ലണ്ടൻ കൊച്ചി സർവീസിന് പകരം ലഭിച്ചത് മുംബൈ വഴിയുള്ള വിമാനം; അവസാന നിമിഷം ടിക്കറ്റ് കാത്തിരുന്ന കേരളീയർക്ക് നിരാശ; കൊച്ചിക്കും വിജയവാഡക്കുമായി എത്തിയത് ഒറ്റ വിമാനം; മഹാരാജ പറന്നത് 333 യാത്രക്കാരുമായി; മലയാളികൾ ഇന്ന് കൊച്ചിയിൽ എത്തും; എംബസി തരംതിരിവ് കാട്ടിയതായി പരാതി; കാത്തുകാത്തിരുന്ന വിമാനം എത്തിയപ്പോൾ യുകെയിലെ മലയാളികൾ നിരാശരാകുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കാത്തുകാത്തിരുന്ന വിമാനം എത്തിയപ്പോൾ മലയാളികൾക്കു നിരാശ ബാക്കി. കോവിഡിൽ പിടിച്ചു നിൽക്കാൻ കയ്യിൽ പണം ഇല്ലാതെ പോയ സ്റ്റുഡന്റ് വിസക്കാരും അനധികൃത കുടിയേറ്റക്കാരായ മലയാളികളും ഒക്കെ മറ്റു മാർഗം ഇല്ലെന്നു വന്നപ്പോൾ ഏക പ്രതീക്ഷയോടെ കാത്തിരുന്നതുകൊച്ചിയിലേക്കു ലണ്ടനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനമാണ്. കൊച്ചി വിമാനം മലയാളികൾക്ക് ഏറെ പ്രയോജനപ്പെടും എന്ന മട്ടിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിക്കുകയും ചെയ്തിരുന്നതാണ്.
എന്നാൽ വിമാനം എത്തിയപ്പോൾ സംഭവിച്ചത് മറിച്ചാണ്. ടിക്കറ്റ് ലഭിക്കും എന്ന് കരുതി കാത്തിരുന്നത് അനേകം മലയാളികളാണ്. ടിക്കറ്റ് വിതരണം എംബസിയുടെ ചുമതലയിൽ ആയതോടെ കൊച്ചി വിമാനം വിജയവാഡയിലേക്കും കൂടി നീട്ടി വിമാനം നിറയെ തെലുങ്കരെ കുത്തി നിറയ്ക്കുകയായിരുന്നു എന്നാണ് പരാതി. ഇക്കാര്യത്തിൽ എംബസി ജീവനക്കാർ വിവേചനം കാട്ടിയതായി ഒട്ടേറെപ്പേർ മന്ത്രി മുരളീധരൻ അടക്കമുള്ളവരെ അറിയിച്ചു കഴിഞ്ഞു.
യാത്ര ചെയ്യാൻ സാധിച്ചില്ല എന്ന് മാത്രമല്ല, എംബസിയിൽ നിന്നും എയർ ഇന്ത്യയിൽ നിന്നും ലിസ്റ്റിൽ പേര് ഉണ്ടെന്നു കാട്ടിയുള്ള ഇമെയിൽ ലഭിച്ചതോടെ യാത്ര ചെയ്യാൻ വടക്കൻ പട്ടണങ്ങളിൽ നിന്നും അഞ്ചും ആറും മണിക്കൂർ വാഹനം ഓടിച്ചു തലേന്ന് തന്നെ ഹീത്രൂവിൽ എത്തിയവരാണ് അവസാന നിമിഷം പറക്കാൻ സാധിക്കില്ലെന്ന് അറിഞ്ഞു നിരാശയോടെ മടങ്ങിയത്. കൊച്ചി വിമാനം വിജയവാഡയിലേക്കു നീട്ടിയപ്പോൾ നൂറുകണക്കിന് തെലുങ്കർ ആണ് ഈ വിമാനത്തിൽ സീറ്റു പിടിക്കാൻ ഇടിയിട്ടത്.
ഇവരെ സഹായിക്കാൻ എംബസി ജീവനക്കാരും തയ്യാറായി എന്നാണ് പുറത്തു വരുന്ന വിവരം. ഇതോടെ മലയാളി യാത്രക്കാർ ഔട്ട്. ഈ വിമാനത്തിൽ മലയാളി യാത്രക്കാർ നൂറു കണക്കിന് ബുക്ക് ചെയ്തതോടെ ഒട്ടേറെ പേർക്ക് കൺഫർമേഷൻ ലെറ്റർ അയച്ച് എംബസി പ്രതീക്ഷ നൽകിയതാണ് പ്രശ്നം വഷളാക്കിയത്. എംബസിയിൽ ആകട്ടെ മലയാളികൾക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ലാതായി എന്നതും പ്രശ്നം വഷളാക്കാൻ കാരണമായി.
അതേസമയം പേര് രജിസ്റ്റർ ചെയ്ത കുറെപ്പേർക്ക് വിമാനം വരുന്നത് സംബന്ധിച്ച അറിയിപ്പും മറ്റും നൽകിയപ്പോൾ ടിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് ബുക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതുമാണ് എന്ന അറിയിപ്പ് പലർക്കും തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നാണ് എബസി ജീവനക്കർ പറയുന്നത്. മാത്രമല്ല എംബസി നൽകിയ അറിയിപ്പിനു പിന്നാലെ എയർ ഇന്ത്യയിൽ നിന്നും യാത്രക്കാർക്ക് ഫോൺ വിളിയെത്തി. ഇത്തരത്തിൽ നൂറുകണക്കിന് യാത്രക്കാർ ആണ് പ്രതീക്ഷയോടെ കാത്തിരുന്നത്.
ഫോൺ കോൾ ലഭിച്ചവരൊക്കെ യാത്ര ഉറപ്പാണെന്ന മട്ടിൽ തയ്യാറെടുപ്പും തുടങ്ങി. ഇത്തരത്തിൽ ലഭിച്ച കോളിനു തുടർന്ന് പ്രതികരണം ഇല്ലാതായപ്പോൾ ലെസ്റ്റർ, മാഞ്ചസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നായി പത്തോളം മലയാളി വിദ്യാർത്ഥിനികൾ സഹായം തേടി ബ്രിട്ടീഷ് മലയാളിയെയും ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്ന് ഇവരുടെ ആവശ്യം എംബസിയിൽ അറിയിച്ചപ്പോഴും ടിക്കറ്റ് ഉള്ളവരെ വീണ്ടും വിളിക്കും എന്നാണ് അറിയിച്ചത്. എന്നാൽ ഭാഗ്യപരീക്ഷണം നടത്താൻ രണ്ടും കൽപിച്ചു ലഗ്ഗേജ് സഹിതം എയർപോർട്ടിൽ എത്തിയവർക്കാണ് ഒടുവിൽ നിരാശയോടെ മടങ്ങേണ്ടി വന്നത്.
എന്നാൽ യാത്ര പുറപ്പെടാൻ വെറും മണിക്കൂറുകൾ ബാക്കി നിൽക്കെ ടിക്കറ്റില്ലെന്നറിഞ്ഞ മലയാളികൾ കൊച്ചി വിമാനത്തിന്റെ ക്യൂവിൽ നിറയെ തെലുങ്കരെ കണ്ടത് ഞ്ഞെട്ടലോടെയാണ്. തുടർന്ന് തലങ്ങും വിലങ്ങും ഡൽഹിയിലേക്കും തിരുവനന്തപുരത്തേക്കും ഫോൺകോളുകൾ പാഞ്ഞു. സമ്മർദം ചെലുത്താൻ സാധിക്കുന്ന ഇടങ്ങളിൽ ഒക്കെ പലരും വിളിച്ചു. മന്ത്രി മുരളീധരന് ഫോൺ വഴി പലരും മെസേജുകൾ അയച്ചപ്പോൾ മുന്‍മന്ത്രി കണ്ണന്താനത്തിനും കിട്ടി ഏതാനും ഫോൺ കോളുകൾ. അദ്ദേഹം ഏതാനും ഇടങ്ങളിൽ ബന്ധപ്പെട്ടപ്പോൾ ഒന്നും ചെയ്യാൻ ഇല്ലെന്നായിരുന്നു മറുപടി.
ബിജെപി നേതാവ് ജോർജ് കുര്യൻ അടക്കം ഉള്ളവരെ മലയാളികൾ ബന്ധപ്പെട്ടപ്പോൾ വിഷയം കൈവിട്ടുപോയല്ലോ എന്ന ധ്വനിയിലാണ് മറുപടി ലഭിച്ചതും. എന്നാൽ കൊച്ചിക്കുള്ള വിമാനത്തിൽ എങ്ങനെ ആന്ധ്രയിലേക്ക് ഉള്ളവർ ഇടംപിടിച്ചുവെന്ന ചോദ്യത്തിന് മാത്രം ആർക്കും വെക്തമായ ഉത്തരം ഉണ്ടായില്ല. അനേകായിരം മലയാളികൾ കുടുങ്ങിയ ലണ്ടനിൽ നിന്നുള്ള അവർക്കായുള്ള രക്ഷാവിമാനമാണ് എത്തുന്നത് എന്ന് ലണ്ടൻ എംബസി ജീവനക്കാരെ ബോധ്യപ്പെടുത്താൻ ഒരു ശ്രമവും അധികൃതരുടെ ഭാഗത്തു ഉണ്ടായില്ല എന്നതാണ് സത്യം. ഈ വിമാനത്തിൽ മലയാളികൾക്ക് പകരം മറ്റു യാത്രക്കാർ ഇരച്ചെത്തും എന്നാരും പ്രതീക്ഷിച്ചതുമില്ല.
ഒടുവിൽ 423 യാത്രക്കാർക്ക് പറക്കാവുന്ന എയർ ഇന്ത്യയുടെ ജംബോ ജെറ്റ് ലണ്ടനിൽ എത്തിയപ്പോൾ സാമൂഹ്യ അകലം പാലിച്ചുള്ള സെറ്റിങ് ക്രമീകരണത്തിൽ 328 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇതിൽ 186 മലയാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ 93 പേർ പുരുഷന്മാരും 93 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 9 കുട്ടികളും 24 ഗർഭിണികളും മൂന്നു മുതിർന്ന പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു. അങ്ങനെ ഒടുവിൽ 333 യാത്രക്കാരുമായാണ് വിമാനം പറന്നത്. കൊച്ചിയിൽ എത്തിച്ച യാത്രക്കാരിൽ 123 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിലും 63 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ - 8
എറണാകുളം-38
ഇടുക്കി - 1
കണ്ണൂർ - 13
കാസർഗോഡ് - 1
കൊല്ലം-8
കോട്ടയം - 22
കോഴിക്കോട്-13
മലപ്പുറം - 9
പാലക്കാട് - 10
പത്തനംത്തിട്ട - 7
തിരുവനന്തപുരം - 25
വയനാട്- 4
തൃശ്ശൂർ - 22
മറ്റ് സംസ്ഥാനങ്ങൾ - 5
എറണാകുളം ജില്ലയിൽ നിന്നുള്ള 38 പേരിൽ 19 പേർ പുരുഷന്മാരും 19 പേർ സ്ത്രീകളുമാണ്. ഇതിൽ 4 പേർ ഗർഭിണികളാണ്. വിവിധ കോവിഡ് കെയർ സെന്ററുകളിൽ 34 പേരെയും 4 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. കൊച്ചിയിൽ നിന്നും വിമാനം വിജയവാഡയിൽ എത്തും.
ഫലത്തിൽ മലയായികൾക്കായി എത്തിയ വിമാനം കയ്യൂക്കുള്ളവർ കാര്യക്കാർ എന്ന നിലയിൽ തെലുങ്കർ കൂടി പ്രയോജനപ്പെടുത്തുക ആയിരുന്നു. എന്നാൽ പതിവ് പോലെ ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ തങ്ങൾക്കൊന്നും ചെയ്യാനില്ല എന്ന മനോഭാവമാണ് കേരള സർക്കാരിനും. ഇത്തരം കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം എങ്കിലും കേന്ദ്ര സർക്കാരിൽ അറിയിക്കാനും ബന്ധപ്പെട്ടവർ കേരളത്തിൽ നിന്നും ഒരു ശ്രമവും നടത്തുന്നില്ല എന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ വരും ആഴ്ചകളിലും കൂടുതൽ വിമാനം എത്തിയാലും മലയാളികൾക്ക് മാത്രമായി പറക്കാനാകും എന്ന് യാതൊരു ഉറപ്പുമില്ല.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍