തല്ക്കാലം യുകെ മലയാളികൾ നാട്ടിലേക്കു എത്തേണ്ട എന്നർത്ഥത്തിൽ സർക്കുലർ; കണ്ണുരുട്ടലുമായി നാട്ടുകാരും; ജനിതക മാറ്റം വന്ന വൈറസിന്റെ പേരിൽ യുകെ മലയാളികൾക്ക് ജന്മനാട്ടിൽ വിലക്ക്

മറുനാടൻ മലയാളി ബ്യൂറോ
കവൻട്രി: ആഴ്ചയിൽ മൂന്നു വിമാനത്തിലായി ആയിരത്തിലേറെ യുകെ മലയാളികളാണ് കൊച്ചിയിലേക്ക് എത്തിയിരുന്നത്. എന്നാൽ, ഈ സാഹചര്യത്തിന് വിരുദ്ധമായി പല എയർപോർട്ടുകൾ കയറി ഇറങ്ങി വിരലിൽ എണ്ണാവുന്ന യുകെ മലയാളികൾക്ക് പോലും ഇപ്പോൾ നാട്ടിലെത്താനാകുന്നില്ല. മാതാപിതാക്കൾ മരിക്കുന്നവർക്കു പോലും കടുത്ത വ്യഥയോടെ നാട്ടിൽ എത്താൻ സാധിക്കില്ല എന്നാണ് മരണ വിവരം പറയാൻ വിളിക്കുന്ന ബന്ധുക്കളോട് പറയാൻ ഉള്ളത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തു നിന്നും യുകെയിൽ എത്തിയിട്ടുള്ള ഇന്ത്യക്കാരും ഇവ്വിധം ദുർവിധി നേരിടുന്നില്ല എന്നതാണ് കേരളം പ്രവാസികളോട് കാട്ടുന്ന കപട സ്നേഹം തുറന്നു കാട്ടുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഓരോ യുകെ മലയാളികൾ കൂടി ജനിതക മാറ്റ കോവിഡ് ബാധിച്ചു കേരളത്തിൽ ചികിത്സയിൽ ആയതോടെ ബ്രിട്ടനിൽ നിന്നും നാട്ടിലെത്തുന്നവരുടെ നിരീക്ഷണം കൂടുതൽ കർക്കശമാക്കി. കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശിയായ യുവാവിന് ജനിതക മാറ്റ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്നലെ ഒരാൾ കൂടി രോഗികളുടെ പട്ടികയിൽ ഇടം പിടിച്ചു. ഇതോടെ സ്വഭാവ മാറ്റ വൈറസിന്റെ പിടിയിൽ പെട്ട യുകെ മലയാളികളുടെ കേരളത്തിലെ എണ്ണം പത്തായി. ഇതുവരെ യുകെയിൽ നിന്നെത്തിയ 69 പേർക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടെങ്കിലും ഇതിൽ 45 പേരും നെഗറ്റീവ് ആയതായും കേരളത്തിൽ നിന്നുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
കോവിഡ് വ്യതിയാനം സംഭവിച്ചത് കാര്യമായ തരത്തിൽ ഇന്ത്യയിൽ എത്തുന്ന യാത്രക്കാരിൽ ഉണ്ടാകുന്നില്ല എന്ന വിദഗ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഒരാഴ്ചത്തെ വിമാന നിരോധനം ഡിസംബർ 28 നു അവസാനിപ്പിച്ചത്. അതുവരെ ഒൻപതു എയർ പോർട്ടുകളിലേക്കു പറന്നിരുന്ന എയർ ഇന്ത്യ പൊടുന്നനെ നാലു കേന്ദ്രങ്ങളിലെക്കായി ചുരുങ്ങി. എന്നാൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്ന കൊച്ചി പുതുക്കിയ ലിസ്റ്റിൽ ഇല്ലാതായതിനെ തുടർന്ന് ഞെട്ടിപ്പോയ യുകെ മലയാളികൾ ആശ്വാസം തേടി കേരള സർക്കാരിനെ ബന്ധപ്പെട്ടപ്പോൾ അത്ര സമാശ്വാസമുള്ള മറുപടിയല്ല സംസ്ഥാനം നൽകിയത്.
കൊച്ചി ഫ്ളൈറ്റിന് വേണ്ടി അടിയന്തിരമായി ഇടപെടണം എന്നാവശ്യപെട്ട യുകെയിലെ മുതിർന്ന ലോക് കേരള സഭ അംഗത്തോട് എന്താണ് ഇപ്പോൾ അടിയന്തിരമായി നാട്ടിൽ വന്നിട്ട് യുകെ മലയാളികൾക്ക് ചെയ്യാൻ ഉള്ളത് എന്ന പരിഹാസ രൂപേണയുള്ള മറുചോദ്യമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ചുമതലക്കാർ നൽകിയത്. ഇതേവിധത്തിൽ തന്നെ അനൗദ്യോഗികമായി എയർ ഇന്ത്യയിലും സംസ്ഥാനത്തിന്റെ ലണ്ടൻ - കൊച്ചി വിമാനത്തോടുള്ള താൽപ്പര്യ കുറവ് വ്യക്തമാക്കിയിട്ടുണ്ട് എന്ന വിവരം കൂടി ഇപ്പോൾ പുറത്തു വരുന്നുണ്ട്. സംസ്ഥാന സർക്കാരിനെ വിഷമിപ്പിക്കാൻ ഒട്ടും ആഗ്രഹമില്ലാത്ത പ്രവാസിക്കു നിയന്ത്രണമുള്ള കൊച്ചി എയർപോർട്ടും പ്രസ്റ്റീജ് വിമാനം നിന്നുപോയതിൽ ഇതുവരെ പ്രതികരണം വ്യക്തമാക്കിയിട്ടില്ല. ഏറെ സമ്മർദം ചെലുത്തിയാണ് സിയാൽ അധികൃതർ ഈ വിമാനം കൊച്ചിയിൽ എത്തിച്ചത് എന്നിരിക്കെ പോലും വിമാനത്തിന്റെ വരവ് നിലച്ചത് അവർക്ക് ഒട്ടും ആശങ്ക നൽകുന്നില്ല എന്നതാണ് നീണ്ട മൗനം തെളിയിക്കുന്നത്.
നിന്നു പോയ വിമാനം ഉടൻ മടങ്ങിയെത്തും എന്ന് ബുക്കിങ് ഏജൻസികൾ പറയുന്നെണ്ടെങ്കിലും ഇത് സംബന്ധിച്ചു എയർ ഇന്ത്യ കൃത്യമായ ഒരു വിവരവും പുറത്തു വിടുന്നില്ല. കൊച്ചിയിലേക്ക് ബുക്കിങ് എടുത്തു അവസാന നിമിഷം മറ്റു എയർ പോർട്ടുകളിലേക്കു വിമാനം വഴി തിരിക്കുന്ന തന്ത്രമാണോ എയർ ഇന്ത്യയുടെ മനസ്സിൽ എന്നതും പിടികിട്ടാത്ത ചോദ്യമാണ്. എങ്കിൽ പോലും നീണ്ട കാലം അത്തരം അഭ്യാസങ്ങൾ നടക്കില്ല എന്നിരിക്കെ കൊച്ചി വിമാനത്തിനു എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ആശയക്കുഴപ്പം മാറ്റാൻ കേരളവും ഒട്ടും താല്പര്യം കാട്ടുന്നില്ല എന്നതാണ് സത്യം. അതിനിടെ യുകെയിൽ നിനെത്തുന്നവരുടെ ക്വറന്റീൻ കടുപ്പിക്കാൻ കേരളം തീരുമാനിച്ച വിവരം കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസറുടെ പേരിലാണ് പ്രചരിക്കുന്നത്.
ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രങ്ങൾ കടുപ്പിക്കുന്നത് എന്ന സൂചനയും ജില്ലാ മെഡിക്കൽ ഓഫിസർ നൽകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ എത്തിയ യുകെ മലയാളികളോട് ആശാ വർക്കർമാർ, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ, ജില്ലാ കളക്റ്റ്രേറ് എന്നിവിടങ്ങളിൽ നിന്നുള്ളവർ വ്യത്യസ്തമായ തരത്തിലാണ് കോവിഡ് നിയന്ത്രണത്തെ പറ്റി സംസാരിച്ചിരുന്നത്. ഒരു ഏകോപനമില്ലാതെ സംസാരിക്കുന്നത് എന്തുകൊണ്ട് എന്ന് ചോദിച്ചവർക്കു പിന്നീട് മറുപടി നൽകാം എന്ന് പറഞ്ഞ ഉദ്യോഗസ്ഥർ ഇതുവരെ തിരികെ വിളിച്ചു തങ്ങൾ പറഞ്ഞത് തെറ്റായ കാര്യമാണെന്ന് അറിയിച്ചിട്ടുമില്ല. ആശാ വർക്കർമാർ പലരും 28 ദിവസം ക്വാറന്റൈൻ എന്ന് നൽകിയ വിവരം വളഞ്ഞ വഴിയിൽ സ്ഥിരീകരിക്കുകയാണ് കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ. ആദ്യ 14 ദിവസം നിർബന്ധിത ക്വറന്റീൻ എന്നും അടുത്ത 14 ദിവസം സിംപ്റ്റം സർവൈലൻസ് എന്നുമാണ് പറയുന്നത്. എന്നാൽ രണ്ടാം ഘട്ട 14 ദിവസത്തിൽ എന്തൊക്കെയാണ് മാനദണ്ഡം എന്നതിൽ വ്യക്തത നൽകുന്നില്ല.
അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ദിശ കോവിഡ് സെല്ലിൽ ബ്രിട്ടീഷ് മലയാളി വിളിച്ചപ്പോൾ അവർ സംശയം ഒട്ടും ഇല്ലാതെയാണ് 14 ദിവസത്തെ ക്വറന്റീൻ യുകെ മലയാളികൾക്കു എന്ന് സ്ഥിരീകരിച്ചതു. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾക്ക് ഏഴു ദിവസം എന്ന് വ്യക്തത നൽകാനും ദിശ ഉദ്യോഗസ്ഥർ തയാറാകുന്നു. പിന്നെന്തു കൊണ്ട് കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ 28 ദിവസത്തെ ക്വറന്റീൻ സൂചന നൽകുന്നു എന്നതാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഉയർത്തുന്ന ചോദ്യം. മാത്രമല്ല ഇത്ര നീണ്ട കാലം ക്വറന്റീൻ കഴിയാൻ ഏതെങ്കിലും യുകെ മലയാളികൾക്ക് കഴിയുമോ എന്നതും ഏവരും ആശങ്കപ്പെടുകയാണ്.
എന്നാൽ യുകെയിൽ നിന്നെത്തുന്നവർ മുഴുവൻ ജനിതക മാറ്റം സംഭവിച്ച വൈറസ് വാഹകരാണ് എന്ന തരത്തിൽ റിപോർട്ടുകൾ പുറത്തുവരുന്നതും ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് പറയാതെ സർക്കാർ ഒളിച്ചു കളിക്കുന്നതും ഉടനെയൊന്നും സ്വസ്ഥമായി കേരളത്തിൽ എത്താനാകില്ല എന്ന സത്യം യുകെ മലയാളികൾക്കു സമ്മാനിക്കുന്ന മാനസിക അസ്വാസ്ഥ്യം വാക്കുകൾക്ക് അതീതമാണ്. ഇത് തെളിയിക്കും വിധത്തിൽ അടുത്ത ആഴ്ചകളിൽ നാട്ടിലേക്കു പറക്കാൻ ടിക്കറ്റ് എടുത്തിരുന്ന അനേകം പേരാണ് ഇപ്പോൾ ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെടുന്നത്. എത്രയായിരം പേരെത്തിയാലും ഇൻസ്റ്റിറ്റിയൂഷൻ ക്വറന്റീൻ നല്കാൻ സംവിധാനം ഉണ്ടെന്നു പറഞ്ഞ സംസഥാനമാണ് ഏതാനും മലയാളികൾ യുകെയിൽ നിന്നും എത്തിയപ്പോഴേക്കും കടുത്ത നിയന്ത്രണവുമായി വാതിൽ കൊട്ടിയടക്കാൻ തയാറാകുന്നത് എന്നതാണ് രസകരം.
ആയിരക്കണക്കിന് യുകെ മലയാളികൾ എത്തിയപ്പോൾ വെറും പത്തു പേരിൽ മാത്രം ജനിതക മാറ്റ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിൽ ഈ പരിശോധന കഴിയും വരെ ഇൻസ്റ്റിറ്റിയൂഷൻ ക്വറന്റീൻ നൽകിയൽ തീരാവുന്ന ആശങ്കകൾക്കാണ് കേരളം ഇത്തരത്തിൽ ദുരിതമാക്കി മാറ്റുന്നത് എന്നതാണ് വിചിത്രം. ഡൽഹിയും മുംബൈയും ബാംഗ്ലൂരും ഒക്കെ ഇങ്ങനെ പരിശോധന ഫലം വരും വരെ ഇന്സ്ടിട്യൂഷനാൽ ക്വറന്റീൻ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി പത്തിന് യുകെയിൽ നിന്നും ബാംഗ്ലൂരിൽ എത്തിയ നടി ലെന അടക്കമുള്ളവർ ജനിതക മാറ്റ ടെസ്റ്റ് കഴിയും വരെ സർക്കാർ ആശുപത്രിയിലാണ് ക്വറന്റീനിൽ കഴിഞ്ഞിരുന്നത്. കാര്യങ്ങൾ ഇത്ര ലളിതമായി ചെയ്യാമെന്നിരിക്കെയാണ് യുകെ മലയാളികൾ മുഴുവൻ ജനിതക മാറ്റ വൈറസ് വാഹകരാണെന്നു ജനത്തെ കൊണ്ട് പറയിപ്പിക്കും വിധം കാര്യങ്ങൾ സർക്കാർ ദുസ്സഹമാക്കുന്നത് എന്നതും യുകെ മലയാളികൾക്കിടയിൽ കടുത്ത എതിർപ്പ് സൃഷ്ടിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'ബ്ലൗസിനു മേലെ കൂടെ സിറിഞ്ച് പുഷ് പോലും ചെയ്യാതെ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ടെക്നോളജി നിങ്ങടെ കയ്യിൽ ഉണ്ടായിരുന്നിട്ടാണോ? 'ആശാന് അടുപ്പിലുമാകാം': ആരോഗ്യമന്ത്രി വാക്സിൻ എടുക്കുന്ന ചിത്രം കണ്ട് വിമർശിച്ചവർക്ക് വിശദീകരണം; സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ഇത്ര മണ്ടന്മാരുണ്ടോ എന്ന് ചോദിച്ച് ഡോ. മുഹമ്മദ് അഷീൽ
- വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവധു മരിച്ചു; അന്ത്യം വിവാഹാനന്തര ചടങ്ങുകൾക്കിടെ; ഹൃദയാഘാതം മരണ കാരണമെന്ന് ഡോക്ടർമാർ
- പഞ്ചനക്ഷത്ര ഹോട്ടലിലെ പിണറായി-ആർ എസ് എസ് ചർച്ച സ്ഥിരീകരിച്ച ജയരാജ ബുദ്ധിക്ക് പിന്നിൽ പാർട്ടി പക! പിജെ ആർമിയെ വെട്ടിയൊതുക്കുന്നവർക്ക് പണി കൊടുത്ത് കണ്ണൂരിലെ കരുത്തന്റെ ഇടപെടൽ; എംവി ഗോവിന്ദനെ തിരുത്തി പി ജയരാജൻ; കണ്ണൂരിലെ സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തുമ്പോൾ
- ഒരു രാഷ്ട്രീയ വിമോചന പ്രക്രിയയാണ് എന്ന് മട്ടിൽ ലൈംഗിക അതിക്രമത്തിന് തുനിയുന്ന പുരോഗമന വാദി; ഇടതു- പുരോഗമന മുഖംമൂടിയിട്ട മനുഷ്യാവകാശത്തിലും തുല്യനീതിയിലും ഫേസ്ബുക് വിപ്ലവം നടത്തുന്ന ഒരു കപട മുഖം കൂടി പൊളിഞ്ഞു; റൂബിൻ ഡിക്രൂസിന്റെ ക്രൂരതയിലുള്ളത് പുരുഷാധിപത്യത്തിന്റെ നേർ ചിത്രം; പീഡന പരാതി ചർച്ചയാകുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് 20 ട്വന്റി കേരള; മലമ്പുഴയിൽ റഹിം ഒലവക്കോട് മത്സരിക്കും; മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കിഴക്കമ്പലം മോഡൽ ഭക്ഷ്യ സുരക്ഷ സൂപ്പർ മാർക്കറ്റുൾപ്പെടെ ഇരുപത് വാഗ്ദാനങ്ങൾ
- ഞങ്ങൾക്ക് ശരീരം വിൽക്കണം; നിങ്ങളാരാണ് തടയാൻ? ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജാഥ നയിച്ച് ഡച്ച് വേശ്യകൾ
- കോവിഡ് പ്രതിസന്ധി മോഹൻലാലിന് വീണ്ടും 'ഭരത്' പുരസ്കാരം എത്തിക്കുമോ? പ്രിയൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് ഏഴ് നോമിനേഷനുകൾ; മമ്മൂട്ടിയുടെ ട്രിപ്പിൾ നേട്ടത്തിനൊപ്പമെത്താൻ വീണ്ടു ലാലേട്ടന് അവസരം; സംവിധായക കുപ്പായത്തിൽ ക്യാമറയ്ക്ക് പിന്നിൽ 'ബറോസിനെ' കാണുമ്പോൾ സൂപ്പർ താരത്തെ തേടി അവാർഡ് എത്തുമോ?
- സ്കൂൾ വിദ്യാർത്ഥിക്കു നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവം; വിദ്യാർത്ഥിയുടെ പിതാവ് പരാതിയിൽ ഉറച്ച് നിന്നതോടെ ഡിവൈഎഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്: സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിന് ആൺകുട്ടിയെ തല്ലിച്ചതച്ച ജിനീഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- യു എ ഇ രാജകുമാരി വീടുവിട്ടപ്പോൾ ഭരണാധികാരി സഹായം ചോദിച്ചത് മോദിയുടെ; ഞൊടിയിടയിൽ ഇന്ത്യൻ സേന പിടികൂടി കൈമാറി പകരം ഉറപ്പിച്ചത് യു എ ഇയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരനായ ആയുധ ഇടപാടുകാരനെ; ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചതിന്റെ രഹസ്യം തുറന്ന് യു എൻ റിപ്പോർട്ട്
- ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എമ്മോ? ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയാകുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്