എഴുത്തുകാരനാക്കിയത് സിഎച്ച് മുഹമ്മദ് കോയ; ചിത്രകലയിലെ ഗുരു എം വി ദേവൻ; പല രചനകൾക്കും സമുദായത്തിൽ നിന്ന് ഉയർന്നത് വൻ എതിർപ്പ്; പുകസയുടെ പ്രസിഡന്റായത് അപ്രതീക്ഷിതമായി; ക്ലിക്കുകളിലും ഗ്രൂപ്പുകളിലും പെടാത്ത വിനീതൻ; യു എ ഖാദർ മലയാള സാഹിത്യത്തിലെ നന്മ മരം
എം മാധവദാസ്
കോഴിക്കോട്: ശരിക്കും മലയാള സാഹിത്യത്തിലെ നന്മ മരമായിരുന്നു അന്തരിച്ച എഴുത്തുകാരൻ യു എ ഖാദർ. സാധാരണ സാഹിത്യലോകത്ത് കാണുന്ന ക്ലിക്കുകളുടെയും ഗ്രൂപ്പുകളുടെയും ഭാഗമായിരുന്നില്ല അദ്ദേഹം. എഴുത്തുകാരുടെ എക്സെൻട്രിക്ക് സ്വഭാവവും അദ്ദേഹത്തിന് ഇല്ലായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ ഇടപെടുന്ന, ആരോടും കലഹങ്ങളില്ലാത്ത എന്നാൽ തന്റെ നിലപാടുകൾ ഉറപ്പിച്ച് പറയാറുണ്ടായിരുന്നു വ്യക്തിയായിരുന്നു കോഴിക്കോട്ടുകാരുടെ ഖാദർക്ക.
തന്നെ എഴുത്തുകാരനാക്കിയത് ചെറുപ്പത്തിൽ അനുഭവിച്ച ഏകാന്തതയാണെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിരുന്നു. 1935ൽ ബർമ്മയിൽ കച്ചവടത്തിനുപോയ കൊയിലാണ്ടിക്കാരൻ മൊയ്തീൻകുട്ടി ഹാജിക്ക് ബർമക്കാരി മാമൈദിയിലുണ്ടായ മകനാണ് ഖാദർ .അമ്മ വസൂരി പിടിപെട്ട് മരിച്ചപ്പോൾ പലരുടെയും കാരുണ്യത്തിൽ വളർന്നു. രണ്ടാംലോകമഹായുദ്ധം കൊണ്ടുപിടിച്ചപ്പോൾ എല്ലാമുപേക്ഷിച്ചു നാടുവിട്ടവരുടെ കൂട്ടത്തിൽ എന്റെ പിതാവുമുണ്ടായിരുന്നു. അന്യനാട്ടുകാരിക്കു പിറന്ന കുട്ടിയെ ചിറ്റഗോങ്ങിലെ അഭയാർഥി ക്യാമ്പിൽ ഉപേക്ഷിക്കാനുള്ള ബന്ധുക്കളുടെ നിർബന്ധത്തെ അവഗണിച്ച്, ആ ഏഴു വയസ്സുകാരനെ ചുമലിലേറ്റി, ആലിപ്പഴംപോലെ വർഷിക്കുന്ന ബോംബുകൾക്കിടയിലൂടെ ആ മനുഷ്യൻ ഓടി. ആ ഓട്ടം കൊയിലാണ്ടിയിലാണ് അവസാനിച്ചത്.മഴക്കാലത്ത് പുതപ്പുവിൽക്കാൻ വരുന്ന പരദേശികളുടെ മുഖച്ഛായയുള്ള, അറിയാത്ത ഭാഷ സംസാരിക്കുന്ന കുട്ടിയെ കൂട്ടുകാരനാക്കാൻ ആരും ഉത്സാഹിച്ചില്ല. സ്നേഹമോ വാത്സല്യമോ സൗഹൃദമോ എന്തെന്നറിയാതെ ആ കുട്ടി വളർന്നു. വീട്ടിലെയും നാട്ടിലെയും ഒറ്റപ്പെടലിൽനിന്ന് അവൻ മോചനം നേടിയത് അക്ഷരങ്ങളിലൂടെയാണ്
മലയാളം എഴുതാനോ വായിക്കാനോ പോലും അറിയാത്ത ബർമക്കാരൻ ബാലൻ സഹപാഠിക ളിൽ നിന്നും നാട്ടുകാരിൽ നിന്നും കടുത്ത ഒറ്റപ്പെടൽ അനുഭവിച്ചാണ് വളർന്നത്. ജീവിതം മുഴുവൻ ഈ ഏകാന്തത തന്നെ പിന്തുടർന്നുവെന്ന് ഖാദർ ഓർക്കുന്നു. ബാപ്പയുടെ ഉമ്മയുടെ വീട്ടിലായിരുന്നു ആദ്യകാലം. അവർ മരിച്ചതോടെ രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറി. സർപ്പക്കാവും കാഞ്ഞിരവും ചുറ്റിപ്പറ്റിയുള്ള കൊയിലാണ്ടിയിലെ ഗ്രാമമായിരുന്നു അത്. പലപ്പോഴും മുറിയിൽ ഒറ്റയ്ക്കിരുന്നു. നെയ്തുകാരുടെ തെരുവിലെ കുട്ടികളുമായി ചങ്ങാത്തം കൂടി. ഒപ്പം ജന്മവാസനയായ ചിത്രമെഴുത്തുമുണ്ടായിരുന്നു.
സിഎച്ച് സൃഷ്ടിച്ച എഴുത്തുകാരൻ
അക്കാലം യു എ ഖാദർ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. 'എലിമെന്ററി സ്‌കൂളിൽ പടിക്കുമ്പോൾ അയൽപക്കത്ത് ഒരു വലിയ കല്യാണം നടന്നു. കല്യാണം നടക്കുമ്പോ ആ കല്യാണത്തിന് സി എച്ച് മുഹമ്മദ് കോയയും ഉണ്ടായിരുന്നു. ആ കല്യാണത്തിന് ഒരു ഒറ്റപ്പെട്ടു നിൽക്കുന്ന കുട്ടിയെ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് ഒരു പുസ്തകം വായിക്കാൻ തന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാല സഖി'. അതാണ് ഞാൻ വായിക്കുന്ന ആദ്യത്തെ കൃതി.
ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് അവിടെയുള്ള പുസ്തകങ്ങൾ ഏറ്റവും കൂടുതൽ വായിച്ചത് ഞാനായിരിക്കും. അവിടുത്തെ സൗഹൃദത്തിന്റെ ഫലമായാണ് ആദ്യ കഥ എഴുതിയത്. എന്റെ ഉപ്പ രണ്ടാമതും കല്യാണം കഴിച്ചതിന് ഉപ്പയോടുള്ള വെറുപ്പും ഒക്കെകൂടി വച്ചാണ് ഈ കഥ എഴുതിയത്. എനിക്കു അക്കാലത്ത് അറിയാവുന്ന ഒരു പത്രാധിപർ സി എച്ച് മുഹമ്മദ് കോയയാണ്. ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു. രണ്ടു മൂന്നു ആഴ്ച കഴിഞ്ഞപ്പോൾ ചന്ദ്രിക ആഴ്ചപതിപ്പിൽ ബാലപംക്തിയിൽ ഈ കഥ അച്ചടിച്ചു വന്നു. കൊയിലാണ്ടി യു എ ഖാദർ എന്നപേരിലാണ് വന്നത്. ഞാൻ എഴുതിയ കഥ എന്റെ ഉപ്പയോടും ബന്ധുക്കളോടും ഒക്കെയുള്ള പ്രതിഷേധം ഉള്ളതായിരുന്നു. ആ പ്രതിഷേധം ഒക്കെ മാറ്റിയിട്ടു മറ്റൊരു രീതിയിലാണ് അച്ചടിച്ച് വന്നത്. അതുകഴിഞ്ഞു സി എച്ച് മുഹമ്മദ് കോയ പിന്നീട് കണ്ടപ്പോൾ 'എടോ ആരോടെങ്കിലും ഉള്ള ദേഷ്യം തീർക്കലല്ല കഥയെഴുത്ത്. വായിച്ച അറിവിലൂടെ തനിക്ക് ചുറ്റും കാണുന്ന ജീവിതത്തിൽ തനിക്ക് സ്ട്രൈക്കിങ് ആയിട്ടുള്ള സംഭവങ്ങൾ എഴുതുക'. ആന്റൺ ചെക്കോവിന്റെയും മോപ്പസാങ്ങിന്റെയുമൊക്കെ കഥകൾ വായിക്കണം എന്നൊക്കെ ഉപദേശിച്ചു.
പിന്നീട് ചന്ദ്രികയിൽ തന്നെ 'കണ്ണുനീർ കലർന്ന പുഞ്ചിരി' ചെറുകഥയുടെ പംക്തിയിൽ വന്നു. അത് ഞാൻ സ്‌കൂൾ ഫൈനലിൽ പഠിക്കുമ്പോഴാണ്. 1952 ൽ. അങ്ങനെ ഞാൻ ഒരു സാഹിത്യകാരനായി.എന്നാൽ വീട്ടിൽ ഇതൊന്നും ഒരു പ്രശ്നമില്ല. വീട്ടിൽ എഴുത്തെന്നുള്ള ഒരു ഏർപ്പാടില്ല. അവര് കച്ചവടക്കാർ, പഠിച്ചാൽ തന്നെ സ്‌കൂൾ ഫൈനൽ കഴിഞ്ഞാൽ മാമന്റെ പീടികയിലോ അല്ലെങ്കിൽ വേറേതെങ്കിലും പീടികയിലോ പോയി കച്ചവടത്തിന് സഹായിക്കുക, നല്ല കച്ചവടക്കാരാവുക. എഴുത്തുമായിട്ടു ഒരു ബന്ധവും ആർക്കും ഉണ്ടായിരുന്നില്ല.പഠനകാലത്തു തന്നെ നല്ല ചിത്രകാരൻ എന്ന ഖ്യാതി ഖാദർ നേടിയിരുന്നു. അദ്ദേഹം ഹൈസ്‌കൂൾ പഠനം കഴിഞ്ഞ് മദ്രാസിൽ ചിത്രകല പഠിക്കാൻ പോയി. മാതൃഭൂമിയിൽ ജോലി ചെയ്യു കയായിരുന്ന എം വി ദേവനെ ചെന്നു കണ്ട ഖാദറിന്റ ചിത്രങ്ങൾ ഇഷ്ടപ്പെട്ട അദ്ദേഹമാണ് സ്‌കൂൾ ഓഫ് ആർട്‌സിലെ ഡ്രോയിങ് വിഭാഗത്തിൽ ചേരാൻ കെ.സി. എസ്. പണിക്കർക്ക് കത്തുനൽകുന്നത്. അങ്ങനെയാണ് ഖാദർ മദിരാശിയിലെത്തുന്നത്.
എഴുത്തുകാരനെ സൃഷ്ടിച്ചത് മദിരാശി
യഥാർഥത്തിൽ യു.എ. ഖാദർ സാഹിത്യകാരനായി കൊണ്ടാടപ്പെടുന്നത് മദിരാശി ജീവിതത്തി നിടയിലാണ്. മദിരാശി കേരള സമാജവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതോടെ എം. ഗോവിന്ദനും കൊടുങ്ങല്ലൂരുമൊക്കെയായി അടുപ്പത്തിലായി. കെ.എ. കൊടുങ്ങല്ലൂരിന്റ നേതൃത്വത്തിൽ പുറത്തിറങ്ങിയ നവസാഹിതി കൈയെഴുത്തു മാസികയിൽ സഹകരിച്ച് പ്രവർത്തിച്ചു. ടി. പത്മനാഭനും എം.ജി.എസ്സും ഉൾപ്പെടെയുള്ളവർ സജീവമായിരുന്ന സാഹിത്യസഖ്യത്തിൽ അംഗമായി. ഏറെ ശ്രദ്ധിക്കപ്പെട്ട 'വിശുദ്ധപൂച്ച' എന്ന കഥയെഴുതുന്നത് മദിരാശിയി ജീവിതകാലത്താണ്. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗത്തെ നിന്ദിച്ചുവെന്നതിന്റ പേരിൽ 'വിശുദ്ധപൂച്ച' ഏറെ വി വാദമായി. നാട്ടിൽ അത് വലിയ പൊട്ടിത്തറിയുണ്ടാക്കിയതായും അദ്ദേഹം ഓർക്കുന്നു.
വിവാദത്തിന് പിന്നീട് ഒരു പഞ്ഞവുമുണ്ടായില്ല. ചങ്ങല എന്ന പേരിൽ ആദ്യമായെഴുതിയ നോവൽ വീണ്ടും വിവാദമായി. ആദ്യ അധ്യായത്തോടെ പ്രസിദ്ധീകരണം നിർത്തണമെന്ന് ശക്തമായ ആവശ്യമുയർന്നെങ്കിലും തുടർച്ചയായി എഴുതാൻ വാശിപിടിച്ചതും പ്രസിദ്ധീകരിച്ചതും സി.എച്ച്. മുഹമ്മദുകോയയാണ്. മദിരാശിയിൽ നിന്ന് പഠനം പൂർത്തിയാ ക്കാതെ നാട്ടിലേക്കു മടങ്ങിയ ഖാദർ പിന്നീ ട് പലജോലികളും ചെയ്ത് ഇന്ത്യ മുഴുവൻ അലഞ്ഞു. ബാംഗ്‌ളൂരിൽ ഹോട്ടൽ ജോലി ക്കാരനായി, സ്വന്തം നാട്ടിൽ കച്ചവടക്കാരനായി, ഹുക്കനിർമ്മാണത്തിന്റെ സ്വന്തം നാടായ കൊയിലാണ്ടിയിൽ ഹുക്കകളിൽ ചിത്രപ്പണി ചെയ്തു.
ഉള്ളിലുള്ള അനാഥത്വവും അന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യവും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കാകർഷിച്ചു. ഇടതുപക്ഷത്തിന്റ പ്രപഞ്ചം വാരികയിൽ ജോലി നോക്കി. പിന്നീട് ആരോഗ്യവ കുപ്പിൽ ജോലി കിട്ടിയതോടെയാണ് ജീവിതം പച്ചപിടിച്ചത്. സാഹിത്യജീവിതത്തിൽ കോഴിക്കോട് ഒരു തട്ടകമായതും ഇക്കാലത്താണ്.1967 ൽ കോഴിക്കോട് ആകാശവാണി യിൽ ഡെപ്യൂട്ടേഷനിൽ വന്നതോടെയാണ് യു.എ. ഖാദർ എന്ന സാഹിത്യകാരന്റ ജീവിതത്തിലെ സുവർണകാലം ആരംഭിക്കുന്നത്. അന്ന് ആകാശവാണിയിലുണ്ടായിരുന്ന അക്കിത്തം, കക്കാട്, കെ.എ. കൊടുങ്ങല്ലൂർ, ഉറൂബ്, തിക്കോടിയൻ-അങ്ങനെ കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെ സാന്നിധ്യം യു. എ. ഖാദറിന് പുതിയ തട്ടകം സമ്മാനിച്ചു. കോഴിക്കോട്ട് വീടുവെക്കുന്നതും സ്ഥിരം കോഴിക്കോടൻ സാഹിത്യവേദികളിൽ സജീവസാന്നിധ്യമാകുന്നതും അന്നാണ്. ആദ്യമായി വീടിന് അഡ്വാൻസ് കൊടുത്തത് തിക്കോടിയനാണ്, ആ കാശ് അദ്ദേഹം തിരിച്ചു വാങ്ങിയതു പോലുമില്ല.
പുകസ പ്രസിഡന്റാകുന്നത് അപ്രതീക്ഷിതമായി
എംഎൻ വിജയനും കടമ്മനിട്ടക്കും ശേഷം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡന്റാവാൻ എം എ ബേബി ക്ഷണിച്ചപ്പോൾ സത്യത്തിൽ താനും ഞെട്ടിയെന്നാണ് യു എ ഖാദർ പറയുന്നത്. ഏതെങ്കിലും ഒരു പാർട്ടിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധം അതുവരെ ഉണ്ടായിരുന്നില്ല. താൻ ഒരു നല്ല സംഘാടകൻ അല്ല എന്നൊക്കെ പറഞ്ഞ് അദ്ദേഹം ഒഴിയാൻ നോക്കിയെങ്കിലും ബേബി അടക്കമുള്ളവർ വിട്ടില്ല. അങ്ങനെയാണ് അദ്ദേഹം പുകസയുടെ പ്രസിഡന്റാകുന്നത്. ഇത് രാഷ്ട്രീയത്തിലും വലിയ വിവാദം ഉണ്ടാക്കി. വാടകക്കെടുത്ത പ്രസിഡന്റ് എന്നായിരുന്നു അദ്ദേഹത്തെ അന്ന് സിപിഎം വിമതരും ആർഎംപിക്കാരുമൊക്കെ ആക്ഷേപിച്ചത്. പക്ഷേ വിശാലമായ മാനവികതുടെ ഭാഗമാണ് എന്നല്ലാതെ സിപിഎം കക്ഷി രാഷ്ട്രീയവുമായി അദ്ദേഹം ഒരു ബന്ധവും പ്രകടിപ്പിച്ചില്ല. പുകസയുടെ പ്രസിഡന്റ് എന്ന് പേരിൽ അക്കാദമികളിലും മറ്റുമായി ഒരു അനർഹ സ്ഥാനവും അദ്ദേഹം കൈപ്പറ്റിയുമില്ല.
ലാളിത്യത്തിന്റെയും വിനയത്തിന്റെ ആൾരൂപമായിരുന്നു ഖാദർക്ക. കഴിഞ്ഞവർഷം അദ്ദേഹത്തിന്റെ വോട്ടുമായി ഉണ്ടായ ഒരു വിവാദവും വാർത്തയായിരുന്നു. ഖാദർ ഈ മണ്ഡലത്തിലെ വോട്ടർ അല്ല എന്ന് പറഞ്ഞ് ഒരാൾ പരാതി നൽകിയതാണ് വിവാദമായത്. 'ഞാൻ യു.എ. ഖാദർ, ഈ മണ്ഡലത്തിലെ താമസക്കാരനാണ്. ഇതാണ് രേഖകൾ. 50 വർഷമായി ഞാനിവിടെ പൊക്കുന്നിലെ അക്ഷരം വീട്ടിൽ താമസക്കാരനാണ്.'രാവിലെ 11.45 ന് സിവിൽ സ്റ്റേഷനിൽ ഇലക്ഷൻ ഡപ്യൂട്ടി തഹസിൽദാർ എ.എം. പ്രേംലാലിന്റെ ഓഫിസിലെത്തിയ അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ഓഫിസിലെ ജീവനക്കാർ ആദരവോടെ, ഇരിക്കാൻ കസേര നീട്ടി. അദ്ദേഹം തനിക്കു ലഭിച്ച കത്ത് ഉദ്യോഗസ്ഥർക്കു നൽകി. യു.എ. ഖാദർ പൊക്കുന്നിലെ അക്ഷരം വീട്ടിൽ താമസിക്കുന്നില്ലെന്നും ഇവിടെ വോട്ടവകാശം നൽകരുതെന്നും കാണിച്ച് ശരത് കുമാർ എന്നൊരാൾ നൽകിയ പരാതിയിൽ ഇലക്ടറൽ രജിസ്റ്റ്രേഷൻ ഓഫിസർ മുൻപാകെ നേരിട്ടു ഹാജരായി തെളിവുകൾ ഹാജരാക്കാനാണ് കത്തിൽ പറയുന്നത്.
'സർ ഈ മണ്ഡലത്തിലെ വിഐപി വോട്ടറാണ്. ഒന്നു ഫോൺ ചെയ്താൽ മതിയായിരുന്നു' ഉദ്യോഗസ്ഥർ പറഞ്ഞു.അതു മതിയാകും, പക്ഷേ, വോട്ടവകാശം അത്ര നിസ്സാരമായി കാണാവുന്നതല്ലല്ലോ' ഖാദറിന്റെ മറുപടി. തഹസിൽദാർ വൈകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ കാത്തിരിക്കാൻ തയാറാണെന്ന് സാഹിത്യകാരൻ പറഞ്ഞു. പരാതിക്കാരനായ ശരത് കുമാറിനും തെളിവ് ഹാജരാക്കാൻ നോട്ടിസ് അയച്ചിരുന്നെങ്കിലും അയാൾ ഹാജരായില്ല. തുടർന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട നടപടി ക്രമം പൂർത്തിയാക്കി, വോട്ട് ഉറപ്പാക്കി ഖാദർ മടങ്ങി.പക്ഷേ ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോലും കഴിയാതെ കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഖാദർക്ക വിടവാങ്ങി.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍