പോർക്ക് വയ്ക്കുന്നത് എന്തിനാടീ എന്നുപറഞ്ഞായിരുന്നു തല്ല്; കൊച്ചിയിൽ നോൺ ഹലാൽ ഹോട്ടൽ തുടങ്ങിയ തുഷാര അജിത്തിനെ മർദ്ദിച്ചു എന്നാരോപണം; ഹലാൽ ശാസന അടിച്ചേൽപ്പിക്കുന്നു എന്ന് ഒരുവിഭാഗം; തുഷാരയെ ആദ്യമായി ആണ് കാണുന്നതെന്നും കാക്കനാട്ടെ ഫുഡ് കോർട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉള്ള തന്ത്രമെന്നും ആരോപണവിധേയർ; സത്യം തേടി മറുനാടൻ എത്തിയപ്പോൾ
ആർ പീയൂഷ്
കൊച്ചി: നോൺ ഹലാൽ ഹോട്ടൽ നടത്തിയ നന്ദൂസ് ഹോട്ടലുടമ, തുഷാര അജിത്തിനെ ഇൻഫോ പാർക്കിന് സമീപം ഒരുസംഘം മർദ്ദിച്ചെന്ന് ആരോപണം. ഇതിൽ ഒരുവിഭാഗം കടുത്ത പ്രതിഷേധവും ഉയർത്തുകയാണ്. തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് തുഷാര. തുഷാര തന്നെയാണ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ ആശുപത്രിയിൽ നിന്ന് ആക്രമണവിവരം അറിയിച്ചത്. പാലാരിവട്ടത്തു നന്ദുസ് കിച്ചൻ എന്ന പേരിലാണ് ഇവർ ഹോട്ടൽ ആരംഭിച്ചത്. ഇൻഫോപാർക്കിനടുത്തുള്ള ഹോട്ടലിൽ തൊട്ടടുത്ത് പുതിയതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള ആളുകൾ ആണ് തന്നെയും തന്റെ ജോലിക്കാരെയും ആക്രമിച്ചതെന്ന് ഇവർ പറയുന്നു. നോൺ ഹലാൽ ഫുഡ് വിളമ്പരുത് എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് തുഷാര പറയുന്നു. പോർക്ക് ഉൾപ്പടെ ഹലാൽ അല്ലാത്ത വിഭവങ്ങൾ വിളമ്പരുതെന്ന് സംഘം ഭീഷണി മുഴക്കി എന്നാണ് ഇവരുടെ ആരോപണം.
നന്ദൂസ് കിച്ചൻ കാക്കനാട് പുതിയ ഒരു ബ്രാഞ്ച് കൂടി ആരംഭിക്കാൻ ഒരുങ്ങി എല്ലാ തയ്യാറെടുപ്പുകളും നടന്നതാണ്. ഇന്ന് അതിന്റെ ഉദ്ഘാടനം നിശ്ചയിച്ചതുമാണ്. പക്ഷെ പാലാരിവട്ടത്തെ പോലെ നോ ഹലാൽ ബോർഡ് ഇവിടെ വെയ്ക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ഒരാഴ്ചയായി തനിക്ക് നേരെ ഭീഷണിയും പ്രശ്നങ്ങളും ഉണ്ടായിരുന്നു. കൂടാതെ പോർക്കു വിളമ്പാൻ പാടില്ലെന്നും ഇവിടെ നിർദ്ദേശമുണ്ടായി. നോൺ ഹലാൽ ബോർഡും പോർക്ക് ഐറ്റംസും പറ്റില്ല എന്നതാണ് യഥാർത്ഥ ആക്രമണത്തിന്റെ കാരണം എന്ന് തുഷാര പറയുന്നു.
സമീപത്ത് തന്നെയുള്ള ഡൈൻ റസ്റ്റോ കഫേ ഉടമ ബിനോജ്, സുഹൃത്ത് നകുൽ എന്നിവരാണ് തുഷാരയെ ആക്രമിച്ചതെന്ന് മറുനാടൻ അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ, ഇവർ തങ്ങൾക്ക് എതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. തങ്ങളെ ഫുഡ കോർട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉള്ള തന്ത്രത്തിന്റെ ഭാഗമായുള്ള നാടകം മാത്രമാണ് ഇതെന്ന് ഇവർ ആരോപിക്കുന്നു.
തുഷാര അജിത്തിന്റെ വാക്കുകൾ
'ഞാനൊരു ആറുമാസം മുന്നേ നമ്മുടെ ഹോട്ടലിന്റെ അടുത്ത ബ്രാഞ്ചായിട്ട് കാക്കനാട് സ്ഥലം എടുത്തിട്ടിരിക്കുകയായിരുന്നു. ആ സ്ഥലം എടുത്തിട്ട് കുറച്ചുകഴിഞ്ഞപ്പോൾ, അവിടെ കുറെ ജിഹാദികൾ കയറി പറ്റിയിട്ട് ആ പ്രോപ്പർട്ടിക്ക് കേസും കാര്യങ്ങളും ഒക്കെ ആക്കി. ഞാൻ അത്ര ശ്രദ്ധിക്കാൻ പോയില്ല. അതു കഴിഞ്ഞ് കഴിഞ്ഞ ദിവസം കട തുറക്കാനായിട്ട് പോയി. അവിടെ ഡിഷുകളുടെ പേരും മറ്റും എഴുതി വയ്ക്കുമല്ലോ...നാളെ കട തുറക്കേണ്ട ദിവസം. ചെല്ലുമ്പോൾ, ഞാൻ കൊണ്ടുവന്ന സാധനങ്ങൾ ഒന്നുംകാണാനില്ല. അപ്പോ, ഞാൻ എന്റെ ബാക്കി സാധനങ്ങൾ എല്ലാം കൂടി എടുത്തോണ്ടു പോന്നു. സ്റ്റേഷനിൽ ചെന്ന് സാധനങ്ങൾ കാണാനില്ലെന്ന് പറഞ്ഞു. ഇതിന് മുന്നെയും സാധനങ്ങൾ കാണാതെ പോയപ്പോൾ പരാതി നൽകിയിരുന്നു. അപ്പോ അവര്‍ സാധനങ്ങൾ തിരിച്ചുനൽകാമെന്ന് പറഞ്ഞിട്ട് ഇതുവരെ തിരിച്ചുതന്നിട്ടില്ല. ഇതിനിടെ അവിടെ സംസാരമുണ്ട്...പന്നിയിറച്ചി വിൽക്കാൻ പാടില്ല. അവിടെ കഴിഞ്ഞ ദിവസം ഒരു പെറ്റിനെയും കൊണ്ടുവന്നപ്പോൾ അവന്മാര് പറഞ്ഞു...അത് അവർക്ക് ഹറാമെന്ന് പറഞ്ഞ് കേറ്റിയില്ല.
ഹിന്ദുക്കൾ പാലിക്കുന്ന ഒരു സഹനമുണ്ട്...ഈ സഹിക്കുന്നു എന്ന് പറഞ്ഞിട്ട് ഇത് കഴിവില്ലായ്മ ഒന്നും അല്ലല്ലോ...അപ്പോ ...നമുക്കിവിടെ കച്ചവടം നടത്താൻ പറ്റില്ല...പോർക്കിറച്ചി വിൽക്കാൻ പറ്റില്ല.എന്നോട് ചോദിച്ചതാ..നിനക്ക് പന്നിക്കുട്ടികളെ അങ്ങ് ഉണ്ടാക്കിയാൽ പോരേ? നിനക്ക് പന്നിക്കുട്ടികളെ ഞങ്ങൾ ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് ഒരുത്തൻ എന്റെ ഉടുപ്പിൽ കയറി പിടിച്ച് സാരി കീറി..എന്റെ അടിവയറ്റിൽ ചവിട്ടുമ്പോൾ, കണ്ടോണ്ട് നിന്ന കുക്ക്, അവൻ കൈയിലിരുന്നതുകൊണ്ട് അവന്റെ കാലിന് വെട്ടി..ഇതാണ് സംഭവിച്ചത്. ഇപ്പോൾ, ആദ്യം പരാതി കൊടുത്ത ഞാൻ ഒന്നാം പ്രതി, ഭർത്താവ് രണ്ടാംപ്രതി. എന്റെ പണിക്കാര് മൂന്നാം പ്രതി. അല്ലെങ്കിൽ വെട്ടിയോനെ കസ്റ്റഡിയിൽ എടുക്കുക. പോർക്ക് വയ്ക്കുന്നത് എന്തിനാടീ എന്നുപറഞ്ഞായിരുന്നു ഇന്നലത്തെ തല്ല്."
ഹലാൽ വിരുദ്ധ ഭക്ഷണം എന്ന ബോർഡും സംരംഭകയുടെ നിലപാടും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മീൻ വെറൈറ്റികളും ചിക്കൻ വിഭവങ്ങളും ഒക്കെ ആരോഗ്യകരമായി പാകം ചെയ്ത് ഉപഭോക്താക്കളിൽ എത്തിക്കുന്ന റെസ്റ്റോറന്റ്.. തുടക്കത്തിൽ 20 പേർക്ക് ഒക്കെ ഊണ് നൽകാൻ ആയിരുന്നു പ്ലാൻ എങ്കിലും പിന്നീട് കൂടുതൽ ആളുകൾ ഭക്ഷണം തേടി ഇവിടെയെത്തിത്തുടങ്ങി. ഇതോടെ വിവിധ സ്ഥലങ്ങളിൽ തുഷാര നന്ദുസ് കിച്ചൻ തുറക്കുകയായിരുന്നു.
അതേസമയം, തുഷാരയ്ക്ക് പിന്തുണയുമായി ശങ്കു ടി ദാസ് ഫേസ്ബുക്ക് കുറിപ്പിട്ടു
കാക്കനാട് റിപബ്ലിക്കിൽ ഹോട്ടൽ നടത്തണമെങ്കിൽ പോർക്ക് വിഭവങ്ങളോ നോൺ ഹലാൽ ബോർഡോ പറ്റില്ലെന്ന് പറഞ്ഞാണത്രേ തുഷാര അജിത്തിനെ മർദ്ദിച്ചത്!അതിനെതിരായി ഉയരുന്ന പ്രതിഷേധം തന്റെ ഇഷ്ടപ്രകാരമുള്ള വ്യവസായം നടത്താനുള്ള ഒരു വനിതാ സംരംഭകയുടെ അവകാശത്തിനു വേണ്ടിയുള്ളത് മാത്രമല്ല, അന്യരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനു മേൽ തങ്ങളുടെ ഹലാൽ ശാസന അടിച്ചേൽപ്പിക്കുന്ന മത മൗലിക ഗുണ്ടായിസത്തിനെതിരെയുള്ള പ്രതിരോധം കൂടിയാവേണ്ടതുണ്ട്.തുഷാര ചേച്ചിക്ക് പരിപൂർണ്ണ പിന്തുണ.
ഡൈൻ റസ്റ്റോ കഫേ ഉടമ ബിനോജിന്റെ പ്രതികരണം
"ഷോപ്പ് തുറക്കാൻ വന്നപ്പോൾ, എന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു കൂടെ. നമ്മുടെ ഷോപ്പിന്റെ മുന്നിലുള്ള ഒരു അനക്സ്, പാനി പൂരി ഒക്കെ ചെയ്യുന്ന ഷോപ്പുണ്ട..അതുകാണുന്നില്ല..തുഷാര എന്നു പറയുനന ലേഡിയാണ് എടുത്തു കൊണ്ടുപോയതെന്ന് പറഞ്ഞു. ചോദിച്ചപ്പോൾ, ഒരു കാരണവും ഇല്ലാതെ അവർ ഞങ്ങളുടെ അടുത്ത് ദേഷ്യപ്പെട്ടു. അവർക്കാണ് ഫുഡ് കോർട്ട് നടത്താനുള്ള അധികാരം ലാൻഡ് ലോർഡ് കൊടുത്തിരിക്കുന്നത് എന്നു പറഞ്ഞാണ് ചൂടായത്. നിങ്ങൾ ആരാ ...ഇതുവരെ കണ്ടിട്ടു പോലും ഇല്ലല്ലോ എന്നുപറഞ്ഞപ്പോൾ കുറെ അസഭ്യം പറഞ്ഞു. എന്റെ സുഹൃത്തിനെ തല്ലുകയും ചെയ്തു. അപ്പോ, അവരുടെ ഭർത്താവും കൂടെയുണ്ടായിരുന്ന രണ്ടുപേരും, അവരുടെ കൈയിൽ വടിവാൾ പോലെ എന്തോ ഉണ്ടായിരുന്നു. അവർ വെട്ടാൻ തുടങ്ങി. എന്റെ കൈയിൽ രണ്ട് വെട്ട് കൊണ്ടു. പിന്നെ സുഹൃത്തിനെ ചവിട്ടി വീഴ്ത്തി കാലിലും വെട്ടി. സുഹൃത്തിന് നട്ടെല്ലില്‍ ക്രാക്കുണ്ട്. കാലിന് ഒരു സർജറി കഴിഞ്ഞു.
തുഷാര നേരത്തെ ഇവിടെ ഹോട്ടലൊന്നും നടത്തിയിരുന്നില്ല. അവരെ കണ്ടിട്ടുപോലും ഇല്ല. ലാൻഡുമായിട്ടുള്ള ഒരു തർക്കത്തിന്റെ പേരിൽ അവരെ ഏൽപ്പിച്ചേക്കുന്നു എന്നാണ് നമ്മൾ അറിഞ്ഞത്. അതാവാം ആക്രമണത്തിന് പിന്നിൽ. അറിയില്ല എന്താണെന്ന്. ഞങ്ങളെ ഒഴിപ്പിക്കുക എന്നതായിരിക്കും അവരുടെ ഉദ്ദേശം."
ഇൻഫോ പാർക്ക് പൊലീസ് പറയുന്നത്
വർഗ്ഗീസ് എന്നയാളുടെ സ്ഥലം, ജയശ്രീ എന്ന യുവതിക്ക് പാട്ടത്തിന് കൊടുത്തു.അവർ പലർക്കായി വാടകയ്ക്ക് നൽകി. ഇവിടെ രണ്ടു ഹോട്ടലുകൾ തുഷാരയ്ക്ക് ഉണ്ട്.ഇത് ഏറെ നാളായി അടഞ്ഞുകിടക്കുകയാണ്. ക്ലീൻ ചെയ്യാനാണ് തുഷാര അവിടെ എത്തിയത്. ബിനോജിന്റെ ഹോട്ടലിന്റെ മുന്നിലെ ചാറ്റ് മസാല കൗണ്ടർ, എടുത്തുമാറ്റി എന്നാരോപിച്ച് ബിനോജും നകുലും, ഇവരോട് തട്ടിക്കയറി. തുടർന്ന് സംഘർഷം ഉണ്ടാവുകയായിരുന്നു.തുഷാരയ്ക്കെതിരെ ഐപിസി 326 പ്രകാരം, കേസെടുത്തിട്ടുണ്ട്.തുഷാരയെ ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത ബിനോജിനും നകുലിനും എതിരെ കേസെടുത്തിട്ടുണ്ട്. തുഷാരയ്ക്കെതിരെ മാത്രമാണ് കേസെടുത്തത് എന്ന അവരുടെ ആരോപണം അടിസ്ഥാനരഹതിമാണെന്നും പൊലീസ് പറയുന്നു. തുഷാര തൃക്കാക്കര ആശുപത്രിയിൽ നിന്നും അമൃത ആശുപത്രിയിലേക്ക് ചികിത്സയ്്ക്കായി മാറിയരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍