മൂക്കും വായും പൊത്താതെ യുകെ മലയാളികളടക്കം കറങ്ങി നടന്നത് വിനയായെന്നു കണ്ടെത്തൽ; തൊലിനിറം നോക്കി കോവിഡ് പിടികൂടാൻ കാരണം ട്യൂബ് ട്രെയിനിലും ട്രാമിലും ഒക്കെ തിങ്ങി നിറഞ്ഞു യാത്ര ചെയ്തത്; വീട്ടിലിരിക്കാതെ ബീച്ചിലും പാർക്കിലും കറങ്ങിയാൽ വീണ്ടും കയ്യടിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; അബർഡീനിൽ പൂർണ ലോക്ക്ഡൗൺ; 15 സെക്കന്റിൽ ഒരു മരണം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: സർക്കാർ പറയുമ്പോൾ മാത്രം വീട്ടിലിരിക്കാം എന്ന് കരുതുന്നവരിൽ യുകെ മലയാളികളും പിന്നിലല്ല എന്ന് തെളിയിക്കുകയാണ് കോവിഡിൽ പുതുതായി എത്തുന്ന രോഗികളുടെ എണ്ണം. ശരാശരി ആയിരം എന്ന നിലയിലാണ് ഏതാനും ദിവസമായി കോവിഡ് രോഗികളുടെ എണ്ണം. ഇന്നലെ പുതുതായി 65 മരണവും 892 രോഗികളും എത്തിയതോടെ കോവിഡിനോടുള്ള മലയാളി സമീപനം കൂടുതൽ ഗൗരവം നൽകേണ്ടി വരുകയാണ്. തുടർച്ചയായി ലോക്ക്ഡൗൺ നൽകി രാജ്യം അടച്ചിടുന്നതിലെ അപകടമോർത്താണ് ഒരു മാസം മുൻപ് ബ്രിട്ടൻ ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കിയത്.
എന്നാൽ അതിനു ശേഷം ബീച്ചുകളിലും പാർക്കുകളിലും ഇരച്ചു കയറിയ ജനക്കൂട്ടം സമാനമായ തീവ്രതയിലാണ് ആശുപത്രിയിൽ എത്തികൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ പുതുതായി എത്തുന്ന രോഗികൾക്കിടയിൽ മലയാളികളും ഇടംപിടിച്ചു തുടങ്ങി എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. തൽക്കാലം വടക്കൻ പട്ടണങ്ങളിൽ മാത്രമാണ് സ്ഥിതി ആശങ്ക ഉയർത്തുന്നതെങ്കിലും താമസിയാതെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വൈറസ് ബാധ ശക്തമാകും എന്ന സൂചനയും ലഭ്യമാണ്.
മലയാളികൾ കൂടുതൽ ഉള്ളിടത്ത് കോവിഡ് ശക്തിപ്പെടുന്നു
അതിനിടെ യുകെയിലെ വടക്കൻ പട്ടണങ്ങളിൽ കോവിഡ് കൂടുതൽ ശക്തിപ്രാപിക്കുകയാണ്. മാഞ്ചസ്റ്റർ, ബ്ലാക്ബേൺ, യോർക്ക് എന്നിവിടങ്ങൾക്കു പുറമെ അബർഡീൻ ആണ് പുതിയ ഹോട്ട് സ്പോട്ട് ആയി മാറിയിരിക്കുന്നത്. ഇവിടെ ഒറ്റ ദിവസം 15 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ശക്തമായ നിലപാടിലാണ് സ്കോട്ടിഷ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
കടകൾ അടയ്ക്കുന്ന സമയം വൈകുന്നേരം അഞ്ചു മണി ആയി ചുരുക്കിയിരിക്കുകയാണ്. വിനോദത്തിനും മറ്റുമായി അഞ്ചു മൈൽ കൂടുതൽ ഉള്ള ദൂരം സഞ്ചരിക്കുന്നതിനും വിലക്കുണ്ട്. റെസ്റ്റോറന്റുകളും പബും കൂടുതൽ സമയം തുറക്കുന്നത് ജനങ്ങൾ കൂട്ടം കൂടാൻ ഇടയൊരുക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ലോകമൊട്ടാകെയായി കോവിഡ് മരണം ഏഴു ലക്ഷത്തിലേക്കു ഉയർന്നതോടെ ഓരോ 15 സെക്കന്റിലും ഒരാൾ വീതം മരണപ്പെടുന്നുവെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. യുകെയിലും മറ്റും ആഫ്രിക്കൻ, ഇന്ത്യൻ വംശജർ കൂടുതലായി മരണപ്പെടാൻ ഉള്ള കാരണങ്ങളും ഓരോന്നായി പുറത്തുവരുകയാണ്. ജനിതക ഘടകങ്ങളും കാലാവസ്ഥയ്ക്കും പുറമെ സാമൂഹ്യമായ സാഹചര്യങ്ങളും ഈ മരണങ്ങളിൽ ഒരു പരിധി വരെ പങ്കു വഹിക്കുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ.
ലണ്ടനിലും മറ്റും ട്യൂബ് ട്രെയിനിലും ട്രാമിലും ബസിലും ഒക്കെയാണ് പൊതുഗതാഗത സൗകര്യം കൂടുതലായി ഉപയോഗിക്കുന്നത് ആഫ്രിക്കൻ, ഏഷ്യൻ വംശജർ ആണെന്നത് ഈ വിഭാഗത്തിൽ ഉള്ളവർ കൂടുതലായി കോവിഡ് ബാധിതരാകാൻ കാരണമായി എന്ന വിലയിരുത്തലാണ് ഇപ്പോൾ പുറത്തു വരുന്നത്.
ബസിലും ടാക്സിയിലും യാത്ര ചെയ്യുന്നവർക്കു സാധ്യത കൂടുതൽ
കോവിഡ് ബാധിതരിൽ നടന്ന പഠനങ്ങളിൽ ആഫ്രിക്കൻ, ബംഗ്ലാദേശി വിഭാഗക്കാരാണ് കൂടുതൽ പ്രതിരോധ ദൗർബല്യം കാട്ടിയതെന്ന് വ്യക്തമായിട്ടുണ്ട്. ഈ വിഭാഗത്തിൽ പെടുന്നവർ കൊടുത്താൽ കരുതൽ നടപടികൾ സ്വീകരിക്കുന്നില്ല എന്ന കണ്ടെത്താലും പഠനം നടത്തിയ റെന്നിമേഡ് ട്രസ്റ്റ് പങ്കുവയ്ക്കുന്നു. കൊച്ചുകുട്ടികളും വളരെ പ്രായം ചെന്നവരും ഒക്കെ ഇത്തരം വിഭാഗക്കാരുടെ വീടുകളിൽ തിങ്ങിപ്പാർക്കുന്നതിനാൽ രോഗം വന്നാൽ സാമൂഹ്യ അകലം പാലിച്ചു കഴിയാനും പ്രയാസമാണെന്ന് ഇവർക്കിടയിൽ നടത്തിയ സർവേയിൽ വ്യക്തമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽ കഴിയുന്നവർ കോവിഡിന് വേഗത്തിൽ കീഴ്പ്പെടുന്നുവെന്നത് മുൻപ് തന്നെ പുറത്തു വന്ന വിവരമാണ്.
മാത്രമല്ല ഈ വിഭാഗത്തിൽ പെടുന്നവരാണ് കൂടുതലും കീ വർക്കർ ജോലികൾ ഏറ്റെടുക്കുന്നത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഈ വിഭാഗക്കാർ 28 ശതമാനവും കീ വർക്കർ ജോലികൾ ചെയ്യുമ്പോൾ വെള്ളക്കാരായ ബ്രിട്ടീഷുകാരുടെ എണ്ണം വെറും 23 ശതമാനം മാത്രമായിരിക്കും. സ്വാഭാവികമായും മലയാളികൾക്കിടയിൽ ഇത്തരം ഒരു സർവേ നടത്തിയാൽ കീ വർക്കർ ജോലി ചെയ്യുന്നവരുടെ എണ്ണം ഏറെ ഉയർന്നതും ആയിരിക്കും. അതിനാൽ സ്വാഭാവികമായും കോവിഡ് പടരുന്നതിൽ നിന്നും കൂടുതൽ ശ്രദ്ധ നൽകേണ്ടതും ഈ വിഭാഗത്തിൽ പെട്ടവർ തന്നെയാണ്.
എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചയായി തെളിയുന്ന വെയിൽ ആസ്വദിക്കാൻ മലയാളികൾ തിരക്കുള്ള ബീച്ചിലും പാർക്കിലും ഹോട്ടലുകളിലും ഒക്കെ കൂട്ടമായി എത്തുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മാത്രമല്ല മാസ്ക് ഉൾപ്പെടയുള്ള സുരക്ഷാ വസ്തുക്കൾ ധരിക്കാൻ വിസമ്മതം കാട്ടുന്നതും ഈ വിഭാഗത്തിൽ രോഗം പടരാൻ കാരണമായിട്ടുണ്ട്. ലോക്ക്ഡൗൺ ഇളവുകൾക്കു ശേഷം മാത്രമാണ് ബസുകളിലും ടാക്സികളിലും മാസ്കുകൾ നിർബന്ധമായത്.
ജോലിക്കു പോയില്ലെങ്കിൽ കുടുംബം പട്ടിണിയാകും എന്നത് സാഹചര്യം വഷളാക്കി
എന്നാൽ ആഫ്രിക്കൻ, ഏഷ്യൻ വംശജരാണ് കൂടുതലായും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത് എന്നതും അവർക്കിടയിൽ കോവിഡ് അതിവേഗം പടരാനും മരണ നിരക്ക് ഉയരാനും കരണമായതായാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഓരോ ചെറിയ അശ്രദ്ധയും കോവിഡിനുള്ള ക്ഷണമായി മാറുന്നു എന്നതാണ് കണ്ടെത്തലുകളുടെ ചുരുക്കം.
ഇതോടൊപ്പം ലെസ്റ്റർ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ഒക്കെ കുടിയേറ്റക്കാരുടെ ആധിക്യം രോഗ വ്യാപനത്തിന് കാരണമായിട്ടുണ്ട്. കാരണം ഇത്തരം വീടുകളിൽ കഴിയുന്നവരുടെ എണ്ണക്കൂടുതലും ജോലിക്കു പോകാതിരുന്നാൽ ഭക്ഷണത്തിനും ബില്ലുകൾ അടയ്ക്കാനുള്ള പണത്തിനും വഴിയില്ലാതെ വന്ന സാഹചര്യത്തിൽ നിർബന്ധിതമായും പുറത്തിറങ്ങേണ്ടി വന്നതും ഇവർക്കിടയിൽ രോഗം പടരാൻ പ്രധാന കാരണങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്.
രോഗം വന്നവരെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യം ഇല്ലാതായതും പ്രശ്നം വഷളാക്കി. മാത്രമല്ല ജോലിക്കു പോകാതിരുന്നാലും സർക്കാർ സഹായം തേടിയെത്തും എന്നുള്ള വിവരങ്ങൾ ഈ വിഭാഗക്കാർക്കിടയിൽ വേണ്ടത്ര പ്രചരിച്ചില്ല എന്നതും ഇവരെ ജോലിക്കു പോകാൻ നിർബന്ധിതരാക്കി. നഴ്സുമാരും മറ്റും ജോലിക്കെത്തിയില്ലെങ്കിൽ പിൻ നമ്പർ നഷ്ടമാകും എന്ന മട്ടിലുള്ള പ്രചാരത്തിൽ റിസ്ക് എടുത്തു ജോലിക്കു വന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാരണത്താൽ ഇപ്പോൾ കോവിഡ് ലക്ഷണത്തിൽ ഏതെങ്കിലും ഒന്ന് റിപ്പോർട്ട് ചെയ്താൽ ഉടൻ പരിശോധനയും തുടർന്ന് ഒരാഴ്ച സെൽഫ് ഐസലേഷനും അനുവദിക്കുകയാണ് കീ വർക്കർ ജോലികൾ ചെയ്യുന്നവർക്കെല്ലാം.
സാമൂഹ്യ അകലം പാലിക്കാതെയുള്ള കൂടിച്ചേരലുകൾ നടത്തുമ്പോൾ സർക്കാർ നൽകുന്ന ഇളവുകൾ രോഗം വിളിച്ചു വരുത്തുന്ന തരത്തിലേക്ക് മാറുകയാണ് എന്ന ആശങ്കയും ഔദ്യോഗിക വൃത്തങ്ങൾ പങ്കുവയ്ക്കുന്നു. താൽക്കാലികമായി നൽകുന്ന ഇളവുകൾ ജനം ആഘോഷമാക്കാൻ തയ്യാറെടുക്കുന്നതോടെ ഇതുവരെ ഉണ്ടായ നേട്ടമൊക്കെ കോവിഡ് നിയന്ത്രണത്തിൽ വൃഥാവിലാകും എന്ന സൂചനയാണ് കൂടുതൽ പട്ടണങ്ങൾ ലോക്ക്ഡൗണിലേക്കു നീങ്ങുമ്പോൾ വ്യക്തമാകുന്നത്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്