ബ്രിട്ടനിൽ നിന്നും നാട്ടിലെത്തിയ 60 മലയാളികൾ കോവിഡ് ബാധിതരായി; ഒൻപതു പേർക്ക് 'സ്വഭാവമാറ്റം' വന്ന വൈറസ്; ക്വാറന്റീൻ നിയമങ്ങൾ കർശനം; 14 ദിവസം കേരളത്തിലും ഏഴു ദിവസം യുകെയിലും നിർബന്ധ ക്വാറന്റീൻ, നാട്ടിലേക്കു യാത്ര ഒഴിവാക്കി യുകെ മലയാളികൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ:കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനിൽ നിന്നും കേരളത്തിൽ എത്തിയ 60 ഓളം പേർ കോവിഡ് പോസിറ്റീവ് ആയെന്നു വിവിധ റിപോർട്ടുകൾ വക്തമാക്കുന്നു . ഇതിൽ സ്വഭാവ മാറ്റം വന്ന വൈറസിന് ഇരയായവരെ കണ്ടെത്താൻ പൂണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിൽ നേരത്തെ കണ്ടെത്തിയ ആറുപേർക്ക് പുറമെ മൂന്നു പേർക്ക് കൂടി രൂപമാറ്റം ഉണ്ടായ വൈറസ് ആണ് ബാധിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട് . ഇതിൽ രണ്ടു പേർ ചെറുപ്പക്കാരായ കണ്ണൂർ സ്വദേശികളും ഒരാൾ പത്തനംതിട്ട സ്വദേശിയുമാണ് . ഇതോടെ യുകെയിൽ നിന്നും കേരളത്തിൽ എത്തുന്നവർ കൂടുതൽ കർശന നിരീക്ഷണത്തിലായി . ഡിസംബർ 23 നു കൊച്ചി സർവീസ് എയർ ഇന്ത്യ അവസാനിപ്പിക്കുന്നതിന് മുൻപ് കേരളത്തിൽ എത്തിയവരും ഈ കണക്കുകളിൽ ഉൾപ്പെടുന്നുണ്ട് .
നാട്ടിലെത്തിയവർ കുടുങ്ങിപ്പോയ നിലയിൽ
തിരികെ കൊച്ചിയിൽ നിന്നുള്ള സർവീസ് വൈകുന്നത് കാരണം ഇവരൊക്കെ ഇപ്പോൾ കേരളത്തിൽ കുടുങ്ങിയിരിക്കുകയാണ് . എന്നാൽ ക്വറന്റീൻ സമയം അവസാനിച്ചിട്ടും യുകെയിൽ നിന്നും എത്തിയവർ എന്ന ലേബൽ കാരണം പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യം ആണെന്നും പലരും പറയുന്നു . സ്വഭാവ മാറ്റം വന്ന വൈറസ് കണ്ടെത്തിയത് കൂടുതലും ഡിസംബർ 23 ന് ശേഷം കേരളത്തിൽ എത്തിയവരിൽ ആണെന്നും സൂചനയുണ്ട് . ഏതായാലും യുകെയിൽ സൂപ്പർ സ്പ്രെഡ് വൈറസ് വ്യാപകമായി എന്ന വാർത്തകൾക്കു അമിത പ്രചാരം ലഭിച്ചതോടെ അത്യാവശ്യ കാര്യങ്ങൾക്കായി കേരളത്തിൽ എത്തിയ മുഴുവൻ യുകെ മലയാളികളും വീട്ടുതടങ്കലിൽ ആയ സാഹചര്യം ആണെന്നും നിരവധി പേരുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് മലയാളി വാർത്ത സംഘത്തിന് ബോധ്യമായി . കഴിവതും ഇപ്പോൾ കേരളത്തിലേക്ക് യാത്ര ചെയ്യണ്ട എന്നാണ് നാട്ടിൽ എത്തിയ യുകെ മലയാളികൾ ഏക സ്വരത്തിൽ പറയുന്നത് .
ഉറ്റ ബന്ധുക്കളുടെ സംസ്കാര കർമ്മങ്ങളിൽ പങ്കെടുക്കാൻ യാത്ര തിരിച്ച യുകെ മലയാളികളെ പോലും നാട്ടുകാർ തടഞ്ഞ സംഭവങ്ങൾ പല സ്ഥലത്തു നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിൽ മാതാപിതാക്കൾ മരിച്ച വിവരം അറിഞ്ഞ യുകെ മലയാളികൾ പോലും യാത്ര വേണ്ടെന്നു വയ്ക്കുക ആയിരുന്നു . നാട്ടിൽ എത്തിയാലും ചടങുകളിൽ പങ്കെടുക്കാൻ അനുവദിക്കിലെന്ന നിലപാടാണ് നാട്ടിൽ നിന്നും ലഭിച്ചത് . ഇതോടെ ഇനി കഷ്ടപ്പെട്ട് യാത്ര ചെയ്തിട്ട് എന്ത് കാര്യം എന്നാണ് ഇപ്പോൾ യുകെ മലയാളികൾ വ്യസന ഹൃദയത്തോടെ ചോദിക്കുന്നത് . സംസ്ഥാന സർക്കാരാകട്ടെ ഇക്കാര്യങ്ങൾ അറിഞ്ഞ മട്ടും കാണിക്കുന്നില്ല എന്ന് പരാതിപെടുന്നവരും കുറവല്ല .
നാട്ടിലെത്തിയവരോട് കൂടുതൽ കാലം ക്വറന്റീനിൽ കഴിയണം എന്നാവശ്യപ്പെടുന്ന തരത്തിൽ ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാർ , ആശാ വർക്കർമാർ എന്നിവർ ബന്ധപ്പെടുന്നതായും പരാതി ഉയരുന്നുണ്ട് . ഇതേതുടർന്ന് കോട്ടയത്ത് എത്തിയ യുകെ മലയാളി ജില്ലാ കളക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് 14 ദിവസം ക്വറന്റീൻ കഴിഞ്ഞാൽ റീ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ പുറത്തിറങ്ങാം എന്ന ഉറപ്പു വാങ്ങിയിരിക്കുകയാണ് . കേരളത്തിൽ ഓരോരുത്തരും തോന്നിയ പോലെ സ്വന്തം നിലയിൽ നിയമ വ്യാഖ്യാനം നടത്തുക ആന്നെനും ഇത് ചൂണ്ടികാട്ടുമ്പോൾ കേന്ദ്ര നിർദ്ദേശം തങ്ങൾ പിന്തുടരുക ആണെന്നൊക്കെയുള്ള എവിടെയും തൊടാത്ത മറുപടി നൽകി സർക്കാർ ജീവനക്കാർ തടിതപ്പുകയാണ് എന്ന പരാതിയും യുകെ മലയാളികൾ ഉയർത്തുന്നു .
നിയമം കടുപ്പിച്ചു സർക്കാർ , ക്വറന്റീൻ രണ്ടാഴ്ച
യുകെയിൽ നിന്നും എത്തുന്ന പ്രവാസികൾ നിശ്ചയമായും രണ്ടാഴ്ച ക്വറന്റീനിൽ കഴിയണണം എന്നാണ് സർക്കാർ തീരുമാനം എന്നും ബ്രിട്ടീഷ് മലയാളിക്കു വിവരം ലഭിച്ചു . ഇക്കാര്യത്തിൽ പല വിധ സന്ദേശങ്ങൾ ലഭിച്ചതിനാൽ വരും ദിവസന്ങ്ങളിൽ നാട്ടിലേക്കു പുറപ്പെടാനിരിക്കുന്ന അനേകം യാത്രക്കാരാണ് ഇന്നലെ ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെട്ടത് . ടിക്കറ്റ് കൺഫെർമേഷന് എയർ ഇന്ത്യയിൽ വിളിച്ചപ്പോഴാണ് കേരളത്തിൽ യുകെ മലയാളികൾക്കു 14 ദിവസത്തെ ക്വറന്റീൻ ആയെന്ന വിവരം യുകെ മലയാളികൾ അറിയുന്നത് . പൊതുവെ പ്രവാസികൾക്ക് ഏഴു ദിവസം മതിയെങ്കിലും യുകെയിൽ സൂപ്പർ സ്പ്രെഡ് നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ പുതിയ തീരുമാനം . പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി നാട്ടിലെത്തി 14 ദിവസം ക്വറന്റീൻ കഴിഞ്ഞ ശേഷം വീണ്ടും റീ ടെസ്റ്റ് നടത്തിയേ പുറത്തിറങ്ങാനാകൂ . അതും നിയന്ത്രിത രീതിയിൽ ഉള്ള ചുറ്റിക്കറങ്ങൽ മാത്രമാണ് അനുവദനീയം . ഈ സാഹചര്യത്തിൽ രണ്ടാഴ്ച ലീവെടുത്തു നാട്ടിൽ പോകുന്നവർക്ക് പുറത്തിറങ്ങാൻ സാധികാത്ത അവസ്ഥയായി .
ഇതേക്കുറിച്ചു എയർ ഇന്ത്യയിൽ പറഞ്ഞതോടെ ഈ വര്‍ഷം അവസാനം വരെ ടിക്കറ്റ് ഓപ്പൺ ചെയ്തു ഇടാമെന്ന വാഗ്ദാനമാണ് ലഭിക്കുന്നത് . ഇതിനിടയിൽ സൗകര്യം പോലെ എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാം . എന്നാൽ നിരക്കിൽ വരുന്ന വത്യാസം നൽകേണ്ടി വരും . അതല്ല പൊടുന്നനെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഭീമമായ നഷ്ടം സ്വയം വഹിക്കുകയും വേണം . ഇതോടെ നാട്ടിലേക്ക് ഈ ദിവസന്ങ്ങളിൽ യാത്ര ചെയ്യാനിരുന്നവർ കൂട്ടത്തോടെ ടിക്കറ്റുകൾ ഓപ്പൺ സ്ലാബിലേക്കു മാറ്റുകയാണ് . പിന്നീട് എപ്പോഴെങ്കിലും പോകാൻ സാധിച്ചാൽ നോക്കാമെന്നാണ് പലരുടെയും തീരുമാനം . ഏതായാലും നാട്ടിൽ പോയി കുടുങ്ങിപ്പോകേണ്ട എന്നാണ് പലരും കരുതുന്നത് . കേരളത്തിൽ തിയറ്റർ അടക്കം തുറന്നു ആൾക്കൂട്ട സാധ്യത സൃഷ്ടിക്കുന്ന കേരളം വിദേശ മലയാളിയോട് കാണിക്കുന്ന രണ്ടാം തരം സമീപനം എതിർക്കേപ്പെടേണ്ടതാണെന്നും രോക്ഷാകുലരായ യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു .
ഒട്ടേറെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചു ബ്രിട്ടീഷ് മലയാളി ഇന്നലെ തിരുവനന്തപുരത്തെ ദിശ കോവിഡ് സെല്ലിൽ വിളിച്ചതിനെ തുടർന്നണ് യുകെ മലയാളികൾക്ക് 14 ദിവസത്തെ ക്വറന്റീൻ എന്ന വിവരം ഉറപ്പു വരുത്തിയിരിക്കുന്നത് . അത് വീട്ടിൽ സൗകര്യം ഉണ്ടെങ്കിൽ അവിടെ തന്നെ ക്വറന്റീൻ ചെയ്യാമെന്ന ഉറപ്പും കേരള കോവിഡ് സെൽ ജീവനക്കാർ നൽകുന്നു . ഇക്കാര്യം കേരളത്തിലെ എയർപോർട്ടിൽ എത്തുമ്പോൾ റിപ്പോർട്ട് ചെയ്താൽ മതിയാകുമെന്നും ദിശയിൽ നിന്നുള്ള നിർദേശമാണ് എന്നവിടെ പറഞ്ഞാൽ മതിയെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത് .
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍