തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന പ്രഖ്യാപനത്തോടെ വന്ന തൃപ്തി ദേശായിക്ക് ഇത് കയ്പേറിയ അനുഭവം തന്നെ! ശനി ശിംഘ്നാപൂരിൽ മാർച്ച് തടഞ്ഞാൽ ഹെലികോപ്ടറിൽ നൂഴ്ന്നിറങ്ങാൻ വരെ പ്ലാനിട്ട സംഘത്തിന് കൊച്ചിയിൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാവാതെ സഹനത്തിന്റെ 13 മണിക്കൂർ; ടാക്സിയോ താമസിക്കാൻ ഹോട്ടൽ മുറിയോ കിട്ടാതെ വിശ്വാസികളുടെ പ്രതിഷേധച്ചൂടിൽ ഒരുപകൽ മുഴുവൻ; മുന്നറിയിപ്പില്ലാതെ മടങ്ങിവന്നാലും ദേശായിക്ക് മലകയറ്റം അതികഠിനം തന്നെ
മറുനാടൻ ഡെസ്ക്
കൊച്ചി: ശബരിമലയുടെ പടി ചവിട്ടുമെന്ന പ്രഖ്യാപനത്തോടെ തൃപ്തിദേശായിക്കും സംഘത്തിനും വിനയായത് അമിത ആത്മവിശ്വാസം. വിശ്വാസികളുടെ പ്രതിഷേധച്ചൂട് ഇത്രയും വരുമെന്ന് അവർ കരുതിയതേയില്ല. പുലർച്ചെ 4.30 ഓടെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ തൃപ്തിദേശായിക്കും, മീനാക്ഷി എന്ന മലയാളി യുവതി അടക്കം ഏഴംഗസംഘത്തിന് വിമാനത്താവളത്തിന്റെ പുറത്ത് ഒന്നിറങ്ങാൻ പോലും ഇറങ്ങാൻ കഴിഞ്ഞില്ല. 13 മണിക്കൂറിലേറെ അവർ വിമാനത്താവളത്തിനകത്ത് ബന്ദിയെ പോലെ കുത്തിയിരുന്നു. സംഘം നിലത്ത് കുത്തിയിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോകാൻ വാഹനം ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. വിമാനത്താവളത്തിലെ പ്രീപെയ്ഡ് കൗണ്ടറിലെ ടാക്സികളും ഓൺലൈൻ ടാക്സികളും തൃപ്തിയെ കൊണ്ടുപോകാൻ തയ്യാറായില്ല. വിമാനത്താവളത്തിന് പുറത്ത് സംഘപരിവാറിന്റ നേതൃത്വത്തിൽ നാമജപപ്രതിഷേധം അതിശക്തമായി തുടർന്നു. ഇതിനിടെ തൃപ്തി ദേശായിയുടെ പൂണെയിലെ വസതിയിലേക്ക് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ശബരിമല ദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പല തവണ തൃപ്തി ദേശായി തന്റെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. പൊലീസ് സംരക്ഷണം നൽകുമെന്ന ഉറപ്പ് തനിക്ക് കിട്ടിയിരുന്നെന്നും എന്നാൽ കൊച്ചിയിൽ പോലും തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അവർ പറഞ്ഞു. പ്രതിഷേധക്കാർ തന്നെ അക്രമിക്കാൻ വരുന്നതിനാൽ വിമാനത്താവളത്തിൽ തന്നെ നിൽക്കുകയാണ്. എന്നാൽ ശബരിമലയിൽ ദർശനം നടത്താതെ താൻ മഹാരാഷ്ട്രയിലേക്ക് തിരിച്ച് പോകില്ലെന്നും അവർ നെടുമ്പാശേരി വിമാത്താവളത്തിൽ നിന്നുള്ള തന്റെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുമായി സംസ്ഥാന സർക്കാറിന് വേണ്ടി ആലുവ തഹസിൽദാർ ചർച്ച നടത്തി. എന്നാൽ ശബരിമല ദർശനം നടത്താതെ മഹാരാഷ്ട്രയിലേക്ക് തിരികെ പോകില്ലെന്ന ഉറച്ച നിലപാടിൽ തൃപ്തി ദേശായി തുടർന്നതോടെ സിയാൽ അധികൃതർ പൊലീസിനെ സമീപിച്ചു.
തൃപ്തിക്കെതിരായ പ്രതിഷേധം സിയാലിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന ആശങ്ക ഇവർ പൊലീസിനെ അറിയിച്ചു. പ്രശ്നത്തിൽ എത്രയും വേഗത്തിൽ തീരുമാനമെടുക്കണമെന്ന് സിയാൽ പൊലീസിനോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് അന്തിമ തീരുമാനം പെട്ടെന്ന് എടുക്കണമെന്ന് തൃപ്തിയോട് പൊലീസ് ആവശ്യപ്പെട്ടത്.
ശനിശിംഘ്നാപൂർ ക്ഷേത്രത്തിലും, ഹാജിഅലി ദർഗയിലും തടസ്സങ്ങളെ വെന്ന് സ്ത്രീസ്വാതന്ത്ര്യം ഉദ്ഘോഷിച്ച തൃപ്തി ദേശായിക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോലും ഇറങ്ങാനാവാതെ വന്നത് കയ്പേറിയ അനുഭവമായി. ഇനിയും ശബരിമലയിലേക്ക് വരുമെന്നും, അത് മുൻകൂട്ടി അറിയിക്കാതെയാവുമെന്നും അവർ പറഞ്ഞതിന് കാരണവും ഇതുതന്നെ. വിമാനത്താവളത്തിൽ താൻ മൂലം ക്രമസമാധാനപ്രശ്നമുണ്ടായൽ അത് മറ്റുകേസുകളിലേക്ക് നയിക്കുമെന്നും ദേശായി ഭയന്നു. വിശ്വാസികളുടെ വികാരം മാനിച്ച പൊലീസ് പിന്മാറാൻ അഭ്യർത്ഥിക്കുക കൂടി ചെയ്തതോടെ മടങ്ങുകയല്ലാതെ നിവൃത്തിയില്ലാതായി.
ഇതുപൊലൊരു അനുഭവം തൃപ്തിക്ക് ആദ്യം
മഹാരാഷ്ട്രയിലെ ശനി ശിംഘ്നാപൂരിൽ ഇതായിരുന്നില്ല സാഹചര്യം. 2016 ലെ റിപ്പബ്ലിക് ദിനം. അന്ന് തൃപ്തിദശായിക്ക് 31 വയസ്. ദേശായിയെ അലട്ടിയിരുന്ന വലിയ ചോദ്യം പശ്ചിമ മഹാരാഷ്ട്രയിലുള്ള ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയുമോ എന്നായിരുന്നു. മൂർത്തിയെ പ്രതിഷ്ഠിച്ചിരുന്ന തുറന്ന പ്ലാറ്റ്ഫോമിൽ കയറാൻ ഒരുസ്ത്രീ എന്ന നിലയിൽ അനുവാദമില്ല. എന്നാൽ, പുരുഷന്മാർക്ക് കയറാം. 11,111 രൂപ അടച്ചാൽ മതി. ഇതുപൊളിക്കാൻ ഭൂമാതാ ബ്രിഗേഡിന്റെ സ്ഥാപകയും പ്രസിഡന്റുമായ ദേശായി തീരുമാനിച്ചു. ഗ്രാമത്തിലേക്ക് ആയിരം സ്ത്രീകളുമായി മാർച്ച് ചെയ്യാനായിരുന്നു പദ്ധതി. ആരെങ്കിലും തടഞ്ഞാൽ, ഹെലികോപ്ടർ വഴി നൂഴ്ന്നിറങ്ങി പ്ലാറ്റ്ഫോമിൽ ലാൻഡ് ചെയ്യാനായിരുന്നു പ്ലാൻ.
ശനി ശിംഘ്നാപൂർ നിവാസികളും വലതുപക്ഷ മതസംഘടനകളും ശക്തമായി എതിർത്തെങ്കിലും ദേശായി വഴങ്ങിയില്ല. റിപ്പബ്ലിക് ദിനത്തിൽ ആയിരം സ്ത്രീകളെയും കൂട്ടി പൂണെയിൽ നിന്ന് ഗ്രാമത്തിലേക്ക്. പുനെ-അഹമ്മദാബാദ് അതിർത്തിയിൽ സുപ എന്ന ഗ്രാമത്തിൽ വച്ച് പൊലീസ് തടഞ്ഞു. പൊലീസ് വന്ന് എല്ലാവരും എഴുന്നേൽക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഒരു സ്ത്രീയും എഴുന്നേറ്റില്ല. തങ്ങൾ രക്തസാക്ഷികളായാലും വേണ്ടില്ല, അവിടെ തന്നെ തുടരുമെന്നും ദർശനത്തിന് അനുവദിക്കാതെ സ്ഥലം വിടില്ലെന്നും ഉറപ്പിച്ചുപറഞ്ഞു. ആ പ്രതിഷേധം പൊലീസ് തടങ്കലിൽ അവസാനിച്ചെങ്കിലും, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഇടപെടലിലേക്ക് അത് വഴിതെളിച്ചു. 400 വർഷത്തെ ഇടവേളയ്ക്ക ശേഷം ക്ഷേത്ര ശ്രീകോവിൽ തുറന്നത് പിന്നീട് ചരിത്രമായി.
2012ലാണ് ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പ്രവേശനം തടഞ്ഞത്. ഈ വർഷം ഏപ്രിലിൽ തൃപ്തി ദേശായുടെ നേതൃത്വത്തിൽ ഹാജി അലി ദർഗയിൽ പ്രവേശിക്കാൻ തൃപ്തിയും കൂട്ടരും ശ്രമം നടത്തിയിരുന്നെങ്കിലും കവാടത്തിൽ തടഞ്ഞു. ഒടുവിൽ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് ദർഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ദർഗയിൽ സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ദർഗയിൽ സ്ത്രീ പ്രവേശനം വിലക്കിയതിനെതിരെ 2014-ൽ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളൻ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിയെ തുടർന്ന് തൃപ്തിയുടെ നേതൃത്വത്തിൽ നൂറോളം സ്ത്രീകൾ ദർഗയിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. മുസ്ലിം മതവിശ്വാസിയല്ലാത്ത തൃപ്തി മതസ്പർദ്ദയുണ്ടാക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ചില മുസ്ലിം മത സംഘടനകൾ പൊലീസിനെ സമീപിച്ചിരുന്നു
നാസികിലെ ത്രൈയംബകേശ്വർ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു. പിന്നീട് 'ഹാപ്പി ടു ബ്ലീഡ്' എന്നു പറഞ്ഞ് യുവതികളുടെ ശബരിമല പ്രവേശനത്തിനുള്ള ക്യാംപയിൻ ആരംഭിച്ചു. അത് വലിയ ചർച്ചയായി മാറി. മഹാരാഷ്ട്രയിൽ മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട്് വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് തൃപ്തിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ്.
40 പേരുമായി 2010-ൽ ഭൂമാതാ റാൻ രാഗിണി ബ്രിഗേഡ് ആരംഭിച്ചത്. ഇന്ന് സംഘടനയിൽ അയ്യായിരത്തോളം അംഗങ്ങളുണ്ട്. ലിംഗവിവേചനത്തിനെതിരെയും സ്ത്രീവിമോചനത്തിനായുമാണ് തൃപ്തിയുടെ പോരാട്ടം. മതപരമായി അവകാശത്തിനല്ല, ലിംഗവിവേചനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് തൃപ്തി വ്യക്തമാക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ 21 ബ്രാഞ്ചുകൾ. വനിതകൾ മാത്രമല്ല, പുരുഷ അംഗങ്ങളും ബ്രിഗേഡിലുണ്ട്. റാൻ റാഗിണി ബ്രിഗേഡ് വനിതാ ഘടകമാണ്.
മടങ്ങി വന്നാലും മല കയറ്റം കഠിനം തന്നെ
ഏതായാലും ശബരിമല കയറാനുള്ള തൃപ്തി ദേശായിയുടെ ആദ്യശ്രമം അയ്യപ്പഭക്തരുടെ പ്രതിഷേധത്തിൽ തകർന്നുപോയി. ഇനിയൊരു മടങ്ങിവരവുണ്ടെന്ന് അവർ അറിയിച്ചിരിക്കുന്നു. വിശ്വാസികളെ പേടിച്ചല്ല മടങ്ങുന്നതെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ക്രമസമാധാന പ്രശ്നം ഉണ്ടാക്കരുതെന്ന പൊലീസ് അഭ്യർത്ഥന മാനിച്ചാണ് മടങ്ങി പോകുന്നത്. വിമാനത്താവളത്തിൽ വന്നിറങ്ങിയത് തൊട്ട് തന്നെ പ്രതിഷേധക്കാർ അസഭ്യവർഷം കൊണ്ട് മൂടി. ചിലർ ആക്രമിക്കാൻ ശ്രമിച്ചു. വിശ്വാസികളാണ് തന്റെ വരവിൽ പേടിച്ചതെന്നും തൃപ്തി പറയുന്നു.
തനിക്ക് താമസസൗകര്യം ഒരുക്കാൻ ഹോട്ടലുകാർ തയ്യാറായില്ല. ടാക്സിക്കാരും വരാൻ തയ്യാറായില്ല. എന്നാൽ ഇത് പേടിച്ചു മടങ്ങി പോകുന്നതാണെന്ന് കരുതേണ്ട. ഗുണ്ടായിസം ഒന്നും വില പോകില്ല. സുപ്രീം കോടതി വിധിയുടെ പിൻബലം തനിക്കുണ്ട്. ഇനിയും തിരിച്ചു വരും. എന്നാൽ ഇനി മുൻകൂട്ടി അറിയിക്കാതെയാകും എത്തുകയെന്നും തൃപ്തി ദേശായി പറഞ്ഞു. എന്നാൽ, ആക്ടിവിസ്റ്റുകൾക്ക് സംരക്ഷണം നൽകേണ്ടത് സർക്കാർ ബാധ്യത അല്ലെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ മലകയറ്റം തൃപ്തിദേശായിക്കും സംഘത്തിനും അത്ര എളുപ്പമാവില്ല. ശനി ശിംഘ്നാപൂരിലും, ഹാജി അലി ദർഗയിലും തോൽക്കാത്ത ദേശായിക്ക് ശബരിമല കയറ്റം കഠിനം തന്നെയായിരിക്കും.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്