Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ ബലിയാടാകാൻ വയ്യ; പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജിവെച്ചു; നിയമ വിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരേ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടി എടുക്കാം എന്നത് വൻ വെല്ലുവിളി

കേന്ദ്ര സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ ബലിയാടാകാൻ വയ്യ; പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജിവെച്ചു; നിയമ വിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരേ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടി എടുക്കാം എന്നത് വൻ വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രസർക്കാറും ട്വിറ്ററും തമ്മിൽ നേർക്കുനേർ യുദ്ധമാണ് ഇന്ത്യയിൽ നടക്കുന്നത്. ഇന്ത്യൻ ഐടി നിയമം അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഈ ശീതയുദ്ധം തുടങ്ങിയത്. ഇതോടെ ഇന്ത്യൻ നിലപാടിനെ ആഗോള തലത്തിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും അണുവിട പിന്നോട്ടില്ലെന്നാണ് കേന്ദ്രസർക്കാറിന്റെ പക്ഷം. ഈ ശീതയുദ്ധം മുറുകുമ്പോൾ ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാർ കടുത്ത പ്രതിസന്ധികളെ നേരിടുകയാണ്.

ഇന്ത്യയിലെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ രാജ്യത്ത് അടുത്തിടെ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥൻ സ്ഥാനമൊഴിഞ്ഞത് ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. ട്വിറ്റർ ഇന്ത്യയിലെ ഇടക്കാല റെസിഡൻഷ്യൽ ഗ്രീവൻസ് ഓഫീസറായി നിയമിച്ച ധർമേന്ദ്ര ചാതൂറാണ് രാജിവെച്ചത്. ഇത് സംബന്ധിച്ച് ട്വിറ്റർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കേന്ദ്രത്തിന്റെ പുതിയ ഐ.ടി. ചട്ടം പാലിക്കാൻ തയ്യാറാവാത്തതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമപരമായ പരിരക്ഷ നഷ്ടമായിരുന്നു. ഇതോടെ നിയമവിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരേ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടിയെടുക്കാമെന്നാണ് നിലവിലെ സ്ഥിതി. ഇതനുസരിച്ച് ഉത്തർപ്രദേശിൽ ട്വിറ്ററിനെതിരെ ഇതിനോടകം കേസെടുകളെടുത്ത് കഴിഞ്ഞിട്ടിണ്ട്. ഈ പശ്ചാത്തലത്തിൽ തുടർന്നുള്ള കേസുകളും പരാതി പരിഹാര ഉദ്യോഗസ്ഥന്റെ മേൽ വരാനുള്ള സാധ്യതയും കൂടുതലാണ്. ഈ സാഹചര്യം കൂടി മുന്നിൽ കണ്ടാണ് ചാതൂറിന്റെ രാജി.

പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിൽ പോരിടുന്ന ഘട്ടത്തിലാണ് ഈ രാജിയെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ പുതിയ ഐടി നിയമം പാലിക്കപ്പെടുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സർക്കാർ ശക്തമായി രംഗത്തെത്തിയിരുന്നു.

മെയ് 25 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ഐടി നിയമപ്രകാരം ഉപഭോക്താക്കളിൽ നിന്നോ മറ്റോ ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളെ നിർബന്ധിക്കുന്നു. 50 ലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും അത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കിടുന്നതിന് ഒരു പരാതി പരിഹാരം ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നിർദേശമുണ്ടായിരുന്നു.

ഇതനുസരിച്ച് ചീഫ് കംപ്ലയിൻസ് ഓഫീസർ, നോഡൽ കോൺടാക്റ്റ് ഓഫീസർ, റസിഡന്റ് ഗ്രീവൻസ് ഓഫീസർ എന്നിവരെ നിയമിക്കാൻ കമ്പനികൾ നിർബന്ധിതരായി. ഇത്തരം ഉദ്യോഗസ്ഥർ ഇന്ത്യയിൽ താമസിക്കുന്നവരാകണമെന്നും പുതിയ നിയമം പറയുന്നു.

ജൂൺ അഞ്ചിന് സർക്കാർ പുറപ്പെടുവിച്ച അന്തിമ നോട്ടീസിന് മറുപടിയായി പുതിയ നിയമങ്ങൾ പാലിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നുവെന്ന് ട്വിറ്ററർ അറിയിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ധർമേന്ദ്ര ചാതൂറിനെ ഇന്ത്യയിലെ ഇടക്കാല റസിഡന്റ് ഗ്രീവൻസ് ഓഫീസറായി നിയമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ യുഎസിലെ മേൽവിലാസമാണ് ട്വിറ്റർ നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP