ലോക മലയാളികൾക്കിടയിലെ ഒന്നാം സ്ഥാനത്തേക്ക് യുകെ മലയാളി ഡോ. ജജിനി വർഗീസ്; ഓൺലൈൻ വോട്ടിങ്ങിൽ മലയാളി സമൂഹം കൂടെ നിന്നപ്പോൾ അന്താരാഷ്ട്ര പുരസ്‌കാരം പുഞ്ചിരിയുടെ സഹയാത്രികയ്ക്ക്; അനേകം മുഖങ്ങളിൽ പുഞ്ചിരിക്ക് കാരണക്കാരിയായ ഡോ. ജജിനി പ്രവാസി മലയാളി സമൂഹത്തിൽ തിളങ്ങുമ്പോൾ അഭിമാനത്തോടെ ഓരോ യുകെ മലയാളിയും
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: ലോകത്തിലെ ഏറ്റവും പ്രധാനികളായ യുവ പ്രൊഫഷലുകളെയും അവരവരുടെ രംഗങ്ങളിൽ ഏറ്റവും മികച്ച മാതൃക സൃഷ്ടിച്ചവരെയും തേടിയിറങ്ങിയ അമേരിക്കയിലെ ജെ സി ഐ ഇന്റർനാഷനലിന്റെ ഈ വർഷത്തെ കണ്ടെത്തൽ എത്തിയിരിക്കുന്നത് യുകെ മലയാളിയുടെ കൈകളിലേക്ക്. കേംബ്രിഡ്ജിൽ പഠിച്ചിറങ്ങിയ യുവ പ്ലാസ്റ്റിക് സർജൻ അനേകം വേദനിക്കുന്ന മുഖങ്ങളുടെ പുഞ്ചിരിയായപ്പോൾ സദാ പുഞ്ചിരിക്കുന്ന ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. ജജിനി വർഗീസിന്റെ ചിരിക്കിപ്പോൾ നൂറു വോൾട്ട് ബൾബിന്റെ പ്രകാശം.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ പത്തു പേരിൽ നിന്നും വിജയിയെ കണ്ടെത്താൻ ഓൺലൈൻ വോട്ടെടുപ്പ് നടന്നപ്പോൾ ബ്രിട്ടീഷ് മലയാളി അടക്കം നിറഞ്ഞ പിന്തുണ നൽകിയാണ് ഡോ. ജജിനിക്കൊപ്പം നിന്നത്. ആരോഗ്യ പ്രവർത്തക എന്ന നിലയിലും യുകെയിലെ മലയാളി സമൂഹത്തിന്റെ പൂർണ പിന്തുണയും ഡോ. ജജിനിയെ തേടിയെത്തി എന്നു തന്നെയാണ് കരുതപ്പെടുന്നത്. യുകെയിൽ നിന്നും മത്സരിക്കാൻ ഉണ്ടായ ഏക വ്യക്തി എന്നതും ഡോക്ടർ ജജിനിക്ക് തുണയായി മാറുകയും ചെയ്തു.
ഔട്ട് സ്റ്റാൻഡിങ് യാങ് പേഴ്‌സൺ ഓഫ് ദി വേൾഡ് 2020'' എന്ന ടൈറ്റിലാണ് ഡോ. ജജിനിയെ തേടിയെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകളെ വേദനയുടെ ലോകത്തേക്ക് എത്തിക്കുന്ന സ്തനാർബുദ പഠനമാണ് മെഡിക്കൽ ലോകത്തു ഡോ. ജജിനിയെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. ഈ മാരക രോഗം പാരമ്പര്യമായി ലഭിക്കുന്നതാണോ എന്ന പഠനമാണ് ഡോ. ജിനി ഏറ്റെടുത്തിരിക്കുന്നത്.
ലോകത്തെ പത്തു പ്രമുഖരെ ആഗോള സംഘടന തേടുമ്പോൾ അതിലൊരാളാകാൻ ലണ്ടനിലെ മലയാളി ഡോക്ടർ; അവസാന റൗണ്ട് മത്സരത്തിലെത്തുന്ന ആദ്യ യുകെ മലയാളി; സ്തനാർബുദം വരുന്നതിനു പാരമ്പര്യം കാരണമാണോ എന്ന് അന്വേഷിച്ചിറങ്ങിയ പ്ലാസ്റ്റിക് സർജൻ യുകെ മലയാളികൾക്ക് അഭിമാനമാകുമ്പോൾ
ഇതു സംബന്ധിച്ച മെഡിക്കൽ ജേണലുകൾ വൈദ്യ ശാസ്ത്ര രംഗത്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് പ്ലാസ്റ്റിക് സർജറി വിദഗ്ധരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും ഈ മലയാളിക്കൊപ്പമാണ്. ലോകം ശ്രദ്ധിക്കേണ്ട വൈദ്യശാസ്ത്ര കണ്ടെത്തൽ എന്ന മുഖവുര നൽകിയാണ് ലോകാവ്യക്തിയെ തേടിയെത്തിയ ജെ സി ഐ ഈ വർഷത്തെ അവാർഡ് ഡോ. ജജിനിക്ക് സമ്മാനിക്കുന്നത്.
നാൽപതു വയസിൽ താഴെയുള്ളവരിൽ ഏറ്റവും പ്രഗത്ഭരായവരെ തേടി ഇറങ്ങിയ ഇന്റർനാഷണൽ ജൂനിയർ ചേംബറിന്റെ ഈ വർഷത്തെ കണ്ടെത്തൽ ഓരോ യുകെ മലയാളിക്കും അഭിമാനമാകുകയാണ്. കാരണം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി എത്തിയവരിൽ നിന്നും ഏറ്റവും ഒടുവിലത്തെ അഭിമാന താരമായി മാറാൻ ഒരു യുകെ മലയാളിക്ക് സാധിച്ചു എന്നത് അവിശ്വസനീയമാകുകയാണ്. സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന യുവ പ്രതിഭകളെ പിന്തള്ളിയാണ് ഡോ. ജജിനി നേട്ടം കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നത് എന്നതും പ്രധാനമാണ്.
ലോകത്തെ 110 രാജ്യങ്ങളിൽ നിന്നുള്ളവരിൽ നിന്നുമാണ് അവസാന റൗണ്ടിലെ പത്തു പേരിലേക്ക് മത്സരം ചുരുങ്ങിയത് എന്നതാണ് ശ്രദ്ധേയം. അതും ബിസിനസ്, സംരംഭകത്വം, രാഷ്ട്രീയം, സർക്കാർ വകുപ്പുകൾ, കല, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങൾ, കുട്ടികൾക്കും ലോക സമാധാനത്തിനും സംഭാവന നൽകിയവർ, ശാസ്ത്ര സാങ്കേതിക നേട്ടം കൈപ്പിടിയിൽ ഒതുക്കിയവർ, വൈദ്യശാസ്ത്ര രംഗത്ത് അഭിമാന നേട്ടം സാധിച്ചെടുത്തവർ തുടങ്ങിയ മേഖലകളിൽ നിന്നാണ് അവസാന റൗണ്ടിൽ മത്സരിക്കാൻ ഉള്ളവർ എത്തിയത്.
ജപ്പാനിലെ യോഗഹാമയിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഗ്രസിൽ വച്ചാണ് ഈ വർഷത്തെ അവാർഡ് സമ്മാനിക്കുക. പ്രശസ്തി പത്രവും ഫലകവും അടങ്ങിയ ഈ അവാർഡിന്റെ മുൻ ജേതാക്കൾ ആരെന്നറിയുമ്പോഴാണ് ശരിക്കും ഞെട്ടൽ തോന്നുക. ലോകത്തെ തന്നെ മാറ്റിമറിക്കാൻ സംഭാവനകൾ നൽകിയ ജോൺ എഫ് കെന്നഡി, ഹെന്റി കിസിഞ്ചർ, ജെറാൾഡ് ഫോർഡ്, ഹൊവാഡ് ഹ്യുസ്, നെൽസൻ രൂക്‌ഫൈലർ, ആന്തണി റോബിൻസ്, ബെനിഞ്ഞോ അക്വിനോ, ജാക്വി ചാൻ, എൽവിസ് പ്രെസ്ലി തുടങ്ങിയ വിഖ്യാത പ്രതിഭകളാണ് മുൻപ് ഈ അവാർഡിൽ മുത്തം വച്ചിട്ടുള്ളത്. അത്ര നിസാരമായി കരുതേണ്ട ഒന്നല്ല ജെ സി ഐ അവാർഡ് എന്ന് ചുരുക്കം.
ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭയായ മലയാളി ഡോക്ടർ എന്ന വിശേഷണവും ഡോ. ജജിനിക്ക് നന്നായി ഇണങ്ങും. കാരണം റോയൽ കോളേജ് ഓഫ് സർജൻസ് ഗ്രൂപ്പിലെ പ്രധാന അംഗമായ ഇവർ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ വിസിറ്റിങ് ഫാക്കൽറ്റി കൂടിയാണ്. എഫ് ആർ സി എസ്, എം ആർ സി എസ് എന്നീ പ്രൊഫഷണൽ ഗ്രൂപുകളിൽ അംഗമായ ജജാനി ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ബോർഡ് ഓഫ് എക്സാമിനഴ്സ് അംഗം ആണെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
പ്ലാസ്റ്റിക് സർജറി കോഴ്സിൽ ബിരുദാനന്തര പഠനം നടത്താൻ എത്തുന്ന വിദ്യാർത്ഥികളുടെ മുന്നിൽ പ്രിയപ്പെട്ട അദ്ധ്യാപികയുടെ വേഷമാണ് ഈ യുവ ഡോക്ടർക്കു ഇണങ്ങുക. ഇത്തരത്തിൽ ഓരോ മേഖലയിൽ കൈവയ്ക്കുമ്പോഴും അവിടെയൊന്നും ഈ യുവ ഡോക്ടറെ വെല്ലാൻ മറ്റൊരാളില്ല എന്നതാണ് സത്യം. ഒരു പക്ഷെ ഏതു മേഖലയിൽ ചെന്നാലും മലയാളി അവിടെ മാറ്റിനിർത്തപ്പെടില്ല എന്ന ചൊല്ല് ഡോ. ജജിനിയെ പോലെയുള്ളവരെ കൂടി മുൻകൂട്ടി മനസ്സിൽ കണ്ടു പറഞ്ഞു പഴകിയ പ്രയോഗമായി മാറുകയാവാം.
കേംബ്രിജിൽ എംഫിൽ പൂർത്തിയാക്കിയ ശേഷം ജെനെറ്റിക്‌സ് ഓഫ് ബ്രെസ്റ്റ് കാൻസർ എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കിയ ജജിനിക്ക് പഠന വഴികളിൽ തുണയായി കോമൺവെൽത്ത് ഫുൾ സ്‌കോളർഷിപ്പും കൂട്ടായി എത്തിയിരുന്നു. ലോക ക്യാൻസർ ചികിത്സ രംഗത്തെ അവസാന വാക്കായ അമേരിക്കയിലെ മായോ ക്ലിനിക്, ഹാർവാഡ് യൂണിവേഴ്സിറ്റി എന്നിവ ഡോ. ജജനി കണ്ടെത്തിയ സെഡ് എൻ എഫ് 365 ജീൻ ബ്രെസ്റ്റ് ക്യാൻസറിൽ വഹിക്കുന്ന നിർണായക റോളിൽ സാധുത ഉണ്ടെന്ന വെളിപ്പെടുത്തൽ അംഗീകരിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഈ പഠന റിപ്പോർട്ടുകൾ ലോക ക്യാൻസർ ചികിത്സ രംഗത്തെ നൂതന കണ്ടെത്തലുകൾ ചർച്ച ചെയ്യുന്ന മെഡിക്കൽ ജേണലുകളിൽ ഹോട്ട് ടോപ്പിക്കായി മാറുകയും ചെയ്തു. നേച്വർ മാസിക അടക്കം ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചതും ഡോ. ജജനിക്കുള്ള ആദരവായി മാറുകയായിരുന്നു. ഇതോടെ മ്യൂട്ടേഷൻ സംഭവിക്കുന്ന ജീനിനെ തിരിച്ചറിയാനും ബ്രെസ്റ്റ് ക്യാൻസർ രോഗികളിൽ നേരത്തെ രോഗം തിരിച്ചറിഞ്ഞു ഫലപ്രദ ചികിത്സ സാധ്യമാക്കാനും കഴിയുന്നു എന്നതും ഈ കണ്ടെത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുകയാണ്.
ബ്രെസ്റ്റ് ക്യാൻസർ ബാധിച്ച സ്ത്രീകളുടെ തുടർന്നുള്ള ജീവിതത്തിൽ പ്ലാസ്റ്റിക് സർജൻ എന്ന നിലയിൽ കൂടുതൽ മെച്ചമായ ജീവിതം വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യമാണ് മറ്റെന്തിനേക്കാളും ഇപ്പോൾ ഡോ. ജജിനിയെ പ്രചോദിപ്പിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയമായ സ്ത്രീകളെ കൂടുതൽ മനോധൈര്യത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ പ്രേരിപ്പിക്കും വിധം നിർണായകമായ തുടർ ശസ്ത്രക്രിയകൾ ഏറ്റവും നൂതന റോബോട്ടിക് സർജറി വഴി ചെയ്യുന്നതിൽ പ്രഗത്ഭ കൂടിയാണ് ഡോ. ജജിനി. ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്ന ചുരുക്കം ബ്രിട്ടീഷ് ഡോക്ടർമാരിൽ ഒന്നാം നിരയിലാണ് ഈ യുവ ഡോക്ടർ.
ആതുരസേവനം ഗ്രാമീണ തലത്തിൽ എത്തിക്കാൻ കഠിന പ്രയത്‌നം ചെയുന്ന ഡോ. ജജിനി ഇന്ത്യയിൽ ഇത്തരത്തിൽ യുവ ഡോക്ടർമാരെ സൃഷ്ടിക്കുന്നതിൽ ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുന്നുണ്ട്. അവർക്കാവശ്യമായ ഇന്റർനാഷണൽ സ്‌കോളർഷിപ്പുകൾ ലഭ്യമാകുമ്പോൾ യുവ ഡോക്ടർമാർ ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും ഗ്രാമ തലത്തിൽ പ്രവർത്തിക്കുന്നു എന്നുറപ്പാക്കാനും ഇവർ ശ്രമിക്കുന്നുണ്ട്, താൻ സ്വയം ചിന്തിക്കുമ്പോൾ വെറുമൊരു സാധാരണ വ്യക്തിയാണെന്നും എന്നാൽ സ്ഥിരോത്സാഹം കൈവിട്ടു കളയാത്ത മനോഭാവം തന്നിൽ സൂക്ഷിക്കുന്നുണ്ട് എന്നുമാണ് അവാർഡ് നേട്ടത്തിൽ പ്രതികരണമായി അറിയിച്ചത്.
ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കുന്നു എന്നതാണ് മഹാഭാഗ്യമായി ഈ ഡോക്ടർ കരുതുന്നത്. ക്യാൻസറിനെ പൂർണമായും തോൽപിക്കാനാകില്ല. എന്നാൽ ജനങ്ങളെ ക്യാൻസർ ബാധിച്ചാലും ജീവിതം അവസാനിച്ചു എന്ന തോന്നൽ കൂടാതെ വീണ്ടും ജീവിതത്തെ പ്രതീക്ഷയോടെ കാണുവാൻ പ്രേരിപ്പിക്കുകയാണ് ഓരോ ആരോഗ്യ പ്രവർത്തക എന്ന നിലയിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ഒരു ഡോക്ടർക്കു ക്യാൻസർ സെല്ലുകൾ സൃഷ്ടിക്കുന്ന ബാഹ്യ അടയാളങ്ങൾ ഇല്ലാതാക്കാൻ സാധിച്ചാലും ഒടുവിൽ ദൈവത്തിന്റെ അത്ഭുത കരങ്ങൾ കൂടി പ്രവർത്തിക്കണം എന്ന് ചിന്തിക്കുവാനും ഡോ. ജജിനി മടിക്കുന്നില്ല. യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളുടെ ഏറ്റവും പ്രസ്റ്റീജ് എന്ന് കരുതപ്പെടുന്ന അനവധി പുരസ്‌കാരങ്ങളും മുൻപ് ഡോ. ജജിനിയെ തേടി എത്തിയിട്ടുണ്ട്.
കിങ്സ് കോളേജ് ലണ്ടൻ, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന, ഡ്യൂക്ക് യൂണിവേഴ്സ്റ്റിറ്റി അമേരിക്ക, ബാപ്രസ് ലണ്ടൻ, എൻഎച്ച്ഇഎസ് റോട്ടർഡാം, യൂറോപ്യൻ ജനറ്റിക്‌സ് കോൺഫ്രൻസ് ആംസ്റ്റർഡാം, ദി അമേരിക്കൻ തൊറാസിക് സൊസൈറ്റി, ദി ഇന്റർനാഷണൽ കാൻസർ ഇമേജിങ് കോൺഗ്രസ്, ദി വെൽകം സെൻഗർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ ഒക്കെ പ്രഭാഷണ പാരമ്പരയുമായി നിരന്തരം എത്തുന്ന സൗമ്യ സാന്നിധ്യം കൂടിയാണ് ഈ പുഞ്ചിരി ഡോക്ടർ.
ഡോക്ടർ എന്നതിന് പുറമെ നന്നായി ഇന്ത്യൻ ക്ലാസിക്കൽ നൃത്തം ചെയ്യുന്ന ജജിനി ഒഴിവു സമയം കിട്ടിയാൽ അൽപം പെയിന്റിംഗും ഏറ്റെടുക്കും. ലണ്ടനിൽ തന്നെ ഡോക്ടറായി സേവനം ചെയ്യുന്ന കോശി ചെറിയാൻ ആണ് ഇവരുടെ ഭർത്താവ്. 11 ഉം ഏഴും വയസുള്ള രണ്ടാൺ കുട്ടികളാണ് ഈ ദമ്പതികൾക്ക്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍