യുഎഇ പ്രഖ്യാപിക്കാത്ത 700 കോടിയുടെ പേരിൽ പിണറായിയും സിപിഎമ്മും അനാവശ്യ വിവാദമുണ്ടാക്കുന്നെന്ന് ബിജെപി; സഹായം സ്വീകരിക്കില്ലെന്ന നിലപാട് നിയമലംഘനമെന്ന് കാണിച്ച് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചതോടെ ഫണ്ട് വിവാദം വീണ്ടും മുറുകുന്നു; എല്ലാം സുതാര്യമായി ചെയ്യുന്ന യുഎഇ ഭരണാധികാരികൾ പിൻവാതിലിലൂടെ പണം നൽകില്ലെന്നും വ്യക്തം; പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങേകാൻ ശ്രമിച്ചത് വിവാദമാകുമ്പോൾ മനസ് നൊന്ത് പ്രവാസി മലയാളികളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന്ന സഹായമേകാൻ യുഎഇ സന്നദ്ധത അറിയിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് കേരളത്തിലെ വിവാദങ്ങൾ. ധനസഹായത്തിന്റെ പേരിൽ കേന്ദ്രവും കേരളവും തമ്മിൽ നേർക്കുനേർ നിൽക്കുകയാണ്. യുഎഇയിലെ പ്രവാസി മലയാളികളും വ്യവസായ സ്ഥാപനങ്ങളു വഴി പണം സമാഹരിച്ച് അത് ഇന്ത്യക്ക് കേരളത്തിന്റെ കൈത്താങ്ങായി കൈമാറാനാണ് ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യം അബുദാബി ഭരണാധികാരി വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യം വ്യവസായി എംഎ യൂസഫലിയെ അറിയിച്ചപ്പോൾ തുടങ്ങിയതാണ് വിവാദങ്ങൾ. യൂസഫലി പറഞ്ഞ കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പുറത്തുപറയുകയായിരുന്നു. 700 കോടിയാണ് നൽകുക എന്നും പറഞ്ഞതോടെ തുടങ്ങിയ വിവാദം ഇപ്പോൾ കോടതി കയറുകയാണ്. യുഎഇ ഔദ്യോഗികമായി ഈ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിരുന്നു എന്നാണ് അറിയുന്നത്. വിഷയം സിപിഎം- ബിജെപി രാഷ്ട്രീയ പ്രശ്നമായി ഇതിനോടകം വളച്ചൊടിച്ചു കഴിഞ്ഞു.
ഇതിനിടെയാണ് യു.എ.ഇ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്രനയം ചോദ്യം ചെയ്ത് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിലെ പ്രളയക്കെടുതിയിലെ നാശനഷ്ടങ്ങൾ കണക്കാക്കുന്നതിന് മുമ്പ് വിദേശ സഹായം നിരസിച്ച കേന്ദ്ര നിലപാട് നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ഹരജി നൽകിയത്. സഹായം സ്വീകരിക്കണമെന്ന് ദുരന്തനിവാരണ ചട്ടങ്ങളിലുണ്ടെന്നും ഹരജിയിൽ പറയുന്നു. പ്രളയക്കെടുതിയിൽ ഉണ്ടായ നഷ്ടങ്ങൾ എത്രയാണെന്ന് കൃത്യമായി ചിട്ടപ്പെടുത്തണമെന്ന് ചട്ടങ്ങളിലുണ്ട്. അത് ചിട്ടപ്പെടുത്താത്ത സാഹചര്യത്തിൽ വിദേശ സഹായം നിരസിച്ച കേന്ദ്രത്തിന്റെ നിലപാട് തെറ്റാണെന്നും ഹരജിയിൽ പറയുന്നു. യു.എ.ഇ സഹായവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിറഞ്ഞ് നിൽക്കെയാണ് ഇക്കാര്യം സുപ്രീം കോടതിയിലെത്തിയത്.
ദുരന്തങ്ങളുണ്ടാകുമ്പോൾ വിദേശ സഹായം സ്വീകരിക്കാൻ അനുവദിക്കണം. ദുരന്ത നിവാരണ നിയമത്തിൽ ഇതിനുള്ള ചട്ടങ്ങളുണ്ട്. സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശ ലംഘനത്തിന്റെ ലംഘനമാണ്. വിവിധ രാജ്യങ്ങൾ കേരളത്തിന് വാഗ്ദ്ധാനം ചെയ്ത സഹായം അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. കേരളത്തിന് യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ കോടികളുടെ സഹായം വാഗ്ദ്ധാനം ചെയ്തിരുന്നുവെങ്കിലും നിയമങ്ങളിലെ നൂലാമാലകൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ തടഞ്ഞത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. ദുരന്തമുണ്ടാകുമ്പോൾ വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് മുൻ വിദേശകാര്യമന്ത്രിമാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് മാറ്റത്തിന് തയ്യാറായിട്ടില്ല. തുടർന്നാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
അതേസമയം യു.എ.ഇ ഫണ്ട് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ബാബുൽ സുപ്രിയോ രംഗത്തെത്തി. യു.എ.ഇ പ്രഖ്യാപിക്കാത്ത 700 കോടി രൂപയുടെ പേരിൽ പിണറായി വിജയനും സിപിഎമ്മും അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്. കേരളത്തിന് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. എന്നാല ഇരു സർക്കാരുകളും തമ്മിലുള്ള ഏട്ടുമുട്ടലിലേയ്ക്ക് കേരളം കാര്യങ്ങൾ കൊണ്ടുപോകുകയാണെന്ന് ബാബുൽ സുപ്രിയോ പറയുന്നു.
ജനങ്ങൾ വലിയ ദുരിതമനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യച്ചൂരിയടക്കം സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും അനാവശ്യ വിവാദങ്ങളുണ്ടാക്കുകയും തരംതാണ രാഷ്ട്രീയം കളിക്കുകയുമാണെന്ന് ബാബുൽ സുപ്രിയോ കുറ്റപ്പെടുത്തുന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കി യു.എ.ഇയെക്കൂടി വിഷമവൃത്തത്തിലാക്കി. 700 കോടി രൂപ പ്രഖ്യാപിച്ചതിനു മുഖ്യമന്ത്രിയുടെ കയ്യിൽ എന്ത് ഔദ്യോഗിക രേഖയാണുള്ളതെന്നും ബാബുൽ ചോദിച്ചു.
പ്രളയക്കെടുതിയുണ്ടായ ഉടൻ തന്നെ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകിയിട്ടുണ്ട്. ഇനിയും കേരളത്തിനു വേണ്ട സഹായങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രളയ ദുരിതം നേരിടാൻ കേരളത്തിനു യു.എ.ഇ നൽകാമെന്നേറ്റ 700 കോടിയുടെ സഹായത്തിൽ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. യു.എ.ഇ ഭരണാധികാരി സംസാരിച്ചത് പ്രധാനമന്ത്രിയോടാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എം.എ യൂസഫലിയാണ് സഹായത്തിന്റെ കാര്യം കേരള സർക്കാരിനെ അറിയിച്ചത്. സഹായം വേണോ വേണ്ടയോ എന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതിനിടെ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രസർക്കാർ അനുവദിച്ച തുക അപര്യാപ്തമാണെന്നും യു.എ.ഇയിൽ നിന്നുള്ള ധനസഹായം സ്വീകരിക്കണമെന്നും മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ ആവശ്യപ്പെട്ടു. കേരളത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരുടെയും സഹായം സ്വീകരിക്കണം. ഒഡിഷയിൽ ചുഴലിക്കാറ്റും ഗുജറാത്തിൽ ഭൂകമ്പവും ഉണ്ടായപ്പോൾ താൻ വിദേശകാര്യമന്ത്രിയായിരുന്നു. ഈ അവസരത്തിൽ വിദേശരാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശസഹായം സ്വീകരിക്കണോ വേണ്ടയോ എന്നതിനെ സംബന്ധിച്ച് അനാവശ്യ വിവാദമാണ് രാജ്യത്ത് നടക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ നേരിട്ട് ഇടപെടുന്നതിനാണ് വിദേശ രാജ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് സഹായം സ്വീകരിക്കുന്നതിൽ തടസമില്ല. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് സംഭാവന ചെയ്യുന്നതിനും തടസമില്ല. കേരളത്തിന് വേണ്ടി മറ്റ് രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നത്. അടിയന്തര സഹായമായി കേരളത്തിന് അനുവദിച്ച 500 കോടി അപര്യാപ്തമാണ്. കുറഞ്ഞത് 2000 കോടിയെങ്കിലും ഇപ്പോൾ അനുവദിക്കണം. യു.എ.ഇയിൽ നിന്നുള്ള സഹായം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യയിലുണ്ടായ ഫണ്ട് വിവാദം പ്രവാസി മലയാളികളെയാണ് ഏറെ വിഷമത്തിലാക്കുന്നത്. യുഎഇയിൽ ലക്ഷക്കണക്കിന് മലയാളികൾ ജോലി നോക്കുന്നുണ്ട്. യുഎഇ ഭരണാധികാരികളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ് പ്രവാസി മലയാളികൾ. ഇന്ത്യയിലെ ഇപ്പോഴത്തെ വിവാദങ്ങളുടെ പേരിൽ തങ്ങളുടെ ഇഷ്ടപ്പെട്ട ഭരണാധികാരികളെ അനാവശ്യമായി വലിച്ചിഴക്കുന്നതാണ് അവരെ വിഷമത്തിലാക്കുന്നത്. നിലവിലിൽ യുഎഇ സ്വരൂപിക്കുന്ന ഫണ്ട് ഇന്ത്യക്ക് സുതാരമായ വഴിയിലൂടെയേ അവിടുത്തെ സർക്കാർ കൈമാറുകയുള്ളൂ. അതിന് വളഞ്ഞ വഴികൾ സ്വീകരിക്കാൻ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ കേന്ദ്രം നിരസിച്ചാൽ ആ ഫണ്ട് നഷ്ടമാകാനാണ് സാധ്യത കൂടുതൽ.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍