ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർ തസ്തികയിൽ നിയമനത്തിന് വേണ്ട അടിസ്ഥാന യോഗ്യത ഫിസിക്സ് ബിരുദമോ എഞ്ചിനീയറിങ് ബിരുദമോ; സ്ഥാനക്കയറ്റത്തിന് താമസം വന്നപ്പോൾ കയറിക്കൂടിയത് താഴ്ന്ന യോഗ്യതയുള്ളവർ; പിഎസ്എസി വഴി പോസ്റ്റിലേക്ക് ആളെത്തിയപ്പോൾ യോഗ്യതയില്ലാത്തവർക്ക് ഇറങ്ങാൻ മടി; ഹൈക്കോടതിയിൽ നിന്ന് കിട്ടിയ സ്റ്റേയുടെ മറവിൽ വൻവിരിവിന് ഇറങ്ങിയത് സിപിഐ സംഘടന; നേതാക്കൾ തുക അടിച്ചുമാറ്റിയപ്പോൾ സംഘടനയിൽ കലാപം
എം മനോജ് കുമാർ
തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർ തസ്തികയിലേക്ക് താഴ്ന്ന തസ്തികയിൽ നിന്ന് എത്തിയവർക്ക് അവിടെ തുടരാൻ വേണ്ടി വകുപ്പ് തലത്തിൽ വൻ പണപ്പിരിവ്. പിഎസ് സി നിയമനം ലഭിച്ചവർ ഇതേ തസ്തികയിലേക്ക് വന്നപ്പോൾ യോഗ്യതയില്ലാത്തവർക്ക് ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥ വന്നിരുന്നു. ഈ സാഹചര്യം ചൂഷണം ചെയ്ത് സിപിഐയുടെ കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ നേതാക്കൾ വൻ പണപ്പിരിവുമായി ഇറങ്ങിയത്. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവിനെതിരെയാണ് പരാതി ഉയർന്നത്. യോഗ്യതയില്ലാത്തവർക്ക് ഇൻസ്പെക്ടർ തസ്തികയിൽ തുടരാൻ വേണ്ടിയാണ് യൂണിയൻ നേതാക്കൾ പണപ്പിരിവ് നടത്തുന്നത്. ഇത് വിവാദമായപ്പോൾ ലീഗൽ മെട്രോളജി വകുപ്പിന്റെ ഒരേയൊരു സംഘടനയായ സിപിഐയുടെ കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനിൽ കലാപമായി. സംഘടന സംസ്ഥാന തലത്തിൽ തന്നെ പിളരുകയും ചെയ്തു. സിപിഐ അനുകൂല സംഘടനയായ കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം നടക്കുന്നതിനു തൊട്ടുമുൻപാണ് സംഘടനയിൽ പിളർപ്പ് വന്നത്. തസ്തികയിൽ ജീവനക്കാരെ നിലനിർത്താൻ അസോസിയേഷന്റെ പിരിവ് നടത്തുകയും സംസ്ഥാന നേതാക്കൾ ഈ തുക കൈവശമാക്കുകയും ചെയ്തപ്പോഴാണ് സംഘടനയിൽ കലാപം വന്നത്.
സിപിഐ മന്ത്രി ഭരിക്കുന്ന ലീഗൽ മെട്രോളജി വകുപ്പിലെ സംഘടനാ സമ്മേളനത്തിന്റെ മറവിൽ വ്യാപകമായ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതിനാണ് സംഘടനയുടെ കൊല്ലം ജില്ലാ പ്രസിഡന്റിനെ പിരിച്ചുവിട്ടത്. ഇതോടെ കൊല്ലം ജില്ലാ സമ്മേളനവും റദ്ദ് ചെയ്യുകയായിരുന്നു. ജോയിന്റ് കൗൺസിലിൽ അഫിലിയേഷൻ ഉള്ള സംഘടനയാണ് കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ. ഈ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം കോട്ടയത്ത് നടക്കുന്നതിന്റെ പേരിൽ ജീവനക്കാരിൽ നിന്ന് പണപ്പിരിവ് നടത്തുന്നതായി വാർത്ത വന്നിരുന്നു. പണപ്പിരിവ് വിവാദമായപ്പോൾ കൊല്ലം ജില്ലാ പ്രസിഡന്റ് ഇത് ചോദ്യം ചെയ്തു. ഇതോടെയാണ് കൊല്ലം ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയത്. ഇത് സംഘടനയിൽ വിവാദമായപ്പോൾ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നപ്പോൾ ലീഗൽ മെട്രോളജി വകുപ്പിലെ ഓഫീസർ പുതിയ സംഘടന രൂപീകരിക്കുകയും അതിന്റെ സംസ്ഥാന തല ഉദ്ഘാടനം ആറുമാസം മുൻപ് നടത്തുകയും ചെയ്തു.
ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർ തസ്തികയിൽ നിയമനം ലഭിക്കണമെങ്കിൽ ഫിസിക്സ് ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിങ് ബിരുദം അടിസ്ഥാന യോഗ്യതയാണ്. നേരിട്ടുള്ള നിയമനമാണ് ഈ തസ്തികയിൽ നിയമം അനുവദിക്കുന്നത്. എന്നാൽ താഴ്ന്ന തസ്തികയിൽ ഉള്ളവർക്ക് പ്രമോഷൻ വഴി ഈ തസ്തികയിൽ എത്താൻ സാധിക്കും. കുറേക്കാലം സ്ഥാനക്കയറ്റം വരാൻ താമസം വന്നതിനാൽ ഇൻസ്പെക്ടർ തസ്തികയിലേക്ക് താഴ്ന്ന തസ്തികയിൽ നിന്ന് യോഗ്യതയില്ലാത്തവരെ സ്ഥാനക്കയറ്റം നൽകി നിയമിച്ചിരുന്നു. ഇതിനു ചുക്കാൻ പിടിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറിയും കൂട്ടരുമായിരുന്നു. പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിൽ വന്നപ്പോൾ എഞ്ചിനീയറിങ് ബിരുദവും ഫിസിക്സ് ബിരുദവും ഉള്ളവർക്ക് തസ്തിക നൽകേണ്ടതായ അവസ്ഥ വന്നു. അപ്പോൾ യോഗ്യതകൾ ഇല്ലാത്തവർക്ക് താഴെ ഇറങ്ങേണ്ട അവസ്ഥ വന്നു.
ഈ രീതിയിൽ തസ്തികയിൽ എത്തിയവർ ഹൈക്കോടതിയിൽ എത്തി നടപടികൾക്ക് സ്റ്റേ വാങ്ങി. സ്റ്റേ വന്നപ്പോൾ പിഎസ്സി നിയമനം വാങ്ങിയവർക്ക് സർവീസിൽ കയറാൻ കഴിയാത്ത അവസ്ഥ വന്നു. താഴെ തസ്തികയിൽ നിന്നും ഇങ്ങിനെ പ്രമോഷൻ നേടിയവർക്ക് ഇതേ തസ്തികയിൽ തുടരാൻ കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ നേതാക്കൾ വൻ തുക കോഴ വാങ്ങിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. അഴിമതി നടത്താൻ സൗകര്യം ഒരുക്കുകയും ഈ അഴിമതിയുടെ പങ്ക് സംഘടനയുടെ പേരിൽ വാങ്ങി സ്വന്തമാക്കുകയും ചെയ്തതിൽ ശക്തമായ പ്രതിഷേധം വകുപ്പിലെ ജീവനക്കാർക്കിടയിൽ നിലനിൽക്കുന്നുണ്ട്.
ഇതും കൂടാതെ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവിനെക്കുറിച്ച് ഒട്ടുവളരെ ആരോപണങ്ങളും വന്നിരുന്നു. തന്റെ ഇഷ്ടക്കാർക്ക് സ്ഥാനക്കയറ്റത്തിന് ചട്ടങ്ങളും നിയമങ്ങളും കാറ്റിൽപ്പറത്തുന്നതായാണ് ആരോപണങ്ങൾ വന്നത്. ഇത്തരം ആരോപണങ്ങൾ ഉയർത്തിയവരുടെ സ്ഥാനക്കയറ്റം തടയുന്നതിനും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രമം നടത്തിയതായി വേറെയും ആരോപണങ്ങളും വന്നു. വ്യാജ പരാതികൾ വഴിയും ഫയൽ വെച്ച് താമസിക്കുന്നത് വഴിയുമാണ് സംസ്ഥാന ജനറൽ സെക്രട്ടറി തന്നെ എതിർക്കുന്നവരെ ചോദ്യം ചെയ്തിരുന്നത്. ഇതിനെതിരെ വകുപ്പിൽ വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇത്തരം പ്രശ്നങ്ങളെ തുടർന്നാണ് ലീഗൽ മെട്രോളജി വകുപ്പിലെ യൂണിഫോം ധരിക്കുന്ന ജീവനക്കാർ ആറുമാസം മുൻപ് സ്വന്തമായി സംഘടന രൂപീകരിക്കുകയും സംസ്ഥാന സമ്മേളനം നടത്തുകയും ചെയ്തത്. ഇതോടെ പ്രശ്നങ്ങൾ കൈവിട്ടു പോയ അവസ്ഥയിലാണ്.
അനധികൃത പിരിവിന്റെ പേരിൽ സംസ്ഥാന ജനറൽ രാജീവിനെതിരെ വകുപ്പ് തല നടപടികൾ ഉണ്ടാവും എന്നാണ് സൂചനകൾ. ഒരേയൊരു സംഘടന പിളർന്നു മാറിയത് ഒട്ടും ശരിയായില്ലെന്നും സംഘടനയുടെ പേരിൽ പണപ്പിരിവ് നടത്തി അത് സ്വന്തം പോക്കറ്റിലാക്കിയവരാണ് സംഘടനയ്ക്ക് അകത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്. മറുവിഭാഗം ഇപ്പോൾ സംസ്ഥാന സമ്മേളനം നടത്താനും ജില്ലാ കമ്മിറ്റികൾ രൂപീകരിക്കുവാനും ഉള്ള ഒരുക്കത്തിലാണ്. സിപിഐയിലും അഴിമതിയും കോഴ വിവാദവും പിളർപ്പുമെല്ലാം പുകഞ്ഞു തുടങ്ങുകയും ചെയ്യുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍