മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
ന്യുഡൽഹി: സമൂഹത്തിന്റെ കാവൽനായ്ക്കളും, ഫോർത്ത് എസ്റ്റേറ്റുമൊക്കെയാണ് മാധ്യമ ലോകം എന്ന് പറയുമ്പോഴും അവിടെ നടക്കുന്ന സ്ത്രീ പീഡനത്തിന്റെയും ലിംഗ അസമത്വത്തിന്റെയും കഥകൾ ഈയിടെ മാത്രമാണ് ചർച്ചയായത്. മൂൻ മാധ്യമ പ്രവർത്തകനും വിദേശകാര്യ സഹമന്ത്രിയുമായിരു എം ജെ അക്ബറിനെതിരെ എട്ട് വനിതാ മാധ്യമപ്രവർത്തകർ രംഗത്തുവന്നതോടെ അദ്ദേഹം രാജിവെക്കേണ്ടി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് മാധ്യമ ലോകത്തെ സ്ത്രീ പീഡനത്തിന്റെയും വിവേചനത്തിന്റെയും വാർത്തകൾ ചർച്ചയായത്. മുമ്പ് തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കേസിൽ കുടുങ്ങിയപ്പോഴും സമാനമായ ചർച്ച വന്നിരുന്നു. എന്നാൽ ഇപ്പോൾ മലയാളികളുടെ അഭിമാനമായി കണക്കാക്കപ്പെടുന്ന അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയാണ് ഇപ്പോൾ ഗുരുതര ആരോപണം ഉയരുന്നത്.
മലയാള മനോരമ പ്രസീദ്ധീകരണമായ 'ദ വീക്കിന്റെ' എഡിറ്ററായിരുന്ന ഷേണായി. ഡൽഹിയിലെ 'വീക്കിന്റെ' ഓഫീസിലെ എഡിറ്ററുടെ കാബിനിൽവെച്ച് ഷേണായി തന്നെ ലൈംഗികമായ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മുൻ സഹപ്രവർത്തകയും, കാശ്മീരി ജേർണലിസറ്റുമായ നീലം സിങാണ് രംഗത്തെത്തിയത്. ഷേണായിയിൽ നിന്ന് ഇതുപോലെ ഒരു അനുഭവം താൻ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അന്ന് വെറും 21 വയസ്സുമാത്രം പ്രായമുള്ള താൻ മാനസികമായി തളർന്നുപോയെന്നും നീലം വെളിപ്പെടുത്തുന്നു. ബ്ലൂസ്റ്റാർ ഓപ്പറേഷനെ കുറിച്ചുള്ള ഒരു ലേഖനം ദ വീക്കിൽ എഴുതിയാണ് താൻ ഷേണായി പരിചയപ്പെടുന്നത്. ഒരിക്കൽ കാബിനിൽ തന്നെ അന്യായമായി സ്പർശിച്ചുകൊണ്ട 'ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കും' എന്നു പറഞ്ഞാണ് അയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യങ്ങളൊക്കെ അറിയുമായിരുന്ന 'ദ വീക്കിലെ' സഹപ്രവർത്തകൻ തന്നെ പിൽക്കാലത്ത് ഷേണായിയുടെ പേരിലുള്ള ജേർണലിസം അവാർഡ് സ്വീകരിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീ പീഡകരായ വ്യക്തികളുടെ പേരിലുള്ള ഇത്തരം അവാർഡുകൾ നിർത്തലാക്കണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പത്മശ്രീ ജേതാവാണ് ടിവിആർ ഷേണായി.
മാധ്യമമേഖലയിൽ നടക്കുന്ന വ്യാപക ലൈംഗിക ചൂഷണം
'ഇന്ത്യയിലെ മീടു കാമ്പയിൻ വൈകാരികമായ പരീക്ഷണ അനുഭവങ്ങിലൂടെ കടന്നുപോയ വനിതകളെ ശാക്തീകരിക്കുന്നുണ്ടോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, പദ്ധതിക്ക് ഇത്തരം മായാത്ത മുറവുകളെ ഉണക്കാൻ കഴിയന്നുണ്ടോ' എന്ന് ചോദിച്ചുകൊണ്ടാണ് നീലംസിങ്് തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഒരു ദശകത്തിലേറെയായി ഞാൻ അജ്്്ഞാതവാസത്തിലായിരുന്നു. ആരും എന്നെ കണ്ടില്ല. ആരുമായും എനിക്ക് സംവദിക്കാൻ കഴിഞ്ഞില്ല. മീടു കാമ്പയിൽ ആരംഭിച്ചപ്പോൾ, ഞാൻ സന്തോഷിച്ചു. ഇത് ഒരു കുമിളയാണോ അതോ അർഥവത്തായ ചലനമാണോ. നമ്മുടെ സമൂഹത്തിൽ സ്ത്രീകളെ അടിച്ചമർത്തുന്നതും ചൂഷണം ചെയ്യുന്നതും കയ്പേറിയ സത്യമാണ്. അതുകൊണ്ടുതന്നെ മീടുവിനെ ഒരു ചരിത്രപരമായ, സാമൂഹിക ഉത്തരവാദിത്തമായി അംഗീകരിക്കണം. അതിന് നിയമപരമായ പ്രത്യാഘാതങ്ങളൊന്നുമില്ല. അതുതന്നെയാണ് അതിന്റെ പ്രത്യേകതയും.
ഡൽഹി സർവകാലാശയിൽനിന്ന് ബിരുദം എടുത്ത് ഉടനെ തന്നെ പ്രമുഖരായ മാധ്യമപ്രവർത്തകരോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. 80 കളുടെ അവസാനത്തിൽ, വനിതാ ജേണലിസ്റ്റുകളുടെ ഒരു ആധിപത്യം ഡൽഹിയിൽ പ്രകടമായിരുന്നു. പക്ഷേ എന്നിട്ടും പുതുതായി വരുന്ന് സ്ത്രീകളോട് സീനിയേഴ്സ് ആയ പരുഷന്മാർ എം.ജെ. അക്ബർ ശൈലിയാണ് സ്വീകരിച്ചത്. മാധ്യമങ്ങളിൽ ധാരാളം എം. ജെ. അക്ബറുകൾ ഉണ്ടെന്ന് പറയാൻ ഞാൻ ധൈര്യപ്പെടുന്നു. കുറുക്കന്മാരും രാക്ഷസന്മാരും!
ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെക്കുറിച്ച് ഞാൻ ഒരു ലേഖനം എഴുതി, അത് പുതുതായി ആരംഭിച്ച 'ദി വീക്ക്' മാസികയിൽ പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധേയമായതോടെ 'ദി വീക്കിനായി' പതിവായി വാർത്തകളും ലേഖനങ്ങളും നൽകാൻ എഡിറ്റർ ടി വി ആർ ഷേണായി എന്നോട് പറഞ്ഞു. അന്ന് ഇന്റർനെറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ ഫാക്സ് വഴിയാണ് വാർത്ത അയച്ചിരുന്നത്. അല്ലെങ്കിൽ എഡിറ്ററുടെ കാബിനിൽ കയറി നേരിട്ട് വാർത്ത നൽകും. കുറച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനുശേഷം, ടി വി ആർ ഷേണായിയുടെ ഭാവം മാറി. പലപ്പോഴം കൊതിയോടെ ഉമിനീർ തള്ളിവരുന്ന നിലയിൽ ഉറ്റുനോക്കാൻ തുടങ്ങി. ഒരിക്കൽ കാബിനിൽവെച്ച് അദ്ദേഹം അനുചിതമായി ശരീരത്തെ സ്പർശിച്ചപ്പോൾ ഞാൻ നടുങ്ങിപ്പോയി.
അദ്ദേഹം പറഞ്ഞു, 'ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കും!' കണ്ണുനീരോടെ, ഞാൻ കാബിൻ വാതിലിനടുത്തേക്ക് നീങ്ങി. പക്ഷേ അയാൾ വിട്ടില്ല. അയാൾ എന്നെ കടന്നു പിടിച്ചു, എന്റെ ബ്രാ സ്ട്രാപ്പ് വലിച്ചു. പിന്നങ്ങോട്ട് എം ജെ അക്ബർ സ്റ്റൈലിൽ നിർബന്ധിത ചുംബനങ്ങളായിരുന്നു. ഞാൻ നിലവിളിച്ച് കാബിനിൽ നിന്ന് പുറത്തേക്ക് ഓടി. ജി.കെ. സിങ്ങും വിനോദ് ശർമ തുടങ്ങിയ പ്രഗൽഭർ അന്ന് ദ വീക്കിലെ റിപ്പോർട്ടർമാരായിരുന്നു. അവർക്കും ഇതേക്കുറിച്ച് നന്നായി അറിയാം. പേടിച്ചരണ്ട് കരഞ്ഞുകൊണ്ടാണ് ഞാൻ അന്ന് എന്റെ ഫിയറ്റ് കാറിൽ വീട്ടിലേക്ക് പോയത്. ഒരു യാഥാസ്തിക കുടുംബമായതുകൊണ്ട് ഞാൻ ഇക്കാര്യം വീട്ടിൽ പറഞ്ഞില്ല. - നീലം സിങ്് പോസ്റ്റിൽ പറയുന്നു.
ഇത് പിമ്പിങ്ങ് പത്രപ്രവർത്തനമോ?
പിന്നീട് പത്രപ്രവർത്തന സംഭാവനകൾക്കുള്ള ടി വി ആർ ഷേണായി അവാർഡ് കിട്ടിയത് എന്റെ സഹപ്രവർത്തകൻ ആയിരുന്ന ഇതേ വിനോദ് ശർമ്മക്കാണ്. എം ജെ അക്ബറിനേക്കാൾ മോശമായ രീതിയിൽ സഹപ്രവർത്തകരായ വനിതകളെ ചൂഷണം ചെയ്ത ഒരു മനുഷ്യന്റെ പേരിലുള്ള അവാർഡ്്! ലജ്ജയൊട്ടുമില്ലാതെ വിനോദ് ശർമ്മ ഈ അവാർഡ് വെങ്കയ്യ നായിഡുവിൽ നിന്ന് സ്വീകീരിച്ചു. വിനോദ് തനിക്കും ഒരു പെൺകുട്ടിയുണ്ടെന്ന് മറക്കരുത്. ലജ്ജാകരം. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ'.'- നീലം സിങ് പരിഹസിക്കുന്നു.
മരിച്ചുപോയ ഒരു ലൈംഗിക ചൂഷകന്റെ പേരിൽ ഈ അവാർഡ് നൽകിയതും സ്വീകരിച്ചതും ലജ്ജാകരമാണ്. പിമ്പിങ്ങ് മാധ്യമ പ്രവർത്തനമാണിത്. കേരള ലോബി പത്രപ്രവർത്തകരിൽ വലിയൊരു വിഭാഗം ഷേണായിക്കായി ഇപ്പോഴും നിലകൊള്ളുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിലും മറ്റും ഇവർ ആത്മാർഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ, ഈ പീഡകന്റെ പേരിലുള്ള അവാർഡ് നിർത്തലാക്കുയാണ് വേണ്ടത്. ഞാൻ ടി വി ആർ ഷേണായിയോട് ഒരിക്കലും പൊറുക്കില്ല. അയാൾ ചെയ്തതൊന്നും മറക്കില്ല. മറന്നിട്ടില്ല, അദ്ദേഹം ഏപ്രിൽ 2018-ൽ മരിച്ചു! ആ മരണത്തിൽ ഞാൻ കരയണോ?- നീലം സിങ്് ചോദിക്കുന്നു.
സ്റ്റേറ്റ്മാൻ, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ പത്രങ്ങളിലെ മുതിർന്ന എഡിറ്റർമാരിൽനിന്നും ചില രാഷ്ട്രീയക്കാരിൽനിന്നും തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ തുടർന്ന് വിശദമായി എഴുതുന്നുണ്ട്. നീലം സിങിന്റെ വെളിപ്പെടുത്തൽ മാധ്യമലോകത്തും സൈബർ ലോകത്തും വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. സ്ത്രീ തൊഴിലിടങ്ങളിൽ എത്രമാത്രം സുരക്ഷിതയാണ്, ക്രിമനൽ ബുദ്ധിയോടെ സഹപ്രവർത്തകരെ വേട്ടയാടിവർക്കുവേണ്ടി അവാർഡുകളും അനുസ്മരണ സമ്മേളനങ്ങളും നടത്തണമോ എന്നുമൊക്കെയുള്ള വലിയ ചർച്ചകൾ ഇതോടൊപ്പം പുരോഗമിക്കയാണ്.
2018 ഒക്ടോബറിൽ സമാനമായ പരാതി ഉയർന്നതിനെ തുടർന്നാണ് എം ജെ അക്ബർ രാജിവെച്ചത്. അക്ബർ ലൈംഗികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ട് എട്ട് മാധ്യമപ്രവർത്തകർ രംഗത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം വിദേശകാര്യ സഹമന്ത്രിയും സ്ഥാനം രാജി വെച്ചത്. ഇന്ത്യ ടുഡേ, മിന്റ്, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് അക്ബറിനെതിരെ ലൈംഗികാക്രമണ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.
ഇതിനു പിന്നാലെ നിരവധി പേർ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ച് രംഗത്തെത്തുകയുണ്ടായി. വോഗ് മാഗസിനിലായിരുന്നു പ്രിയ രമണിയുടെ വെളിപ്പെടുത്തൽ. റൂത്ത് ഡേവിഡ് എന്ന ഒരു വിദേശ മാധ്യമപ്രവർത്തകയും സോഷ്യൽ മീഡിയയിലെ മീടു പ്രചാരണത്തിൽ പങ്കെടുത്ത് അക്ബറിനെതിരെ പരാതിയുമായി എത്തിയിരുന്നു.
Stories you may Like
- സ്മോക്ക് ബോംബിന് പിന്നിൽ ദുരൂഹതകൾ മാത്രം; മറ്റൊരാളിലേക്കും അന്വേഷണം
- പാർലമെന്റിലെ സുരക്ഷയെ വെല്ലുവിളിച്ചത് ഈ നാലുപേർ; ആക്രമത്തിന് കാരണം നിരാശയോ?
- നീലം ആസാദിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി
- പാർലമെന്റ് അതിക്രമ കേസിൽ പ്രതി നീലം ആസാദിന്റെ ഹരിയാനയിലെ വീട്ടിൽ റെയ്ഡ്
- പാർലമെന്റിന് അകത്തു കയറി അതിക്രമം കാണിച്ചത് മൈസൂർ സ്വദേശികളായ സാഗർ ശർമയും മനോരജ്ഞനും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്