ദർശനം സാധിക്കാത്തതിൽ അതൃപ്തയായി തൃപ്തിയുടെ മടക്കം; പൊലീസ് അകമ്പടിയിൽ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ഗോമാതാ ബ്രിഗേഡ് സംഘം തിരിച്ചു; എട്ടു മണിക്കൂർ കാത്തു നിന്നിട്ടും പൊലീസ് സുരക്ഷയൊരുക്കിയില്ലെന്ന് തൃപ്തി; മല ചവിട്ടാൻ താൻ തിരികെയെത്തുമെന്ന് മുന്നറിയിപ്പും; ഭൂമാതാ ബ്രിഗേഡ് നേതാവിന്റെ മടക്കം ശക്തമായ എതിർപ്പിനെ തുടർന്ന്; വിമാനത്താവളത്തിലും നാമജപവുമായി പ്രതിഷേധക്കാർ; രാത്രി വൈകി മുംബൈയിലേക്ക് മടങ്ങും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി:ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായി മുംബൈയിലേക്ക് മടങ്ങുന്നു. പൊലീസ് സുരക്ഷയിൽ കമ്മീഷ്ണർ ഓഫീസിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിലെത്തി. രാത്രിയോടെ മടങ്ങാനാണ് ഗോമാത ബ്രിഗേഡ് നേതാവിന്റേയും സംഘത്തിന്റേയും പ്ലാൻ. അതേ സമയം താൻ മല കയറാൻ തിരികെയെത്തുനമെന്നും എട്ട മണിക്കൂർ കാത്തുനിന്നിട്ടും പൊലീസ് മലകയറാൻ സമ്മതിച്ചില്ലെന്നും തൃപ്തി ആരോപിക്കുന്നു.
ശബരിമല ദർശനത്തിനെത്തിയ സാമൂഹികപ്രവർത്തക തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് തിരികെ പോകാനുള്ള വിമാന ടിക്കറ്റ് എടുക്കാൻ തയ്യാറല്ലെന്ന് റിപ്പോർട്ടുകൾ മുൻപ് പുറത്തെത്തിയിരുന്നെങ്കിലും പൊലീസ് സനമ്മർദത്തോടെ ിൗ തീരുമാനം മാറ്റുകയായിരുന്നു. ഇവരെ രാത്രി 12.30-നുള്ള വിമാനത്തിൽ കയറ്റി വിടാനാണ് പൊലീസിന്റെ നീക്കം. ഇതിന് തയ്യാറല്ലെങ്കിൽ അറസ്റ്റ് ചെയ്ത് നീക്കാനും ആലോചനയുണ്ട്. എന്നാൽ, ഇതിന് സർക്കാരിന്റെ അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
വൈകിട്ട് നാലുമണിയോടെ മുംബൈയിലേക്ക് മടങ്ങാനുള്ള ആലോചനകൾ തൃപ്തിയും സംഘവും നടത്തിയിരുന്നു. മടങ്ങാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ നിലപാടിൽനിന്ന് അവർ പിന്നാക്കം പോവുകയായിരുന്നു.
ഇതോടെ അറസ്റ്റ് വരെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടന്നിരുന്നു. അതേ സമയം ഒപ്പമുള്ള ആളുകളുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ തീരുമാനം പറയാനാകൂവെന്ന് അവർ പൊലീസിനെ അറിയിച്ചു. പൊലീസുമായിട്ടുള്ള ചർച്ചയ്ക്ക് ശേഷമാണ് തൃപ്തിയുടെ മടക്കം. തൃപ്തിയും സംഘവും ഉള്ള കൊച്ചി കമ്മീഷണർ ഓഫീസിനു മുന്നിൽ ശബരിമല കർമ്മ സമിതി പ്രവർത്തകർ നാമജപവുമായി വീണ്ടും രംഗത്തെത്തിയരുന്നു. തൃപ്തി വിമാനം കയറും വരെ പ്രതിഷേധ സംഘം എയർപോർട്ടിൽ സംഘടിക്കാനാണ് സാധ്യത. അതേ സമയം പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് കനത്ത സുരക്ഷ ഒരുക്കും.
പുലർച്ചെ നെടുമ്പാശ്ശേരിയിൽ എത്തിയ തൃപ്തി ദേശായിയും സംഘവും നേരെ പോയത് നെടുമ്പാശ്ശേരി പൊലീസിന്റെ അടുത്താണ്. ആലുവ എസ് പിയെ സമീപിക്കൻ ആവശ്യപ്പെട്ടെങ്കിലും അവർ എത്തിയതുകൊച്ചി കമ്മീഷണറുടെ അടുത്താണ്. കോട്ടയത്തേക്ക് പോകുന്നു എന്ന ധാരണ പരത്തിയായിരുന്നു ഇത്. എന്നാൽ ഇക്കാര്യം കർമ്മ സമിതിക്കാർ മണത്തറിഞ്ഞു. അവർ കമ്മീഷണർ ഓഫീസിലെത്തി. ബിന്ദു അമ്മണിക്കെതിരെ മുളക് സ്്രേപ ആക്രമണവും ഉണ്ടായി. ഈ സാഹചര്യത്തെ ഗൗരവമായാണ് പൊലീസ് കാണുന്നത്. വിശ്വാസികളുടെ വികാരം വൃണപ്പെട്ടുവെന്നും അവർ എന്തിനും തയ്യാറാകുമെന്നുമാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. അതുകൊണ്ട് തന്നെ തൃപ്തിയെ ശബരിമലയിലേക്ക് സർക്കാർ പറഞ്ഞുവിടില്ല.
സിറ്റി പൊലീസ് കമ്മീഷണർ സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ ഡി സി പി യുടെ നേതൃത്വത്തിലാണ് ചർച്ച തൃപ്തി ദേശായിയുമായി ചർച്ച നടന്നത്. പുറത്ത് സംഘർഷമാണെന്നും വഴി നീളെ ഇതായിരിക്കും സ്ഥിതിയെന്നും ഡി സി പി വ്യക്തമാക്കിയപ്പോൾ സുപ്രിം കോടതി ഉത്തരവിൽ തങ്ങൾക്ക് ശബരിമലയിൽ പ്രവേശനത്തിന് വിലക്കില്ലന്നും പൊലീസിന് സംരക്ഷണം നൽകാൻ ബാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുകയായിരുന്നു. എന്നാൽ സുരക്ഷ ഒരുക്കുക അസാധ്യമാണെന്ന് പൊലീസ് അവരെ അറിയിച്ചു.
തൃപ്തിയെ ശബരിമലയിലേക്ക് വിടരുതെന്നാണ് ദേവസ്വം ബോർഡിന്റേയും നിലപാട്. സുഗമമായ തീർത്ഥാടനത്തിന് അത് തടസ്സമാകും. ഈ സാഹചര്യത്തിലാണ് പൊലീസും അവരെ തിരിച്ചയയ്ക്കുന്നത്. സർക്കാരും നേരത്തെ യുവതികളെ തൽകാലം കയറ്റില്ലെന്ന സൂചന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നൽകിയിരുന്നു. ഇതെല്ലാം പൊലീസ് നടപടിയിലും പ്രതിഫലിക്കുന്നുണ്ട്. ശബരിമല ദർശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും കമ്മീഷണർ ഓഫീസിലെത്തിയത്. ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തിൽ ഒരുസംഘവും കമ്മീഷണർ ഓഫീസിന് മുന്നിലെത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ബിന്ദുവിന് നേരേ മുളകു സ്പ്രേ ആക്രമണവുമുണ്ടായി
കമ്മീഷ്ണർ കാര്യാലയത്തിൽ അഭയം
തൃപ്തി ദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ കഴിയുകയാണ്. നേരത്തെ വിമാനത്താവളത്തിൽനിന്ന് പമ്പയിലേക്ക് യാത്രതിരിച്ച സംഘം വഴിമധ്യേ യാത്ര മതിയാക്കി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സുരക്ഷ ഒരുക്കുക വെല്ലുവിളിയാണെന്ന് പൊലീസ് അവരെ അറിയിക്കും. ശബരിമല ദർശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സർക്കാർ എഴുതി നൽകിയാൽ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാൽ ശബരിമല കർമസമിതി അടക്കമുള്ള സംഘടനകളുടെ വൻ പ്രതിഷേധത്തെ തുടർന്ന് അവർ മടങ്ങിപ്പോവുകയായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ പോലും കഴിയാതെയായിരുന്നു തൃപ്തി ദേശായി അന്ന് മടങ്ങിപ്പോയത്. ശബരിമലയിൽ ആചാരലംഘനത്തിനായി കൊച്ചിയിൽ എത്തിയ തൃപ്തി ദേശായിയും സംഘത്തിനും നേരെ ഭക്തരുടെ ഇത്തവണയും വൻ പ്രതിഷേധമാണ് ഉണ്ടാകുന്നത്. നാമജപവും ശരണം വിളിയുമായി നിരവധി ഭക്തർ ഇങ്ങോട്ടേയ്ക്ക് എത്തിക്കൊണ്ടിരക്കുകയാണ്. നാമജപ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇവരെ നീക്കുന്നതിനുള്ള ശ്രമം നടത്തി വരികയാണ്.
ശബരിമല ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കു കത്തയച്ചിരുന്നതായി തൃപ്തി ദേശായി അറിയിച്ചിരുന്നു. യുവതി പ്രവേശനത്തിനു സ്റ്റേയില്ലെന്നാണ് തൃപ്തിയുടെ അവകാശ വാദം. അതിനിടെ ബിന്ദു അമ്മിണിക്കു നേരെ മുളകുപൊട് സ്പ്രേ ചെയ്തു.
കമ്മിഷണർ ഓഫീസിൽ വെച്ച് കാറിൽ നിന്നു ഫയൽ എടുക്കാൻ പുറത്തിറങ്ങിയ ബിന്ദു അമ്മിണിക്കു നേരെ അവിടെയുണ്ടായിരുന്നവരിൽ ഒരാൾ മുളകുപൊടി സ്പ്രേ ചെയ്യുകയായിരുന്നു. തുടർന്ന് നാടകീയമായി ബിന്ദു അമ്മിണിയെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. മുളകുപൊടി സ്പ്രേ ചെയ്ത ആളെ പൊലീസ് അറസ്റ്റു ചെയ്തു.
Stories you may Like
- ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
- സച്ചിൻ ടെൻഡുൽക്കർ മുംബൈ ഇന്ത്യൻസിൽ നിന്നും രാജിവച്ചോ? സത്യം ഇതാണ്
- രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയത് സമ്മർദ്ദം കുറയ്ക്കാൻ: മാർക്ക് ബൗച്ചർ
- രഞ്ജി കിരീടം നേടിയ മുംബൈ താരങ്ങൾക്ക് വൻ തുക പാരിതോഷികം
- സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; കലിപ്പിൽ ബുമ്രയും നബിയും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍