സ്വതന്ത്ര ചുമതലയുണ്ടായിരുന്ന പഴയ പള്ളി കമ്മിറ്റിക്ക് രണ്ട് ബാങ്കുകളിലായി 13 അക്കൗണ്ടുകൾ എന്ന് ബിഷപ്പ് അനുകൂല വിഭാഗം; രാവിലെ ഏഴുമുതൽ രാത്രി 7.30വരെ പ്രാർത്ഥനാ സമയം നിശ്ചയിച്ച് വിശ്വാസികളെ കൈയിലെടുക്കാൻ തന്ത്രമൊരുക്കൽ; തിരുവനന്തപുരത്തെ എംഎം കത്തീഡ്രലിലെ വിവാദം പുതിയ തലത്തിലേക്ക്

സായ് കിരൺ
തിരുവനന്തപുരം : തിരുവനന്തപുരത്തെ എംഎം കത്തീഡ്രലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു. നേരത്തെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന പള്ളികമ്മിറ്റി രണ്ട് ബാങ്കുകളിലായി 13 അക്കൗണ്ടുകൾ ഉപയോഗിച്ചത് ദുരൂഹമാണെന്ന് സി എസ് ഐ സഭയിലെ ഔദ്യോഗിക വിഭാഗം പറയുന്നു. ഇതിനെ നിയമപരമായ ചർച്ചകൾക്ക് വിധേയമാക്കാനാണ് സിഎഐ ബിഷപ്പിനെ അനുകൂലിക്കുന്നവരുടെ നീക്കം. ഇത് പുതിയ തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവയ്ക്കുന്നു. ഇതിനൊപ്പം ജനകീയ പ്രഖ്യാപനങ്ങളും അവർ നടത്തുന്നു. വിശ്വാസികളെ കൂടുതൽ അടുപ്പിച്ച് നിർത്താനാണ് ഇത്. എന്നാൽ കത്തീഡ്രലാക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് മറുവിഭാഗം,
പള്ളി പാരമ്പര്യമായി ലഭിച്ചതാണെന്നാണ് മറുപക്ഷത്തിന്റെ വാദം. ജനുവരി 17ന് പള്ളിയെ കത്തീഡ്രലാക്കാൻ ബിഷപ് റസാലം തീരുമാനിച്ചെങ്കിലും പള്ളി കമ്മിറ്റിയുടെ എതിർപ്പിനെതുടർന്ന് നടപടി നീണ്ടു. 2009ൽ പള്ളി കത്തീഡ്രലാക്കാൻ അന്നത്തെ ബിഷപ് ജെ.ഡബ്ല്യു. ഗ്ലാഡ്സ്റ്റൺ തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെതുടർന്ന് നടപ്പായില്ല. ബിഷപ്സ് ഹൗസിനോട് ചേർന്ന പള്ളി കത്തീഡ്രലായി മാറിയതോടെ സാമ്പത്തിക അധികാരമുൾപ്പെടെ ബിഷപ് നിയോഗിക്കുന്നവർക്കായിരിക്കും. പതിനാറര ഏക്കറിൽ സ്ഥിതി ചെയ്യുന്ന പള്ളി പുരാവസ്തു വകുപ്പ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് പള്ളി പണിതത് മിഷനറി മാരാണെന്നതാണ് ചരിത്രം.
രാവിലെ മുതൽ രാത്രിവരെ ആർക്കും എപ്പോഴും പോകാനും ആശ്വാസമായി ഇരിക്കാനും കഴിയുന്ന ദൈവാലയമായി തലസ്ഥാന നഗരമധ്യത്തിലെ എം.എം കത്തീഡ്രൽ മാറിയെന്നാണ് സി എസ് ഐ സഭയിലെ ഔദ്യോഗിക വിഭാഗം പറയുന്നത്. രാവിലെ ഏഴുമുതൽ രാത്രി 7.30വരെ പ്രാർത്ഥനാസമയം നിശ്ചയിച്ചതോടെ പള്ളി സദാസജീവമായി ആർക്കും കടന്നുചെല്ലുകയും ചെയ്യാം. കാലങ്ങളായി ആർക്കും പ്രവേശനമില്ലാതിരുന്ന എപ്പോഴും പൂട്ടികിടന്ന പള്ളിയാണ് ലത്തീൻ സഭയ്ക്ക് കീഴിലുള്ള വെട്ടുകാട് പള്ളിക്ക് സമാനമായ രീതിയിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നതെന്നും അവർ പറയുന്നു.
എം.എം ചർച്ചെന്ന പഴയ പേര് മാറ്റി എം.എം കത്തീഡ്രൽ എന്നാക്കി സി.എസ്ഐ സഭ പള്ളിയ പുനർനാമകരണം ചെയ്തതിന് അനുബന്ധമായ മാറ്റമാണിത്. എന്നാൽ ഇത്തരം മാറ്റങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്ന് സഭയിലെ ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. സഭാവിശ്വാസികളായ സാധാരണക്കാർക്ക് ആശ്വാസകരമായ മാറ്റങ്ങൾ വേറെയുമുണ്ടെന്നതാണ് ശ്രദ്ധേയം. നിലവിൽ പള്ളിയിൽ നടക്കുന്ന വിവാഹങ്ങൾക്ക് ഓരോന്നിനും 35000 രൂപയായിരുന്നു ഫീസ്, ഇത് പൂർണമായും സൗജന്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അവിടെയുള്ള ക്വയർ, അവിടെയുള്ള ശുശ്രൂഷകർ മാത്രം കല്യാണം നടത്തുക തുടങ്ങിയ നിബന്ധനകളും ഒഴിവാക്കിയതോടെ നടപടി ഏറെ ആശ്വാസകരമായി.
എന്നാൽ കത്തീഡ്രൽ ആകുന്നതോടെ സഭയുടെ ബിഷപ്പിലേക്ക് കൂടുതൽ അധികാരം കേന്ദ്രീകരിക്കുമെന്നും സഭാ കമ്മിറ്റികൾക്ക് അധികാരമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം പ്രതിഷേധമുയർത്തിയിരിക്കുന്നത്. എന്നാൽ എല്ലാ ക്രിസ്തീയ മത വിഭാഗങ്ങളും അവരുടെ ആസ്ഥാനത്തോടനുബന്ധിച്ചുള്ള സഭയുടെ അദ്ധ്യക്ഷത ചുമതല മേലദ്ധക്ഷ്യന്മാർക്കാണ് നൽകാറുള്ളതെന്നും ഇപ്രകാരം മേലദ്ധ്യക്ഷൻ അദ്ധ്യക്ഷത വഹിച്ചാലും സഭാ കമ്മിറ്റിയായിരിക്കും ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നതെന്നും ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുന്നു.
സി.എസ്ഐ സഭയുടെ കേരളത്തിലെ മറ്റു അഞ്ച് മഹായിടവകകൾക്കും കത്തിഡൽ പള്ളി നിലവിലുണ്ട്. 1961 മുതൽ എം എം ചർച്ചിനെയും കത്തീഡ്രലാക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും അടുത്തിടെയാണ് നടപടികൾക്ക് വേഗം കൂടിയത്. പിന്നാലെയാണ് ആക്ഷൻ കൗൺസിലും
പ്രതിഷേധവും രൂപം കൊള്ളുന്നത്. ഏപ്രിലിൽ പള്ളിയിൽ നടക്കേണ്ടിയിരുന്ന വൈദികരുടെ പ്രതിമാസ മിനിസ്റ്റീരിയൽ കോൺഫറൻസിന് മുന്നോടിയായി പ്രതിഷേധവുമായെത്തിയവർ പള്ളിയുടെ നാലു ചുറ്റും പന്തൽ കെട്ടി സ്ത്രീകളടക്കമുള്ളവരെ രംഗത്തിറക്കി പ്രതിഷേധം കടുപ്പിച്ചതോടെയാണ് സി.എസ്ഐ സഭയിലെ തമ്മിലടി കൂടുതൽ പരസ്യമായത്.
അതേസമയം എം.എം ചർച്ച് കത്തീഡ്രലായതോടെ മറ്റ് മതവിഭാഗങ്ങളുടെ ഇടയിലും, പൊതു സമൂഹത്തിലും സഭയ്ക്കും വിശ്വാസങ്ങൾക്കും സ്വീകാര്യത ലഭിക്കുമെന്നാണ് അധികൃതരുടെ വിശ്വാസം. സഭയുടെ ബിഷപ്പ് എ. ധർമ്മരാജ് റസാലം, കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്ജ്, ദക്ഷിണ കേരള മഹായിടവക അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഡോ.റ്റി.റ്റി.പ്രവീൺ,സി.എസ്ഐ.എ അംഗം നിബു ജേക്കബ് വർക്കി, പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജയരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചർച്ചിനെ കത്തീഡ്രലാക്കിമാറ്റിയത്.
2500ലേറെ കുടുംബങ്ങളുള്ള എം.എം പള്ളി സി.എസ്ഐ ദക്ഷിണ കേരള മഹായിടവകക്ക് കീഴിലെ പള്ളിയിൽ നിലവിൽ പ്രതിഷേധവുമായെത്തിയത് 200ൽ താഴെ പേരാണെന്ന് ഔദ്ധ്യോഗികപക്ഷം പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- സോളാർ പരാതിക്കാരിയുടെ വൃത്തികെട്ട ആരോപണം ഏറ്റുപിടിക്കരുതെന്ന് കോടിയേരിയോട് നേരിട്ട് പറഞ്ഞു; നമ്മുടെ എംഎൽഎമാരുടെ വായ് പൊത്താൻ പറ്റില്ലല്ലോ എന്ന മറുപടി ഞെട്ടിച്ചു; ഉമ്മൻ ചാണ്ടിയോട് കാട്ടിയ അധാർമികതയിൽ അതീവ ദുഃഖം; വിഎസിനോടും രാഷ്ട്രീയ മര്യാദ സിപിഎം കാട്ടിയില്ല; കനൽ വഴികളിൽ പരമസത്യം മാത്രം; മറുനാടനോട് സി ദിവാകരൻ മനസ്സ് തുറക്കുമ്പോൾ
- സഡൻബ്രേക്കിട്ടതു പോലെ തോന്നി; പിന്നാലെ അതിഭയങ്കരമായ ശബ്ദവും; എമർജൻസി വിൻഡോ വഴി ഞാൻ പുറത്തേക്ക് തെറിച്ചു വീണു; വീണിടത്ത് നിന്ന് എണീറ്റു നോക്കുമ്പോൾ എസ്-5 ബോഗി കരണം മറിയുന്നു; രണ്ടു വയസുള്ള കുഞ്ഞ് അടക്കം മരിച്ചു കിടക്കുന്നത് കാണേണ്ടി വന്നു; ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജവാൻ അനീഷ് കുമാർ മറുനാടനോട്
- ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു; പരിക്കേറ്റത് 747 പേർക്ക്; ഇതിൽ 56 പേരുടെ നില ഗുരുതരം; മരണസംഖ്യയെ ചൊല്ലി ദുരന്തഭൂമിയിൽ മമത ബാനർജിയും റെയിൽവെ മന്ത്രിയും തമ്മിൽ തർക്കം; മരണസംഖ്യ 500 ന് മുകളിൽ ആകുമെന്ന് തർക്കിച്ച് മമത
- ബാഹുബലി നിർമ്മിച്ചത് കോടികൾ കടം വാങ്ങി! ലഭിച്ച കളക്ഷന്റെ ഇരട്ടി സിനിമക്ക് ചെലവായി; പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നു പോലും തനിക്ക് അറിയില്ല: റാണാ ദഗ്ഗുബട്ടി
- മെയിൻ ട്രാക്കിലൂടെ കടന്നു പോകേണ്ട കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി; 130 കിലോ മീറ്റർ വേഗത്തിലെത്തിയ എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറി; മൂന്ന് ബോഗികൾ ട്രാക്കിൽ വീണത് കൃത്യമായ പാതയിലൂടെ പോയ ഹൗറ എക്സ്പ്രസിനെ അപകടത്തിലാക്കി
- സ്വന്തം ഐഡൻഡിറ്റി മറച്ചുവച്ച് യുവതിയുമായി പ്രണയം; ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിന്റെ അച്ഛനുമായി സെക്സിന് നിർബന്ധിപ്പിച്ചു; മതംമാറ്റി; 24കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
- വലിയ സ്നേഹത്തിലായിരുന്നു ഉണ്ണിയും അനുവും; പൊലീസ് ജോലിക്ക് കാലിലെ വേദന തടസ്സമാകുമെന്ന ആശങ്ക ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചോ? പുറത്തു പ്രചരിച്ച അസുഖങ്ങളൊന്നും അനുരാജിൽ പ്രകടമായിരുന്നില്ലെന്നും പറയപ്പെടുന്നു; ദമ്പതികൾ വീട്ടു മുറ്റത്തെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- അരിക്കൊമ്പൻ അരിമാത്രം തിന്ന് ജീവിക്കുന്ന ജീവിയല്ല; കൂടിയ അളവ് അരി തിന്നാൽ ആനയുടെ കഥ കഴിയും; കാട്ടിനുള്ളിൽ അരിയെത്തിച്ചു എന്ന വാർത്ത നിഷേധിച്ച് തമിഴ്നാട് വനം വകുപ്പ്; അരിക്കൊമ്പനെ കുറിച്ചുള്ളതെല്ലാം ഏറെയും കെട്ടുകഥകൾ!
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
- ഹോസ്റ്റൽ മുറിയിലെ ജീവിതമാണ് എല്ലാം മാറ്റി മറിച്ചത്; പൊട്ട് തൊടുന്നത് ഉപേക്ഷിച്ചു; ഡാൻസും പാട്ടും ഒഴിവാക്കി; അനുജത്തിയെയും മതം മാറ്റാൻ ശ്രമിച്ചു; അച്ഛനെയും അമ്മയേയും വെറുത്തു; അവർ ചെയ്യുന്ന എല്ലാത്തിനോടും പുച്ഛം തോന്നി; സുഹൃത്തുക്കൾ ഐമ അമീറ എന്ന പേര് ഇടാനും ശ്രമിച്ചു: അനഘ മറുനാടനോട് പറയുന്നു വീട് മരണവീട് പോലെയായ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍