സിസ്റ്റർ ജെസ്മിയുടെ വെളിപ്പെടുത്തലുകൾ ഉമ്മൻ ചാണ്ടിയെ കുടുക്കുമോ? ഖജനാവിനെ മറന്ന് തൃശൂർ സെന്റ് തോമസ് കോളേജിന് യുഡിഎഫ് ദാനം നൽകിയത് 29 കോടിയുടെ 1.19 ഏക്കർ; സഭാ പ്രീണനത്തിന് കെഎം മാണിയും അടൂർ പ്രകാശും ഒരുമിച്ചു; ജേക്കബ് തോമസ് ചുവപ്പുകാർഡ് എടുക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: സെന്റ്. തോമസ് കോളേജിന് പാട്ടക്കുടിശിക എഴുതിത്തള്ളി ഭൂമി പതിച്ച് നൽകിയതിൽ സർക്കാരിന് നഷ്ടമുണ്ടാക്കിയതിനും പിന്നിൽ നടന്നത് വലിയ ഗൂഢാലോചന. ഭരണ തലത്തിൽ നടന്ന ഒത്തുകളിയുടെ ഭാഗമായി 38 കോടിയുടെ നഷ്ടമാണ് ഖജനാവിനുണ്ടായത്.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയും ധനമന്ത്രിയായിരുന്ന കെ എം മാണിയും റവന്യൂമന്ത്രിയായിരുന്ന അടൂർ പ്രകാശുമെല്ലാം ഈ ഒത്തുകളിക്കായി ഒരുമിച്ചു. ബാർ കോഴയുടേയും സോളാർ അഴിമതിയുടേയും ആരോപണങ്ങൾ സജീവമാകുമ്പോഴായിരുന്നു ഈ ഇടപാടും. സഭാ താൽപ്പര്യത്തിനായി മൂവരും ഒരുമിച്ചപ്പോൾ വലത് സർക്കാരിന്റെ കാലത്തെ ഏറ്റവും വലിയ ഭൂമിദാനമായി ഇത് മാറി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായിരുന്ന കെ. എം. മാണി, അടൂർ പ്രകാശ് തുടങ്ങിയവരെ പ്രതി ചേർത്തുള്ള കേസിൽ വിജിലൻസിന്റെ ത്വരിതാന്വേഷണം പൂർത്തിയായിരുന്നു. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് എത്തിയതോടെ ഈ കേസിനും ജീവൻ വയ്ക്കുകയാണ്.
2014 സെപ്റ്റംബറിൽ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടുവെങ്കിലും വിജിലൻസ് കോടതി കേസ് ഇപ്പോഴാണ് പരിഗണിച്ചത്. അങ്ങനെ യുഡിഎഫ് കാലത്തെ ഏറ്റവും വലിയ അഴിമതികളിലൊന്ന് കൂടി ചർച്ചയാവുകയാണ്.
സഭയിലെ അരുതായ്മകൾ വിശദീകരിച്ച സി.ജെസ്മി നൽകിയ അഭിമുഖത്തിൽ സെന്റ്മേരീസ്, സെന്റ്തോമസ് കോളേജുകളുടെ പട്ടയത്തിന് രാഷ്ട്രീയ നേതാക്കൾക്ക് കൈക്കൂലി നൽകിയത് വിശദീകരിക്കുന്നുണ്ട്. ജെസ്മിയുടെ വെളിപ്പെടുത്തൽ അഭിമുഖവും തെളിവായി കോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു. ഇതും ഈ ഭൂമി തട്ടിപ്പ് കേസിന് പുതിയ മാനം നൽകുകയാണ്.
സുപ്രീം കോടതി നിർദ്ദേശം മറികടന്ന് അടിയന്തരമായി പരിഗണിക്കേണ്ട പരാതികൾ പോലും പരിഗണിക്കാതെയാണ് അന്ന് കോളേജിന്റെ കേസ് പരിഗണിച്ച് ഉമ്മൻ ചാണ്ടി തന്നെ നേരിട്ടെത്തി പട്ടയംനൽകിയത്. മുഖ്യമന്ത്രിയുടെ ജനമ്പർക്ക പരിപാടി, പട്ടയ വിതരണ മേള തുടങ്ങിയ കൊട്ടിഘോഷിച്ച പദ്ധതികളിലായി ജില്ലയിലെ മലയോര മേഖലയിലടക്കമായി അറുന്നൂറോളം അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ 2014 സെപ്റ്റംബർ 16ന് ഉമ്മൻ ചാണ്ടി നേരിട്ടത്തെി ഈ ഒരൊറ്റ പട്ടയ വിതരണം മാത്രം നടത്തിയതെന്നും ആക്ഷേപമുണ്ടായിരുന്നു. കളക്ടറുടെ റിപ്പോർട്ട് കൂടി അവഗണിച്ചായിരുന്നു ഇത്.
വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ സർക്കാർ വരുത്തേണ്ട ഇളവുകളും, വിട്ടുവീഴ്ചകളും വരുത്തി 9,54,80,101 കോടി രൂപയാണ് സർക്കാർ തന്നെ പാട്ടക്കുടിശിക ഇനത്തിൽ കണ്ടത്തെിയത്. ഈ തുക എഴുതി തള്ളുന്നത് സർക്കാരിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് അക്കൗണ്ടന്റ് ജനറൽ നോട്ടിൽ കുറിച്ചിട്ടത്. കേസുകൾ നിലനിൽക്കുന്നതിനാലും സർക്കാരിന് നഷ്ടമുണ്ടാക്കുമെന്നതിനാലും പാട്ടക്കുടിശികയോടെ പട്ടയം നൽകാനാവില്ലെന്ന് ലാന്റ് റവന്യു കമ്മിഷണറും റിപ്പോർട്ട് ചെയ്തിട്ടും അത് വകവയ്ക്കാതെയാണ് പട്ടയ വിതരണം നടത്തിയത്.
പട്ടയകുടിശിക ഇനത്തിൽ മാത്രം സർക്കാറിന് ഒമ്പത് കോടിയോളം രൂപ നഷ്ടം വന്നിരുന്നു.സർക്കാരിന് ലഭിക്കേണ്ട ഒൻപതര കോടിയിലേറെ രൂപ പാട്ടക്കുടിശിക എഴുതി തള്ളി, സർക്കാർ നിശ്ചിയിച്ച അടിസ്ഥാന ഭൂവില പ്രകാരം 29,37,30,000 രൂപ വിലമതിക്കുന്ന, നഗരത്തിന് നടുവിലുള്ള 1.19 ഏക്കർ ഭൂമി പതിച്ചു നൽകിയതിലൂടെ 38,92,10,101 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഹർജിയിലെ ആക്ഷേപം. പാട്ടക്കുടിശിക എഴുതി തള്ളി ഭൂമി പതിച്ചു നൽകുന്നത് സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടും വിജിലൻസ് കോടതിയിലും ലോകായുക്തയിലും ഹൈക്കോടതിയിലും കേസുകൾ നിലവിലുണ്ടെന്നും പാട്ടക്കുടിശിക എഴുതിത്ത്ത്തള്ളുന്നത് സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്ക് വിരുദ്ധമാകുമെന്ന ലാന്റ് റവന്യു കമ്മിഷണറുടെ റിപ്പോർട്ടും നിലനിൽക്കെയാണ് ഭൂമി പതിച്ചു നൽകിയതെന്നും ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
പാട്ടക്കാലാവധി കഴിഞ്ഞ് കരാർ പുതുക്കാതെ അനധികൃതമായി കൈവശം വച്ചുപോരുന്ന ഭൂമി സർക്കാരിലേക്ക് തിരിച്ചു പിടിക്കാൻ റവന്യു റിക്കവറി നടപടികൾ നടക്കുമ്പോഴാണ് വിജ്ഞാപനം പോലും പുറപ്പെടുവിക്കാതെ ഭൂമി പതിച്ചു നൽകിയത്. 2014 സെപ്റ്റംബർ 16നായിരുന്നു കോളേജിന്റെ സ്വയംഭരണാവകാശ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പങ്കെടുത്ത് പട്ടയം കൈമാറിയത്. അന്ന് ചടങ്ങിൽ കലക്ടർ പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു.
ഉമ്മൻ ചാണ്ടി ഒന്നാം പ്രതിയാണ്. മന്ത്രിമാരായിരുന്ന കെ. എം. മാണി, അടൂർപ്രകാശ് എന്നിവർ രണ്ടും മൂന്നും പ്രതികളും. അന്നത്തെ ചീഫ് സെക്രട്ടറി (ഫിനാൻസ് ) വി. സോമസുന്ദരൻ, മുൻ റവന്യു സെക്രട്ടറി നിവേദിത പി.ഹരൻ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇ. കെ. മാജി, തൃശൂർ മുൻ ജില്ലാ കലക്ടർമാരായ പി. എം. ഫ്രാൻസീസ്, എം. എസ്. ജയ, മുൻ ലാന്റ് റവന്യു കമ്മിഷണർ കെ. വി. സജൻ, മുൻ തൃശൂർ തഹസിൽദാർ പോൾസൺ, മുൻ ചെമ്പൂക്കാവ് വില്ലേജ് ഓഫീസർ സണ്ണി ഡേവീസ്, കോളേജ് മാനേജർ ബിഷപ്പ് മാർ റാഫേൽ തട്ടിൽ എന്നിവരെ നാല് മുതൽ 12 വരെയുള്ള പ്രതികളുമാക്കിയുള്ളതാണ് ഹർജി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ. കേശവദാസാണ് ഹർജിക്കാരൻ.
1989ൽ വനംറവന്യു വകുപ്പുകൾ പരിശോധിച്ച് തീരുമാനിച്ച 400 കുടുംബങ്ങൾക്കും 2001ൽലാന്റ് അസൈന്മെന്റ് സ്പെഷൽ തഹസിൽദാർക്ക് നടപടിയെടുക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച 223 അപേക്ഷികളിലും ഇതുവരെയും നടപടികളെടുത്തിട്ടില്ല. 2005ൽ നടന്ന പട്ടയവിതരണ മേളയിൽ 19 പേർക്ക് പട്ടയം ലഭിച്ചതൊഴിച്ചാൽ ഇതുവരെയും ഒരു നടപടിയും ഈ മേഖലയിൽ ഉണ്ടായില്ല. ഈ അപേക്ഷകർ ഇപ്പോഴും ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുമ്പോഴാണ് സഭാ സ്ഥാപനത്തിന് പട്ടയം നൽകാൻ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍