യുപിയിലെ മുഹമ്മദ് സലിം എന്ന കർഷകന് കോളിഫ്ളവറിന് കിട്ടിയത് കിലോയ്ക്ക് ഒരു രൂപ! നെഞ്ചു തകർന്ന സലിം ആയിരം കിലോ കാബേജ് റോഡിൽ തള്ളി; ഈ കാഴ്ച്ച കണ്ട് കരളുരുകി സഹായിക്കാൻ തയാറായി ബ്രിട്ടനിലെ മലയാളി നഴ്സ് ബിജി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ ബഹുഭൂരിപക്ഷവും കർഷക കുടുംബത്തിൽ നിന്നും നഴ്സിങ് പഠിച്ച് അവിടെ എത്തിയവരാണ്. അതിനാൽ തന്നെ കർഷകരുടെ ജീവിത പ്രയാസങ്ങൾ ആരും പറയാതെ അവർക്ക് മനസിലാകും. അതുകൊണ്ടാണ് വടക്കേ ഇന്ത്യയിലെ കർഷകരുടെ പ്രയാസം കണ്ടപ്പോൾ നെഞ്ചു തകർന്നു കരയാൻ ലണ്ടനിലെ മലയാളി നഴ്സ് ബിജി തോമസിന് തോന്നിയതും. കഴിഞ്ഞ ദിവസങ്ങളിൽ കർഷകർ നേരിടുന്ന പ്രയാസങ്ങൾ തുടർച്ചയായി വാർത്തകളിൽ എത്തുന്ന സാഹചര്യത്തിലാണ് തികച്ചും പ്രയാസത്തോടെ മാത്രം കണ്ടിരിക്കാൻ സാധിക്കുന്ന ഒരു കാഴ്ച ബിജിയുടെ കണ്ണിലെത്തിയത്. താൻ ഉൽപാദിപ്പിച്ച കോളി ഫ്ളവർ കിലോയ്ക്ക് ഒരു രൂപ മാത്രം നല്കാൻ യുപിയിലെ ജഹാനാബാദിലെ ഫിലിബിത്തിൽ ഇടനിലക്കാരായ കച്ചവടക്കാർ തയ്യാറായപ്പോൾ തിരികെ ഗ്രാമത്തിൽ എത്തി പാടത്തിൽ വിളഞ്ഞു നിന്നിരുന്ന ആയിരം കിലോ കാബേജ് ഗ്രാമീണർക്കായി ഈ കർഷകർ റോഡിൽ നിരത്തിയിട്ടത്.
എല്ലാവരും വന്നു വെറുതെ എടുത്തോളൂ എന്ന് പറഞ്ഞു അലറിക്കരഞ്ഞ മുഹമ്മദ് സലീമിന്റെ നിസ്സഹായത വാർത്ത ചാനലുകളിൽ പറന്നെങ്കിലും ആരും അദ്ദേഹത്തെ സഹായിക്കാനെത്തിയില്ല എന്നതാണ് ലഭ്യമായ വിവരം. ഏകദേശം 12000 രൂപ മുടക്കിയാണ് സലിം ഒരേക്കർ കൃഷിയിടത്തിൽ ഈ വിളകൾ ഉൽപ്പാദിപ്പിച്ചത്. കിലോക്ക് പത്തു രൂപ വച്ചെങ്കിലും ലഭിച്ചെങ്കിൽ അദ്ദേഹത്തിന് വലിയ നഷ്ടം സഹിക്കാതെ പിടിച്ചു നില്ക്കാൻ കഴിഞ്ഞേനെ. എന്നാൽ വില നിശ്ചയിക്കുന്നത് ഇടനിലക്കാർ ആയതിനാൽ അദ്ദേഹത്തിന് മുന്നിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എത്ര വിദഗ്ധമായി ഇന്ത്യയിൽ കർഷകൻ ചൂഷണം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായി മാറുകയാണ് ഫിലിബിത്തിലെ മുഹമ്മദ് സലിം.
ഇനിയാണ് വ്യാജ കർഷക സ്നേഹം കാട്ടി ഫേസ്ബുക്കിലും മറ്റും ഘോരഘോരം പോസ്റ്റ് തള്ളി നിർവൃതി അടയുന്നവർ അറിയേണ്ട കാര്യം . നിങ്ങള്‍ക്ക് സാധിക്കുമെങ്കിൽ ഈ മുഹമ്മദ് സലീമിനെ കണ്ടെത്തുക. അദ്ദേഹത്തെ സഹായിക്കാൻ ബിജി തോമസ് തയ്യാറാണ് . കാരണം തുച്ഛമായ വേതനത്തിൽ ജോലി ചെയുന്ന ഒരു സാധാരണ നേഴ്സ് ആണെകിൽ പോലും ഒരു വേദനിക്കുന്ന കർഷകന്റെ ദുരവസ്ഥ വളരെ നന്നായി മനസിലാക്കാൻ കഴിയുന്ന മനസുണ്ട് ബിജി തോമസിന് . കണ്ണൂർ ചെമ്പേരിയിലെ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ബിജിക്കു ഉത്തരേന്ത്യയിലെ കർഷക സമരത്തെ കുറിച്ചുന്നുമല്ല മനസ് നോവുന്ന കാര്യങ്ങൾ പറയാനുള്ളത് . മറിച്ചു ഒരു സാധാരണ കർഷകൻ നാലഞ്ച് മാസം പാടത്തു പണിചെയ്തു ഉൽപാദിപ്പിച്ച കാർഷിക വിളകൾ ചന്തയിൽ എത്തിച്ചപ്പോൾ ചുമട് കൂലി പോലും ലഭിക്കാത്ത സാഹചര്യമാണ് ബിജിയെ ഫേസ്ബുക് ലൈവിൽ എത്താൻ പ്രേരിപ്പിച്ചത് .
ഡൽഹി സഫാദർജംഗ് ആശുപത്രിയിൽ ജോലി ചെയുന്ന കാലത്തു യാത്രകളോടുള്ള പ്രിയം മൂലം ഉത്തരേന്ത്യയിലെ നിരവധി കാർഷിക സ്ഥലങ്ങൾ സന്ദർശിക്കാനായതും അന്നാട്ടിലെ കർഷകർ നേരിടുന്ന പ്രയാസം എത്ര വലുതാണ് എന്ന് മുഹമ്മദ് സലീമിനെ കുറിച്ചുള്ള വാർത്തകൾ കണ്ടപ്പോൾ ബിജിക്കു അതിന്റെ തീവ്രത ഒട്ടും നഷ്ടമാകാതെ ഉൾക്കൊള്ളാനായി . ഷിംലയിലേക്കുള്ള യാത്രക്കിടയിലും പഞാബിലെയും മറ്റും കാർഷിക ഗ്രാമങ്ങളിൽ എത്താനായ അനുഭവവും തനി നാടൻ കർഷക കുടുംബ അംഗമായ തനിക്കു ഇന്നും മനസ്സിൽ പച്ച പിടിച്ചു നിൽപ്പുണ്ടെന്നു ബിജി പറയുന്നു . കണ്ണൂരിലെ ചെമ്പേരിയിൽ ഉള്ള ചെറിയ കൃഷിയിടത്തിൽ കശുമാവ് , തെങ്ങു , കവുങ്ങു തുടങ്ങിയ കാർഷിക വിളകളിൽ നിന്നുള്ള ചെറിയ വരുമാനമാണ് തങ്ങളുടെ വീട്ടിൽ പട്ടിണി ഇല്ലാതാക്കിയതെന്നും തങ്ങൾക്കു ആഗ്രഹിച്ച വിദ്യാഭ്യാസം ലഭിക്കാൻ സഹായമായതെന്നും കർഷകന്റെ മകൾ എന്ന അഭിമാനത്തോടെ ബിജി ഏറ്റുപറയുന്നു . അതിനാൽ ഏതു കർഷകൻ നേരിടുന്ന ഇത്തരം ചൂഷണങ്ങളും അത് അർഹിക്കുന്ന ഗൗരവത്തിൽ തനിക്കു മനസിലാക്കാൻ കഴിയുമെന്നും ബിജി വക്തമാക്കുന്നു .
ബിജി നടത്തിയ ഇടപെടൽ അനേകം പേർ ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ബിജിയോട് സംസാരിച്ചപ്പോൾ മുഹമ്മദ് സലിം എന്ന കര്ഷകന് ഇത്തവണത്തെ വിളയിൽ നഷ്ടമായ മുഴുവൻ പണവും നല്കാൻ താൻ സന്നദ്ധ ആണെന്നാണ് ബിജി വക്തമാക്കുന്നത് . എന്നാൽ കർഷക സമരത്തെ തുടർന്ന് രൂപം കൊള്ളുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം സഹായം നൽകുക ആണെങ്കിൽ ഔദ്യോഗികമായി സർക്കാർ മേലധികാരികളെ കൂടി അറിയിച്ചു മാത്രമേ ചെയ്യാവൂ എന്ന ഉപദേശമാണ് ബിജിക്കു ഭർത്താവ് ജോസ് നൽകിയിരിക്കുന്നത് . കാരണം കർഷക സമരത്തിന് പിന്തുണ നൽകുന്ന സംഘടനകളുടെ പേരിൽ യുകെ , കാനഡ എന്നിവിടങ്ങളിൽ നിന്നും പണം എത്തുന്നു എന്ന ഇന്ത്യൻ സർക്കാരിന്റെ വെളിപ്പെടുത്തൽ മൂലം സഹായിക്കാൻ ഇറങ്ങി തിരിച്ചു പുലിവാലിൽ ചെന്ന് ചാടേണ്ട സാഹചര്യം ഇല്ലെന്ന നിലപാടിലേക്ക് നീങ്ങുകയാണ് ബിജിയും . ഈ സാഹചര്യത്തിൽ ജഹാനാബാദ് കളക്ടറുടെയും പൊലീസ് സൂപ്രണ്ടിന്റെയും ശ്രദ്ധയിൽ വിഷയം എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജിയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധിച്ച കർഷക സ്നേഹികൾ .
കഴിഞ്ഞ ദിവസം ജഹാനാബാദ് പൊലീസ് സൂപ്രണ്ട് ജയ് പ്രകാശിന് സന്ദേശമയച്ചു മറുപടിക്കായി കാത്തിരിക്കുകയാണ് ബിജി . സഹായം നൽകുന്നതിന് സർക്കാരിന്റെ പച്ചക്കൊടി കിട്ടിയാൽ അത് ഉദ്യോഗസ്ഥരിലൂടെ തന്നെ എത്തിക്കാൻ ഉള്ള ശ്രമമാണ് ബിജി ഇപ്പോൾ ചെയുന്നത് . ഇതാദ്യമല്ല ബിജി ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതു എന്നത് കൂടി ശ്രെധേയമാണ് . ബെൽഫാസ്റ്റിൽ എത്തുന്ന അനേകം മലയാളി , ഏഷ്യൻ വിദ്യാർത്ഥികളുടെ മുന്നിൽ എത്തുന്ന മാനവികതയുടെ രൂപമാണ് ബിജിയെന്ന നേഴ്സ് . വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്ക് താമസം കണ്ടെത്താനും മറ്റും ശ്രദ്ധ നൽകുന്ന ബിജി നാട്ടിൽ നിന്നും മറ്റും സഹായം തേടിയെത്തുന്ന അനേകം ആളുകളുടെ അഭ്യര്ഥനകൾക്കു തന്റെ കയ്യിലെത്തുന്ന വരുമാനത്തിൽ ഒരു നിശ്ചിത സംഖ്യാ നൽകി സഹായിക്കാനും ശ്രമിക്കുന്നുണ്ട് . ബെൽഫാസ്റ് മേയറും പ്രാദേശിക എംപിയും ഒക്കെ സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലും ബിജി ഏറെ സജീവമാണ് . ബെൽഫാസ്റ്റിൽ ജിപി സർജറിയിൽ പ്രാക്ടീസ് നേഴ്സ് ആയി ജോലി ചെയ്യുകയാണ് ഈ കണ്ണൂർക്കാരി.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍