലേബർ നേതാവ് കൂടിയായ വീരേന്ദ്ര ശർമ്മയും നോട്ടീസിന് എതിരെ രംഗത്തെത്തി . ഈ ലീഫ്ലെറ്റ് എത്രയും വേഗം പിൻവലിക്കേണ്ടത് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ലണ്ടനിൽ മേയർ സാദിഖ് ഖാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എല്ലാ വിഭാഗക്കാരുടെയും വോട്ടു നേടിയാണെന്നും ഇതുരാജ്യത്തു എവിടെയും ലേബറിന് സാധിക്കുന്നതാണെന്നു എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
അതേസമയം മറ്റെവിടെയും കാണാത്ത വിധവുള്ള തെരുവ് ആക്രമണത്തിലേക്കും ബാറ്റ്ലി ഉപതിരഞ്ഞെടുപ് നീങ്ങുകയാണ് . കഴിഞ്ഞ ആഴ്ച ലേബർ പ്രവര്ത്തകന് അടിയും ഇടിയും മാത്രമല്ല മുട്ടയേറും നേരിടേണ്ടി വന്നെന്നും പ്രാദേശിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു . ഇതേക്കുറിച്ചു ഒരു ഭാഗത്തു പൊലീസ് അനൗഷ്ണം നടക്കുകയാണ്. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതത്ര നല്ല കാര്യമല്ല എന്നാണ് പ്രതികരിച്ചത് . സ്ഥലത്തു ബോറിസ് സന്ദർശനം നടത്തുകയും ചെയ്തു . തീവ്ര വലതു ചിന്തയുള്ള ഇവിടെ അഞ്ചു വര്ഷം മുൻപ് പകൽ വെളിച്ചത്തിൽ വെടിയേറ്റ് മരിച്ച ജോ കോക്സ് എംപിയുടെ സഹോദരിയായ കിം ലീഡ്ബെറ്റര് ആണ് ഇത്തവണ ലേബർ പാർട്ടി സ്ഥാനാര്ഥിയാവുന്നത് . ജോയും ലേബർ എംപിയായിരുന്നു . കഴിഞ്ഞ ദിവസം കിമ്മിനും തെരുവിൽ ആക്ഷേപം നേരിടേണ്ടി വന്നിരുന്നു . ഫേസ്ബുക് അടക്കം സോഷ്യൽ മീഡിയയിലും ഇവർക്കെതിരെ ആക്ഷേപം ശക്തമാണ് . ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകളുമായി കിമ്മിന് അടുപ്പമുണ്ടെന്നതാണ് പ്രകോപനത്തിന് കാരണം.
ഈ വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു മുൻപ് കൂടുതൽ അനിഷ്ട സംഭവം ഉണ്ടാകുമോ എന്നാണ് ഇപ്പോൾ അധികൃതരുടെ ഭീതി . മുസ്ലിം വിഭാഗത്തിന് നിർണായക സ്വാധീനമുള്ള മേഖലയാണ് ഈ മണ്ഡലം. അതിനിടെ ലേബർ പാർട്ടിയിലെ ഇന്ത്യൻ വംശജർ സംഭവത്തിൽ ശക്തമായ പ്രതികരണം ലേബർ നേതൃവത്തെ അറിയിച്ചു കഴിഞ്ഞു.
ഈ ഇലക്ഷനിൽ പ്രദേശത്തെ രാഷ്ട്രീയ ജ്വരം വക്തമാക്കുന്ന തരത്തിൽ വിവിധ പാർട്ടികളെയും ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ചു 16 സ്ഥാനാര്ഥികളാണ് മത്സര രംഗത്ത് ഉള്ളത് . സാധാരണ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇത് പതിവുള്ളതല്ല . മുൻ എംപി ലേബർ പാർട്ടിയുടെ ട്രേസി ബാർബിൻ വെസ്റ്റ് യോർക്ഷയർ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജി വച്ച ഒഴിവിലാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് . 2017 ലെ ഇലക്ഷനിൽ നിന്നും കഴിഞ്ഞ ഇലക്ഷനിൽ എത്തുമ്പോൾ ലേബർ പാർട്ടിക്ക് 12 ശതമാനം വോട്ടു ചോർച്ച ഉണ്ടായ മണ്ഡലമാണിത് . കടുത്ത മത്സരത്തിൽ 3525 വോട്ടിനാണ് കഴിഞ്ഞ തവണ ലേബർ ജയിച്ചു കയറിയത് . അതിനാൽ ഇത്തവണയും മത്സരം കടുക്കും എന്നറിയാവുന്നതിനാൽ ഏതു വിധത്തിലും വോട്ടുപിടിക്കുക എന്ന ലക്ഷ്യമാണ് ലേബറിനെ കൊണ്ട് ജാതി വിദ്വേഷം പടർത്തുന്ന നോട്ടീസ് വിതരത്തിനു പ്രേരിപ്പിച്ചത് എന്നും കരുതപ്പെടുന്നു.
Stories you may Like
- പള്ളിയിലെ തർക്കം സാദിഖ് ബാഷയെ കുടുക്കി; തിരുവനന്തപുരത്ത് നിർണ്ണായക അറസ്റ്റ്
- വരവിന് പിന്നിൽ കുടുംബ പ്രശ്നം മാത്രമോ? സാദിഖ് പാഷ ജയിലിനുള്ളിൽ
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- മുസ്ലിം വോട്ടുകൾ ഇടഞ്ഞാൽ ഭീഷണി തന്നെയെന്ന സൂചന തിരിച്ചറിഞ്ഞ് ലേബർ
- ഭരണകക്ഷിയായ ടോറികൾക്ക് നഷ്ടപ്പെട്ടത് ആയിരത്തോളം സീറ്റുകൾ; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്