ബുദ്ധിയുള്ള റോബോട്ട് മനുഷ്യന് എന്ത് സഹായം ചെയ്യും? മാസങ്ങൾക്കുമുമ്പ് ഇംഗ്ലണ്ടിലെത്തിയ കലാമിന്റെ ചോദ്യത്തിൽ പകച്ച് ശാസ്ത്ര സംഘം; ഓർമ്മകളുമായി മലയാളി പ്രൊഫ. സേതു വിജയകുമാർ
ലണ്ടൻ: റോബോട്ടുകൾ മനുഷ്യന് നൽകുന്ന സഹായത്തെ കുറിച്ച് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. എന്നാൽ ബുദ്ധി ലഭിച്ച, സ്വയം പ്രവർത്തിക്കാൻ കഴിയുന്ന റോബോട്ടുകൾ മനുഷ്യന്റെ മുഴുവൻ ആജ്ഞകളും നിറവേറ്റുമോ അതോ അവ മനുഷ്യനെ നിയന്ത്രിക്കുമോ എന്ന കലാമിന്റെ ചോദ്യം അക്ഷരാർഥത്തിൽ ബ്രിട്ടനിലെ പ്രശസ്തമായ എഡിൻബറോ സർവ്വകലാശാലയിലെ റോബോട്ടിക് വിഭാഗം ശാസ്ത്രജ്ഞരെ വെള്ളം കുടിപ്പിച്ചു.
സർവ്വകലാശാലയിൽ റോബോട്ടിക് വിഭാഗം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുകയും ബുദ്ധിയുള്ള റോബോട്ടിനെ സൃഷ്ടിക്കുന്നതിൽ മുഖ്യ ചുമതലയുമുള്ള ആലുവക്കാരൻ പ്രൊഫസർ സേതു വിജയകുമാർ യൂണിവേഴ്സിറ്റി നൽകിയ ഡോക്ടറേറ്റ് ബിരുദം സ്വീകരിക്കാൻ എത്തിയ കലാമിന്റെ ഔത്സുക്യം നിറഞ്ഞ ചോദ്യങ്ങളിൽ ആദ്യം പതറിയെങ്കിലും പിന്നീട് അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്ന ഉത്തരങ്ങൾ തന്നെ നൽകുന്നതിൽ വിജയിക്കുകയായിരുന്നു.
കലാമിന്റെ അന്നത്തെ ചോദ്യം ശാസ്ത്രജ്ഞ സംഘം അതീവ ഗൗരവത്തിൽ എടുത്തില്ലെങ്കിലും ഈ മാസം ആദ്യം ജർമ്മനിയിലെ ഫോക്സ്വാഗാൻ കാർ നിർമ്മാണ കമ്പനിയിൽ ഒരു റോബോട്ട് 22 കാരനായ യുവാവിനെ കൊലപ്പെടുത്തിയതോടെ ലോകം മുഴുവൻ ഈ ചോദ്യം ചോദിച്ചു തുടങ്ങിയിരിക്കുകയാണ്. കണ്ടു പിടുത്തങ്ങളിൽ മാനുഷിക നന്മക്ക് കൂടുതൽ പ്രാധാന്യം വേണം എന്ന് കരുതിയിരുന്ന കലാമിന്റെ ദീർഘവീക്ഷണം അപാരം തന്നെയെന്ന് ആലുവയിൽ അവധിക്കാലം ചെലവഴിക്കാൻ എത്തിയ പ്രൊഫ. സേതു വിജയകുമാർ ഇന്നലെ മറുനാടൻ മലയാളിയുമായി നടത്തിയ ലഘു സംഭാഷണത്തിൽ വ്യക്തമാക്കി.
നാല് ദിവസം നീണ്ട സന്ദർശനത്തിൽ അദ്ദേഹത്തെ കണ്ടവരുടെയെല്ലാം മനസ്സും കീഴടക്കിയാണ് കലാം മടങ്ങിയതെന്ന് പ്രൊഫ. സേതു ഓർമ്മിക്കുന്നു. സന്ദർശന സമയത്തും ഇന്ത്യൻ ഭക്ഷണ രീതികൾ പിന്തുടർന്ന അദ്ദേഹം ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുന്ന വിധം പോലും ജീവനക്കാരെ ബോധ്യപ്പെടുത്തിയത് നിറമുള്ള ഓർമ്മകളായി സേതുവിന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. ഒരു കൊച്ചു കുട്ടിയുടെ കൗതുകമാണ് റോബോട്ടുകളെ നിർമ്മിക്കുന്ന സർവ്വകാലാശാലയിലെ സ്കൂൾ ഓഫ് ഇൻഫോമാറ്റിക്സിൽ എത്തിയപ്പോൾ കലാമിൽ ഉണ്ടായിരുന്നത്. ഈ വിഭാഗത്തിന്റെ ചുമതലക്കാരൻ ഒരു ഇന്ത്യക്കാരൻ കൂടി ആയതോടെ കലാമിലെ ചോദ്യകർത്താവായ കുട്ടി ഉണരുകയായിരുന്നു.
മെഷീനിന്റെ പ്രവർത്തനവും സാങ്കേതിക വിദ്യയും അടക്കമുള്ള കാര്യങ്ങൾ പ്രൊഫ. സേതുവിൽ നിന്നും മനസ്സിലാക്കിയ കലാമിന്റെ ഒരു ചോദ്യത്തിന് മുന്നിൽ അൽപ്പം വിഷമിച്ചതായി അദ്ദേഹം ഓർക്കുന്നു. ഈ റോബോട്ടുകൾ മനുഷ്യ നന്മയ്ക്കായി ഏതു വിധം പ്രയോജനപ്പെടും, സ്വയം ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്നവ ഒരിക്കൽ മനുഷ്യ നിർദ്ദേശങ്ങൾ ലംഘിച്ചാൽ എന്ത് സംഭവിക്കും തുടങ്ങിയ കലാമിന്റെ കൂർമ്മ ബുദ്ധിയിൽ നിറഞ്ഞ ചോദ്യങ്ങൾക്ക് ശാസ്ത്ര വിശദീകരണം എളുപ്പമായിരുന്നില്ല എന്ന് സേതു വിജയകുമാർ വിശദമാക്കുന്നു.
എന്നാൽ സേതുവിനെ വെറുതെ വിടാൻ കലാം തയ്യാറായിരുന്നില്ല. ഡൽഹിയിൽ മടങ്ങി എത്തിയ അദ്ദേഹം പ്രൊഫ. സേതുവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. അങ്ങനെ കലാമിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ റീ ഇഗ്നൈറ്റ് എന്ന പുസ്തകത്തിൽ നാലഞ്ച് പേജുകൾ പ്രൊഫ. സേതുവിൽ നിന്ന് സമാഹരിച്ച അറിവുകൾക്കായി കലാം നീക്കി വയ്ക്കുക ആയിരുന്നു. പുസ്തകത്തിന്റെ പ്രധാന ഭാഗങ്ങളിൽ റോബോട്ടുകളുടെ സാങ്കേതിക വിദ്യയെ പറ്റി വിശദമായി തന്നെ കലാം പറഞ്ഞു പോകുന്നുണ്ട്. ഇക്കാരണത്താൽ തന്നെ ബ്രിട്ടൻ സന്ദർശനം അദ്ദേഹം ഒരു മുതൽക്കൂട്ടായി മാറ്റുക ആയിരുന്നു. അവസാന സമയം സന്തത സഹചാരി ആയി മാറിയ ശ്രീജൻ പാൽ സിങ് കൂടി പങ്കാളി ആയി എഴുതിയ പുസ്തകത്തിൽ യുവ ജനതയെ പ്രചോദിപ്പിക്കുന്ന ഒട്ടേറെ ആശയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.
ആധുനിക സാങ്കേതിക വിദ്യ എത്തപ്പെട്ടു നിൽക്കുന്ന റോബോട്ടിക്സ്, എയറോനോട്ടിക്സ്, ന്യൂറോ സയൻസസ്, പതിയോളജി, പാലിയന്റോളജി ആൻഡ് മെറ്റീരിയൽ സയൻസ് എന്നിവയൊക്കെ വിശദമായി പുസ്തകത്തില രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന് പ്രൊഫ. സേതു ചൂണ്ടിക്കാട്ടുന്നു. അറിവ് തേടുന്നവർക്ക് ശരിക്കും ഒരു മുതൽക്കൂട്ടാവുകയാണ് കലാമിന്റെ അവസാന പുസ്തകം. ചെറുപ്പക്കാരുടെ ചിന്തകൾക്ക് തീപിടിക്കും വിധമാണ് കലാം പുസ്തകം രചിച്ചിരിക്കുന്നത്. അവിചാരിതമായാണെങ്കിലും ഈ പുസ്തക രചനയിൽ കലാമിന് സംശയ നിവാരണം നടത്താൻ തനിക്കും അവസരം ലഭിച്ചതിൽ അതിയായ സന്തോഷം തോന്നുന്നുവെന്നും സേതു കൂട്ടിച്ചേർത്തു.
യൂണിവേഴ്സിറ്റിയിൽ എത്തിയ അദ്ദേഹത്തിന്റെ ലാളിത്യം കണ്ടു സർവ്വകലാശാല ജീവനക്കാരും അദ്ധ്യാപകരും ഒക്കെ അന്തം വിടുക ആയിരുന്നു. അറിയാനുള്ള ജിജ്ഞാസയോടെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ ബുദ്ധി കൂർമ്മത പലപ്പോഴും അതിശയിപ്പിക്കുന്നതായിരുന്നു. മറ്റൊന്ന്, കലാമിന്റെ നിരീക്ഷണ പാടവവും. അറിയാനും പഠിക്കാനും താൽപ്പര്യം ഉള്ള ഒരു വിദ്യാർത്ഥിയെ പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും സേതു പറയുന്നു. റോബോട്ടുകളെ മനുഷ്യ നന്മയ്ക്കും മനുഷ്യ നിയന്ത്രണത്തിലും ഒരുക്കിയെടുക്കാൻ ശാസ്ത്രം വളർന്നു എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞത് തന്റെ ഔദ്യോഗിക ജീവിതത്തിലെ എക്കാലത്തെയും വലിയ നേട്ടമായി സേതു വിലയിരുത്തുന്നു. റോബോട്ടിക് രംഗത്ത് നടക്കുന്ന ഗവേഷണങ്ങളും റോബോട്ടിക്സിന്റെ ലക്ഷ്യങ്ങളും സ്വായത്തമാക്കിയാണ് സന്ദർശനം പൂർത്തിയാക്കി കലാം ബ്രിട്ടനിൽ നിന്നും യാത്രയായത്.
കഴിഞ്ഞ 12 വർഷമായി സേതു എഡിൻബറോ സർവ്വകലാശാലയുടെ ഭാഗമാണ്. Edinburgh Cetnre for Roics and theInstitute of Perception, Action & Behavior(IPAB) ഡയറക്ടർ സ്ഥാനം വഹിക്കുന്ന പ്രൊഫ. സേതു ഈ രംഗത്തെ ഏറ്റവും വിലപിടിച്ച ഗവേഷകൻ കൂടിയാണ്. അമേരിക്കയിലെ Universtiy of Southern California(USC), Los Angeles കൂടി ഇദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ RIKEN Brain Science Institute, Tokyo യിൽ വിസിറ്റിങ് പ്രൊഫസർ തസ്തികയിലും സേതു സേവനം ചെയ്യുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ 1998 ൽ ടോക്കിയോയിൽ നിന്ന് ഡോക്ടറേറ്റും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയിൽ റിസർച്ച് അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്ത ശേഷമാണ് ഇദ്ദേഹം ബ്രിട്ടണിൽ എത്തുന്നത്. അതിന് മുൻപ് ജപ്പാനിലും ഗവേഷണവും അദ്ധ്യാപനവും നിർവ്വഹിച്ചിരുന്നു.
Stories you may Like
- ഭൂമിക്കപ്പുറം ജീവജാലങ്ങളുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ് ഞെട്ടി ലോകം
- ഇലോൺ മസ്ക്ക് ലോകത്തിന്റെ ഗതി തിരിച്ചുവിടുമ്പോൾ!
- മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കം റഷ്യ ബ്രിട്ടനെ ആക്രമിച്ചെന്നും വിദഗ്ദ്ധർ
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- പ്രിയ വർഗീസിന്റെ യോഗ്യത; ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍